Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ഡോ.ശ്രീരംഗ് ഗോഡ്‌ബൊളെ

Print Edition: 20 January 2023

എല്ലാ വര്‍ഷവും ജനുവരി 26 ഭാരതം റിപ്പബ്ലിക്ക് ദിനമായി ആഘോഷിച്ചു വരുന്നു. 1930 മുതല്‍ 1947 വരെ ഈ ദിവസം ‘സ്വാതന്ത്ര്യ ദിന’മായിട്ടാണ് ആഘോഷിച്ചതെന്ന കാര്യം പലപ്പോഴും നാം ഓര്‍ക്കാറില്ല. രാഷ്ട്രീയ സ്വയംസേവക സംഘം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നതായി സംഘത്തിന്റെ വിമര്‍ശകര്‍ കുറ്റപ്പെടുത്താറുണ്ട്. 1930 ജനുവരി 26 നാണ് പൂര്‍ണ്ണ സ്വരാജ് ദിനം (പൂര്‍ണ്ണമായ സ്വയംഭരണത്തിന്റെ ദിവസം) ആദ്യമായി ആചരിക്കപ്പെട്ടത്. 1950 മുതല്‍ ഈ ദിവസം റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കപ്പെടുന്നു. 1930 ജനുവരി 26 ന് സംഘം എവിടെയായിരുന്നു? 1950 ജനുവരി 26 നും സംഘം എവിടെയായിരുന്നു? സംഘ ആര്‍ക്കൈവുകളിലെ അക്കാലത്തെ രേഖകളുടെയും മറാത്തി ദിനപത്രമായ കേസരിയിയിലെ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്താനുള്ള ശ്രമമാണ് ഈ ലേഖനം. എന്തുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആദ്യം പരിശോധിക്കാം.

ഒരു റിപ്പബ്ലിക്കിന്റെ ഉദയം
1947 ലെ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് അവിഭക്ത ഭാരതത്തെ 1947 ആഗസ്റ്റ് 15 ന് ഇന്ത്യയെന്നും പാകിസ്ഥാനമെന്നുമുള്ള രണ്ട് സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി വിഭജിച്ചു. ഭരണഘടനാ നിര്‍മ്മാണ സഭ സ്വതന്ത്ര ഭാരതത്തിന്റെ നിയമ നിര്‍മ്മാണ നടപടികളെ ഇംപീരിയല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്ന് ഏറ്റെടുത്തു. ഭരണഘടന നിലവില്‍ വരാന്‍ ഉചിതമായ ഒരു ദിവസം തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. 1950 ന്റെ തുടക്കത്തിലെ ഒരു ദിവസമായിരുന്നു സൗകര്യപ്രദം. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ തിരഞ്ഞെടുത്താല്‍ അത് മുന്‍കാല ഭരണാധികാരികളെ അനുകരിക്കലാവുമായിരുന്നു. ജനുവരിയിലെ അവസാന ദിനം തിരഞ്ഞെടുത്താല്‍ അത് ഗാന്ധിജിയുടെ കൊലപാതക ദിനത്തോട് അടുത്താകുമായിരുന്നു. ജനുവരിയിലെ മറ്റ് ഏതൊരു തിയ്യതിയും സ്വീകാര്യമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഏതാണ്ട് 20 വര്‍ഷം മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1930 ജനുവരി 26 പൂര്‍ണ്ണ സ്വരാജ് ദിനമായി യാദൃച്ഛികമായി തിരഞ്ഞെടുത്തിരുന്നു (കേസരി,1950 ജനുവരി27). പൂര്‍ണ്ണ സ്വാതന്ത്ര്യത്തെ അതിന്റെ ലക്ഷ്യമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന് 1930 വരെ കാത്തിരിക്കേണ്ടിവന്നു. അതിനു മുമ്പുള്ള അഞ്ചു ദശകങ്ങളില്‍ നൂറു കണക്കിന് അറിയപ്പെടാത്ത വിപ്ലവകാരികളും അവരുടെ കുടുംബാംഗങ്ങളും പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി മരണം, നാടുകടത്തല്‍, കഠിന തടവ്, സ്വത്ത് പിടിച്ചെടുക്കല്‍ എന്നിവയെ നേരിട്ടിരുന്നു. വിപ്ലവകാരികളുടെ പ്രാധാന്യം കുറയ്ക്കുന്നതിന് കോണ്‍ഗ്രസ്സിന് പൊതുവെയും ജവഹര്‍ലാല്‍ നെഹ്‌റുവിന് പ്രത്യേകിച്ചും ചരിത്രപരമായി പ്രധാനപ്പെട്ട ഒരു ദിവസമാണ് സ്വതന്ത്രപരമാധികാര ഭാരത റിപ്പബ്ലിക്കിനെ ഉദ്‌ഘോഷിക്കാന്‍ തിരഞ്ഞെടുത്തത്.

ആഘോഷവും വിദ്വേഷവും
പുതിയ റിപ്പബ്ലിക്കിന്റെ ജനനം അടയാളപ്പെടുത്തുന്നതിന് 1950 ജനുവരി 26, 27 എന്നീ രണ്ടു ദിവസങ്ങള്‍ ദേശീയ ആഘോഷത്തിനായി പ്രഖ്യാപിക്കപ്പെട്ടു. ഭാരതത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തിലെ വ്യത്യസ്ത രാഷ്ട്രീയക്കാര്‍ പുതിയ റിപ്പബ്ലിക്കിനെ എങ്ങനെയാണ് നോക്കിക്കണ്ടത്? രാഷ്ട്രീയ മേധാവിത്തം ഉള്ളതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സിന്റെ ആഹ്ലാദം ഉച്ചാവസ്ഥയിലായിരുന്നു. ഗാന്ധി വധത്തെ ഒരു വടിയാക്കിക്കൊണ്ട് അഖില ഭാരത ഹിന്ദു മഹാസഭ(എബിഎച്ച്എം), ആര്‍.എസ്.എസ്. തുടങ്ങിയ ഹൈന്ദവ സംഘടനകളെ തകര്‍ക്കുന്നതിലായിരുന്നു നെഹ്‌റുവിന്റെ ശ്രദ്ധ. അദ്ദേഹത്തിന്റെ ദേശീയ വീക്ഷണത്തില്‍ – അഥവാ, അങ്ങനെയൊന്നുണ്ടെങ്കില്‍ – ഈ സംഘടനകള്‍ക്കൊന്നും ഒരു സ്ഥാനവും ഇല്ലായിരുന്നു. അവരുടെ പ്രമുഖ നേതാവ് വിനായക ദാമോദര സാവര്‍ക്കര്‍ മഹാത്മാ ഗാന്ധി വധത്തില്‍ വിചാരണ നേരിട്ട ശേഷം ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. എങ്കിലും ശ്രദ്ധേയമായ ഒരു പ്രസ്താവനയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.’ നമ്മുടെ മാതൃഭൂമിയോടു വിധേയത്വമുള്ള ഓരോ പൗരനും സംശയാതീതവും നിരുപാധികവുമായി, പൂര്‍ണ്ണ മനസ്സോടെ ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നുള്ള മോചനത്തെ അനുസ്മരിക്കുന്ന ദേശീയാഘോഷങ്ങളില്‍ ഈ ദിവസങ്ങളില്‍ പങ്കുചേരണം. പ്രാദേശിക വാദത്തിന്റെയും വ്യക്തിതാല്പര്യങ്ങളുടെയും കക്ഷി രാഷ്ടീയത്തിന്റെയും പേരില്‍ നമുക്കിടയിലുള്ള നിസ്സാരമായ തര്‍ക്കങ്ങളെല്ലാം മാറ്റിവെച്ച് ഈ ദിവസം നമുക്ക് ഒരേ വേദിയില്‍ – നമ്മുടെ മാതൃഭൂമിയുടെ വേദിയില്‍ – ഒന്നിച്ചണിനിരന്ന് നമ്മുടെ ദേശീയ വിജയം ലോകത്തോടു പ്രഖ്യാപിക്കാം (ബോംബെ ക്രോണിക്ക്ള്‍, 1950 ഏപ്രില്‍ 5). വയോധികനായിരുന്ന സാവര്‍ക്കര്‍ തന്റെ സേവനങ്ങളെ പുതിയ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനായി സമര്‍പ്പിക്കുകയും ചെയ്തു.

അഖില ഭാരത ഹിന്ദു മഹാസഭയുടെ വൈസ് പ്രസിഡന്റും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന അശുതോഷ് ലാഹിരി ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി ആന്‍ഡമാനില്‍ തടവുശിക്ഷ അനുഭവിച്ച വ്യക്തിയായിരുന്നു. പുതിയ ഭരണഘടന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാന്‍ അദ്ദേഹം മുഴുവന്‍ ഹിന്ദു മഹാസഭാ ഘടകങ്ങളോടും ആവശ്യപ്പെട്ടു. (കേസരി,1930 ജനുവരി 31).

പുതിയ റിപ്പബ്ലിക്കിന്റെ ഉദയം ചില മേഖലകളില്‍ പ്രതിഷേധത്തിനും ഇടയാക്കി. മുംബൈയിലെ കലാ ചൗക്കി പ്രദേശത്ത് കമ്മ്യൂണിസ്റ്റുകള്‍ ജനുവരി 26 ന് ഒരു പ്രതിഷേധ മാര്‍ച്ച് നടത്തി. പിന്മാറാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ പോലീസിനു നേരെ ആസിഡ് ബോംബുകള്‍ എറിഞ്ഞു. രണ്ടു പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു പരിക്കു പറ്റി. പോലീസ് നാല് റൗണ്ട് വെടിവെച്ചപ്പോള്‍ എട്ട് പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. 55 കമ്മ്യൂണിസ്റ്റുകളെ പോലീസ് വളഞ്ഞു പിടിച്ചു. (കേസരി, 1950 ജനുവരി 27). മുംബൈ പയില്‍ കൊലാബ പ്രദേശത്ത് പതാകാ വന്ദന സ്ഥലത്ത് അതിക്രമിച്ചെത്തിയ കമ്മ്യൂണിസ്റ്റുകള്‍ അവിടെ കൂടിയവരോട് ദേശീയ പതാകയ്ക്കു പകരം കരിങ്കൊടി ഉയര്‍ത്താനാവശ്യപ്പട്ടു. ഇത് ഒരു സംഘര്‍ഷത്തിലേക്ക് നയിച്ചു (കേസരി, 1950 ജനുവരി 31). ഫോര്‍വേഡ് ബ്ലോക്കിന്റെയും പെസന്റ്‌സ് ആന്റ്‌സ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും മറ്റും ഓഫീസുകളില്‍ കരിങ്കൊടി ഉയര്‍ത്തിയ ചില സംഭവങ്ങളും ഉണ്ടായതായി കേസരി റിപ്പോര്‍ട്ടു ചെയ്തു. മുംബൈയിലും കൊല്‍ക്കത്തയിലുമെല്ലാം ആഘോഷങ്ങളുടെ നിറം കെടുത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ വിഫലശ്രമം നടത്തി (കേസരി, 1950 ഫെബ്രുവരി 3).

വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു എന്ന കാരണത്താല്‍ മദ്ധ്യ പ്രവിശ്യയിലെ കാംപ് ടിയില്‍ ഒരു പള്ളിയുടെ മുന്നില്‍ വെച്ച് റിപ്പബ്ലിക്ക്ദിന ഘോഷയാത്ര തടയപ്പെട്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ ചിത്രത്തിനു നേരെ കല്ലേറുണ്ടായി. സംഗീതം നിര്‍ത്തിയ ശേഷം മാത്രമാണ് ഘോഷയാത്ര മുന്നോട്ടു പോകാന്‍ അനുവദിച്ചത്. ഘോഷയാത്രയില്‍ പങ്കെടുത്തവരെ മടക്കയാത്രയില്‍ ‘ലാത്തി ധരിച്ച അഹിന്ദുക്കള്‍’ ആക്രമിച്ചു. സായുധ സൈനികരുടെ സാന്നിദ്ധ്യം കൊണ്ടു മാത്രമാണ് ഒരു കലാപം ഒഴിവായത്.

‘ജനുവരി 26 ന് രാവിലെ കോണ്‍ഗ്രസ് സേവാദള്‍, ബോയ്‌സ് കൗട്ട്‌സ്, രാഷ്ട്രീയ സ്വയംസേവക സംഘം തുടങ്ങിയ സംഘടനകള്‍ പ്രഭാതഭേരി നടത്തും…… വിവിധ ഘോഷയാത്രകള്‍ പൂനെയിലെ ചരിത്ര പ്രസിദ്ധമായ ശനിവാര്‍ വാഡ മൈതാനത്തില്‍ സമ്മേളിക്കും.’എന്ന് കേസരി(1950 ജനുവരി 24) പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സേവാദളിന്റെയും സോഷ്യലിസ്റ്റ് രാഷ്ട്ര സേവാദളിന്റെയും അതേ അഭിമാനത്തോടെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ബാലന്മാരും തരുണന്മാരും രണ്ടു ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തതായും കേസരി തുടര്‍ന്ന് റിപ്പോര്‍ട്ടു ചെയ്തു. മുംബൈയിലെ സംഘ പരിപാടിയെ കുറിച്ച് കേസരി ഇങ്ങനെ പരാമര്‍ശിച്ചു:

‘സംഘത്തിന്റെ ആകര്‍ഷകമായ പതാകാ വന്ദന പരിപാടി ജനുവരി 26 ന് രാവിലെ ചാ ചൗപട്ടിയില്‍ വെച്ചു നടന്നു. അതിന്റെ ചിട്ടയും അച്ചടക്കവും പട്ടാളത്തെയും പോലീസിനെയും പോലും ലജ്ജിപ്പിക്കുന്നതായിരുന്നു ‘(1931 ജനുവരി 31).

പൂര്‍ണ്ണ സ്വരാജിലേക്ക് കോണ്‍ഗ്രസ്സിന്റെ വളഞ്ഞ വഴി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മദ്രാസ് സമ്മേളനത്തില്‍ 1927 ഡിസംബര്‍ 27 ന് എ.ഐ.സി.സി. സെക്രട്ടറി ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്: ‘ഭാരത ജനതയുടെ ലക്ഷ്യമായി പൂര്‍ണ്ണമായ ദേശീയ സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു’ (1927ല്‍ മദ്രാസില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 42-ാം സമ്മേളനത്തിന്റെ റിപ്പോര്‍ട്ട്, റിസപ്ഷന്‍ കമ്മിറ്റി, പേജ് 15). സ്വാതന്ത്ര്യത്തെയും വിദേശ വസ്തുക്കളുടെ ബഹിഷ്‌ക്കരണത്തെയും സംബന്ധിച്ച പ്രമേയങ്ങള്‍ ഗാന്ധിജിയുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നില്ല (മഹാത്മാ: ലൈഫ് ഓഫ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, വിത്തല്‍ ഭായ് കെ.ജാവേരി ആന്റ് ഡി.ജി. ടെണ്ടുല്‍ക്കര്‍, മുംബൈ, 1951, വാല്യം. 2, പേജ് 402, 429 – 430). കൊളോണിയല്‍ സ്വയംഭരണമായിരുന്നു ഇതുവരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് മുഖ്താര്‍ അഹമ്മദ് അന്‍സാരി ഗാന്ധിജിയുടെ വാക്കുകളിലൂടെ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കിയിരുന്നു. ‘സാധിക്കുമെങ്കില്‍ സാമ്രാജ്യത്തിനുള്ളില്‍, ആവശ്യമെങ്കില്‍ അല്ലാതെ'(മദ്രാസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്, അനുബന്ധം 1, പേജ് 3).

1928 ഡിസംബര്‍ 29 മുതല്‍ 1929 ജനുവരി 1 വരെ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഈ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നു. ശ്രീനിവാസ് അയ്യങ്കാര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന ആശയത്തെ പിന്തുണച്ചപ്പോള്‍ ഗാന്ധിജിയും നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് മോത്തിലാല്‍ നെഹ്‌റുവും ഡൊമിനിയന്‍ പദവിയെയാണ് പിന്തുണച്ചത്. സര്‍വ്വകക്ഷി യോഗത്തില്‍ വെച്ച് ഭാവിയിലെ ഭാരത ഭരണഘടന തയ്യാറാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡൊമിനിയന്‍ പദവിയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് മോത്തിലാല്‍ നെഹ്‌റു തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ അദ്ധ്യക്ഷത വഹിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രണ്ടിനും ഇടയിലുള്ള ഒരു നയം സ്വീകരിച്ച ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ‘ 1930 ഡിസംബര്‍ 31 ന് മുമ്പ് സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് ഈ ഭരണഘടന ബാധകമാവുകയില്ല. മാത്രമല്ല ഈ ദിവസത്തിനു മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സ് അഹിംസാധിഷ്ഠിത നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കുകയും ചെയ്യും'( ടെണ്ടുല്‍ക്കര്‍, പേജ് 439-440).


ഗാന്ധിജിയുടെ അന്ത്യശാസനം അവസാനിക്കുന്നതിനു മുമ്പു തന്നെ 1929 ഒക്ടോബര്‍ 31 ന് വൈസ്രോയി ലോര്‍ഡ് ഇര്‍വിന്‍, ഭാരതത്തിന്റെ ഭരണഘടനാ പുരോഗതിയുടെ സ്വാഭാവിക ഫലമായിരിക്കും ഡൊമിനിയന്‍ പദവി എന്നു പ്രഖ്യാപിച്ചു. ഈ വലിയ പ്രഖ്യാപനം കൂടാതെ ഡിസംബര്‍ 23 ന് തന്നെ വന്നു കണ്ട ഗാന്ധിജി, ജിന്ന തുടങ്ങിയവരോട് വൈസ്രോയി പറഞ്ഞത് ‘വട്ടമേശ സമ്മേളനത്തിന് എന്തെങ്കിലും ഉറപ്പു നല്‍കാനോ മുന്‍ധാരണയോടെ വിഷയത്തെ സമീപിക്കാനോ കഴിയില്ല’ എന്നാണ്. ഇതോടെ ഡൊമിനിയന്‍ പദവിയുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉടനെ ഉണ്ടാകില്ലെന്ന് ഉറപ്പായി. നിലപാടു മാറ്റിയ ഗാന്ധിജി പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു. 1929 ഡിസംബറില്‍ ലാഹോറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം ജവഹര്‍ലാല്‍ നെഹുവിനെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അനുകൂലമായ ഒരു അന്തരീക്ഷം ദേശവ്യാപകമായി നിലവില്‍ വന്നു (ആര്‍.സി. മജുംദാര്‍, ഹിസ്റ്ററി ഓഫ് ദ ഫ്രീഡം മൂവ് മെന്റ് ഇന്‍ ഇന്ത്യ, ഫിര്‍മ കെ.എല്‍. മുഖോപാദ്ധ്യായ, കല്‍ക്കത്ത, വാല്യം 3, പേജ് 322,325).

കോണ്‍ഗ്രസ് ഭരണഘടനയിലെ ഒന്നാം വകുപ്പിലെ സ്വരാജ് എന്ന പദത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണ സ്വാതന്ത്ര്യമാണെന്നും മോത്തിലാല്‍ നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ പദ്ധതികളും ഇനി അപ്രസക്തമാണെന്നും ലാഹോര്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഗാന്ധിജി ഇനിമുതല്‍ മുഴുവന്‍ കോണ്‍ഗ്രസ്സുകാരുടെയും ശ്രദ്ധ ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിലായിരിക്കണമെന്നും പറഞ്ഞു.(ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ലാഹോറില്‍ നടന്ന 44ാം വാര്‍ഷിക സമ്മേളനത്തിന്റെ റിപ്പോര്‍ട്ട്, റിസപ്ഷന്‍ കമ്മിറ്റി , പേജ് 88).

സ്വാതന്ത്ര്യമെന്ന ആദര്‍ശം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിന്, ജനുവരി 26 പൂര്‍ണ്ണ സ്വരാജ് ദിനമായി(പൂര്‍ണ്ണ സ്വയം ഭരണ ദിനം) ആചരിക്കാന്‍ 1930 ജനുവരി 2നു ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഗാന്ധിജി തയ്യാറാക്കുകയും പ്രവര്‍ത്തക സമിതി അംഗീകരിക്കുകയും ചെയ്ത ഒരു മാനിഫെസ്റ്റോ രാജ്യം മുഴുവനുമുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങളുടെ മുമ്പാകെ വായിക്കാനും അവരുടെ കൈകളുയര്‍ത്തിക്കൊണ്ടുള്ള സമ്മതം വാങ്ങാനും തീരുമാനിച്ചു (മജുംദാര്‍, പേജ് 331).

ദേശം മുഴുവന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടപ്പോള്‍ സംഘം എവിടെയായിരുന്നു? അത് വിശദീകരിക്കാന്‍ മറ്റൊരു ലേഖനം ആവശ്യമാണ്.
(തുടരും)

വിവ: സി.എം.രാമചന്ദ്രന്‍

Tags: റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies