Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

പത്മനാഭന്റെ കുമ്പസാരം

ശാകല്യന്‍

Print Edition: 9 August 2024

കുഴിയിലേക്ക് കാലുനീട്ടിയിരിക്കുമ്പോഴാണ്, പഴയ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം സി.കെ.പി പത്മനാഭന് മനസ്സ് തുറക്കാന്‍ തോന്നിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും അഴിമതിയും പണം വെട്ടിക്കലുമൊക്കെ അദ്ദേഹത്തിന്റെ വിമര്‍ശനത്തിനു വിധേയമായി. കര്‍ഷക സംഘത്തിന്റെ 25 ലക്ഷം ഇ.പി.ജയരാജനും കെ.വി.രാമകൃഷ്ണനും എടുത്തുകൊണ്ടുപോയതും ഓഫീസ് സെക്രട്ടറി നാലുലക്ഷം തട്ടിയെടുത്തതുമൊക്കെ അദ്ദേഹം തുറന്നു പറഞ്ഞു. കൈതോലപ്പായയില്‍ വിജയന്‍ സഖാവ് പൊതിഞ്ഞു കൊണ്ടുപോയ നോട്ടിന്റെ കണക്ക് എത്രയെന്ന് കൂടെയുണ്ടായിരുന്ന ശക്തിധരനു പോലും എണ്ണി തിട്ടപ്പെടുത്താനായിട്ടില്ല. പാവപ്പെട്ടവന്റെയും ദരിദ്ര കര്‍ഷകന്റെയും പാര്‍ട്ടിയല്ലേ. ബക്കറ്റ് പിരിവുപോലെ വരവിനും പോക്കിനും അവിടെ കണക്ക് ബോധിപ്പിക്കേണ്ടതില്ല. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് കണക്ക്. തന്നെ ദ്രോഹിച്ചവരോട് പ്രകൃതി കണക്ക് പറയും എന്നും അതു ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും തനിക്കതില്‍ സന്തോഷമുണ്ടെന്നുമാണ് പത്മനാഭന്‍ പറഞ്ഞത്. മാര്‍ക്‌സിസ്റ്റായതുകൊണ്ട് ദൈവം എന്നു പറയാന്‍ വയ്യാത്തതിനാല്‍ പ്രകൃതി എന്നു പറഞ്ഞതാണ്.

ഇത്രയും കാലം പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് പാര്‍ട്ടിക്ക് പുറത്തുപോകാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് എന്നായിരുന്നു ഉത്തരം. അപ്പോഴും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ നയത്തിന്റെ തകരാറാണോ എന്ന ചോദ്യത്തിന് നേരിട്ട് ഉത്തരം നല്‍കാന്‍ പത്മനാഭന്‍ തയ്യാറില്ല. പകരം പാര്‍ട്ടിക്കു പുറത്തായ എം.വി. രാഘവന്റെ കാര്യം പറയുന്നു. രാഘവന്റേതു ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന നിലപാടായിരുന്നു എന്നു തനിക്കും അഭിപ്രായമുണ്ടായിരുന്നു എന്നുപറഞ്ഞ പത്മനാഭന്‍ രാഘവന്‍ പുറത്തുപോയ ശേഷമാണ് പാര്‍ട്ടിയില്‍ ഇതു ചര്‍ച്ചയായത് എന്നു തുടര്‍ന്നു പറയുന്നു. സ്റ്റാലിനുശേഷം അധികാരത്തില്‍ വന്ന ക്രൂഷ്‌ചേവ് സ്റ്റാലിന്റെ നടപടികളെ വിമര്‍ശിച്ചു പ്രസംഗിച്ചു. ഇതുകേട്ട ഒരാള്‍ എന്തുകൊണ്ട് സ്റ്റാലിന്റെ കാലത്ത് ഇങ്ങനെ പറഞ്ഞില്ല എന്ന് ചോദിച്ചു. ആരാണതു ചോദിച്ചത് എന്നു ക്രൂഷ്‌ചേവ് തിരിച്ചു ചോദിച്ചപ്പോള്‍ ഒരാളും മറുപടി പറഞ്ഞില്ല. ഇതായിരുന്നു അന്നത്തെയും അവസ്ഥ എന്നു ക്രൂഷ്‌ചേവ് പ്രതികരിക്കുകയും ചെയ്തു. ജോര്‍ജ് ഓവലിന്റെ എനിമല്‍ ഫാം എന്ന നോവല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിലെ അടിമ ജീവിതത്തിന്റെ കഥയാണ്. ഇതിന്റെ ആവര്‍ത്തനമാണ് സി.പി.എമ്മില്‍ സംഭവിക്കുന്നത്. വിജയന്‍ സഖാവിന് എം.വി. രാഘവന്റെ ഗതി വന്നാലേ കൈതോലപ്പായ മുതല്‍ മാസപ്പടി വരെയുള്ള സകലമാന കണക്കുകളും പുറത്തുവരൂ. അതുവരെ അതു ചിത്രഗുപ്തന്റെ പുസ്തകം പോലെ സഖാക്കളുടെ ചുകപ്പന്‍ഹൃദയത്തിന്റെ ഇരുമ്പുമറയില്‍ കഴിയും.

Tags: സി.പി.എം
ShareTweetSendShare

Related Posts

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies