Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഉറച്ചനിലപാടുകളുടെ ആള്‍രൂപം

ഡോ.വിനയ് സഹസ്രബുദ്ധെ

Print Edition: 30 June 2023

2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ജനാധിപത്യ ഭരണസംവിധാനത്തെ സംബന്ധിച്ച് അത്യന്തം നിര്‍ണായകമായ ഒരു ഘട്ടമായിരുന്നു. അതിനുമുമ്പത്തെ ഒരു പതിറ്റാണ്ടുകാലം കോഴ വിവാദവും അഴിമതിയാരോപണവും കൊണ്ട് മുഖരിതമാവുകയും അവ ഏതാണ്ട് കോണ്‍ഗ്രസ് ഭരണത്തിന്റെ സമാനാര്‍ത്ഥ പദങ്ങളായി തീരുകയും ചെയ്തിരുന്നു. ജനങ്ങളാകട്ടെ, നിരാശയുടെ അങ്ങേയറ്റത്ത് എത്തിനില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള ബഹുകക്ഷി ജനാധിപത്യ സംവിധാനം സാധാരണക്കാരുടെ ജീവിതം സുഗമമാക്കി തീര്‍ക്കാന്‍ പോന്നതല്ലെന്ന ചിന്ത പോലും ജനങ്ങള്‍ക്കിടയില്‍ പ്രമുഖമായും വ്യാപകമായും നിലനിന്നിരുന്നു. ഒരു മാറ്റത്തിനു വേണ്ടിയുള്ള ജനങ്ങളുടെ ദാഹം എത്രമാത്രം തീവ്രതരമായിരുന്നു എന്നുവെച്ചാല്‍, അന്നോളം മുഖ്യമന്ത്രിയെന്ന നിലയില്‍ ഗുജറാത്തില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച നരേന്ദ്രമോദി ഒരു ബദലായി ഉയര്‍ന്നു വരികയും ഒടുവില്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുകയും ചെയ്തു.

ഈ വര്‍ഷം (2023) മെയ്മാസം 26-ന് പ്രധാനമന്ത്രിയെന്ന നിലക്ക് മോദി ഒമ്പത് വര്‍ഷം തികച്ചിരിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലക്ക് എന്ത് മൂല്യങ്ങളാണ് മോദിക്ക് നടപ്പിലാക്കാനായത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ശ്രമം സ്വാഭാവികമായും അത്യന്തം പ്രബോധകമായിരിക്കും. പ്രധാനമന്ത്രി മോദിയെ വ്യതിരിക്തനാക്കുന്ന സുപ്രധാന ഘടകങ്ങള്‍ കുറഞ്ഞപക്ഷം അഞ്ചെണ്ണമെങ്കിലുമുണ്ട്. അദ്ദേഹത്തിന്റെ തത്വശാസ്ത്രം, നേതൃത്വഗുണം, ഭരണനിര്‍വ്വഹണപാടവം, തകര്‍പ്പന്‍ തീരുമാനങ്ങളും പ്രവര്‍ത്തന ശൈലിയും, ഭാരതീയ സംസ്‌കാരത്തെ കേന്ദ്രബിന്ദുവാക്കി കൊണ്ടുള്ള കാര്യപദ്ധതി എന്നിവയാണവ.
ആദ്യം അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കാം. 2014ല്‍ അദ്ദേഹം തന്റെ പ്രചാരണം ആരംഭിച്ചത് ലളിതമായ രണ്ട് മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ്: ആദ്യമായി അദ്ദേഹം നല്ല ഭരണനിര്‍വ്വഹണം, വികസനം എന്നിവയെ നേടേണ്ട ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചു. അവ എങ്ങനെ നേടാം എന്ന ചോദ്യത്തിന്റെ പ്രത്യുത്തരമെന്ന നിലക്ക് ‘സബ്കാ സാഥ്’, ‘സബ്കാ വികാസ്’ (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം) എന്ന നയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഈ മൂലമന്ത്രങ്ങളെ കൂടുതല്‍ വ്യക്തമാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. 2019 ആയപ്പോള്‍ അദ്ദേഹം ‘സബ് കാ വിശ്വാസ്’ (എല്ലാവരുടെയും വിശ്വാസം) എന്ന വാക്യം കൂട്ടിച്ചേര്‍ക്കുകയും അടുത്ത സമയത്ത് ഈ വാക്യത്തിന്റെ അവസാനം ‘സബ് കാ പ്രയാസ്’ (എല്ലാവരുടെയും പരിശ്രമം) എന്ന പ്രത്യയം ചേര്‍ക്കുകയും ചെയ്തു. അതിനിടയ്ക്ക് അദ്ദേഹം ഏക് ഭാരത്, ശ്രേഷ്ഠഭാരത് (ഏക ഭാരതം, ശ്രേഷ്ഠ ഭാരതം) എന്ന വാക്യം, നമ്മുടെ ഒരുമിച്ചുള്ള യാത്രയുടെ അന്തിമലക്ഷ്യം എന്ന നിലക്കായിരിക്കണം, ആവര്‍ത്തിച്ച് ഉരുവിട്ടിരുന്നു. പ്രധാനമന്ത്രി മോദി ശരിക്കും ചിന്താശീലനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. തന്റെ ഭൂരിഭാഗം പ്രഭാഷണങ്ങളിലും അദ്ദേഹം ചിന്തക്കുള്ള വിഭവങ്ങള്‍ പകര്‍ന്നുകൊടുക്കാറുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ തന്റെ സഹപൗരന്മാരോട് ദൃഢമായി പഞ്ച പ്രതിജ്ഞകളെടുക്കാന്‍ വീണ്ടും ആവശ്യപ്പെട്ട അദ്ദേഹം, പഞ്ചപ്രാണന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അഞ്ച് ചുമതലകള്‍ ഏറ്റെടുക്കുവാനും ആഹ്വാനം ചെയ്തു. അത്യന്തം ദീര്‍ഘദൃഷ്ടിയോടെ തയ്യാറാക്കിയ ഈ പഞ്ചപ്രാണങ്ങള്‍ ആര്‍ക്കെങ്കിലും വിയോജിക്കാനോ അവയുടെ സാംഗത്യം ചോദ്യം ചെയ്യാനോ കഴിയാനാവാത്തവിധം മൗലികമാണ്. ആദ്യത്തേത് നമ്മുടേത് ഒരു വികസ്വരരാഷ്ട്രമാണെന്ന പേരില്‍ ആത്മസംതൃപ്തിയടയാതെ അതിനെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പ്രതിജ്ഞ. കൊളോണിയല്‍ പാരമ്പര്യത്തിലൂടെ കൈവന്ന എല്ലാറ്റിനേയും പൂര്‍ണമായും തിരസ്‌ക്കരിക്കുക എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെ പ്രതിജ്ഞ, നമ്മുടെ സ്വന്തം വേരുകളെക്കുറിച്ച് അഭിമാനംകൊള്ളുക എന്നതാണ്. നാലാമത്തേതാകട്ടെ, നമ്മുടെ ഐക്യത്തെ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അഞ്ചാമത്തേതും അവസാനത്തേതും മഹത്തായ ഈ രാജ്യത്തെ പൗരന്മാരെന്ന നിലക്കുള്ള നമ്മുടെ കര്‍ത്തവ്യം നിറവേറ്റുക എന്നതാണ്. ശാശ്വതമായ പ്രസക്തിയുള്ളതും ലളിതമായി മനസ്സിലാക്കാവുന്നതും അത്യന്തം പ്രായോഗികവുമായ ഇത്തരം ഒരു പറ്റം സന്ദേശങ്ങള്‍ മുമ്പേതെങ്കിലും പ്രധാനമന്ത്രിമാര്‍ നല്‍കിയതായി പറയുക പ്രയാസമാണ്. വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി വ്യക്തമാക്കിയ അടിസ്ഥാനപരമായ അദ്ദേഹത്തിന്റെ ഈ തത്വശാസ്ത്രത്തെ പറ്റി അദ്ദേഹത്തിന്റെ ഉറച്ച എതിരാളികള്‍ക്ക് പോലും തെറ്റ് പറയാനാവില്ലെന്നത് നാം ഓര്‍ക്കണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രധാനമന്ത്രി മോദി വിശാലമായ ഈ ദേശീയ കുടുംബത്തിന്റെ കാരണവസ്ഥാനത്താണിരിക്കുന്നത്. നേതൃത്വശാസ്ത്രത്തിന്റെ ഏറ്റവും ഉന്നതമായ – പ്രായോഗിക ഉദാഹരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം പോലെയാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങളോടും യോജിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞെന്ന് വന്നേക്കില്ല. എന്നാല്‍ ”ഏതെങ്കിലും കാര്യത്തില്‍ പ്രതികരിക്കാതിരിക്കുന്നതും പ്രതികരണം തന്നെയാണ്” എന്ന് തന്റെ മുന്‍ഗാമികള്‍ പറഞ്ഞപോലെ അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍, പുതിയ വിദ്യാഭ്യാസ പദ്ധതി, സംയുക്ത സേനാ മേധാവിയുടെ നിയുക്തി, ബാലാക്കോട്ടിലെ മിന്നലാക്രമണം, 370-ാം വകുപ്പ് റദ്ദാക്കല്‍, യാതൊരു കൂസലും കൂടാതെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കല്‍ എന്നിവ അദ്ദേഹം കൈക്കൊണ്ട ശ്രദ്ധേയമായ തീരുമാനങ്ങളില്‍ ചിലതാണ്. എപ്പോഴും മുന്‍പന്തിയില്‍നിന്ന് നയിക്കുന്ന അദ്ദേഹം എല്ലാവര്‍ഷവും അതിര്‍ത്തി പ്രദേശങ്ങളിലെ ജവാന്മാരോടൊപ്പം ദീപാവലി ആഘോഷിച്ചു പോരുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ നിര്‍ണായകമായ നേതൃത്വം ”മോദിയുണ്ടെങ്കില്‍ തീര്‍ച്ചയായും നടക്കും” എന്ന വാക്യം പൂര്‍ണ്ണമായും വിശ്വസനീയമായി തീര്‍ക്കുന്ന ഒന്നാണ്. അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന പ്രധാനമന്ത്രി മോദിയില്‍ സമ്പന്നനും-നിര്‍ദ്ധനനും, പുരുഷനും- സ്ത്രീയും, കര്‍ഷകരും-പ്രൊഫഷണല്‍സും, ഹിന്ദി സംസാരിക്കുന്നവരും – അല്ലാത്തവരും, വിദ്യാര്‍ത്ഥികളും – അദ്ധ്യാപകന്മാരും, എന്നുവേണ്ട എല്ലാ ഭാരതീയര്‍ക്കും അചഞ്ചലമായ വിശ്വാസമാണുള്ളത്. കൂടാതെ, നൂതനമായ സമീപനങ്ങള്‍, ഇന്നോളം ആരും മുന്നോട്ടുവെക്കാത്ത അതിനൂതനവും രചനാത്മകവുമായ ചിന്ത, വ്യത്യസ്ത കാര്യങ്ങളില്‍ വ്യാപകമായി ജനാഭിപ്രായം തേടുന്നതിന് നല്‍കുന്ന ഊന്നല്‍ എന്നിവ പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനശൈലിയുടെ മുഖമുദ്രയാണ്. വിശാലമായ അദ്ദേഹത്തിന്റെ ചിന്തയുടെ ഉദാഹരണമായ സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഐക്യദാര്‍ഢ്യത്തിന്റെ പ്രതിമ), അതിര്‍ത്തി പ്രദേശങ്ങളില്‍ നമ്മുടെ ജവാന്മാരോടൊപ്പം നടത്തുന്ന ദീപാവലിയാഘോഷം എന്നുവേണ്ട പതിവ് കാര്യക്രമങ്ങളില്‍ പോലും പുതുമ നിറയ്ക്കുവാനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് വിഖ്യാതമാണ്.

ഭരണസംവിധാനത്തില്‍ സംസ്‌കാരത്തിനുള്ള കേന്ദ്രസ്ഥാനം പുനഃസ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമമാണ് ഏറ്റവും ശ്രദ്ധേയം. ഭാരതമെന്ന ആശയത്തില്‍നിന്ന് സംസ്‌കാരത്തെ മാറ്റി നിര്‍ത്തിയാല്‍, പിന്നെ ഒന്നും അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയ്ക്ക് കട്ടെടുത്തതും കൊള്ളയടിച്ചതും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയതുമായ നൂറുകണക്കിന് ചരിത്രപരമായ നമ്മുടെ പുരാവസ്തുക്കളാണ് വിദേശത്തുനിന്ന് ഭാരതത്തിലേക്ക് തിരിച്ചെത്തിച്ചത്. നമ്മുടെ സാംസ്‌കാരിക സ്വത്വത്തെക്കുറിച്ച് പറയാന്‍ ഒരു വിധത്തിലുമുള്ള കുറ്റബോധമോ അപകര്‍ഷതാബോധമോ അനുഭവപ്പെടാത്ത അദ്ദേഹം, അന്തര്‍ദ്ദേശീയ തലത്തില്‍ അനേകം പ്രമുഖരായ വ്യക്തികള്‍ക്ക് ശ്രീമദ് ഭഗവദ്ഗീതയുടെ പ്രതികള്‍ ഉപഹാരമായി സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിലാണ് ഓരോ വര്‍ഷവും അനേകം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ രാമായണോത്സവം സംഘടിപ്പിച്ചു പോരുന്നത്. നേപ്പാളിലെ ലുംബിനി, ധാക്കയിലെ ധനേശ്വരി ക്ഷേത്രം, അന്യദേശങ്ങളിലെ അത്തരം സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനം അവിടങ്ങളിലെ ഭാരതീയരില്‍ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുശേഷം, ഭവ്യമായ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അധികം വൈകാതെ നടക്കാനിരിക്കുന്നു.

സുപ്രധാനമായ മറ്റൊരു കാര്യം പ്രധാനമന്ത്രി മോദി തന്റെ സഹപൗരന്മാര്‍ക്ക് ആഗ്രഹങ്ങള്‍ നെയ്‌തെടുക്കാനും സ്വപ്‌നം കാണാനും എന്നതോടൊപ്പം, ഏറ്റവും പ്രധാനമായി, വളരെ വലുതായി ചിന്തിക്കാനുമുള്ള ശേഷി പകര്‍ന്നു കൊടുത്തു എന്നതാണ്. ”ഇത് തീര്‍ച്ചയായും ചെയ്യാന്‍ സാധിക്കും” എന്ന ബോധം ജനങ്ങളില്‍ അങ്കുരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭാരതത്തെ ഒരു വികസിത രാഷ്ട്രമായി മാറ്റണമെന്ന ചിന്ത ഉണര്‍ത്തിയത്, വലുതായി ചിന്തിക്കുന്ന സ്വഭാവം അദ്ദേഹം ജനമനസ്സുകളില്‍ വളര്‍ത്തിയതിന്റെ ഉദാഹരണമാണ്. പ്രധാനമന്ത്രി മോദി രൂപം നല്‍കിയ പഞ്ച-പ്രാണ സങ്കല്പം സമൂഹത്തെ തൊട്ടുണര്‍ത്താനും, ജനങ്ങളുടെ മുമ്പില്‍ പൊതുവായ ഒരു ലക്ഷ്യം തുറന്നുവെക്കുവാനും സംഘടിത പരിശ്രമത്തിലൂടെ ആ ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കാനുമുള്ള ധീരമായ കാല്‍വെപ്പുകളില്‍ ഒന്നാണ്.

(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ അദ്ധ്യക്ഷനാണ് ലേഖകന്‍)

(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക)
വിവര്‍ത്തനം: യു.ഗോപാല്‍ മല്ലര്‍

ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies