Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

രാമായണത്തിലെ ജൈവ-ഭൗമയാഥാര്‍ത്ഥ്യങ്ങള്‍

ഡോ.ടി.വി.മുരളീവല്ലഭന്‍

Print Edition: 2 February 2024

ചെന്നൈയിലുള്ള സി.പി.രാമസ്വാമി ഫൗണ്ടേഷനിലെ എം.അമൃതലിംഗം രാമായണ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങള്‍ മുഴുവന്‍ യാത്ര ചെയ്തു നടത്തിയ ഗവേഷണ പഠനത്തില്‍ (2013) പറയുന്നു; ‘രാമായണം സസ്യശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ശരിയാണ്’ എന്ന്. അതായത്, രാമായണത്തില്‍ പറഞ്ഞിട്ടുള്ള 182 ഇനം സസ്യങ്ങളും, വൃക്ഷങ്ങളും, മരുന്ന് ചെടികളും, 30 ഇനത്തിലുള്ള കരപക്ഷികളും, 31 തരം ജന്തുക്കളും, മൃഗങ്ങളും, 3 തരത്തിലുള്ള മത്സ്യങ്ങളും, രണ്ടു തരത്തിലുള്ള പ്രാണികളും, ഒരു ഉരഗവും, ഇന്നും രാമായണ സംഭവങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്താല്‍ കാണാന്‍ സാധിക്കും.

രാമന്‍ ഭാരതത്തിന്റെ സൂക്ഷ്മമായ ആത്മശക്തിയാണ്. അത് ഭാരതം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു. രാമായണത്തില്‍, ഭാരതത്തിന്റെ സ്ഥൂലമായ ശരീര വര്‍ണനയുണ്ട്. ഇതില്‍ കൂടി ഭാരത ഭൂപ്രകൃതിയിലുള്ള, വന പ്രദേശങ്ങളെയും, തടാകങ്ങളെയും, സമുദ്രത്തെയും, കൂടാതെ പക്ഷി മൃഗാദികളെയും, സസ്യലതാദികളെയും എല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല, ‘മാ നിഷാദ…..’ എന്ന വിലക്ക് ഇന്നും എല്ലാവര്‍ക്കും ബാധകമാണ്. വായു, ജലം, മണ്ണ് എന്നിവ മലിനമാക്കുമ്പോള്‍, വനം വെട്ടിനശിപ്പിക്കുമ്പോള്‍ എല്ലാം ഈ വിലക്ക് ബാധകമാണ്. ഭൂമിയിലെ ഉഴവുചാലില്‍ നിന്ന് വന്നു ഭൂമിയുടെ പിളര്‍പ്പിലേക്ക് തിരിച്ചു പോയ സീത സൂചിപ്പിക്കുന്നത് ഭൂമി പവിത്രമാണെന്നാണ്.

രാമായണത്തിലെ വനങ്ങള്‍
കൈലാസത്തിനും വടക്കു മഹാമേരുവിലെ ഋഷഭാദ്രി തൊട്ടു, തെക്കു ലങ്കയിലെ അശോക വനം വരെയുള്ള പ്രദേശങ്ങളിലെ ജൈവ വൈവിധ്യത്തെ കൂടി കുറിക്കുന്ന കൃതിയാണ് രാമായണം.

മഹാമേരു പര്‍വതം ഇന്നത്തെ ടിബറ്റന്‍ പ്രവശ്യയിലാണുള്ളത്. ഇതാണ് ഹനുമാന്‍ പൊക്കിയെടുത്തു കൊണ്ടുവന്നു എന്ന് വിശ്വസിക്കപ്പെടുന്നത്. കൊണ്ടുവന്ന പര്‍വതത്തെ അതേപടി ആവശ്യം കഴിഞ്ഞു തിരിച്ചു കൊണ്ടു വച്ചു എന്നുള്ളതാണ്, ആധുനിക തലമുറ പഠിക്കേണ്ട പരിസ്ഥിതി പാഠം. കുബേരന്റെ അധീനതയിലായിരുന്ന ചൈത്ര രഥ വനവും, നന്ദന വനവും ഇന്നത്തെ ഡെറാഡൂണ്‍ – മുസോറി പ്രദേശങ്ങളിലെ ദേവതാരുക്കള്‍ നിറഞ്ഞ വനങ്ങളാണ്.

സാല വനമാകട്ടെ, ഗോമതീ – സരയൂ നദികള്‍ക്കിടയില്‍, അയോധ്യക്ക് പടിഞ്ഞാറായിട്ടു പരന്നു കിടക്കുന്നു. നൈമിശാരണ്യം ലഖ്‌നൗവില്‍ നിന്നും 45 മൈല്‍ വടക്കു പടിഞ്ഞാറു ഗോമതി നദിയുടെ ഇടത്തെ കരയിലാണുള്ളത്.
സീതാപഹരണം നടന്ന പഞ്ചവടി, മഹാരാഷ്ട്രയിലെ ഗോദാവരി വൃഷ്ടി പ്രദേശമാണ്. വട വൃക്ഷങ്ങളും മൃഗങ്ങളും ധാരാളമുള്ള താടകാവനം ആധുനിക ബീഹാറിലാണ്. ചിത്രകൂടമാകട്ടെ, പ്രയാഗ്‌രാജില്‍ നിന്ന് 60 മൈല്‍ തെക്കു പടിഞ്ഞാറു സ്ഥിതി ചെയ്യുന്നു. ദണ്ഡകാരണ്യം മധ്യപ്രദേശ്, ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരന്നു കിടക്കുന്നു. കിഷ്‌കിന്ധാ വനമാകട്ടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇന്നും കാണാം.

രാമായണത്തിലെ പക്ഷി മൃഗാദികള്‍
മനുഷ്യ ജീവിതം പൂര്‍ണമാകണമെങ്കില്‍ സസ്യലതാദികളോടൊപ്പം പക്ഷി മൃഗാദികളും ആവശ്യമാണെന്ന് രാമായണം പഠിപ്പിക്കുന്നു.

വനത്തിലെ നരനാണ് വാനരന്‍. വാനരരില്ലാത്ത രാമായണത്തെ കുറിച്ച് ചിന്തിക്കാനാകുമോ? രാമന്റെ ധര്‍മത്തെ അനുകൂലിച്ചും, രാവണന്റെ അധര്‍മ്മത്തെ എതിര്‍ത്തും നിലകൊണ്ട അവര്‍, ഇന്നും മനുഷ്യന്റെ ഉറ്റ തോഴര്‍ തന്നെ. മനുഷ്യരുമായി ഏറ്റവും അടുത്ത ജനിതക ഘടനയുള്ള (95 ശതമാനം) ഈ ജീവികളെ രാമായണത്തില്‍ മനുഷ്യരുമായി ബന്ധപ്പെടുത്തിയത് വെറുതെയല്ല. നിസ്സാര ജീവിയായ അണ്ണാനെ പോലും ധര്‍മ സംരക്ഷണത്തില്‍ പങ്കാളിയാക്കിയിരിക്കുന്നു.

ജടായു മൃതപ്രായനായി കിടന്നുകൊണ്ട് പോലും ധര്‍മത്തെ പുലര്‍ത്തുന്നു. സമ്പാതിയാകട്ടെ സന്ദേശ വാഹകനാണ്. സീതയെ പാര്‍പ്പിച്ചിട്ടുള്ള രഹസ്യ സങ്കേതത്തിന്റെ വിവരം കൊടുക്കുന്നു. ഇന്നും സൈന്യത്തില്‍ പക്ഷികളെ സന്ദേശ വാഹകരായിട്ടുപയോഗിക്കുന്നുണ്ട്.
ആനകള്‍, വിവിധയിനം മാനുകള്‍, കരടി, കടുവ, പുള്ളിപ്പുലി, മയില്‍, കുയില്‍, കൊക്ക്, ചകോരം, കഴുകന്‍, ഹംസം, ചീവീട് മുതലായ ജീവികളും രാമായണത്തിലെ പ്രകൃതിബന്ധത്തെ പൂര്‍ണമാക്കുന്നു.

ഭാരതീയ ഇതിഹാസങ്ങള്‍ ഒരിക്കലും കെട്ടുകഥകളായിരുന്നില്ല. അവയില്‍ അതിശയോക്തികളുണ്ടാകാം. പക്ഷെ ഒരിക്കലും അവ അസത്യങ്ങളുടെ ആകെത്തുകയല്ല. ഇന്നും, രാമായണത്തിലെ സസ്യ ജൈവ വൈവിധ്യങ്ങള്‍, അന്ന് നിലനിന്നിരുന്ന പ്രദേശങ്ങളില്‍ തന്നെ കാണാന്‍ സാധിക്കുന്നു എന്ന്, ഗവേഷണ പഠനത്തിലൂടെ തെളിയിച്ചത്തിലൂടെ, ശ്രീരാമ പ്രാണപ്രതിഷ്ഠയുടെ പ്രസക്തി ആസേതുഹിമാചലം വര്‍ദ്ധിച്ചിരിക്കുന്നു. രാമരാജ്യം ഇന്നും ഭൂമീദേവി കളയാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു.

(Ref: A. Amritalingam, ‘Plant and Animal Diversity in Valmiki’s Ramayana (2013), C P Environmental Education Centre, Chennai))

Tags: Ayodhya
Share6TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies