Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ശാകല്യന്‍

Print Edition: 12 August 2022

ചത്തു കിടന്ന നവോത്ഥാന സംരക്ഷണ സമിതിയെ മുഖ്യമന്ത്രി വിജയന്‍ സഖാവ് കുത്തിപ്പൊന്തിച്ചു കൊണ്ടു വന്നത് വെറുതെയല്ല. അതൊരു സ്ഥിരം സംവിധാനമാക്കണമെന്നും അതിനു നിയമാവലി വേണമെന്നുമാണ് സഖാവിന്റെ നിര്‍ദ്ദേശം. ലോകസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടൊന്നുമല്ല കെട്ടോ ഈ പൊടി തട്ടിയെടുക്കല്‍. സഖാവിന് ഇടയ്ക്കിടെ ഏത്തമിടാന്‍ ഒരു കാരണം വേണം. അതിനാണീ നവോത്ഥാനം. സംഗതി പിടികിട്ടിയില്ല, അല്ലേ? വിശദമാക്കിത്തരാം. നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയപ്പോഴും 620 കി.മീറ്റര്‍ കേരളത്തില്‍ വനിതാ മതില്‍ കെട്ടിപ്പൊക്കിയപ്പോഴും ഉയര്‍ന്ന ഒരു ചോദ്യമുണ്ട് – ഹിന്ദുക്കള്‍ക്കിടയില്‍ മാത്രം മതിയോ നവോത്ഥാനം? നവോത്ഥാന സംരക്ഷണ സമിതിക്ക് ഓക്‌സിജന്‍ നല്കുന്ന തീരുമാനത്തിനു മുമ്പു തന്നെ മുസ്ലിം സമുദായത്തില്‍ സഖാവ് നവോത്ഥാന പരമ്പര തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇടതുമുന്നണിയുടെ ഭരണനേട്ടം പോലെ അതു പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്.

സ്ഥലപരിമിതിമൂലം വിജയന്‍ സഖാവ് മുസ്ലിം സമുദായത്തില്‍ ഉണ്ടാക്കിയ നവോത്ഥാനത്തില്‍ ചിലത് മാത്രം പറയാം. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള പിന്തിരിപ്പന്‍ തീരുമാനം റദ്ദാക്കിയതായി മുഖ്യന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. സഖാവിന്റെ നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ ഒന്ന്. ഏത്തമിട്ടത് സമസ്ത മത പണ്ഡിതന്മാരുടെ മുമ്പില്‍. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച ഉത്തരവ് മഷിയുണങ്ങും മുമ്പ് പിന്‍വലിച്ചു. നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ രണ്ട്. ഇത്തവണ ഏത്തമിട്ടത് കാന്തപുരം മുസലിയാരുടെ മുമ്പില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്റ്റേജില്‍ വിളിച്ചു വരുത്തിയത് സമസ്ത ഫത്വക്ക് വിരുദ്ധമെന്ന എം.ടി.അബ്ദുള്ള മുസലിയാരുടെ പരസ്യ ശാസന ലിംഗ വിവേചനമാണെന്ന് സര്‍ക്കാരിന് തോന്നിയതേയില്ല. നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ മൂന്ന്. ഇതും സമസ്ത സുന്നിക്കാരുടെ മുമ്പില്‍. സ്‌കൂള്‍ യൂണിഫോമില്‍ ജന്‍ഡര്‍ ന്യൂട്രലൈസേഷന്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അത് നിര്‍ബ്ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മുട്ടുമടക്കി. ഇത്തവണയും നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ നടത്തി. നാലാമത്തെ ഏത്തമിടല്‍ ലീഗ് നേതാവ് എം.കെ.മുനീറിന്റെ മുമ്പിലാണ്. നവോത്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ശ്രീനാരായണ സര്‍വ്വകലാശാല വി.സിയാകാന്‍ മുസ്ലീം വേണം എന്നു നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്തത് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി ചെയ്തത്. അവിടെയും വിജയന്‍ സഖാവിന്റെ സര്‍ക്കാര്‍ വഴങ്ങി. ഇത് നവോത്ഥാന സംരക്ഷണ ഏത്തമിടല്‍ അഞ്ച്. നവോത്ഥാന സംരക്ഷണ സമിതിയുടെ നിയമാവലിയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത വാക്കാണ് ഏത്തമിടല്‍. മതന്യൂനപക്ഷങ്ങളുടെ മുമ്പില്‍ എത്രതവണ ഏത്തമിടാനും വിജയന്‍ സഖാവിന്റെ ജീവിതം ബാക്കി കിടപ്പുണ്ട്.

ShareTweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies