Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പ്രപഞ്ചരക്ഷയ്ക്കായുള്ള ആത്മത്യാഗം

ഡോ.പി.വി.സിന്ധുരവി

Print Edition: 21 February 2025

ഫെബ്രുവരി 26ന് ശിവരാത്രി

മനുഷ്യനെ ആത്മീയപാതയിലേക്ക് നയിക്കുന്നതാണ് ഉത്സവങ്ങളും അതോടനുബന്ധിച്ച് അനുഷ്ഠിക്കുന്ന വ്രതങ്ങളും. ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവങ്ങള്‍ ജനങ്ങളില്‍ ഒത്തൊരുമയും പരസ്പര സ്‌നേഹവും സൃഷ്ടിക്കുമ്പോള്‍, ഉത്സവത്തോടനുബന്ധിച്ച് ചിട്ടയോടെ അനുഷ്ഠിക്കുന്ന വ്രതങ്ങള്‍ മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കുന്നു. വ്യക്തിയുടെയും സമാജത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കിത്തന്നെയാണ് പൗരാണികകാലം മുതല്‍ ഭാരതീയര്‍ നിരവധി ഉത്സവങ്ങള്‍ ആഘോഷിച്ചിരുന്നതും.

സംഹാരമൂര്‍ത്തിയായ ശിവനുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ശിവരാത്രി ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഉത്സവമാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി കൊണ്ടാടുന്നത്. ശിവഭക്തര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഈ ദിനം എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളോടെ ആഘോഷിക്കുന്നു.

ഐതിഹ്യം
ശിവരാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. പാലാഴിമഥനം നടത്തിയപ്പോള്‍ കിട്ടിയ കാളകൂടവിഷം ലോകത്തില്‍ വിനാശം വിതക്കുമെന്ന് മനസ്സിലാക്കിയ പരമശിവന്‍ ആ വിഷം പാനം ചെയ്തു. വിഷം ശിവന്റെ ഉള്ളിലെത്താത്തിരിക്കാന്‍ പാര്‍വ്വതീ ദേവീ ശിവന്റെ കണ്ഠത്തില്‍ പിടിച്ച് ഉറങ്ങാതെയിരുന്നു. അങ്ങനെ പാര്‍വ്വതീ ദേവിയും ശിവഭക്തരും ഉറക്കമിളച്ച രാത്രിയാണ് ശിവരാത്രിയെന്നാണ് ഒരു ഐതിഹ്യം.

മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും പിറവികൊണ്ട ബ്രഹ്മാവ്, വിഷ്ണുവിനോട് ‘നീ ആരാണ്’ എന്ന് ചോദിച്ചു. ‘നിന്റെ സ്രഷ്ടാവും പ്രപഞ്ചപരിപാലകനുമായ നാരായണനാണ് ഞാന്‍’ എന്ന മഹാവിഷ്ണുവിന്റെ മറുപടി ബ്രഹ്മാവിനെ തൃപ്തിപ്പെടുത്തിയില്ല. പരസ്പരം തര്‍ക്കം ആരംഭിച്ച അവര്‍ക്ക് മുന്നില്‍ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെട്ടു. ഈ ജ്യോതിര്‍ലിംഗത്തിന്റെ അറ്റം കണ്ടുപിടിക്കുന്നവനാണ് ശ്രേഷ്ഠന്‍ എന്ന അശരീരി കേട്ട് രണ്ടുപേരും അഗ്രം കണ്ടുപിടിക്കാനായി യാത്ര തുടങ്ങുകയും ചെയ്തു. ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചെങ്കിലും രണ്ടുപേരുടെയും പ്രയത്‌നം വിഫലമായി. പരാജിതരായി പൂര്‍വ്വസ്ഥാനത്ത് തന്നെ തിരിച്ചെത്തിയ അവര്‍ക്ക് മുന്നില്‍ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട ഈ രാത്രിയാണ് ശിവരാത്രിയെന്നതാണ് മറ്റൊരു ഐതിഹ്യം. പാര്‍വ്വതീപരമേശ്വര വിവാഹം നടന്ന ദിനമാണ് ശിവരാത്രിയെന്നും ശിവന്‍ ആദ്യമായി താണ്ഡവനൃത്തം ആടിയ ദിനമാണ് ശിവരാത്രിയെന്നും പറയപ്പെടുന്നു.

ശിവരാത്രി വ്രതം
ശിവരാത്രി ദിനത്തിന്റെ തലേന്ന് മുതല്‍ അരിയാഹാരം കഴിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ശിവരാത്രി ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തണം. ശിവഭഗവാന് പാലഭിഷേകം, തേന്‍ അഭിഷേകം, പിന്‍വിളക്ക്, ജലധാര, കൂവളത്തില സമര്‍പ്പണം എന്നിവ നടത്തുന്നത് ഉത്തമമാണ്. നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിച്ചുകൊണ്ടാണ് ക്ഷേത്രദര്‍ശനം നടത്തേണ്ടത്. ശിവരാത്രി ദിവസം പൂര്‍ണ്ണമായി ഉപവസിക്കുകയോ അല്ലെങ്കില്‍ പഴങ്ങളും മറ്റും ഭക്ഷിച്ച് ഭാഗിക ഉപവാസം നടത്തുകയോ ചെയ്യാം. രാത്രിയും പകലും ഉറങ്ങുന്നത് ഒഴിവാക്കണം.

ശിവസഹസ്രനാമം, ശിവനാമാവലി ശിവപഞ്ചാക്ഷരി, ശിവാഷ്ടകം, ശിവകീര്‍ത്തനം, നമഃശിവായ സ്‌തോത്രം എന്നിവ ശിവരാത്രി ദിനത്തില്‍ വായിച്ച് മൃത്യുഞ്ജയനായ പരമശിവന്റെ പ്രീതി നേടാവുന്നതാണ്. വൈകീട്ട് ശിവക്ഷേത്രത്തില്‍ പുരുഷന്മാര്‍ ശയന പ്രദക്ഷിണവും സ്ത്രീകള്‍ പാദപ്രദക്ഷിണവും നടത്തുന്നതും ഉത്തമമാണ്.

പാപങ്ങള്‍ ഇല്ലാതാക്കുന്ന ശിവരാത്രിവ്രതം ദമ്പതികള്‍ ഒന്നിച്ച് അനുഷ്ഠിക്കുന്നതിലൂടെ കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും കൈവരും. പിതൃപ്രീതിക്കായി ബലിതര്‍പ്പണം നടത്താനും ഉത്തമദിനമാണ് ശിവരാത്രി ദിനം.
സ്വയം വിഷം പാനം ചെയ്ത് പ്രപഞ്ചത്തെ വിനാശത്തില്‍ നിന്നും രക്ഷിക്കുക എന്ന ദൗത്യമാണ് പരമശിവന്‍ നിര്‍വ്വഹിച്ചത്. ഈ ത്യാഗവും നിസ്വാര്‍ത്ഥതയും തന്നെയാണ് ശിവരാത്രി മുന്നോട്ടുവെക്കുന്ന സന്ദേശവും. ലോകം മുഴുവന്‍ അക്രമവും അനീതിയും നടമാടുന്ന ഈ കലിയുഗത്തില്‍ സ്വാര്‍ത്ഥത മാറ്റിവെച്ച് ത്യാഗമനോഭാവത്തോടെ സമാജത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ശിവരാത്രിദിനം പ്രേരണാദായകമാകട്ടെ.

Tags: ശിവരാത്രി
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies