Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

മാപ്പിള ലഹളാ സ്മാരകം – മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒരു തുറന്ന കത്ത്

രാമചന്ദ്രൻ പാണ്ടിക്കാട്

Aug 10, 2022, 10:53 am IST

മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ വാർത്ത 2022 ആഗസ്റ്റ് മൂന്നിലെ പത്രങ്ങളിൽ കണ്ടു. ഇതിൽ 1921ലെ മാപ്പിള ലഹളക്ക് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാൻ 75ലക്ഷം രൂപയും ലഹളയുടെ ഭാഗമായി നടന്ന പൂക്കോട്ടൂർ കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിക്കാൻ ഒരു കോടി രൂപയും നീക്കിവെച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തികച്ചും മത വർഗീയപരമായ നിലപാടാണ് മുസ്ലിംലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളതെന്ന് പറയാതെ വയ്യ.

“മുസൽമാന്മാർ ഹിന്ദുക്കൾക്കെതിരെ ജിഹാദ് ആരംഭിച്ചിരിക്കുന്നു” എന്നാണ് മാപ്പിള ലഹളയെ കുറിച്ച് ഗാന്ധിജി 1924ൽ “യംഗ്ഇന്ത്യ”യിൽ എഴുതിയത്.

ഡോ.ബി.ആർ.അംബേദ്കർ 1921ലെ മാപ്പിള ലഹളയെ കുറിച്ച് പറയുന്നതിങ്ങനെയാണ്.
“കൂട്ടക്കൊലപാതകങ്ങൾ, ബലം പ്രയോഗിച്ചുള്ള മത പരിവർത്തനങ്ങൾ, ക്ഷേത്ര ധ്വംസനങ്ങൾ, ഗർഭിണികളെ വെട്ടിക്കീറുക തുടങ്ങി സ്ത്രീകളുടെ നേർക്കുള്ള ഹീനമായ ക്രൂരകൃത്യങ്ങൾ, കൊള്ളയും തീവയ്പ്പും നശീകരണവും… ചുരുക്കത്തിൽ ഇങ്ങനെ നിഷ്ഠൂരവും അനിയന്ത്രിതവുമായ കിരാതവാഴ്ചയുടെ ഭാഗമായി നടക്കാവുന്നതെല്ലാം മാപ്പിളമാർ ഹിന്ദുക്കൾക്ക് നേരെ നിർബാധം നടത്തി. ഒരു ഹിന്ദു – മുസ്ലിം പോരാട്ടമായിരുന്നില്ല അത്; ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു.”
(“പാകിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം” എന്ന പുസ്തകത്തിൽ).

മഹാത്മാഗാന്ധി, ഡോ.ബി.ആർ.അംബേദ്കർ എന്നിവർക്കു പുറമേ, ആനി ബസൻ്റ്, കെ.പി.കേശവമേനോൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായിരുന്ന കെ.മാധവൻനായർ, കെ.കേളപ്പൻ, സി.ഗോപാലൻ നായർ, പ്രശസ്ത എഴുത്തുകാരായ ഉറൂബ്, എസ്.കെ.പൊറ്റക്കാട്, കുമാരനാശാൻ തുടങ്ങിയവരെല്ലാം 1921ലെ മാപ്പിള ലഹള, മുസ്ലിം തീവ്രവാദികൾ നടത്തിയ ഹൈന്ദവ കൂട്ടക്കൊലയും മതം മാറ്റവുമായിരുന്നു എന്ന് നിസ്സംശയം പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ചരിത്രകാരന്മാരും സർക്കാർ രേഖകളിലും ഇക്കാര്യം അടിവരയിട്ടു പറഞ്ഞിട്ടുള്ളതുമാണ്.

ഇന്ദിരാഗാന്ധി സർക്കാറിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കർ ദീക്ഷിത് 1973 ആഗസ്റ്റ് 23നും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മൊഹസിൻ 1973 ജൂലൈ 26നും, മാപ്പിളലഹള സ്വാതന്ത്ര്യസമരമായിരുന്നില്ലെന്ന് പാർലമെൻറിൽ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

മാപ്പിള ലഹള നടന്നയുടൻ ബംഗാളിൽ നിന്ന് മലബാറിൽവന്ന് പഠനം നടത്തിയ ഇടതുപക്ഷ ചരിത്രകാരനായ സൗമേന്ദ്രനാഥ ടാഗൂർ എഴുതിയ ചെറുപുസ്തകത്തിൻ്റെ തലക്കെട്ട് തന്നെ “1921ലെ മലബാറിലെ കാർഷിക ലഹള” എന്നാണ്.
കേരള ചരിത്രത്തിൽ ഏറ്റവുമധികം ഗവേഷണ പഠനങ്ങൾ നടന്നിട്ടുള്ളത് 1921ലെ കലാപമടക്കമുള്ള മലബാറിലെ മാപ്പിള കലാപങ്ങളെക്കുറിച്ചാണ് എന്നാണ് ചരിത്ര പണ്ഡിതനായ ഡോ.എം.ഗംഗാധരൻ “മാപ്പിള പഠനങ്ങൾ” എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്.

ഇക്കാര്യങ്ങളെല്ലാം വിശദമായി പഠിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ), വാരിയംകുന്നനും ആലി മുസ്‌ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പൂക്കോട്ടൂരിൽ കലാപത്തിൽ കൊല്ലപ്പെട്ടവരുമടക്കമുള്ളവർ സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന് കണ്ടെത്തിയിട്ടുള്ളതുമാണ്.

1921ലെ മാപ്പിള ലഹളയെക്കുറിച്ച് അതിൻ്റെ നൂറാം വാർഷികമായിരുന്ന കഴിഞ്ഞവർഷത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. 1921ൽ ജീവിച്ചിരുന്ന രാഷ്ട്രീയ നേതാക്കളും ചരിത്ര പണ്ഡിതന്മാരും എഴുത്തുകാരും പറഞ്ഞതിലും, അന്നത്തെ സർക്കാർ രേഖകളിൽ പറഞ്ഞതിലും 1921ൽ നടന്ന മാപ്പിള ലഹള വംശീയ കൂട്ടക്കൊലയായിരുന്നു എന്ന് നിസ്സംശയം സ്ഥിരീകരിച്ചിട്ടും, അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ട്, ഒരു വിഭാഗത്തെ കൂട്ടക്കൊല ചെയ്യുകയും മത പരിവർത്തനം നടത്തുകയും ചെയ്തവർക്ക് സ്മാരകം പണിയുന്നത് ഒരു ജനാധിപത്യ, മതേതര ഭരണകൂടത്തിന് ഭൂഷണമാണോ?
അന്ന് കൊല്ലപ്പെട്ടവരുടെ ആശ്രിതരും, അത് വംശീയഹത്യയാണെന്ന് ഇന്നും ഉറച്ചു വിശ്വസിക്കുന്നവരും നൽകുന്ന നികുതിപ്പണമാണ് സർക്കാർ ഇതിന് ഉപയോഗിക്കുന്നത്. യാതൊരു നീതീകരണവുമില്ലാത്തതാണു് ജില്ലാ പഞ്ചായത്തിൻ്റെ ഈ നടപടി. ഈ കലാപകാരികൾക്ക് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് സ്മാരകം പണിയരുത് എന്നുമാത്രമല്ല, സ്വകാര്യ സംരംഭമായി തുടങ്ങുകയാണെങ്കിൽപ്പോലും അനുവാദം നൽകരുതെന്നും  ജില്ലാപഞ്ചായത്തിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെടുന്നു.

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മദനൻ സാറും അടപ്പൂരച്ചനും

തകര്‍ന്നടിയുന്ന കേരളം

നൂറ്റാണ്ടിന്റെ മാറ്റൊലിയുമായി ദുരവസ്ഥ

അശരണരുടെ ആശ്രയമാണ് അമ്മ

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies