തൃശ്ശൂര്‍: ആര്‍.എസ്.എസ്. പ്രചാരകനും ചിന്തകനും മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും എഴുത്തുകാരനുമായിരുന്ന ആര്‍. ഹരി എന്ന ഹരിയേട്ടന്റെ സംസ്കാരചടങ്ങുകള്‍ക്ക് മുന്നോടിയായി പൂജനീയ സര്‍സംഘചാലക് ഡോ. മോഹൻജി ഭാഗവത് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. പാമ്പാടി ഐവർമഠത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. മായന്നൂരിലേ തണൽ ബാലാശ്രമത്തിലെ പൊതുദർശനത്തിന് ശേഷമാണ് ഐവർമഠത്തിൽ സംസ്‌കരിച്ചത്.
ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി എസ്ശ്രീധരൻ പിള്ള, സി വി ആനന്ദ ബോസ്, സംവിധായകൻ മേജർ രവി തുടങ്ങി നിരവധി പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയ്‌ക്ക് വേണ്ടി കേന്ദ്രമന്ത്രി പ്രഹ്ലാദ ജോഷി അന്ത്യോപചാരം അർപ്പിച്ചു.
പ്രാന്ത പ്രചാരക് എസ്. സുദർശൻ, ആർ.വി. ജയകുമാർ, ഹരിയേട്ടന്റെ ബന്ധുക്കൾ എന്നിവർ ചേർന്നാണ് ചിതയ്‌ക്ക് തീകൊളുത്തിയത്..
ആര്‍. ഹരിയുടെ വേര്‍പാടോടെ ആഴമേറിയ ചിന്തകനെയും പ്രായോഗികനായ പ്രവര്‍ത്തകനെയും ആദര്‍ശ ധീരനെയും സ്നേഹനിധിയായ പ്രേരണാ സ്രോതസിനെയുമാണ് നഷ്ടമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.