Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മുന്നില്‍ നടന്ന് ഉത്തരാഖണ്ഡ്‌

ശ്രീലക്ഷ്മി എം.ശ്രീലക്ഷ്മി എം.
1 March 2024

ഭാരതീയര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഏകീകൃത സിവില്‍കോഡ് അഥവാ പൊതു വ്യക്തിനിയമം. ഒരു രാഷ്ട്രം ഒരു ജനത ഒരു നിയമം എന്ന മാതൃകാ വ്യവസ്ഥിതിയിലേക്ക് കാലൂന്നാന്‍ തയ്യാറെടുക്കുന്ന രാജ്യത്തിന്റെ ആദ്യ ചുവടാണ് ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയ ഏകീകൃത സിവില്‍കോഡ് എന്ന് നിസ്സംശയം പറയാം. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ്-ഇന്‍ ടുഗദര്‍ ബന്ധങ്ങള്‍ എന്നിവയില്‍ ഒരു പൊതു നിയമം നിര്‍ദ്ദേശിക്കുന്നതാണ് ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയ ഏകീകൃത സിവില്‍ കോഡ്. സംസ്ഥാനത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് താമസിക്കുന്നവരുള്‍പ്പെടെ ഉത്തരാഖണ്ഡിലെ നിവാസികള്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 366(25), 342 എന്നിവ പ്രകാരം ഗോത്രവര്‍ഗ വിഭാഗത്തിലെ അംഗങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

വിവാഹവും വിവാഹമോചനവും
ഈ നിയമം അനുസരിച്ച്, ഏകഭാര്യത്വ വിവാഹങ്ങള്‍ മാത്രമേ അനുവദിക്കൂ. പുരുഷനും സ്ത്രീക്കും യഥാക്രമം കുറഞ്ഞത് 21 വയസ്സും 18 വയസ്സും പ്രായം വേണം. ഇതുപ്രകാരം സംസ്ഥാനത്ത് ബഹുഭാര്യത്വവും ശൈശവവിവാഹവും നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഈ ബില്ല് ആചാരങ്ങളെ മാനിക്കുന്നുണ്ട്, വ്യക്തികള്‍ക്ക് അവരുടെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് വിവാഹം കഴിക്കാം. കൂടാതെ, 2010 മാര്‍ച്ച് 26 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും ചെയ്യേണ്ടതില്ല.
വിവാഹമോചനമോ വിവാഹം അസാധുവാക്കലോ സംഭവിക്കുകയാണെങ്കില്‍, രണ്ട് കക്ഷികളോ അല്ലെങ്കില്‍ ഒരാളോ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന നിര്‍ദ്ദിഷ്ട മാതൃകയിലുള്ള രേഖ പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഈ രേഖ ഏത് ഭരണസംവിധാനത്തിന്റെ കീഴിലുള്ള അധികാരപരിധിയിലാണോ വിവാഹം ഉറപ്പിച്ചത് ആ അധികാരിക്ക് കൈമാറണം.വിവാഹമോചിതന്‍/മോചിത ആയ ഒരാള്‍ പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മൂന്നാമതൊരു വ്യക്തിയോട് ബാധ്യസ്ഥനാകാതെ അവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്.

ഈ നിയമം, അതില്‍ വിവരിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ വിവാഹമോചനം നേടാന്‍ കഴിയൂ എന്ന് ഉറപ്പാക്കുന്നു. ഏതെങ്കിലും ആചാരം, പാരമ്പര്യം, വ്യക്തിനിയമം അല്ലെങ്കില്‍ മാമൂല്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അംഗീകരിക്കപ്പെടില്ല; ആക്ടില്‍ പറഞ്ഞിരിക്കുന്നതു പോലെയുള്ള ശരിയായ നടപടിക്രമങ്ങള്‍ പാലിക്കണം.

ADVERTISEMENT

പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തതോ ബഹുഭാര്യത്വമോ പോലുള്ള വ്യവസ്ഥകള്‍ക്ക് കീഴിലാണെങ്കില്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെടാം. എന്നാല്‍ അത്തരം വിവാഹത്തില്‍ നിന്നുള്ള കുട്ടികളെ നിയമാനുസൃതമായ വിവാഹത്തില്‍ നിന്നുണ്ടായതായി കണക്കാക്കും. സംസ്ഥാനത്തിന് ഒരു രജിസ്ട്രാര്‍ ജനറലിനെയും വിവിധ മേഖലകളില്‍ സബ് രജിസ്ട്രാര്‍മാരെയും സര്‍ക്കാര്‍ നിയമിക്കും, വിവാഹ-വിവാഹമോചന രജിസ്റ്ററുകള്‍ പരിപാലിക്കുന്നതിന് അവര്‍ ഉത്തരവാദികളായിരിക്കും.

വിവാഹചടങ്ങ് കഴിഞ്ഞ് 60 ദിവസത്തിനകം ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ക്ക് 10,000 രൂപ പിഴ ചുമത്തും. എന്നാല്‍, രജിസ്‌ട്രേഷന്റെ അഭാവം കൊണ്ട് മാത്രം അവരുടെ വിവാഹം അസാധുവാകില്ല. സ്ത്രീക്കും പുരുഷനും യഥാക്രമം 21-ഉം 18-ഉം വയസ്സ് തികഞ്ഞിട്ടില്ലെങ്കില്‍, അവര്‍ നിയമം ലംഘിക്കുന്നു, ഇത് ആറുമാസം വരെ തടവ് ശിക്ഷയും പരമാവധി 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് പുറത്തുള്ള വിവാഹമോചനം 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. വിവാഹമോചനത്തിനു ശേഷമുള്ള പുനര്‍വിവാഹത്തിന്റെ കാര്യത്തില്‍, മൂന്നാമതൊരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാതെ വിവാഹം കഴിക്കാന്‍ വ്യക്തികള്‍ സ്വാതന്ത്ര്യമുണ്ട്. ഹലാല പോലെ ബലപ്രയോഗം കൊണ്ടുള്ള അത്തരം വിവാഹത്തിന് 3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കും. ജീവനാംശം സംബന്ധിച്ച്, മഹര്‍, സ്ത്രീധനം അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തുവകകളില്‍ നിന്ന് വേറിട്ട്, കോടതി നിര്‍ണ്ണയിച്ച ഗണ്യമായ തുക നല്‍കണം.

കസ്റ്റഡി വിഷയങ്ങളില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ താല്‍പ്പര്യം കോടതി തീരുമാനിക്കും. എന്നിരുന്നാലും, 5 വയസ്സിന് താഴെയുള്ള കുട്ടിയുടെ സംരക്ഷണം സാധാരണയായി അമ്മയ്ക്ക് നല്‍കും.

പിന്തുടര്‍ച്ചാവകാശം
വില്‍പ്പത്രം എഴുതിവെക്കാതെ ആരെങ്കിലും മരിച്ചാല്‍, യുസിസി ബില്ലിന്റെ നിയമങ്ങള്‍ക്കനുസൃതമായി അവരുടെ സ്വത്ത് ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ അനന്തരാവകാശികള്‍ക്ക് പങ്കിടാം. ഈ നിയമങ്ങള്‍ സ്വത്ത് ലഭിക്കാവുന്ന ബന്ധുക്കളുടെ ഒരു ലിസ്റ്റ് സജ്ജീകരിച്ചിരിക്കുന്നു. കുട്ടികളും ജീവിതപങ്കാളിയും മാതാപിതാക്കളും പോലെ ക്ലാസ് 1 (പ്രഥമശ്രേണി) അവകാശികളാണ് ലിസ്റ്റില്‍ ഒന്നാമത്. അവര്‍ ഇല്ലെങ്കില്‍, സഹോദരങ്ങള്‍, മരുമക്കള്‍, തുടങ്ങിയ ക്ലാസ് 2 (ദ്വിതീയ ശ്രേണി) അവകാശികള്‍ക്ക് അത് ലഭിച്ചേക്കാം. യോഗ്യരായ ബന്ധുക്കള്‍ ഇല്ലെങ്കില്‍, സ്വത്ത് സര്‍ക്കാരിന് ലഭിക്കും.

അവകാശികള്‍ക്കായി വസ്തു ഭാഗിക്കല്‍ സംബന്ധിച്ച നിയമങ്ങള്‍
അവകാശികള്‍ക്കിടയില്‍ വസ്തുവിതരണം ഒരേസമയം ചെയ്യുകയും ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ വസ്തുവകകള്‍ അനന്തരാവകാശികള്‍ക്ക് താഴെപ്പറയുന്ന നിയമങ്ങള്‍ക്കനുസരിച്ച് വിഭജിച്ച് നല്‍കുകയും ചെയ്യും.

റൂള്‍ 1- ഒസ്യത്ത് എഴുതാതെ മരിച്ച ആളുടെ ജീവിച്ചിരിക്കുന്ന പങ്കാളി ഒരു ഓഹരിക്ക് അര്‍ഹരാണ്.
റൂള്‍ 2- മരിച്ച ആളുടെ ജീവിച്ചിരിക്കുന്ന മക്കള്‍ ഓരോ ഓഹരിക്ക് അര്‍ഹരാണ്.
റൂള്‍ 3- മരിച്ച ആളുടെ മരണത്തിനു മുമ്പു മരിച്ച അയാളുടെ ഓരോ കുട്ടിയുടെയും അവകാശികള്‍ ഒരു ഓഹരിക്ക് അര്‍ഹരാണ്.
റൂള്‍ 4- അങ്ങനെ ലഭിക്കുന്ന വിഹിതം ജീവിച്ചിരിക്കുന്ന പങ്കാളിക്കും, കുട്ടിക്കും, മുന്‍പ് മരിച്ച കുട്ടിയുടെ അവകാശികള്‍ക്കും തുല്യമായി വിഭജിക്കപ്പെടും.
റൂള്‍ 5- മുന്‍പ് മരിച്ച കുട്ടിക്ക് ലഭിക്കുന്ന വിഹിതം ഇയാളുടെ ജീവിച്ചിരിക്കുന്ന പങ്കാളിക്കും ഇയാളുടെ കുട്ടികള്‍ക്കും തുല്യമായി വിഭജിക്കേണ്ടതാണ്.
റൂള്‍ 6- മരിച്ച ആളുടെ രക്ഷിതാക്കള്‍ ഒരുമിച്ച് തുല്യ അനുപാതത്തില്‍ ഒരു ഓഹരിക്ക് അര്‍ഹരാണ്. കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ എങ്കില്‍ അത്തരം രക്ഷകര്‍ത്താവ് ഒരു ഓഹരിക്ക് അര്‍ഹരാണ്.

ഗര്‍ഭസ്ഥശിശുവിന്റെ അവകാശം
വില്‍പ്പത്രം എഴുതാതെ മരണമടഞ്ഞ വ്യക്തിയുടെ എല്ലാ മക്കളെയും, ആ വ്യക്തിയുടെ മരണത്തിന് മുമ്പോ ശേഷമോ ജനിച്ചവര്‍ എന്ന വ്യത്യാസമില്ലാതെ നിയമം ഒരുപോലെ പരിഗണിക്കുന്നു. ആ വ്യക്തിയുടെ മരണസമയത്ത് ഗര്‍ഭാവസ്ഥയിലുള്ള അയാളുടെ കുഞ്ഞ് പിന്നീട് ജീവനോടെ ജനിച്ചാല്‍, ആ വ്യക്തിയുടെ മരണത്തിനുമുമ്പ് ജനിച്ചാലുള്ളതുപോലെ അനന്തരാവകാശം നേടാന്‍ കുഞ്ഞിന് അര്‍ഹതയുണ്ട്. അടിസ്ഥാനപരമായി, വ്യക്തിയുടെ ജീവിതകാലത്ത് ജനിച്ച കുട്ടികളെയും അവരുടെ മരണശേഷം ജനിച്ചവരെയും എന്നാല്‍ മുമ്പ് ഗര്‍ഭം ധരിച്ചവെരയും തമ്മില്‍ നിയമം വേര്‍തിരിക്കുന്നില്ല.

അനന്തരാവകാശം സംബന്ധിച്ച അയോഗ്യതകള്‍
മരിച്ചയാളുടെ മരണത്തിന് മുമ്പ് വിധവയോ വിഭാര്യനോ പുനര്‍വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് അനന്തരാവകാശം ലഭിക്കില്ല. കൊലപാതകത്തിലോ കൊലപാതകത്തെ സഹായിക്കുകയോ ചെയ്യുന്ന ആര്‍ക്കും ഇരയുടെ സ്വത്തില്‍ നിന്ന് അനന്തരാവകാശം ലഭിക്കില്ല. അസുഖം മൂലമോ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടില്ലാത്ത മറ്റ് കാരണങ്ങളാലോ ആരെയും അയോഗ്യരാക്കാനാവില്ല.

നിയമാനുസാരമായ വില്‍പ്പത്രം
പ്രായപൂര്‍ത്തിയായ, മാനസികാരോഗ്യമുള്ള ആര്‍ക്കും വില്‍പ്പത്രം എഴുതാം. ലഹരിയോ അസുഖമോ മറ്റെന്തെങ്കിലും കാരണത്താല്‍ തങ്ങള്‍ ചെയ്യുന്നതെന്താണെന്ന് അറിയാത്ത ആര്‍ക്കും വില്‍പ്പത്രം എഴുതാന്‍ സാധിക്കില്ല.

സാധുവായ വില്‍പ്പത്രം സംബന്ധിച്ച ചില പ്രധാന വസ്തുതകള്‍
1. ഒരാള്‍ക്ക് രണ്ട് ഇഷ്ടദാനം ലഭിക്കുമെന്ന് ഒരു വില്‍പ്പത്രം പറയുമ്പോള്‍, ആ വ്യക്തിക്ക് രണ്ടും ലഭിക്കണോ അതോ ഒന്ന് മാത്രമാണോ എന്നത് വ്യക്തമല്ലെങ്കില്‍ അത് കണ്ടെത്തുന്നതിന് നിയമങ്ങളുണ്ട്,
(എ) ഒരു വ്യക്തിക്ക് ഒരേ കാര്യം തന്നെ വില്‍പ്പത്രത്തില്‍ രണ്ട് തവണ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് അത് ഒരിക്കല്‍ മാത്രമേ ലഭിക്കൂ.
(ബി) വില്‍പ്പത്രത്തില്‍ ഒരേ വ്യക്തിക്ക് ഒരേ തുകയോ ഇനമോ രണ്ടിടത്ത് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് അത് ഒരു തവണ മാത്രമേ ലഭിക്കൂ.
(സി) വില്‍പ്പത്രത്തില്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത തുകകള്‍ നല്‍കിയാല്‍, അവര്‍ക്ക് രണ്ടും ലഭിക്കും.
2. വില്‍പ്പത്രത്തില്‍ ഒരാളുടെ പേരുണ്ടെങ്കിലും വില്‍പ്പത്രം തയ്യാറാക്കിയ വ്യക്തി മരിക്കുമ്പോള്‍ പരാമര്‍ശിത വ്യക്തി ജീവിച്ചിരിപ്പില്ലെങ്കില്‍, അത് അസാധുവാണ്.
3. സ്വത്തിന്റെ ഒരു ഭാഗം വില്‍പ്പത്രത്തില്‍ ആര്‍ക്കെങ്കിലും പ്രത്യേകമായി നല്‍കിയിട്ടില്ലെങ്കില്‍ (മിച്ചമുള്ളതോ ശേഷിക്കുന്നതോ ആയ ഭാഗം പോലെ), അത് ലഭിക്കേണ്ട വ്യക്തി വില്‍പ്പത്രം ഉണ്ടാക്കിയ വ്യക്തിക്ക് മുമ്പ് മരിച്ചതുപോലെ പരിഗണിക്കപ്പെടും.
4. കുട്ടിയോ പേരക്കുട്ടിയോ പോലെ ആര്‍ക്കെങ്കിലും വില്‍പ്പത്രത്തില്‍ ഒരംശം ലഭിക്കുമെന്നുണ്ടെങ്കില്‍, വില്‍പ്പത്രം എഴുതിയ വ്യക്തിക്ക് മുമ്പ് അവര്‍ മരിച്ചാല്‍ (വില്‍പ്പത്രം മറിച്ച് പറയുന്നില്ലെങ്കില്‍), അവരുടെ മക്കള്‍ക്കോ പിന്‍ഗാമികള്‍ക്കോ അത് ലഭിക്കും.

മരിച്ചവരുടെ വസ്തുവിന്റെ സംരക്ഷണം
ആരെങ്കിലും മരിക്കുകയും ഏതെങ്കിലും വ്യക്തിക്ക് അയാളുടെ സ്വത്തില്‍ അവകാശമുണ്ടെന്ന് വാദമുണ്ടാവുകയോ ചെയ്താല്‍ ആ വസ്തുവിന് വേണ്ടി പ്രാദേശിക കോടതി മുമ്പാകെ അപേക്ഷിക്കാം. അല്ലെങ്കില്‍ മറ്റാരെങ്കിലും വസ്തുവകകള്‍ തെറ്റായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും കോടതിക്ക് ഇടപെടാം. നേരിട്ട് ബന്ധമില്ലാത്ത വ്യക്തി, അതായത് പ്രായപൂര്‍ത്തിയാകാത്തവരുടെ രക്ഷിതാവോ സുഹൃത്തോ അല്ലെങ്കില്‍ അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളോ ആണെങ്കില്‍ പോലും ഇത് ബാധകമാണ്. കോടതി അപേക്ഷകന്റെ വശം കേള്‍ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ആവശ്യം ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യും. ആവശ്യംകോടതി ശരിവയ്ക്കുകയാണെങ്കില്‍, സ്വത്ത് കൈവശപ്പെടുത്തിയ ആളെ വിളിച്ചുവരുത്തി അവരെ ഒഴിപ്പിക്കാന്‍ ഉത്തരവിടും. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനും കോടതിക്ക് കഴിയും.

വസ്തുവിന്റെ കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കാനും ശേഷിക്കുന്ന നടപടി അന്തിമതീരുമാനമാവുന്നത് വരെ ക്യൂറേറ്ററെ നിയമിക്കാനും കോടതിക്ക്് അധികാരം നല്‍കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന് ഏതെങ്കിലും ജില്ലയ്‌ക്കോ ജില്ലകളുടെ എണ്ണത്തിനോ പബ്ലിക് ക്യൂറേറ്റര്‍മാരെ നിയമിക്കാം. രണ്ട് ക്യൂറേറ്റര്‍മാരുടെ കാര്യത്തില്‍ എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാല്‍ വിഷയം ഹൈക്കോടതി കൈകാര്യം ചെയ്യും.

മരണപ്പെട്ടയാളുടെ വസ്തുവിന്റെ പ്രതിനിധി പദവി
ആരെങ്കിലും മരിക്കുമ്പോള്‍, അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട വ്യക്തി (എക്‌സിക്യൂട്ടര്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍) എല്ലാത്തിനും അവരുടെ നിയമപരമായ പ്രതിനിധിയായി മാറുന്നു. മരിച്ചയാളുടെ എല്ലാ സ്വത്തും അപ്പോള്‍ അവരുടേതാകും. പരേതനായ ഒരാള്‍ ആര്‍ക്കെങ്കിലും പണം നല്‍കാന്‍ ഉണ്ടെങ്കില്‍, അവരുടെ പക്കല്‍ ആവശ്യമായ തെളിവ് ‘പ്രൊബേറ്റ്’ അല്ലെങ്കില്‍ ‘ലെറ്റേഴ്‌സ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍’ എന്ന് വിളിക്കുന്ന അവര്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് കാണിക്കുന്ന ഒരു രേഖ ഉണ്ടായിരിക്കണം. അവരുടെ പക്കല്‍ ആ രേഖകള്‍ ഇല്ലെങ്കില്‍, മരണപ്പെട്ട വ്യക്തി നല്‍കേണ്ട പണത്തിലുള്ള അവരുടെ അവകാശം തെളിയിക്കാന്‍ ‘പിന്‍തുടര്‍ച്ച സര്‍ട്ടിഫിക്കറ്റ്’ എന്ന് വിളിക്കുന്ന രേഖ ചില തരത്തിലുള്ള കടങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാം.

ലിവ്-ഇന്‍ ബന്ധങ്ങള്‍
ഉത്തരാഖണ്ഡ് നിവാസിയോ ഉത്തരാഖണ്ഡില്‍ താമസിക്കുന്ന വ്യക്തിയോ ലിവിങ്ങ് ടുഗദറില്‍ ആണെങ്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ അധികാരപരിധിയിലുള്ള രജിസ്ട്രാര്‍ക്ക് അവരുടെ ലിവ്-ഇന്‍ ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്താവന സമര്‍പ്പിക്കണം. എന്നിരുന്നാലും, പങ്കാളി പ്രായപൂര്‍ത്തിയാകാത്തവരോ മറ്റൊരാളെ വിവാഹം കഴിച്ചവരോ അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ നിയമത്തില്‍ പറഞ്ഞിരിക്കുന്ന മറ്റ് വ്യവസ്ഥകളുടെ സ്വാധീനത്തിലോ അനുമതി നേടിയതാണെങ്കില്‍ ആ ലിവ്-ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്യില്ല. ഒരു നിശ്ചിത മാതൃകയിലുള്ള വിശദീകരണം രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് പങ്കാളികള്‍ക്ക് ലിവ്-ഇന്‍ ബന്ധം അവസാനിപ്പിക്കാം. അത്തരം ബന്ധങ്ങളില്‍ നിന്ന് ജനിക്കുന്ന കുട്ടികളെ നിയമാനുസൃതമായി കണക്കാക്കും.

ലിവ്-ഇന്‍ ബന്ധങ്ങളുടെ പ്രസ്താവനകള്‍ക്കും ലിവ്-ഇന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രസ്താവനകള്‍ക്കും രജിസ്ട്രാര്‍ രജിസ്റ്ററുകള്‍ പരിപാലിക്കും. ഒരു മാസത്തില്‍ കൂടുതല്‍ ലിവ്-ഇന്‍ ബന്ധത്തില്‍ താമസിച്ചതിന് ശേഷം പ്രസ്താവന സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ മൂന്ന് മാസത്തെ തടവോ പരമാവധി 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. സമര്‍പ്പിച്ച പ്രസ്താവനയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആറ് മാസം വരെ തടവോ പരമാവധി 25,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

 

Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies