Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സാംസ്‌കാരിക മാര്‍ക്‌സിസം ഉയര്‍ത്തുന്ന വെല്ലുവിളി

ഡോ.ഉമാദേവി എസ്.

Print Edition: 20 September 2024

1923ല്‍ അമേരിക്കയിലെ ഫ്രാങ്ക് ഫര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ന്നുവന്ന ചിന്താധാര, അവിടെ “Institute for Social Research (ISR)’ ‘ എന്ന സ്ഥാപനത്തിന് വഴിയൊരുക്കി. അതുവരെ പരമ്പരാഗത കമ്മ്യൂണിസത്തിന്റെ വക്താക്കള്‍ക്ക്, അവിടുത്തെ സാമൂഹ്യ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് കടന്നു ചെല്ലാന്‍ സാധിക്കാത്തതിന്റെ പേരിലാവാം ഇത്തരം പുതിയ നിര്‍വ്വചനങ്ങള്‍ക്ക് അവര്‍ തുടക്കമിട്ടത്. പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, തികച്ചും സൈദ്ധാന്തികപഠനങ്ങളും, വിശകലനങ്ങളുമായിരുന്നു; അത് വിപ്ലവ മുന്നേറ്റങ്ങള്‍ക്ക്, പ്രഥമദൃഷ്ട്യാ നേതൃത്വം കൊടുത്തിരുന്നില്ല. ഈ സ്ഥാപനത്തിലെ ഒരംഗംMr. Raichal Sorge, അക്കാലത്തെ സോവിയറ്റ് യൂണിയന്റെ ചാരന്‍ കൂടി ആയിരുന്നു എന്നു കാണുന്നു. കൂടാതെ, അന്നുവരെ പരമ്പരാഗത കമ്മ്യൂണിസത്തിന്റെ വക്താക്കളായിരുന്നവര്‍ (Felix Weil, Fredrich Engels, etc) സാമൂഹ്യപരിഷ്‌ക്കരണവാദങ്ങളുമായി ഇതിനോടൊപ്പം നിന്നു. 1927ല്‍ ഈ സ്ഥാപനത്തിന്റെ പുതിയ മേധാവിയായി അവരോധിക്കപ്പെട്ടMax Horkheimer ന്റെ നേതൃത്വത്തിലാണ്, മാക്‌സിസത്തിന്റെ തുടര്‍ച്ച എന്നവണ്ണം, ഒരു പുതിയ സിദ്ധാന്തത്തിന് തുടക്കമിട്ടത്. സാമൂഹ്യവിഷയങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നതിന് വേണ്ടി, ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും, ഫ്രോയിഡിന്റെ മനശ്ശാസ്ത്രവും കൂടി, കൂട്ടിച്ചേര്‍ത്ത് പുതിയ പഠനം തുടങ്ങി.

മാനുഷിക മൂല്യങ്ങളും സംസ്‌കാരവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും എല്ലാം, മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങള്‍ കൊണ്ട് മാത്രം രൂപപ്പെടുന്നതല്ല എന്നും, മനശ്ശാസ്ത്രത്തിന്റെ അനിവാര്യത തിരിച്ചറിയണമെന്നും അവര്‍ കണ്ടെത്തി (മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രത്തിന്റെ ഭൗതികപരമായ നിര്‍വ്വചനങ്ങളും എല്ലാം കാറ്റില്‍ പറത്തി). അതിന്റെ ഫലമായി 1930-ടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ കൂടെ മനശ്ശാസ്ത്ര തത്വചിന്തകളും കൂട്ടിയോജിപ്പിച്ച് “Neo Marxism’ എന്ന പുതിയ ചിന്തക്ക് തുടക്കമിട്ടു. ഇതിലൂടെ, പാശ്ചാത്യ സംസ്‌കാരത്തിന്, പുതിയ നിര്‍വ്വചനങ്ങള്‍ കൊടുത്ത് ‘ക്രിമിനല്‍ തിയറി’ എന്നും വിളിച്ചു. യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്തത്, ക്രിസ്തുമതത്തിലൂന്നിയ പരിശുദ്ധമായ മാനുഷ്യജീവിതത്തേയും, പൈതൃകമൂല്യങ്ങളേയും മലീമസമാക്കുകയായിരുന്നു. ഈ വിമര്‍ശന സിദ്ധാന്തത്തിലൂടെ, എല്ലായിടത്തും ഇക്കൂട്ടര്‍ ചെയ്യുന്നതുപോലെ, ഒരു സമൂഹത്തിന്റെ ചരിത്രം, തത്വചിന്ത, രാഷ്ട്രതന്ത്രം, സാമൂഹ്യസാമ്പത്തിക ഘടന, തന്ത്രപ്രധാനമായ മറ്റ് വ്യവസ്ഥിതികള്‍ – സ്ഥാപനങ്ങള്‍, മതപരമായ അടിത്തറയില്‍ കെട്ടിപ്പടുത്ത പാശ്ചാത്യ ജീവിതരീതി, ഇവകളെ നഖശിഖാന്തം വിമര്‍ശിക്കാന്‍ തുടങ്ങി.

‘സാംസ്‌കാരിക മാര്‍ക്‌സിസം’ എന്നത് തീവ്ര വലതുപക്ഷ വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തമാണ്. പരമ്പരാഗത, യാഥാസ്ഥിതിക ക്രിസ്ത്യന്‍ മൂല്യങ്ങളെ തുരങ്കം വെക്കുകയും, അവയെ സാംസ്‌കാരികമായി ലിബറല്‍ മൂല്യങ്ങള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയും ചെയ്യുകവഴി, പാശ്ചാത്യ സാമൂഹത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ അക്കാദമിക – ബൗദ്ധിക ശ്രമമാണത്. മുതലാളിത്തവും ലൈംഗികതയും(Capitalism & Sex)ആണ് ജൂത ക്രിസ്ത്യന്‍ സമൂഹത്തിന്റെ സദാചാരത്തേയും, നീതിബോധത്തേയും നിര്‍ണ്ണിയിച്ചിരുന്നത്. ഇവകളുടെ ന്യൂനതകളെ മാത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അമേരിക്കന്‍ സാമൂഹ്യ-സംസ്‌കാരത്തിന്റെ അടിവേരിളക്കി. ഇക്കൂട്ടര്‍ വാദിച്ചിരുന്നത്, പാശ്ചാത്യരാജ്യങ്ങളുടെ ചരിത്രത്തില്‍, എല്ലാകാലവും സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരും, എതിര്‍ക്കപ്പെട്ടവരും, തരംതാഴ്ന്ന പദവിയില്‍ ഉള്ളവരും ആണ് എന്നാണ്. പുരുഷ കേന്ദ്രീകൃതമായ കുടുംബവ്യവസ്ഥിതിയില്‍ നിന്ന് ലൈംഗിക മോചനം എന്നതായിരുന്നു അവരുടെ പ്രധാന ആശയം. കൂടാതെ അവിടുത്തെ സാമൂഹ്യഘടനയില്‍ ഉള്‍പ്പെട്ടിരുന്ന യാഥാസ്ഥിതികരും, പുരോഗമനക്കാരും തമ്മിലുണ്ടായിരുന്ന കിട മത്സരങ്ങളെയും അവര്‍ മുതലെടുത്തു. ആ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ രക്ഷകര്‍, ക്രിസ്തുമത മേല്‍ക്കോയ്മയെ എതിര്‍ക്കല്‍, പാശ്ചാത്യ മുതലാളിത്ത വിരോധികള്‍ എന്നീ നിലകളില്‍, അവിടുത്തെ സാമൂഹ്യ വിഷയങ്ങളില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് (Institute for Social Research) ഇടപെടാന്‍ തുടങ്ങി. അതേസമയം ബുദ്ധിജീവികള്‍ എന്ന നിലയില്‍, സമൂഹത്തില്‍ നിന്നും അകലം പാലിച്ച്, ദന്തഗോപുരങ്ങളില്‍ തുടരാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഇവിടുത്തെ അര്‍ബന്‍ നക്‌സല്‍ വിഭാഗങ്ങളെപ്പോലെ മുതലാളിത്തത്തിനെതിരെ സംസാരിക്കുമെങ്കിലും Raute Bourgeoisie യില്‍ നിന്നും ജീവിതരീതി മാറ്റിയിരുന്നില്ല. 1923ല്‍ തുടങ്ങിയ ഉദ്യമം, ഏകദേശം പൂര്‍ണ്ണരൂപത്തിലെത്തിയത് 1960ലാണ്. അതോടെ ഈ സിദ്ധാന്തത്തിന്റെ പേര് സാംസ്‌കാരിക മാര്‍ക്‌സിസം(Cultural Marxism) എന്നറിയപ്പെട്ടു.

അമേരിക്കന്‍ സമൂഹത്തിന്റെ സംസ്‌കാരത്തേയും ക്രിസ്തുമത കേന്ദ്രീകൃതമായ പാരമ്പര്യത്തേയും തകര്‍ക്കുക, അവിടുത്തെ സംസ്‌കാരത്തെ മതേതര സംസ്‌കാരമായി വ്യാഖ്യാനിക്കുക, പുരുഷ കേന്ദ്രീകൃത സമൂഹത്തെ തകര്‍ക്കുക, ലൈംഗിക അച്ചടക്കത്തെ, ലൈംഗിക അടിച്ചമര്‍ത്തലാക്കി വ്യാഖ്യാനിക്കുക, ‘മാനവികത’യുടെ പേരില്‍ അവിടുത്തെ സ്ത്രീയുടെ പദവി, സ്വാതന്ത്ര്യം ഇവകളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് കുടുംബ- സാമൂഹ്യ വ്യവസ്ഥിതികളെ ഇകഴ്ത്തുക എന്നിവയായിരുന്നു പ്രസ്തുത ആശയം മുന്നോട്ടുവെച്ചിരുന്ന ലക്ഷ്യങ്ങള്‍.

ഇതിലൊക്കെ ഉപരി, Max Horkheimer ഉം, കൂട്ടരും അവകാശപ്പെട്ടിരുന്നത്, മുതലാളിത്ത സമൂഹത്തില്‍, പരമ്പരാഗതമായി സ്ത്രീയും പുരുഷനും ഒരേപോലെ ലൈംഗികാടിമത്തത്തിന് വിധേയരാകുന്നു എന്നും അതുകൊണ്ട്, അവര്‍ പലതരത്തിലുള്ള നാഡി-മാനസിക പ്രശ്‌നങ്ങള്‍ക്ക് വിധേയരാകുന്നു എന്നുമാണ്. ഇക്കാരണങ്ങളാല്‍ വിപ്ലവാത്മകമായ മാറ്റം അനിവാര്യമാണ്. ഒരു Post-Capitalist and Post Christian Society രൂപപ്പെടുന്നതോടെ, ജനങ്ങളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അവര്‍ വാദിച്ചു. പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥിതിയില്‍ നിന്നും ലൈംഗിക മോചനം ഉറപ്പുവരുത്തുക എന്നതായിരുന്നു, ഈ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണം. എറിക് ഫോം(Eric Fromm) എന്ന ചിന്തകന്റെ അഭിപ്രായത്തില്‍ ”ലൈംഗിക അച്ചടക്കം, അനുഭവിക്കുന്ന സമൂഹം എപ്പോഴും ലൈംഗിക പരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും തടസ്സമാവും” എന്നാണ്! ഐഎസ്ആറിന്റെ ഇത്തരം വാദങ്ങളുടെ സംഗ്രഹമെന്നത്, കൃത്യമായ സാംസ്‌കാരിക വിപ്ലവം നടക്കണമെങ്കില്‍, രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റത്തിനൊപ്പം, ലൈംഗിക സ്വാതന്ത്ര്യവും കൂടി അനിവാര്യമാണ് എന്നാണ്. ഈ ലക്ഷ്യത്തിനായി പരമ്പരാഗത മൂല്യങ്ങളും, ലൈംഗിക നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി, വിവാഹേതര ബന്ധങ്ങളില്‍ പോലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ (Polymorphius perversity) ഉണ്ടാകണമെന്ന് അവര്‍ വാദിച്ചു. Herbert Marcuse എന്ന ചിന്തകന്‍ തന്റെ ഒരു ലേഖനത്തിലൂടെ -“A critique of Pure Tolerances”  Repressive Tolerance (സഹിഷ്ണുതയുടെ രാഷ്ട്രീയ പങ്ക്) നെ കുറിച്ച് പറയുന്നുണ്ട്. ആധുനിക രാഷ്ട്രീയതിരുത്തലുകള്‍ അനിവാര്യമെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള (Freedom of speech and expression) നിയന്ത്രണം, അസഹനീയവും, അത് യാഥാസ്ഥിതിക കാഴ്ചപ്പാടുകളേയും, പെരുമാറ്റങ്ങളേയും അടിച്ചമര്‍ത്താനാവണമെന്നും വാദിച്ചു. അഭിപ്രായ സ്വാതന്ത്ര്യനിയന്ത്രണം, സമൂഹത്തിലെ തുല്യനീതിക്കും ന്യായമായതുമാവണം. നിയോ ലെഫ്റ്റിസത്തിന്റെ പിതാവെന്ന് വിളിക്കുന്ന ഇദ്ദേഹവും കൂട്ടരും സാംസ്‌കാരിക മാര്‍ക്‌സിസത്തെ വിശേഷിപ്പിച്ചത്. ”ആഗോള സാമൂഹ്യനീതിക്ക് വേണ്ടിയുള്ള മുന്നേറ്റം” എന്നായിരുന്നു. സാംസ്‌കാരിക മാര്‍ക്‌സിസത്തെ കുറിച്ചു ഈ ചെറിയ പരിചയപ്പെടുത്തലില്‍ നിന്നും, നമുക്ക് മനസ്സിലാക്കുവാനും, ജാഗരൂകരാവാനും ഏറെ കാര്യങ്ങള്‍ ഉണ്ട്.

ഇന്ന് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തേയും, പ്രത്യേകിച്ച് യുവ-കൗമാര തലമുറകളേയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന വിഷലിപ്തമായ ആശയമാണിത്. ആത്മീയതയിലും ധര്‍മ്മബോധത്തിലും മാത്രം ഊന്നല്‍ നല്‍കി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെ, ചിന്തയിലൂടേയും, പ്രവൃത്തിയിലൂടേയും സ്വന്തം സാംസ്‌കാരിക അസ്മിതയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മറ്റ് യൂറോപ്യന്‍ സംസ്‌കാരത്തോടൊപ്പം മാര്‍ക്‌സിസവും മുന്നോട്ട് വന്നു. ഈ തരംതാണ ആശയങ്ങളുടെ മാസ്മരിക ലോകത്തില്‍ ആസക്തിപൂണ്ട്, നാടിന്റെ ‘ഉണ്മ’, ‘സ്വത്വം’ ഇവകളെ തിരിച്ചറിയാതെയും അപഹസിച്ചും, വിമര്‍ശിച്ചും ജീവിക്കുന്ന ഒരുപറ്റം തലമുറ ഇന്ന് നമ്മുടെ രാജ്യത്തുണ്ട്. എല്ലാ മേഖലകളിലും കാഴ്ചപ്പാടുകളിലും നയങ്ങളിലും വികലവും പ്രതിലോമപരവുമായ പ്രതികരണങ്ങളാല്‍, ജീവിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട ഒരു തലമുറയെ സൃഷ്ടിക്കലാണല്ലോ, കമ്മ്യൂണിസത്തിന്റെ ദൗത്യം. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനുള്ള പോംവഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഭാരതീയ ദര്‍ശനങ്ങളില്‍ സംസ്‌കാരം എന്നത് ജീവിതത്തിന്റെ സമസ്ത മേഖലകളിലൂടെ വ്യാപരിക്കുന്നതാണ്. വ്യക്തിത്വ പരിപോഷണത്തിന് അനിവാര്യമായ ഘടകം എന്ന നിലക്ക്, ചിന്ത, നിയമം, സ്വഭാവം, സദാചാരബോധം, കല, ശാസ്ത്രം, സാഹിത്യം, നൂതന സാങ്കേതിക വിജ്ഞാനം തുടങ്ങിയവ എല്ലാം ഇതില്‍പ്പെടുന്നു. കാരണം, ഇവയൊക്കെയാണ് ഒരു സമൂഹത്തിന്റെ ഭൗതിക-മാനസിക-ബൗദ്ധിക-ആത്മീയ ധനങ്ങളെ ഉല്പാദിപ്പിക്കുന്നത്, സംരക്ഷിക്കുന്നത്, വ്യാപിപ്പിക്കുന്നത്. ഈ രീതിയില്‍ ‘സംസ്‌കാരം’ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന് അര്‍ത്ഥം ഉണ്ടാക്കി കൊടുത്ത്, വ്യക്തി ജീവിതത്തെ സമൃദ്ധമാക്കുകയും ചെയ്യുന്നു. മാനസിക ഉന്മേഷത്തിലൂടേയും ബൗദ്ധിക വളര്‍ച്ചയിലൂടേയും ബുദ്ധികൂര്‍മ്മതയിലൂടേയും വ്യക്തിയെ പൂര്‍ണ്ണനാക്കുന്നു. ഇവകളോടൊപ്പം ആത്മീയ ഉണര്‍വ്വ്, ഉയര്‍ച്ച, സമാധാനം, അനുഗ്രഹവും കൂടിയായാല്‍ വ്യക്തിജീവിതം പരിപാവനമായി.

ഭാരതത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതികള്‍ക്ക് ദിശാബോധം തരുന്നത് വേദങ്ങളാണല്ലോ. വേദ കാലംതൊട്ടേ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള സമാധാന-ധാര്‍മ്മിക ജീവിതം മാറിവരുന്ന ജീവിതക്രമങ്ങള്‍ക്ക് അനുസരിച്ച്, വ്യതിയാനം വരുത്തിയും, അതേസമയം, അടിസ്ഥാന മൂല്യങ്ങള്‍ക്ക് (പുരുഷാര്‍ത്ഥങ്ങള്‍, ത്യാഗം, സേവനം) ഒരു തരത്തിലുള്ള കോട്ടം വരുത്താതെയും തലമുറകളായി നിലകൊള്ളുന്നു. ഇതിനിടയില്‍ സ്വയംകൃതമായ മൂല്യച്യുതികളും, ഇസ്ലാമിക-പാശ്ചാത്യ അധിനിവേശങ്ങളും, നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും, നമ്മുടെ സംസ്‌കൃതിക്ക് കാര്യമായ ശോഷിപ്പ് വരുത്തിയെങ്കിലും അത് ഇന്നും തലയെടുപ്പോടെ വിരാജിക്കുന്നു. കാരണം, മഹര്‍ഷി അരവിന്ദന്‍ സൂചിപ്പിച്ചതുപോലെ, അധിനിവേശങ്ങളോ, വെട്ടിപ്പിടിക്കലുകളോ, കൊണ്ടല്ല നമ്മുടെ സംസ്‌കാരം ഉണ്ടായതും, വളര്‍ന്നതും നിലനില്‍ക്കുന്നതും. മുമ്പ് സൂചിപ്പിച്ചതുപോലെ, മാറിവരുന്ന സാഹചര്യങ്ങളെ വിവേകബുദ്ധിയോടെ, അനുഭവിച്ചറിഞ്ഞ്, ആവശ്യമായ വ്യതിയാനങ്ങള്‍, തക്കമേഖലകളില്‍ വരുത്തി, പരസ്പരം താദാത്മ്യ സമീപനത്തോടെ ജീവിച്ചു പോന്നിരുന്ന ജനതയായിരുന്നു, ഭാരതത്തില്‍ ഉണ്ടായിരുന്നത്. അതായത്, ഈ ജീവിതസംസ്‌കാരം, ഭൗതികതയിലും ആത്മീയതയിലും ഒരേപോലെ ഐക്യവും വികാസവും പ്രകടമാക്കി.

നമ്മുടെ സംസ്‌കാരത്തില്‍ കുടുംബവ്യവസ്ഥിതി, ഗൃഹസ്ഥാശ്രമമാണ്. ഒരു പറ്റം വ്യക്തികള്‍, ഒരേ സ്ഥലത്ത്, ഏകോദരസഹോദരങ്ങളായി, ത്യാഗം, സേവനം എന്നീ മൂല്യഗുണത്തോടെ, പ്രത്യേക ലക്ഷ്യത്തിന് വേണ്ടി, വര്‍ത്തിക്കുമ്പോള്‍ ആ വ്യവസ്ഥിതിയെ ‘ആശ്രമം’ എന്നു പറയാം. സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാര്‍ താമസിക്കുന്ന സ്ഥലം മാത്രമല്ല ആശ്രമം. ഒരു ഗൃഹസ്ഥാശ്രമി, മറ്റ് മൂന്ന് ആശ്രമവ്യവസ്ഥക്കും (ബ്രഹ്മചര്യം, വാനപ്രസ്ഥം, സന്ന്യാസം), സമാജത്തിന് മുഴുവനുമായും തന, മനഃ, ധന പരമായി സേവനം ചെയ്യാന്‍ ബാധ്യസ്ഥനാണ്. അവന് മാത്രമേ അതു കഴിയുകയുമുള്ളു. ഇതാണ് ഗൃഹസ്ഥാശ്രമിയുടെ പ്രാധാന്യവും, ധര്‍മ്മവും. അവര്‍ ധര്‍മ്മബോധത്തിലൂന്നി ജീവിക്കുന്നവരാകണം, ഗൃഹത്തിലെ എല്ലാ അംഗങ്ങളും, സേവന-ത്യാഗ സന്നദ്ധരാവണം; പരസ്പരബഹുമാനവും, അംഗീകാരവും അംഗങ്ങള്‍ തമ്മില്‍ വേണം; ‘ധര്‍മ്മം’ എന്നതിന് സ്വാമി ചിന്മയാനന്ദ തരുന്ന വിശദീകരണം, യാതൊരു മൂല്യഗുണമാണോ ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നത്, അല്ലെങ്കില്‍, യാതൊരു മൂല്യഗുണത്തിന്റെ അഭാവമാണോ, ഒന്നിനെ അതല്ലാതാക്കുന്നത്, അതിനെ ധര്‍മ്മം എന്ന് പറയുന്നു. ഇത്രയും അര്‍ത്ഥവത്തായ ജീവിതബന്ധങ്ങളില്‍ വന്നുപെട്ട മൂല്യച്യുതിയും പാശ്ചാത്യ സംസ്‌കാര-വിദ്യാഭ്യാസ രീതികളും നൂറുകണക്കിന് വര്‍ഷത്തെ വിദേശാധിനിവേശങ്ങളും, നമ്മുടെ കുടുംബങ്ങളില്‍ പുരുഷമേധാവിത്വത്തിന് ആക്കം കൂട്ടി. ബ്രിട്ടീഷ് വിദ്യാഭ്യാസവും, മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങളും ഒത്തുകൂടി, നാടിന്റെ ശ്രുതി-സ്മൃതി-പുരാണ-ചരിത്രങ്ങളെ ദുര്‍വ്യഖ്യാനം ചെയ്ത്, പല രീതിയില്‍ പ്രചരിപ്പിക്കുക കൂടി ആയപ്പോള്‍ കൗമാര-യുവ തലമുറകളെ മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്യാന്‍ എളുപ്പമായി. അതിന്റെ ഭവിഷ്യത്താണ് ഇന്നത്തെ തലമുറയിലൂടെ കാണുന്നത്. അവരുടെ മാനസിക-ചിന്താഗതികളെ വികലമാക്കുന്നതിനും, ആധുനികതയോട് അന്ധമായ ആവേശവും അതില്‍ അഭിരമിക്കുന്നതിനുള്ള താല്പര്യം ഏറിവന്നു.

ഇന്ന്, ഇവരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാകുലതകളും, അമിതാവേശവും, പുറംമോടിയോടുള്ള ആകര്‍ഷണവും, തനിമയോട് പ്രതിലോമചിന്തയോടെയുള്ള സമീപനവും കൂടിയായപ്പോള്‍, കമ്മ്യൂണിസം പോലെയുള്ള സമാന ‘ഇസ’ങ്ങള്‍ക്ക് (വികല ചിന്തകള്‍ക്ക്) വേരോട്ടം ഉണ്ടായി. ഏതൊരു തനത് സംസ്‌കാരത്തിന്റേയും അടിവേരിളക്കലാണല്ലോ എല്ലാ ‘ഇസ’ങ്ങളുടേയും ആത്യന്തിക ലക്ഷ്യം. അതില്‍ ഈ രാജ്യത്തും താല്‍ക്കാലിക വിജയത്തിലാണവര്‍. ചുംബന സമരം, വിവാഹേതര സഹവാസം, വികലമായ വസ്ത്രധാരണം, ഭക്ഷണരീതി, ദിനചര്യ, മദ്യം, മയക്കുമരുന്ന്, അരാഷ്ട്രീയവാദം, വ്യക്തി-സമാജ-രാഷ്ട്ര തലങ്ങളില്‍ ഉടലെടുക്കുന്ന അന്തച്ഛിദ്രം, കട്ടിങ്ങ് സൗത്ത് ആശയം ഇവയൊക്കെ പ്രത്യക്ഷമായും പരോക്ഷമായും അംഗീകരിക്കുന്ന ‘ഇസ’ങ്ങളുടെ ഒപ്പം പോകുന്ന ഇളം തലമുറ വളരെയധികം നിരാശപ്പെടുത്തുന്നു. അപകടം ഉടനെ ഇല്ലെങ്കിലും അടുത്തു തന്നെയുണ്ട്.
ഭാരതീയ സംസ്‌കൃതിയുടെ അടിത്തറ കുടുംബഭദ്രതയെന്നിരിക്കെ ഇതിലേക്ക് കടന്നുവരുന്ന ഇത്തരം ‘ഇസ’ മാരീചന്മാരെ, സ്ഥിതപ്രജ്ഞയോടെയും വൈചാരിക ബുദ്ധിയോടെയും കരുതിയിരിക്കണം. സ്വന്തം ജീവിതത്തിലും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ആത്മീയബന്ധം നമ്മുടെ തലമുറകള്‍ തിരിച്ചറിഞ്ഞ് കരുത്താര്‍ജ്ജിക്കണം. സാംസ്‌കാരിക മാര്‍ക്‌സിസം പോലെയുള്ള ‘വികല’ പഠനങ്ങള്‍ നമ്മുടെ അസ്തിത്വത്തിന് ഭീഷണിയാണെന്നുള്ള തിരിച്ചറിവ്, വ്യക്തി-കുടുംബ-സമാജ തലങ്ങളില്‍ അനിവാര്യമാണ്. നമ്മുടെ ആത്മീയതയെ പാശ്ചാത്യ ഭൗതികതയുമായി യോജിപ്പിച്ചു കൊണ്ടുള്ള സന്തുലിത സമീപനവും അതനുസരിച്ചുള്ള വിദ്യാഭ്യാസവും പ്രബുദ്ധരായ മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും കരുതലും കൂടിയായാല്‍ എല്ലാ തലത്തിലുള്ള സുസ്ഥിര ജീവിതക്രമത്തിന് ആക്കം കൂടും.

അവലംബം
. Complete works of Swami Vivekanda (Vol 1, Vol 9 Women of India; paper on Hinduism).
2. Cultural Marxism and InterSectionality – Jan Willam Duyvendak; University of Amstardam. 2018 Vol. 21(8) (1300-1308)20th Anniversary Cons tribution.
3. The Renaissance in India & Other Essays on Indian Culture. Sri Aurobindo – 2019.
4. The origions of Cultural Marxism and Political corrections- Jefrey D.Bresheers Part II
5. ഭഗവദ്ഗീത (മലയാളം) സ്വാമി ചിന്മയാനന്ദ.
6. Wikipedia.

 

Tags: Cultural Marxismഡോ.ഉമാദേവി എസ്.neo marxismസാംസ്‌കാരിക മാര്‍ക്‌സിസം
Share13TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies