ജമ്മു: ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) വധിച്ചു. ഒരു റേഞ്ചേഴ്‌സ് പോസ്റ്റ് നശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 8 രാത്രിയിൽ സാംബ സെക്ടറിലാണ് സംഭവം നടന്നത്. ധൻധർ പോസ്റ്റിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പിനൊപ്പമാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നതെന്ന് ബിഎസ്എഫ് വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.