Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാരതവും ഇന്ത്യയും

കെ.ആര്‍. ഉമാകാന്തന്‍

Print Edition: 8 December 2023

ലോകത്ത് ജനിച്ചു മരിച്ച അനേകം രാഷ്ട്രങ്ങളുണ്ട്. നാം അവയെക്കുറിച്ചറിയുന്നത് ചരിത്രത്തിന്റെ താളുകളില്‍നിന്നാണ്. രാഷ്ട്രങ്ങള്‍ മരിച്ചു എന്നതിനര്‍ത്ഥം അവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ മുഴുവന്‍ മരിച്ചു എന്നല്ല. ജനങ്ങള്‍ അവരുടെ സംസ്‌ക്കാരം മാറി. ഉദാഹരണത്തിന് പാര്‍സികളുടെ നാടായിരുന്നു പേര്‍ഷ്യ. ഇസ്ലാമിന്റെ കടന്നുകയറ്റത്തില്‍ പാര്‍സി മതം ഉപേക്ഷിച്ച് ഇസ്ലാംമതം സ്വീകരിക്കാന്‍ പേര്‍ഷ്യന്‍ ജനത നിര്‍ബന്ധിതരായി. അതോടെ പേര്‍ഷ്യ എന്ന രാജ്യം ഇറാന്‍ ആയി. ഭൂമിശാസ്ത്രപരമായി പേര്‍ഷ്യയും ഇറാനും ഒരേ ഭൂവിഭാഗമാണ്. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ പേര്‍ഷ്യ എന്ന രാജ്യമില്ല, ഇറാനേ ഉള്ളൂ. ഇറാനെന്ന പേര് കേള്‍ക്കുമ്പോള്‍ പാര്‍സികളുടെ ചരിത്രവും സംസ്‌ക്കാരവും ഓര്‍മ്മയില്‍ വരുന്നില്ല. അത് വിസ്മൃതമായി, ഇങ്ങനെ നാടിന്റെ പേര് സംസ്‌ക്കാരത്തേയും പഴമയേയും സൂചിപ്പിക്കുന്നു.

നാടിന്റെ പേര് നിലനിര്‍ത്താന്‍ വിദേശികള്‍ക്ക് ആഗ്രഹമില്ല. കാരണം നാടിന്റെ പേര് അന്നാട്ടിലെ ജനതയെ അവരുടെ സംസ്‌ക്കാരത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. അവര്‍ വൈദേശികഭരണത്തെ എതിര്‍ക്കും. അതുകൊണ്ട് വിദേശീയന്‍ കീഴടക്കുന്ന നാടിന്റെ പേര് മാറ്റുന്നു. അങ്ങനെ ജനതയെ ആത്മവിസ്മൃതിയിലേയ്ക്ക് തള്ളി വിടുന്നു.

വൈദികകാലം മുതല്‍ ഈ നാടിന്റെ പേര് ഭാരതം എന്നായിരുന്നു. ഭാരതത്തിന്റെ അതിര്‍ത്തികളെക്കുറിച്ച് വിഷ്ണുപുരാണത്തില്‍ പറയുന്നത് പ്രസിദ്ധമാണ്. അതുപ്രകാരം വടക്ക് ഹിമാലയവും തെക്ക് സമുദ്രവും ഉള്ള ഈ ദേശത്തെ ഭാരതം എന്ന് വിളിക്കുന്നു. ജനതയെ ഭാരതീയര്‍ എന്നും. ഭാരതത്തില്‍ ജനിച്ച മനുഷ്യര്‍ ദേവന്മാരെക്കാളും ഭാഗ്യവാന്മാരാണെന്ന് പറയുന്നു. പൂന്താനം ‘ഭാരതമഹിമ’ ജ്ഞാനപ്പാനയിലൂടെ പ്രചരിപ്പിക്കുന്നു. ഭാരതത്തില്‍ യജ്ഞഹോമാദികള്‍ നടത്തുമ്പോള്‍ സങ്കല്‍പ്പമായി ചൊല്ലുന്ന മന്ത്രം ”ജംബുദ്വീപേ ഭാരതവര്‍ഷേ……” എന്നാണ് ആരംഭിക്കുന്നത്. വള്ളത്തോള്‍ പാടിയത് ”ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണം….” എന്നായിരുന്നു. വിപ്ലവകവി പാടിയത് ”ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല” എന്നാണ്. ഇവിടെയെല്ലാം നാടിന്റെ പേര് ഭാരതമെന്നാണ്.

ഭാരതമെന്ന പേര് കേള്‍ക്കുമ്പോള്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും വാല്മീകിയേയും വ്യാസനേയും കണാദനേയും ചരകനേയും കാളിദാസനേയും ഭവഭൂതിയേയും ചാണക്യനേയും ശിവാജിയേയും എല്ലാം ഓര്‍മ്മ വരും. നമ്മുടെ സമ്പന്നമായ സംസ്‌ക്കാരത്തില്‍ അഭിമാനമുണ്ടാകും.

സ്വതന്ത്രഭാരതം അതിന്റെ ദൗത്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു എങ്കില്‍ ഭാരതം എന്ന പേര്‍ സ്വീകരിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ എന്ന പേര്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കുന്നവരുണ്ട്. ഇന്ത്യ എന്ന് പറയുമ്പോള്‍ ഭാരതത്തിന്റെ പാരമ്പര്യമോ നേട്ടങ്ങളോ നമ്മുടെ മനസ്സില്‍ വരുന്നില്ല. ഇന്ത്യ എന്നത് വിദേശികള്‍ നല്‍കിയ പേരാണ്. ഭാരതം എന്നത് ഇന്നാട്ടുകാര്‍ നല്‍കിയപേരാണ്. മാതാപിതാക്കള്‍ ഇട്ട പേര് സ്വീകാര്യമല്ല, അയല്‍പക്കക്കാര്‍ ഇട്ട പേരാണ് സ്വീകാര്യം എന്നുപറയുന്നതുപോലെയാണ് ഭാരതം എന്ന പേര് സ്വീകാര്യമല്ല, ഇന്ത്യ എന്നതാണ് സ്വീകാര്യം എന്ന് പറയുന്നത്.

ഭരണഘടനയില്‍ നാടിനെ സൂചിപ്പിക്കാന്‍ ‘India that is Bharat’ എന്ന് ചേര്‍ത്തിരിക്കുന്നു. ഇന്ത്യ എന്ന് പറഞ്ഞാല്‍ നാടിനെ പ്രതിനിധാനം ചെയ്യില്ല എന്നതാണ് ഭാരതം എന്നതുകൂടി ചേര്‍ക്കാന്‍ കാരണം.

‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആയിരങ്ങളെ പ്രചോദിപ്പിക്കുന്നു. ഇന്ത്യ എന്ന പേരിന് ഇത് സാധ്യമല്ല. ഭാരതമെന്ന പേര് സ്വീകരിക്കുക വഴി പ്രാചീനപാരമ്പര്യവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു. ഇന്ത്യ എന്ന പേര് വിദേശികളുടെ വിജയത്തിന്റേയും ചൂഷണത്തിന്റേയും ഓര്‍മ്മകളാണ് ഉണര്‍ത്തുന്നത്.

ഭാരതം എന്ന പേരിനെ എതിര്‍ക്കുന്നവര്‍ ഇന്നാടിന്റെ പാരമ്പര്യത്തെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ അഭിമാനമില്ലാത്തവരാണ്. പ്രാചീനഭാരതം നേടിയിരുന്ന ശാസ്ത്രസാങ്കേതികവളര്‍ച്ച, കലാസാഹിത്യങ്ങളുടെ ഔന്നത്യം, ഭൗതികവും അദ്ധ്യാത്മികവുമായ ജ്ഞാനം, സംഘര്‍ഷമുക്തമായ ജീവിതപദ്ധതി ഇവയെല്ലാം ഓര്‍മ്മിപ്പിക്കുന്നതാണ് ഭാരതം എന്ന പേര്.

ഭാരതം എന്ന പേരിനെ എതിര്‍ക്കുന്നവര്‍ക്ക് കോണ്‍ഗ്രസ്സ്-കമ്യൂണിസ്റ്റ്-മുസ്ലീം ശക്തികളാണ്. അവര്‍ ഭാരതീയതയെ എന്നും എതിര്‍ത്തിരുന്നു. ഒരര്‍ത്ഥത്തില്‍ ദേശീയശക്തികളും ദേശവിരുദ്ധശക്തികളും തമ്മിലുള്ള വ്യത്യാസമാണ് ഭാരതവും ഇന്ത്യയും എന്ന തര്‍ക്കത്തിലൂടെ അനാവൃതമാകുന്നത്.

ShareTweetSendShare

Related Posts

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ദേവന്മാരും അസുരന്മാരും (തമിഴകപൈതൃകവും സനാതനധര്‍മവും 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies