Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

രൂപ ഇടിയുമ്പോള്‍ രൂപയുണ്ടാക്കാം

അഡ്വ. ജയസൂര്യന്‍ പാല

Print Edition: 21 February 2025

അമേരിക്കന്‍ ഡോളറിനെതിരെ ലോക കറന്‍സികളെല്ലാം ഇടിയുമ്പോള്‍ ഇന്ത്യന്‍ രൂപയും ഇടിയാറുള്ളതാണ്. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഭയത്തോടു കൂടിയാണ് കാണുന്നതും പ്രചരിപ്പിക്കുന്നതും. ഡോളറിനെതിരെ രൂപ ഇടിയുമ്പോള്‍ നാം ഭയപ്പെടുകയല്ല വേണ്ടത്, ആ ഇടിവില്‍ നിന്ന് പരമാവധി ലാഭം കൊയ്യാനുള്ള അവസരമായി അതിനെ ഉപയോഗിക്കണം.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇടിയുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടങ്ങള്‍ക്കുള്ള അവസരമാണ് തുറക്കുന്നത്. റബ്ബര്‍, കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, വാനില, കറിപ്പൊടികള്‍, മസാലപ്പൊടികള്‍, പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍, എണ്ണയും എണ്ണയുടെ സംയുക്തങ്ങളും, കശുവണ്ടി, തേയില, കാപ്പി, മത്സ്യം, മാംസം, കയര്‍, കരകൗശലം, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലയിലും ചെറിയതോതിലോ വലിയ തോതിലോ കയറ്റുമതി ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ വിലയിടിവ് വലിയ നേട്ടമാണ് നല്‍കുന്നത്. കൂടാതെ വിദേശത്ത് ജോലിചെയ്ത് വിദേശ നാണ്യം ലഭിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ അവരുടെ വരുമാനം നാട്ടിലേക്ക് അയക്കുമ്പോള്‍ വന്‍തോതിലുള്ള മൂല്യവര്‍ദ്ധനവാണ് അവര്‍ക്ക് കിട്ടുന്നത്.

വിദേശത്ത് ഏതെങ്കിലും തരത്തിലുള്ള വാണിജ്യമോ വ്യവസായമോ പ്രൊഫഷനോ നടത്തുന്ന ഏതൊരാള്‍ക്കും സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കുന്നതായ പണം, വിദേശ കറന്‍സികള്‍ ഏതുതന്നെയാണെങ്കിലും അത്തരം കറന്‍സികളിലൂടെ ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് അയക്കുന്ന പണം ഇന്ത്യയില്‍ എത്തുമ്പോള്‍ വലിയ വില വര്‍ദ്ധനവാണ് അവര്‍ക്ക് കിട്ടുക. ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും പ്രവാസികളായി പണിയെടുക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ഡോളറിനെതിരെ രൂപ തകരുക എന്ന് പറഞ്ഞാല്‍ വീട്ടില്‍ കൂടുതല്‍ പണം എത്തുക എന്ന് തന്നെയാണ്.

ഇറക്കുമതിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പഴയ കാലഘട്ടങ്ങളില്‍ നമ്മളില്‍ രൂഢമൂലമായിത്തീര്‍ന്ന ഒരു അന്ധവിശ്വാസം മാത്രമാണ് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ നാം തകരുകയാണ് എന്നുള്ള ചിന്ത.

വിവിധ എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ശേഖരിച്ച് റിഫൈനറികളിലൂടെ അവ ശുദ്ധീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് തന്നെ വിറ്റഴിക്കുന്ന ഭാരതത്തെ സംബന്ധിച്ച് ഈ വിലത്തകര്‍ച്ച കയറ്റുമതിയിലൂടെ ഏറെ പണം കണ്ടെത്താനുള്ള അവസരം കൂടിയാണ്.
ധാന്യങ്ങള്‍, മുട്ട, പാലുല്പന്നങ്ങള്‍ എന്നുതുടങ്ങി ബാലിസ്റ്റിക് മിസൈലുകള്‍ വരെ കയറ്റുമതി ചെയ്യുന്ന രാജ്യമായി നാം ഇന്ന് വളര്‍ന്നിരിക്കുന്നു.

വന്‍തോതില്‍ നാം ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ആയുധങ്ങള്‍, ടെലഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നു തുടങ്ങി ശാസ്ത്രസാങ്കേതിക രംഗത്തെ ധാരാളം ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍ ഇന്ന് നാം സ്വന്തമായി ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിനാല്‍ നമുക്ക് ആ മേഖലയില്‍ ഡോളറിന്റെ വിലത്തകര്‍ച്ച വലിയ ആശ്വാസവും നേട്ടവുമാണ് നല്‍കുന്നത്.

ലോകത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ ഭാരതത്തില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും വിദേശരാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അത്തരം കയറ്റുമതികളിലൂടെ നമുക്ക് ലഭിക്കുന്ന നേട്ടം വളരെ ഏറെ വലുതാണ്. പരുത്തി വസ്ത്രങ്ങളുടെ ലോകത്തെ പ്രധാന ഉത്പാദകരിലും കയറ്റുമതിക്കാരിലും ഒന്ന് ഭാരതം തന്നെയാണ്. അതുകൊണ്ട് വസ്ത്ര കയറ്റുമതിയുടെ മേഖലയിലും ആഭരണ കയറ്റുമതിയുടെ മേഖലയിലും നമുക്ക് നേട്ടം കൊയ്യാനുള്ള അവസരമാണ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വില തകര്‍ച്ച.
മറ്റൊരു സുപ്രധാനമായ മേഖല മരുന്നുകളുടെ ആഗോള കച്ചവടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരുന്ന് ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് ഭാരതമാണ് എന്നുള്ളതുകൊണ്ടും ഈ മാര്‍ക്കറ്റ് ഒരു ദിവസം പോലും ക്ഷീണിക്കാത്ത മാര്‍ക്കറ്റാണ് എന്നുള്ളതുകൊണ്ടും ഔഷധ കയറ്റുമതിയിലൂടെ ഭാരതത്തിന് ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാക്കാവുന്ന സമയമാണ് ഡോളറിന് എതിരെയുള്ള രൂപയുടെ വില തകര്‍ച്ചയുടെ കാലഘട്ടം.

എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഭാരതത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്ന് അറിയപ്പെടുന്നവരും പത്ര മാധ്യമ രംഗങ്ങളിലെ വിഷയ വിദഗ്ധരും പഴയ കാലഘട്ടങ്ങളിലെ പോലെ രൂപയുടെ വിലയിടിയുമ്പോള്‍ വാവിട്ടു നിലവിളിക്കുകയാണ് ചെയ്യുന്നത്. വസ്തുനിഷ്ഠമായി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെയും കയറ്റുമതി ഇറക്കുമതി മേഖലകളെയും അവിടെ നമുക്കുണ്ടായിട്ടുള്ള വമ്പന്‍ പുരോഗതികളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ഇവര്‍ നിലവിളിക്കുന്നത്.

രൂപയുടെ വിലയിടിവ് ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റിലും ജനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കയറ്റുമതിയിലൂടെ കൂടുതല്‍ വിദേശ നാണ്യം നേടിയെടുക്കാന്‍ കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നൂറുകണക്കിന് കമ്പനികള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ട്. മുകളില്‍ ചൂണ്ടിക്കാണിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിദേശത്തേക്ക് വിറ്റ് വരുമാനം ഉണ്ടാക്കുന്ന ഈ കമ്പനികളുടെ ഷെയറിന്റെ വില ഉയരാനാണ് സാധ്യത. നേരിട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ പോകാന്‍ അവസരമില്ലാത്തവര്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലൂടെയും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയും ഇതേ നേട്ടം കൊയ്യാന്‍ അവസരം ലഭിച്ചവരാണ്.

അതായത് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍ ഏതൊക്കെയാണ് എന്ന് പഠിച്ചുകൊണ്ട് അത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കും നല്ല സമയമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഓരോ വര്‍ഷം കഴിയുമ്പോഴും ഡോളറിന്റെ ആഗോള പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്. ഇതോടെ ഇന്ത്യ 36 അധികം രാജ്യങ്ങളിലേക്ക് രൂപയുടെ സ്വതന്ത്ര വിനിമയം കെട്ടിപ്പടുത്തുകഴിഞ്ഞു. അതുപോലെ ജപ്പാന്റെ യെന്നും ചൈനയുടെ യുവാനും അടക്കം പല രാജ്യങ്ങളും ഈ രീതിയിലുള്ള സ്വതന്ത്ര വ്യാപാര നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞു. റഷ്യയുടെ റൂബിള്‍ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഏറ്റവും അവസാനം സൗദി അറേബ്യ പോലെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പോലും അമേരിക്കന്‍ ഡോളറിന് എതിരെ നില്‍ക്കാനുള്ള കരുത്ത് കാണിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുമ്പോള്‍ ഞെട്ടുകയോ നടുങ്ങുകയോ ചെയ്യേണ്ട കാര്യമില്ല എന്നുള്ളതാണ് വര്‍ത്തമാനകാലത്തെ സാമ്പത്തിക സത്യം.

Tags: രൂപIndian Rupee
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies