Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അഖണ്ഡഭാരതത്തിനായുള്ള കാത്തിരിപ്പ് (ജമ്മുകാശ്മീരിന്റെ പുനരേകീകരണവും ആര്‍.എസ്.എസ്സും തുടര്‍ച്ച)

വിപിന്‍ കൂടിയേടത്ത്

Print Edition: 5 July 2024

ജമ്മുകാശ്മീര്‍ പ്രജാ പരിഷത്ത്
‘ഏക് ദേശ് മേ ദോ വിധാന്‍, ദോ പ്രധാന്‍, ദോ നിഷാന്‍-നഹി ചലേംഗേ, നഹി ചലേംഗേ’… കാശ്മീരിന്റെ പ്രത്യേക അധികാര അവകാശങ്ങള്‍ക്ക് എതിരെ താഴ്‌വരയില്‍ മുഴങ്ങിയ മുദ്രാവാക്യമാണിത്.

മുസ്ലീം കോണ്‍ഫറന്‍സ് എന്ന പേരില്‍ ആരംഭിച്ച സംഘടന പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പേരു മാറി കാശ്മീര്‍ അധികാരസ്ഥാനത്തേക്ക് പണ്ഡിറ്റ് നെഹ്രുവിന്റെ പിന്തുണയോടെ എത്തിയപ്പോള്‍ ജമ്മുകാശ്മീരിന് പ്രത്യേക പതാകയും പ്രത്യേക ഭരണഘടനയും പ്രത്യേക പ്രധാനമന്ത്രിയും ഉണ്ടായി. ഒരു നിബന്ധനയും ഇല്ലാതെ ഭാരതത്തില്‍ യൂണിയനില്‍ ലയിക്കാനുള്ള മഹാരാജ ഹരി സിംഗിന്റെ തീരുമാനത്തെ മുസ്ലീം സ്വത്വവാദ രാഷ്ട്രീയം ഉപയോഗിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പിടിച്ചുവാങ്ങിയ ഈ പ്രത്യേക അധികാരങ്ങള്‍ ഭാവിയില്‍ ഭാരതത്തില്‍ നിന്ന് വിട്ടുപോകാന്‍ വേണ്ടിയുള്ളതാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് കാശ്മീരി ജനത ഒന്നിച്ചെത്തി ഈ മുദ്രാവാക്യമുയര്‍ത്തിയത്. കോണ്‍ഗ്രസോ മറ്റ് കക്ഷികളോ ഈ പ്രത്യേക അധികാരത്തിനെതിരെ രംഗത്ത് വന്നില്ല. എന്നാല്‍ സ്വയംസേവകരായിരുന്ന ബല്‍രാജ് മധോക്കും പ്രേംനാഥ് ദോഗ്രയും മുന്‍കയ്യെടുത്ത് സ്ഥാപിച്ച ജമ്മു കാശ്മീരെ പ്രജാപ്രരിഷത്ത് എന്ന സംഘടന ഈ പ്രശ്‌നമേറ്റെടുത്തു പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യുന്നതിനും സെക്ഷന്‍ 35 എ നീക്കം ചെയ്യുന്നതിനും, സംസ്ഥാനത്തിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ ഭൂപ്രകൃതിയെ പൂര്‍ണ്ണമായും മാറ്റിമറിച്ചതിനും അടിസ്ഥാനമായത് 1952 നവംബര്‍ 14 മുതല്‍ പ്രജാ പരിഷത്ത് അംഗങ്ങള്‍ ജമ്മു കശ്മീരില്‍ നടത്തിയ ആദ്യത്തെ സത്യഗ്രഹമാണ് എന്നത് പലര്‍ക്കും അറിയില്ല. പ്രജാപരിഷത്ത് 1952 മുതല്‍ 11 വര്‍ഷം തുടര്‍ച്ചയായി നടത്തിവന്ന സമരങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിന് കളമൊരുക്കിയത്.

1947 നവംബര്‍ 17ന് ജമ്മുവില്‍ പ്രജാ പരിഷത്ത് സ്ഥാപിതമായി, ഹരി വസീര്‍ അതിന്റെ ആദ്യ പ്രസിഡന്റും ഹന്‍സ്‌രാജ് പംഗോത്ര ജനറല്‍ സെക്രട്ടറിയുമായി.

1952 നവംബര്‍ 14ന് ജമ്മു കശ്മീരിനെ ഭാരതവുമായി സമ്പൂര്‍ണ്ണമായി സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് അതിന്റെ ആദ്യത്തെ ഔപചാരിക ‘സത്യഗ്രഹം’ ആരംഭിച്ചു. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ വ്യവസ്ഥകളും പ്രത്യേക പതാകയും വേണ്ട എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

ആ വര്‍ഷം നവംബര്‍ 17ന് ശ്രീനഗറിലെ പോളോ ഗ്രൗണ്ടില്‍ വെച്ച് മഹാരാജ ഹരി സിംഗിന്റെ മകന്‍ കരണ്‍ സിംഗ് സംസ്ഥാന പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തതാണ് സംഘടനയുടെ ആദ്യ വിജയം. ജമ്മുവിലെ സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ സംസ്ഥാനത്തിന് പ്രത്യേക പതാക ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും പ്രജാ പരിഷത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് അത് നടപ്പാക്കാനായില്ല.

1952 നവംബര്‍ 26ന്, മുതിര്‍ന്ന സ്വയംസേവകനും പ്രജാ പരിഷത്തിന്റെ നേതാവുമായ പ്രേംനാഥ് ദോഗ്രയെ ജമ്മുവില്‍ അറസ്റ്റ് ചെയ്തു. ഈ അറസ്റ്റിന് തൊട്ടുപിന്നാലെ പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും നടന്നു. താമസിയാതെ കത്വ, സാംബ, ഉധംപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.

1952 ഡിസംബര്‍ 2ന്, ഉധംപൂരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സംസ്ഥാന പോലീസ് വെടിയുതിര്‍ത്തു, 300 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭം ആരംഭിച്ച് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍, അതിന്റെ ആദ്യത്തെ ആള്‍നാശം രേഖപ്പെടുത്തി. ചംബ് താലൂക്ക് ആസ്ഥാനത്ത് ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ സത്യഗ്രഹികളിലൊരാളായ മേലാറാം പോലീസിന്റെ വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ 30,000ത്തിലധികം ആളുകള്‍ പങ്കെടുത്തു. ഈ സംഭവത്തിന ് രണ്ടാഴ്ചയ്ക്ക് ശേഷം പൂഞ്ച് ജില്ലയിലെ സുന്ദര്‍ബാനി താലൂക്കിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ച മൂന്ന് സത്യഗ്രഹികളെ കൂടി പോലീസ് വെടിവെച്ചു കൊന്നു.

പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ പ്രജാപരിഷത്ത് പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഡിസംബര്‍ 18, 19 തീയതികളില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ഖ് അബ്ദുള്ളയും പങ്കെടുക്കുന്ന ഹൈദരാബാദില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രജാപരിഷത്ത് പ്രവര്‍ത്തകര്‍ എത്തി ലഘുലേഖകള്‍ വിതരണം ചെയ്തു.

ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച ഭാരതീയ ജനസംഘവുമായും പ്രജാപരിഷത്ത് നേതാക്കള്‍ ബന്ധപ്പെട്ടു. പ്രതിഷേധങ്ങള്‍ വ്യാപകമായി, കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷെയ്ഖ് അബ്ദുള്ളയുടെ പോലീസ് ഭീകരമായിട്ടായിരുന്നു പ്രജാപരിഷത്ത് പ്രവര്‍ത്തകരെ വേട്ടയാടിയിരുന്നത്.

1953 ജനുവരി 11ന് ലോഹ്രി ഉത്സവത്തിന് രണ്ട് ദിവസം മുമ്പ്, 5,000-ത്തിലധികം ആളുകള്‍ പങ്കെടുത്ത മാര്‍ച്ചിന് നേരെ പോലീസ് വെടിയുതിര്‍ത്തു. ഹിരാനഗര്‍ സന്ദര്‍ശിക്കുന്ന അന്നത്തെ ജമ്മു കശ്മീര്‍ ഉപപ്രധാനമന്ത്രി ഗുലാം ബക്ഷി മുഹമ്മദിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഗ്രഹിച്ചു. പോലീസ് 200 ലധികം റൗണ്ട് വെടിവെച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1953 ജനുവരി 16 ന് പ്രജാപരിഷത്ത് അതിന്റെ നിയമലംഘന പ്രസ്ഥാനം ആരംഭിച്ചു. ജനുവരി 30ന് ജോഡിയന്‍ ഗ്രാമത്തില്‍ 3,000 പ്രതിഷേധക്കാര്‍ ഒത്തുകൂടി. പോലീസ് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ആറ് പേര്‍ കൊല്ലപ്പെടുകയും 125 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. 1953 മാര്‍ച്ച് 1 ന് രാംവാന്‍ കോടതി സമുച്ചയത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ച മൂന്ന് പ്രതിഷേധക്കാര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ഈ സംഭവങ്ങള്‍ ഭാരതത്തിലുടനീളം പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഭാരതീയ ജനസംഘം, ഹിന്ദു മഹാസഭ, അകാലിദള്‍ എന്നിവ 1953 മാര്‍ച്ച് 5ന് പ്രജാപരിഷത്തിനെ പിന്തുണയ്ക്കുന്നതിനായി രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു.

1953 മെയ് 8ന് ഭാരതീയ ജനസംഘം അധ്യക്ഷന്‍ ശ്യാമപ്രസാദ് മുഖര്‍ജി ജമ്മു കാശ്മീരിലെ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നതിനായി ന്യൂദല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ പുറപ്പെട്ടു. മെയ് 11 ന് ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു മാസത്തിലേറെ ശ്രീനഗറില്‍ തടവിലായിരുന്ന അദ്ദേഹം 1953 ജൂണ്‍ 23-ന് ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ വെച്ച് മരിച്ചു.

ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നെഹ്‌റു പ്രജാപരിഷത്തിനോട് അഭ്യര്‍ത്ഥിച്ചു. 1953 ജൂലായ് 7ന് സിവില്‍ നിസ്സഹകരണ പ്രസ്ഥാനം തല്‍ക്കാലം നിര്‍ത്തിവെച്ചു പരിഷത്ത്. എന്നാല്‍ 1963 ഡിസംബര്‍ 30ന് ഭാരതീയ ജനസംഘത്തില്‍ ലയിക്കുന്നതുവരെ ഒരു പൊതു ഭരണഘടനയും പതാകയും വേണമെന്ന പ്രസ്ഥാനവുമായി അത് തുടര്‍ന്നു.

ജമ്മുകാശ്മീരിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കാനും മുസ്ലീംതീവ്രവാദ ശക്തികള്‍ക്ക് താഴ്‌വരയെ വിട്ടുകൊടുക്കാതിരിക്കാനും വേണ്ടി ത്യാഗോജ്വലമായ ചെറുത്തുനില്‍പ്പും ധീരതയുമാണ് പ്രജാപരിഷത്ത് എന്ന പ്രസ്ഥാനത്തിലൂടെ സ്വയംസേവകര്‍ നടത്തിയത്.

സംഘ നേതൃത്വം അവതരിപ്പിച്ച ജമ്മു കാശ്മീര്‍ പ്രമേയങ്ങള്‍
ജമ്മുകാശ്മീര്‍ വിഷയത്തെ എന്നും ഗൗരവപൂര്‍ണ്ണമായിതന്നെയാണ് സംഘ നേതൃത്വം സമീപിച്ചിരുന്നത്. പലപ്പോഴായി സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരിമണ്ഡലും, അഖില ഭാരതീയ പ്രതിനിധി സഭയും ജമ്മുകാശ്മീര്‍ വിഷയം വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്.

1953 ല്‍ തന്നെ ജമ്മുകാശ്മീര്‍ പൂര്‍ണ്ണമായും ഭാരതത്തില്‍ ചേര്‍ക്കണമെന്ന പ്രമേയം സംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1963 ലെ പ്രതിനിധി സഭയില്‍ ഭാരതവും പാകിസ്ഥാനും തമ്മില്‍ കാശ്മീര്‍ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളും അതില്‍ സംഘത്തിന്റെ നിലപാടും വ്യക്തമാക്കി പ്രമേയം അവതരിപ്പിച്ചു. 1964ല്‍ എന്തായിരിക്കണം ഭാരതത്തിന്റെ കാശ്മീര്‍ പോളിസി എന്നതായിരുന്നു പ്രമേയ വിഷയം. 1982ല്‍ ജമ്മുകാശ്മീര്‍ റീസെറ്റില്‍മെന്റ് ബില്ല് സംബന്ധിച്ചായിരുന്നു പ്രമേയം. 1990, 1991, 1995, 1996, 1997 തുടങ്ങിയ വര്‍ഷങ്ങളിലും പ്രമേയങ്ങളവതരിപ്പിച്ചു.

2000, 2004 വര്‍ഷങ്ങളില്‍ കാശ്മീരിലെ അനിഷ്ടസംഭവങ്ങളില്‍ പാക്/ചൈനീസ് ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം. 2004ല്‍ പാസാക്കിയ പ്രമേയം ജമ്മുകാശ്മീര്‍ പെര്‍മ്മനന്റ് റസിഡന്റ്‌സ് ബില്ലിനെ സംബന്ധിച്ചായിരുന്നു. ഈ കാലയളവില്‍ ഇരുപത്തിയഞ്ചിലധികം പ്രമേയങ്ങളാണ് ജമ്മുകാശ്മീരിനെ അടയാളപ്പെടുത്തികൊണ്ട് മാത്രം സംഘത്തിന്റെ രണ്ട് ഉന്നതാധികാര സമിതികളും അവതരിപ്പിച്ചിട്ടുള്ളത്. എത്രമാത്രം സൂക്ഷ്മതയോടെയാണ് ജമ്മുകാശ്മീര്‍ വിഷയത്തില്‍ സംഘം ഇടപെടലുകള്‍ നടത്തിയിട്ടുള്ളത് എന്ന് നമുക്ക് ഈ പ്രമേയങ്ങളിലൂടെ മനസ്സിലാകും.

ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിനു ശേഷം
2019 ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് 5 വര്‍ഷത്തിന് ശേഷം, അവിടെ സമാധാനം പുനഃസ്ഥാപിക്കുകയും സമാധാനം കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലായി നടപ്പില്‍ വരുത്തുകയും ചെയ്തത് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളായി മാറി.

മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമാണ്, താഴ്‌വരയിലെ പൊതുസമൂഹവും പൊതുജീവിതവും പ്രത്യേക തടസ്സങ്ങളില്ലാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 2016 ആഗസ്റ്റ് 5 മുതല്‍ 2019 ആഗസ്റ്റ് 5 വരെ പ്രതിഷേധങ്ങളിലും കല്ലേറിലും 124 പൗരന്മാര്‍ പോലീസിന്റേയും സുരക്ഷാസേനയുടെയും കൈകളാല്‍ കൊല്ലപ്പെട്ടപ്പോള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അത്തരത്തിലുള്ള ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
2019 ഓഗസ്റ്റ് 5ലെ സുപ്രധാന തീരുമാനം താഴ്‌വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023ല്‍ തീവ്രവാദത്തിലേക്ക് തദ്ദേശീയരെ റിക്രൂട്ട് ചെയ്യുന്നതിലും ഭീകരരെ കൊല്ലുന്നതിലും ഗണ്യമായ കുറവുണ്ടായത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ മറ്റൊരു ഫലമാണ്.

സുരക്ഷാസേനയുടെ വിവിധ ഓപ്പറേഷനുകളില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 2022ല്‍ 56 വിദേശികള്‍ ഉള്‍പ്പെടെ 186 തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെട്ടു, കൂടുതല്‍ പ്രദേശവാസികള്‍ തീവ്രവാദത്തില്‍ ചേര്‍ന്നിട്ടില്ല.

ഓഗസ്റ്റ് 3 ന് ഷോപ്പിയാനിലെ ഗവണ്‍മെന്റ് ഡിഗ്രി കോളേജില്‍ (ജിഡിസി) ഒരു പരിപാടി നടന്നു എന്നതില്‍ നിന്ന് സുരക്ഷാ സ്ഥിതിയിലെ പുരോഗതി കണക്കാക്കാം. അതില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അക്കാദമിക വിദഗ്ദ്ധരും പത്രപ്രവര്‍ത്തകരും മറ്റ് മേഖലകളില്‍ നിന്നുള്ളവരും പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സംഭവിക്കുന്ന നല്ല സംഭവവികാസങ്ങള്‍ കൂടാതെ സമാധാനം, വികസനം, ടൂറിസം എന്നിവയെക്കുറിച്ച് താഴ്‌വരയിലെ ജനങ്ങള്‍ സംസാരിച്ചുതുടങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് ഭരണ നിയന്ത്രണം പുനഃസ്ഥാപിക്കലാണ്. ജമ്മു കശ്മീരിലെ സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ഉറപ്പുനല്‍കുകയും ചെയ്തുകൊണ്ട്, ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ കേന്ദ്രം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം 80,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനു ശേഷം, ജമ്മു കശ്മീരിന് 14,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം മാത്രമാണ് ലഭിച്ചത്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പുതിയ വ്യവസായ വികസന പദ്ധതി അവതരിപ്പിക്കുകയും ചെയ്തതിന് ശേഷം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജമ്മുകശ്മീരിന് 81,122 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് അപേക്ഷ ലഭിച്ചു.

ടൂറിസം മേഖലയുടെ പുരോഗതി
ആഭ്യന്തര, വിദേശ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ, ജമ്മുകശ്മീരിലെ ടൂറിസം പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു, ഇത് ഈ കേന്ദ്രഭരണ പ്രദേശത്തെ (ഡഠ) രാജ്യത്തെ ഏറ്റവും മികച്ച പ്രദേശമായി മാറ്റുന്നു. കഴിഞ്ഞ വര്‍ഷം 1.88 കോടി വിനോദസഞ്ചാരികളെത്തി എന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് ഈ വര്‍ഷം രണ്ട് കോടി കവിയുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു.

കശ്മീരില്‍ വിഘടനവാദികളും തീവ്രവാദികളും അടിച്ചേല്‍പ്പിക്കുന്ന പണിമുടക്ക് ആഹ്വാനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നില്ല. കാരണം സാധാരണക്കാരന്‍ ഈ മാറ്റങ്ങളുടെ നേട്ടങ്ങള്‍ കൊയ്യാന്‍ തുടങ്ങിയിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ്, അടിക്കടിയുള്ള പണിമുടക്ക് ആഹ്വാനങ്ങളും കല്ലേറ് സംഭവങ്ങളും അക്രമങ്ങളും കാരണം കശ്മീരിലെ ബിസിനസ്സുകള്‍ മാത്രമല്ല, വിദ്യാഭ്യാസ മേഖലക്കും വളരെയധികം നഷ്ടങ്ങള്‍ സംഭവിച്ചു.

തിരഞ്ഞെടുപ്പ് ഉത്സവമാക്കി കശ്മീരി ജനത
അനന്ത്‌നാഗ് ജില്ലയില്‍ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ തീവ്രവാദികള്‍ വെടിവച്ചു കൊന്നതിന് ശേഷം 48 മണിക്കൂറിനുള്ളിലാണ് കശ്മീരില്‍ പോളിംഗ് ആരംഭിച്ചത്. ‘കശ്മീര്‍ തളരാന്‍ ആഗ്രഹിക്കുന്നു’ എന്ന പ്രചരണവുമായി ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ കശ്മീരിന്റെ ചരിത്രത്തില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ പോളിംഗ്. ഭരണകൂടവും ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും (എന്‍ഡിഎ) ‘നയാ കശ്മീര്‍’ എന്ന ആഖ്യാനം മുന്നോട്ട് വെച്ച് വികസനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മെച്ചപ്പെട്ടുവന്ന പൊതു അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാരികളുടെ കുതിച്ചുചാട്ടവും പ്രചരണമാക്കി. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഒഴികെ ജമ്മുകശ്മീരിലെ അഞ്ച് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്, മെയ് 20 ന് വെവ്വേറെ അഞ്ച് ഘട്ടങ്ങളായി നടന്നു. പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തേണ്ടെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ തീരുമാനിച്ചത് നിരാശാജനകമാണെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ഉധംപൂരില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ചരിത്രപരമായ പ്രസ്താവന നടത്തി, ജമ്മു കശ്മീരിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തീവ്രവാദവും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും വിഷയമാകില്ലെന്ന് പ്രധാനമന്ത്രി മോദി ആദ്യമായി പറഞ്ഞു (ടൈസ് ഒഫ് ഇന്ത്യ).

ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023- അനുസരിച്ച് കാശ്മീരിലെ നിയോജകമണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വന്നു. എസ്‌സി, എസ്ടി, മറ്റ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് ജോലികളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും സംവരണം നല്‍കുന്നു. അനന്ത്‌നാഗ്, ജമ്മു ലോക്‌സഭാ സീറ്റുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചു,

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരിലെ (ജെ&കെ) അഞ്ച് സീറ്റുകളില്‍ റെക്കോര്‍ഡ് 58. 46 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മെയ് 27 ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് പങ്കാളിത്തമാണിത്. ഈ സജീവമായ പങ്കാളിത്തം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വലിയ പ്രതീക്ഷ നല്‍കുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു (ഇന്ത്യന്‍ എക്‌സ്പ്രസ്സ്, 2024 മെയ് 27).

കേന്ദ്രഭരണപ്രദേശത്ത് നടന്ന ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പായിരുന്നു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. മുന്‍പ് സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു – ജമ്മു കശ്മീര്‍, ലഡാക്ക്.

2019ന് മുമ്പ് ലഡാക്ക് ഉള്‍പ്പെടെ ആറ് ലോക്‌സഭാ സീറ്റുകള്‍ ജമ്മു കശ്മീരിന് ഉണ്ടായിരുന്നു. ഇപ്പോള്‍ ലഡാക്ക് ഒരു പ്രത്യേക യുടി ആയതിനാല്‍, ജമ്മു കശ്മീരിലെ പാര്‍ലമെന്റ് സീറ്റുകള്‍ അഞ്ചായി ചുരുങ്ങി.

കശ്മീര്‍ താഴ്‌വരയിലെ മൂന്ന് സീറ്റുകളിലും ശ്രീനഗര്‍, ബാരാമുള്ള, അനന്ത്‌നാഗ്-രജൗരി – പോളിംഗ് രേഖപ്പെടുത്തി. കശ്മീര്‍ താഴ്‌വരയിലെ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്ന് 50.86 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് ജനാധിപത്യ പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതിധ്വനിപ്പിക്കുന്നതാണ്.

പാക് നിയന്ത്രിത കാശ്മീര്‍
1947 ഒക്ടോബര്‍ 21 ന്, മഹാരാജാവിന്റെ ഭരണത്തില്‍ നിന്ന് ജമ്മു കശ്മീരിനെ മോചിപ്പിക്കുന്നതിനായി പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് പഷ്തൂണ്‍ ഗോത്രക്കാര്‍ നുഴഞ്ഞുകയറി.

മഹാരാജാവിന്റെ പടയാളികള്‍ ഇത് തടയാന്‍ ശ്രമിച്ചുവെങ്കിലും പാകിസ്ഥാന്‍ പട്ടാളത്തിന്റെ ആയുധങ്ങളാല്‍ തീവ്രവാദികള്‍ ശക്തരായിരുന്നു. നുഴഞ്ഞുകയറ്റക്കാര്‍ പൂഞ്ച് ജില്ലയുടെ ഏതാണ്ട് മുഴുവന്‍ നിയന്ത്രണവും നേടി. ആക്രമണകാരികള്‍ മുസാഫറാബാദ്, ബാരാമുള്ള പട്ടണങ്ങള്‍ പിടിച്ചടക്കുകയും സംസ്ഥാന തലസ്ഥാനമായ ശ്രീനഗറിന് വടക്ക് പടിഞ്ഞാറ് ഇരുപത് മൈലിനടുത്ത് എത്തുകയും ചെയ്തു.

1947 ഒക്ടോബര്‍ 24-ന്, മഹാരാജാവ് ഭാരതത്തോട് സൈനിക സഹായം അഭ്യര്‍ത്ഥിച്ചു, മഹാരാജ ഹരി സിംഗ് ഭാരതത്തില്‍ ചേരാനുള്ള കരാറില്‍ ഒപ്പിടണം എന്ന വ്യവസ്ഥയില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി. മഹാരാജാ ഹരി സിംഗ് പ്രതിരോധം, വിദേശകാര്യങ്ങള്‍, ആശയവിനിമയം എന്നിവയുടെ നിയന്ത്രണം ഭാരത ഗവണ്‍മെന്റിന് കൈമാറി.

ഭാരത സൈന്യത്തെ ഉടന്‍ തന്നെ ശ്രീനഗറിലേക്ക് അയച്ചു, തുടര്‍ന്ന് പാകിസ്ഥാന്‍ ഇടപെട്ടു, രണ്ട് നിയന്ത്രണ മേഖലകളും സുസ്ഥിരമാക്കി ഭാരതവും പാകിസ്ഥാനും തമ്മില്‍ യുദ്ധം ആരംഭിച്ചു. എന്നാല്‍ യുദ്ധത്തില്‍ ഭാരത പട്ടാളം മുന്നേറുന്ന സമയത്ത് നെഹ്‌റു കാശ്മീര്‍ വിഷയം യുനൈറ്റഡ് നേഷന്‍സിനു മുന്നില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര ഇടപെടല്‍ കാരണം പാകിസ്ഥാന്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ പാകിസ്ഥാനില്‍ തന്നെ തുടര്‍ന്നു, അതിനെ ഇപ്പോള്‍ പാക് അധീന കാശ്മീര്‍ (പിഒകെ) എന്ന് വിളിക്കുന്നു.

പിഒകെ ഭരണപരമായി രണ്ട് ഭാഗങ്ങളായി പാകിസ്ഥാന്‍ വിഭജിച്ചു, അവയെ ജമ്മു-കശ്മീര്‍ എന്നും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ എന്നും രണ്ടാക്കി. ‘ആസാദ് ജമ്മു ആന്‍ഡ് കാശ്മീര്‍’ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ എന്നും അറിയപ്പെടുന്നു.

ആസാദ് കശ്മീരിന് (അഖഗ) ഒരു പ്രസിഡന്റും പ്രധാനമന്ത്രിയും ഒരു കൗണ്‍സിലുമുണ്ട്, എന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.

ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍
ആസാദ് കശ്മീര്‍ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ ഏകദേശം ആറിരട്ടി വലിപ്പമുള്ളതാണ് ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശം.
ഇന്നത്തെ ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്റെ പ്രദേശം 1970ല്‍ ‘നോര്‍ത്തേണ്‍ ഏരിയാസ്’ എന്ന പേരില്‍ പ്രത്യേക ഭരണവിഭാഗമായി മാറി. പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ്ഒപ്പിട്ട ഒരു സ്വയംഭരണ ഉത്തരവ് പ്രകാരം ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
പാക് സര്‍ക്കാര്‍ നിയമിക്കുന്ന ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാണ് ഈ പ്രദേശത്തിന്റെ ഭരണം. യു.എന്‍ പ്രമേയം നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശം ഔദ്യോഗികമായി പാകിസ്ഥാനൊപ്പം ചേര്‍ക്കാന്‍ അവിടുത്തെ സര്‍ക്കാരിന് സാധ്യമല്ല

ഷിയാ മുസ്ലീം ഭൂരിപക്ഷപ്രദേശമായ ഇവിടെ തങ്ങള്‍ക്ക് ഭാരതത്തില്‍ ചേരണം എന്ന ആവശ്യം മുന്‍നിര്‍ത്തി ശക്തമായ സമരങ്ങള്‍ നടക്കുന്നു. ചൈനീസ് അധിനിവേശ അക്‌സായ് ചിന്‍ പ്രദേശം, അഫ്ഘാനിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളുമായ് അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന സ്ഥലമാണ് ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാന്‍. ചൈനയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള തന്ത്രപ്രധാന റോഡ് പ്രോജക്റ്റ് കടന്നു പോകുന്നത് ഈ പ്രദേശത്തിലൂടെയാണ്. ജമ്മുകശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയപ്പോള്‍ ലഡാക് മേഖലക്കൊപ്പം ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനേയും ഒപ്പം ചേര്‍ത്ത് ഭാരതസര്‍ക്കാര്‍ ഉത്തരവിറക്കി.

അക്‌സായ് ചിന്‍: ചൈനീസ് അധിനിവേശം
കശ്മീരിന്റെ കിഴക്കന്‍ ഭാഗത്ത് ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ഒരു ഭൂഭാഗമാണ് അക്‌സായ് ചിന്‍. ഭാരതം ഈ പ്രദേശത്തെ ലഡാക്ക് കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുന്നു. 1962ലെ യുദ്ധത്തില്‍ ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. ഭാരതീയ ഇതിഹാസങ്ങളില്‍ ഈ പ്രദേശം പരാമര്‍ശന വിധേയമായിട്ടുണ്ട്.

1842ല്‍ ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്‌സായ് ചിന്‍ ഉള്‍പ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വര്‍ഷങ്ങള്‍ക്കുശേഷം കശ്മീര്‍ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീര്‍-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947ല്‍ രാജ്യം ഭരിച്ചിരുന്ന ഹരിസിംഗ് മഹാരാജാവ് തന്റെ രാജ്യത്തെ ഭാരതത്തില്‍ ലയിപ്പിച്ചതോടെ അക്‌സായ് ചിന്‍ പ്രദേശം ഭാരതത്തിന്റെ അവിഭാജ്യ ഭാഗമായിത്തീര്‍ന്നു. ചൈന ഒരുകാലത്തും ഇത് അംഗീകരിച്ചിരുന്നില്ല. 1914ല്‍ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്‌മോഹന്‍രേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്‌നത്തിന്റെ മൂല കാരണം. അക്‌സായ്ചിന്‍ ഉള്‍പ്പെടെ ഭാരതത്തിന്റെ പല പ്രദേശങ്ങളെയും ചൈനീസ് അതിര്‍ത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പ്രസിദ്ധപ്പെടുത്തി.

1962ല്‍ ചൈന റോഡ് വെട്ടുന്നതോടെയാണ് ഈ പ്രദേശത്ത് അവര്‍ ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്‌സായ് ചിന്‍ പ്രദേശത്തെ ഏകദേശം 38,000ല്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈനയുടെ കൈവശമായി. ഇന്നും ഈ സ്ഥിതി തുടരുന്നു. ഇതു കൂടാതെ പാകിസ്ഥാന്‍ കയ്യടക്കിയ കശ്മീര്‍ പ്രദേശത്തില്‍ നിന്ന് ട്രാന്‍സ് കാരക്കോറം ട്രാക്റ്റ് എന്നറിയപ്പെടുന്ന 5180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം 1963ല്‍ ചൈനയ്ക്ക് പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈമാറുകയും ചെയ്തു.

നെഹ്രുവിന്റെ ഗവണ്‍മെന്റ് ‘ഹിന്ദി-ചീനി ഭായ് ഭായ്’ എന്ന് വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ 1962ല്‍ ഭാരതം ചൈനീസ് ആക്രമണത്തിനിരയായി.

‘ഒരു പുല്ലുപോലും അവിടെ വളരുന്നില്ല’ എന്ന് അക്‌സായി ചിന്നിന്റെ നഷ്ടത്തെക്കുറിച്ച് നെഹ്‌റു പാര്‍ലമെന്റില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന സ്ഥലം എന്നാണ് ആദ്യ ഭാരത പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. 37,244 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഏതാണ്ട് കേരളത്തോളം വരുന്ന പ്രദേശം ഇന്നും ചൈനീസ് അധിനിവേശത്തിലാണ്.

ആസാദ് കശ്മീരും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനും അക്‌സായ്ചിന്നും ഭാരതഭൂവിന്റെ ഭാഗമാകുന്ന ദിനങ്ങള്‍ വിദൂരമല്ല. 1947 ആഗസ്റ്റ് 15ന് അരവിന്ദ മഹര്‍ഷി റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ലാതെ പറഞ്ഞിട്ടുണ്ട് വിഭജനം ഇല്ലാതായി ഭാരതം വീണ്ടും അഖണ്ഡമാകും എന്ന്.

വിഖ്യാതമായ ആ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം തന്റെ ചില സ്വപ്‌നങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതില്‍ ആദ്യത്തേത് ഇങ്ങനെയാണ്.

സ്വതന്ത്രവും ഏകീകൃതവുമായ ഭാരതം (അഖണ്ഡഭാരതം) സൃഷ്ടിക്കുന്ന ഒരു വിപ്ലവ പ്രസ്ഥാനം:
ഐക്യ ഭാരതം അഥവാ അഖണ്ഡഭാരതം എന്നതിനെതിരായിരുന്നു നെഹ്രു അടക്കമുള്ള കോണ്‍ഗ്രസ്സ് നേതൃത്വം. അവര്‍ വിഭജനമെന്ന ആശയത്തെ പിന്തുണച്ചു. കാശ്മീരിന് പ്രത്യേക പദവി നല്‍കി, സ്വാതന്ത്ര്യ സമരഭൂമിയിലെ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ ഐക്യ ഭാരതത്തിനായി നിലകൊണ്ടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന സംഘടനകള്‍ ഭാരതത്തെ വിവിധ സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കണം എന്ന് ആവശ്യപ്പെട്ടു. മറ്റൊരു പ്രബല സംഘടനയായ മുസ്ലീം ലീഗിന്റെ നിലപാട് മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങള്‍ പ്രത്യേക രാജ്യമായി മാറണം എന്നായിരുന്നു. വിഭജനം എന്ന ആശയത്തെ എതിര്‍ത്ത് സ്വതന്ത്രവും ഏകീകൃതവുമായ ഭാരതം അഥവാ അഖണ്ഡഭാരതം സ്വപ്‌നം കണ്ടതും ലക്ഷ്യം വെച്ചതും 1925ല്‍ ഡോക്ടര്‍ കേശവബലിറാം രൂപീകരിച്ച രാഷ്ട്രീയ സ്വയംസേവകസംഘം മാത്രമായിരുന്നു. അഖണ്ഡഭാരതം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംഘം കഴിഞ്ഞ നൂറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. പതിനായിരക്കണക്കിന് ശാഖകളിലൂടെ, കോടിക്കണക്കിന് വ്യക്തികളില്‍ അഖണ്ഡഭാരതം എന്ന സങ്കല്‍പം നിലനിര്‍ത്തുന്നു. ആവ്യക്തികളിലൂടെ അഖണ്ഡഭാരതം എന്ന ലക്ഷ്യത്തില്‍ നാം എത്തും.

അഖണ്ഡഭാരതം സാക്ഷാത്ക്കരിക്കുന്ന വേളയില്‍ ഉയര്‍ത്താനുള്ള ആത്മീയ പതാകയും മഹര്‍ഷി തയ്യാറാക്കിവെച്ചിട്ടുണ്ട്. ഗോവന്‍ വിമോചനത്തിന് ശേഷവും ഇപ്പോള്‍ കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞപ്പോഴും പോണ്ടിച്ചേരി ആശ്രമത്തില്‍ ആത്മീയ പതാക ഉയര്‍ത്തിയിരുന്നു. കശ്മീരിന്റെ സമ്പൂര്‍ണ്ണമായ മോചനദിനത്തില്‍ ആ പതാക ഇനിയും ഉയരും, ആ ദിനങ്ങള്‍ക്ക് ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
(അവസാനിച്ചു)

 

Tags: ആര്‍.എസ്.എസ്RSSജമ്മുകാശ്മീരിന്റെ പുനരേകീകരണവും ആര്‍.എസ്.എസ്സുംKashmir
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies