Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പ്

ആദര്‍ശ് കുനിയില്ലം

Print Edition: 28 June 2024

ഇക്കഴിഞ്ഞ ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയില്‍ നടന്ന വാര്‍ഷിക ജി-7 ഉച്ചകോടിയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുകയുണ്ടായി. ജി-7 സംഘടനയുടെ 50-ാം വാര്‍ഷികം എന്ന സവിശേഷതയോടൊപ്പം വലതുപക്ഷത്തേക്ക് ചാഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷന് ശേഷം നടന്ന ആദ്യ പ്രമുഖ അന്താരാഷ്ട്ര സമ്മേളനം കൂടിയായി ഈ ഉച്ചകോടി മാറി. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണിത്.

ലോകത്തിലെ ഏറ്റവും ശക്തവും വികസിതവുമായ സമ്പദ് വ്യവസ്ഥകളുടെ ഒരു കൂട്ടായ്മയാണ് ജി-7. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. യൂറോപ്യന്‍ യൂണിയന്‍ (ഇ.യു), ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളെയും ഉച്ചകോടിയിലേക്ക് വര്‍ഷാവര്‍ഷം ക്ഷണിക്കുന്നു. 1973 ലെ ആഗോള എണ്ണ പ്രതിസന്ധിയില്‍ നിന്നും ഉത്ഭവിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണ് ജി-7 കൂട്ടായ്മയുടെ ജനനം. ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തെ പ്രതിനിധീകരിക്കുന്ന ജി-20 രാജ്യങ്ങള്‍, ആഗോള സമ്പത്തിന്റെ 60% നിയന്ത്രിക്കുകയും ആഗോള ജിഡിപിയുടെ 46% ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഭാരതം ജി-7ലെ ഔദ്യോഗിക അംഗമല്ല. എന്നിരുന്നാലും, യഥാക്രമം ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുടെ ക്ഷണപ്രകാരം 2019, 2021, 2022 , 2023 ജി7 ഉച്ചകോടികളില്‍ ഭാരതം അതിഥിയായി പങ്കെടുത്തിരുന്നു. ഏകദേശം 3.57 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ജിഡിപിയുള്ള ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ നാല് ജി-7 അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, യുകെ, കാനഡ എന്നിവയേക്കാള്‍ വലുതാണ്. ഐഎംഎഫിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഭാരതം.

ഭാരതത്തിലെ കഴിവുള്ള യുവാക്കളും, വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളും, അതിന്റെ വിപണി സാധ്യതയും, കുറഞ്ഞ ഉല്‍പ്പാദനച്ചെലവും, അനുകൂലമായ ബിസിനസ് കാലാവസ്ഥയും ചേര്‍ന്ന്, ഭാരതത്തെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നു. ചൈനയുടെ, പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍, വികസിക്കുന്ന സ്വാധീനത്തിന് തടയിടാന്‍ ഇന്ന് ഭാരതത്തിന് മാത്രമേ കഴിയുകയുള്ളൂ. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുമായുള്ള ഭാരതത്തിന്റെ തന്ത്രപരമായ പങ്കാളിത്തവും ഇറ്റലിയുമായുള്ള അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധങ്ങളും ഭാരത ത്തെ ഇന്തോ-പസഫിക്കിലെ വികസിത രാജ്യങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മിത്രമാക്കി മാറ്റുന്നു. അതിലുപരി ഊര്‍ജ്ജസ്വലമായ, ബഹുസ്വര ജനാധിപത്യവും ലോകത്തിന്റെ സമാധാനത്തിന് നല്‍കുന്ന ഭാരതീയ ദര്‍ശനങ്ങളും എല്ലാം തന്നെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ ഉറ്റ മിത്രമാക്കി മാറ്റുന്നു.

ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഭാരതത്തില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. 2600-ലധികം രാഷ്ട്രീയ പാര്‍ട്ടികള്‍, ഒരു ദശലക്ഷത്തിലധികം പോളിംഗ് ബൂത്തുകള്‍, 5 ദശലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, 15 ദശലക്ഷം പോളിംഗ് സ്റ്റാഫ്, ഏകദേശം 970 ദശലക്ഷം വോട്ടര്‍മാര്‍, ഇതില്‍ 640 ദശലക്ഷം ആളുകള്‍ അവരുടെ ഫ്രാഞ്ചൈസി വിനിയോഗിച്ച ഭാരത ജനാധിപത്യ മാമാങ്കം, സാങ്കേതികവിദ്യയുടെ സര്‍വ്വവ്യാപിയായ ഉപയോഗത്തിലൂടെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും നീതിപൂര്‍വകവും സുതാര്യവുമാക്കിയതിനെ അദ്ദേഹം പുകഴ്ത്തി, ഭാരത ജനാധിപത്യ വ്യവസ്ഥിതി ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം ലോകത്തിനോട് വിളിച്ചു പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ നൂറ്റാണ്ടാണ്. സാങ്കേതികവിദ്യ സ്വാധീനം ചെലുത്താത്ത ഒരു കാര്യവും മനുഷ്യജീവിതത്തില്‍ ഇന്നില്ല. സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്ന് കൂട്ടായി ഉറപ്പാക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും കഴിവുകള്‍ തിരിച്ചറിയുക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുക, അവയെ പരിമിതപ്പെടുത്തുന്നതിന് പകരം മാനുഷിക നൈപുണ്യ വികസനത്തിന് വഴിയൊരുക്കുക എന്നതായിരിക്കണം ഏതു കൂട്ടായ്മയുടെയും ആത്യന്തിക ലക്ഷ്യം എന്നത് പാശ്ചാത്യ വികസിത ലോകത്തിനു മുന്നില്‍ വിളിച്ചോതുവാന്‍ ഈ സന്ദര്‍ശനം സഹായിച്ചു.

ഈ g7 ഉച്ചകോടിയിലെ ഭാരതത്തിന്റെ പങ്കാളിത്തം, ഭാരതത്തില്‍ അടുത്തിടെ നടന്ന, ജി- 20 യുടെ അധ്യക്ഷപദവിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാധാന്യം നേടുന്നു, അവിടെ നിരവധി വിവാദ വിഷയങ്ങളില്‍ ആഗോള സമവായം കെട്ടിപ്പടുക്കുന്നതില്‍ ഭാരതം പ്രധാന പങ്കുവഹിക്കുകയുണ്ടായി. 50-ാമത് ജി-7 ഉച്ചകോടിയില്‍, ജി-7 ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്‍വെസ്റ്റ്മെന്റ് പങ്കാളിത്ത സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നേതാക്കള്‍ തീരുമാനിക്കുകയുണ്ടായി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള, സുതാര്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്തമാണിത്. ഇതിന് കീഴില്‍, വികസ്വര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് അടിസ്ഥാന സൗകര്യ പദ്ധതികള്‍ എത്തിക്കുന്നതിന് 2027 ഓടെ ജി 7, അറുനൂറ് ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കും. ഇത്തരം പദ്ധതികളില്‍ പുതിയ ഭാരതത്തിന്റെ സംഭാവന വളരെ വലുതാണ്. ജി 7 ഉച്ചകോടിയിലെ ഭാരതത്തിന്റെ പതിവ് പങ്കാളിത്തം, സമാധാനം, സുരക്ഷ, വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ ഭാരതം സ്ഥിരമായി നടത്തുന്ന ശ്രമങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരവും സംഭാവനയും ആണ് സൂചിപ്പിക്കുന്നത്. വികസിത ഭാരതത്തിലേക്കുളള നമ്മുടെ ചുവടുവെപ്പിന് വികസിത രാജ്യങ്ങളുടെ ഈ കൂട്ടായ്മ ഒരുപാട് ഗുണം ചെയ്യുമെന്ന് നിസ്സംശയം പറയാം.

Tags: നരേന്ദ്രമോദിജി-7 ഉച്ചകോടി
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies