Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ലഹരിക്കെതിരായ പ്രതിരോധവല

സായന്ത് അമ്പലത്തില്‍

Print Edition: 7 April 2023

കാലത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് കല എന്ന് പറയാറുണ്ട്. സഫലമായ ഏതൊരു കലാരൂപവും കാലഘട്ടത്തെ ശരിയായി അടയാളപ്പെടുത്തുകയും ഒരുപരിധിവരെ കാലത്തോട് കലഹിക്കുകയും ചെയ്യും. കലയില്‍ എപ്പോഴും സാമൂഹ്യജീവിതത്തിന്റെ പരിച്ഛേദമുണ്ടായിരിക്കും. ഭാവി തലമുറ നേരിടാന്‍ പോകുന്ന അപകടങ്ങള്‍ക്കും അപചയങ്ങള്‍ക്കും നേരെ അത് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കും.

പ്രാചീനകാലം മുതല്‍ തന്നെ ലോകമെമ്പാടും പ്രചാരം നേടിയ കലാരൂപമാണ് നാടകം. സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജനമനസ്സുകളില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതില്‍ നാടകങ്ങള്‍ എക്കാലവും വളരെയധികം വിജയിച്ചിട്ടുണ്ട്. സമകാലിക കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹ്യ വിപത്തുകളിലൊന്നായ ലഹരി ഉപയോഗത്തെ പ്രമേയമാക്കി അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രശാന്ത്ബാബു കൈതപ്രം രചിച്ച് ശ്രീജിത്ത് തണ്ട്രായി അവതരിപ്പിക്കുന്ന ‘വല’ എന്ന ഏകാംഗ നാടകം ലഹരിയുടെ നീരാളിപ്പിടുത്തത്തിനെതിരെ പ്രതിരോധവലയം തീര്‍ക്കുകയാണ്.

കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപഭോക്താക്കളും വില്പനക്കാരുമായി മാറുന്ന വാര്‍ത്തകള്‍ നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഈ ഏകാംഗ നാടകത്തിന്റെ പ്രമേയം പ്രസക്തമാവുന്നത്. ലഹരിക്ക് അടിമയായി ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ചികിത്സ കഴിഞ്ഞു പുറത്തുവന്ന ആനന്ദ് ഫല്‍ഗുനന്‍ എന്ന കഥാപാത്രവുമായുള്ള മുഖാമുഖത്തില്‍ നിന്നാണ് നാടകത്തിന്റെ കഥാംശം വികസിക്കുന്നത്. മികച്ച ജീവിതസാഹചര്യങ്ങളുള്ള ഒരു കുടുംബത്തില്‍ ജനിച്ച ആനന്ദ് ഫല്‍ഗുനന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ലഹരിക്ക് അടിമപ്പെടുന്നു. അയാളുടെ ബാഗില്‍ നിന്ന് ഒരുദിവസം ലഹരി വസ്തുക്കള്‍ പിടികൂടുന്നു. അതിന്റെ പേരില്‍ അയാളുടെ അച്ഛന്‍ കുറ്റം ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെടുന്നു. അങ്ങനെ ആനന്ദിന്റെ വ്യക്തിജീവിതവും കുടുംബജീവിതവും നാശോന്മുഖമാകുന്നു. തന്റെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്ന വിന്‍സെന്റും ഹരിദാസുമായി ആനന്ദ് ഫല്‍ഗുനന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് സംഗമിക്കുന്നു. അവര്‍ ഇരുവരും എക്‌സൈസ് ഓഫീസറും പോലീസ് ഉദ്യോഗസ്ഥനുമായി മാറിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്കിടെ പൂര്‍ണമായും ലഹരിയുടെ ഉന്മാദത്തില്‍ അകപ്പെട്ടു കഴിഞ്ഞിരുന്ന ആനന്ദ് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുന്നു. ആനന്ദിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സുഹൃത്തായ ഹരിദാസ് വെള്ളത്തിലേക്ക് ഇറങ്ങുന്നു. അങ്ങനെ അയാള്‍ മരണപ്പെടുന്നു. പിന്നീട് ലഹരിയുടെ ഉന്മാദത്തില്‍ സ്വന്തം അമ്മയെ ആനന്ദ് ഫല്‍ഗുനന്‍ വെട്ടിക്കൊല്ലുന്നു. ജയിലില്‍ കിടക്കുന്ന അച്ഛന്‍ ഭ്രാന്തനായി മാറുന്നു. ജയിലിലേക്കും ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡിലേക്കും ഒക്കെ നീളുന്ന ലഹരിയുടെ ഭയാനകമായ ദുരന്തഫലങ്ങളെ നാടകം ധ്വന്യാത്മകമായി വരച്ചു കാട്ടുന്നു. ഒരാളുടെ ലഹരി ഉപയോഗം മൂലം കുടുംബത്തിലും സമൂഹത്തിലും സംഭവിക്കുന്ന വിപത്തുകളെ ഈ നാടകം കൃത്യമായി അടയാളപ്പെടുത്തുന്നു.

നാടിന്റെ പൈതൃകത്തിലും പ്രകൃതിയുടെ മനോഹാരിതയിലും സംഗീതത്തിന്റെ താളാത്മകതയിലും ലഹരിയും ആനന്ദവും കണ്ടെത്തണമെന്ന സന്ദേശമാണ് നാടകം യുവതലമുറയ്ക്ക് നല്‍കുന്നത്. ‘നമ്മുടെ നാടിനെ തകര്‍ക്കാന്‍ ലഹരിമാഫിയ എങ്ങും വല വിരിച്ചു കഴിഞ്ഞു. ആ വല നമുക്ക് ഒരുമിച്ച് തകര്‍ക്കാം’ എന്ന ആഹ്വാനവുമായാണ് നാടകം പര്യവസാനിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെയും അവരുടെ ഭാവതീക്ഷ്ണതയെയും കൃത്യമായി പ്രതിഫലിപ്പിക്കാന്‍ നാടക നടനായ ശ്രീജിത്ത് തണ്ട്രായി പ്രദര്‍ശിപ്പിക്കുന്ന അനായാസത തികച്ചും അഭിനന്ദനാര്‍ഹമാണ്. ഇതിനോടകം കലാലയങ്ങളില്‍ ഉള്‍പ്പെടെ നിരവധി വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞ ഈ നാടകത്തിന് ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്.

Tags: ലഹരി
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies