Wednesday, August 5, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

എഴുതിത്തീരാത്ത ചരിത്രാന്വേഷി

ടി.എസ്.നീലാംബരൻടി.എസ്.നീലാംബരൻ
4 October 2024

അന്വേഷണ ത്വരയോടെ ഭൂതകാലം തേടി നടന്ന ഒരാള്‍ കൂടി അനശ്വരതയിലേക്ക് മറഞ്ഞിരിക്കുന്നു. മലയാണ്മയുടെ ചരിത്രവും ദക്ഷിണ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും ചരിത്ര ഭാഷയില്‍ അടയാളപ്പെടുത്തിയ വേലായുധന്‍ പണിക്കശ്ശേരി എന്ന ചരിത്രകാരന്‍ ഇനി ഓര്‍മ്മ.

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രരചനയെ ഒരു ധ്യാനം പോലെ കൊണ്ടുനടന്നയാളാണ് ഓര്‍മ്മയാകുന്നത്. വരും തലമുറയ്ക്ക് വേണ്ടി നാടിന്റെ ഭൗതികവും സാംസ്‌കാരികവുമായ ചരിത്രത്തെ സത്യസന്ധമായി രേഖപ്പെടുത്തി വയ്ക്കണമെന്ന് നിഷ്ഠയുണ്ടായിരുന്ന വേലായുധന്‍ പണിക്കശ്ശേരിയുടെ വേര്‍പാട് ചരിത്രാന്വേഷികള്‍ക്കും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്.

ജീവിത വ്യവഹാരങ്ങളില്‍ മറ്റൊന്നിനോടും താല്പര്യമില്ലാതെ ധ്യാനബുദ്ധിയോടെ ചരിത്രാന്വേഷണം മാത്രം ജീവിതവ്രതമാക്കിയ ഒരാളാണ് ഓര്‍മ്മയാകുന്നത്.

ADVERTISEMENT

വ്യാജ ചരിത്രനിര്‍മിതികളുടെയും വ്യാജ ചെമ്പോലകളുടെയും വര്‍ത്തമാനകാലത്ത് സത്യസന്ധനായ ഒരു ചരിത്രകാരന്റെ വേര്‍പാട് സമൂഹത്തിന് സൃഷ്ടിക്കുന്ന നഷ്ടം ചെറുതല്ല. സാമൂഹ്യ ജീവിതത്തിന്റെ പുരോഗതിയും അതിനാധാരമായ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രവുമാണ് വേലായുധന്‍ പണിക്കശ്ശേരി തേടിയത്.

ചരിത്രത്തിന്റെയും സമൂഹത്തിന്റേയും വര്‍ഗ്ഗീകരണത്തില്‍ ഉപരി സമൂഹമെന്ന നിലക്ക് മനുഷ്യന്‍ പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെ എന്നന്വേഷിക്കുന്നതിലായിരുന്നു വേലായുധന്‍ പണിക്കശ്ശേരിക്ക് താല്‍പര്യം.

ദക്ഷിണ ഭാരതത്തിന്റെ ചരിത്രം, പ്രത്യേകിച്ച് ഡെക്കാണ്‍ പ്രദേശത്തിന്റെ ചരിത്രം ആഴത്തില്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തതാണ് ചരിത്ര പഠനത്തിന് വേലായുധന്‍ പണിക്കശ്ശേരി നല്‍കിയ ഏറ്റവും മഹത്തായ സംഭാവന. പ്രാചീന, വേദ കാലഘട്ടം മുതല്‍ നിലനിന്ന തമിഴ് ഭാഷയും സംസ്‌കാരവും ദക്ഷിണ ഭാരതത്തിലെ സാമൂഹ്യ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതെങ്ങനെയെന്ന് അദ്ദേഹം ഗവേഷണ ബുദ്ധിയോടെ അന്വേഷിച്ച് കണ്ടെത്തി. മഹാശിലായുഗ കാലഘട്ടം മുതല്‍ ഡെക്കാണ്‍ പ്രദേശത്ത് നിലനിന്നിരുന്ന സാംസ്‌കാരിക ജീവിതത്തിന്റെ അടിവേരുകള്‍ ചൂഴ്‌ന്നെടുത്ത് വര്‍ത്തമാനകാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

സംസ്‌കാരത്തിന്റെ പ്രവാഹം വടക്കുനിന്ന് തെക്കോട്ടാണ് എന്ന മുന്‍വിധികളെ തിരുത്തുന്നതായിരുന്നു പണിക്കശ്ശേരിയുടെ ഈ കണ്ടെത്തലുകള്‍. വടക്കും തെക്കും ഒരേസമയം ആര്‍ഷമായ ജ്ഞാനത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വേലായുധന്‍ പണിക്കശ്ശേരിയുടെ ഈ കണ്ടെത്തലുകള്‍.

സരളമായ തമിഴ് ഭാഷയിലെ വേദാന്ത വിജ്ഞാനവും അദ്വൈത ദര്‍ശനവും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാളം ഉള്‍പ്പെടെ ദക്ഷിണ ഭാരതത്തില്‍ സംസാരിക്കുന്ന പത്തിലേറെ ഭാഷകളുടെ തമിഴ് സ്വാധീനവും വേദ സ്വാധീനവും പണിക്കശ്ശേരി കണ്ടെത്തി.
ചരിത്രമെഴുത്തില്‍ ഇളംകുളം ശൈലിയുടെ പിന്മുറക്കാരനായിരുന്നു വേലായുധന്‍ പണിക്കശ്ശേരി. ചരിത്രം അന്വേഷിച്ചു കണ്ടെത്തേണ്ടത് എങ്ങനെയെന്നും അത് വരും തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തി വെക്കേണ്ടത് എങ്ങനെയെന്നും ഇളംകുളം കുഞ്ഞന്‍പിള്ളയില്‍ നിന്നുമാണ് വേലായുധന്‍ പണിക്കശ്ശേരി പഠിച്ചത്.

തൃശ്ശൂര്‍ ജില്ലയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്ന് ചരിത്രം തേടി മഹാശിലായുഗ കാലഘട്ടത്തോളം തീര്‍ത്ഥാടനം നടത്തിയ വേലായുധന്‍ പണിക്കശ്ശേരി നവതിയിലും കര്‍മ്മനിരതനായിരുന്നു. എന്നും സൗമ്യമായ ഭാവത്തോടെ സാധാരണക്കാരനായി ജീവിച്ച ഈ ചരിത്രപണ്ഡിതന്‍ ദേശീയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കാനും മടി കാണിച്ചിട്ടില്ല. എഴുതി തീര്‍ക്കാതെ പോയ ഒരുപാട് ചരിത്രപാഠങ്ങള്‍ ബാക്കി വെച്ചാണ് വേലായുധന്‍ പണിക്കശ്ശേരി യാത്രയാവുന്നത്.

Tags: വേലായുധന്‍ പണിക്കശ്ശേരി
Share1
Tweet
SendShare

Related Posts

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

Shopping Cart

Latest

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

വഖഫിലെ വിപര്യയങ്ങള്‍

വഖഫിലെ വിപര്യയങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies