കാശ്മീര്‍ : നിലവില്‍ 29 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ സുരക്ഷാ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകനം ചെയ്തു. കനത്ത സുരക്ഷയ്ക്കിടയിൽ പ്രദേശം സന്ദര്‍ശിച്ച അദ്ദേഹത്തോട് ഉന്നത ഉദ്യോഗസ്ഥർ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രദേശത്തെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഇരുപത് വർഷത്തിനിടെ ഈ മേഖലയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമായി പഗല്‍ഹാം ആക്രമണം കണക്കാക്കപ്പെടുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭാഗമായ ‘ദ റെസിസ്റ്റൻസ് ഫ്രണ്ട് ‘(ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ജമ്മുകശ്മീർ പോലീസിനെ സഹായിക്കുന്നതിനും അന്വേഷണത്തിൽ പങ്കുചേരുന്നതിനുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.