Saturday, July 2, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

ഞാറ്റുവേലകള്‍

പ്രകാശന്‍ ചുനങ്ങാട്

Print Edition: 29 April 2022

ഞാനൊരു ഭാഗ്യംചെയ്ത കുട്ടിയായിരുന്നു.

എനിക്കൊരു മുത്തശ്ശിയുണ്ടായിരുന്നു. മുത്തശ്ശി എനിക്ക് പാട്ടു പാടിത്തന്നു. കഥ പറഞ്ഞു തന്നു.

സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ കോലായില്‍ മുത്തശ്ശിയോടു ചേര്‍ന്നിരിക്കും. അടക്ക തരങ്ങുകളഞ്ഞ് കഷ്ണങ്ങളാക്കി മുത്തശ്ശിയുടെ ചെല്ലത്തിലിട്ടു കൊടുക്കുന്നത് ശങ്കരനാണ്. പാടത്തും പറമ്പിലും പിടിപ്പതു പണിയുണ്ടെങ്കിലും മുത്തശ്ശിയുടെ കാര്യം ശങ്കരന്‍ മറക്കില്ല.

കുഞ്ഞുരലിലിട്ട് അടക്കാക്കഷ്ണങ്ങള്‍ ഇടിച്ചു തരിയാക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. അഞ്ചോ ആറോ പല്ലുകള്‍ മാത്രം മുത്തശ്ശിയുടെ വായില്‍ അവിടവിടെ നാണിച്ചു നില്‍ക്കുന്നുണ്ട്. അതുകൊണ്ട് അടക്കാക്കഷ്ണം കടിക്കാന്‍ വയ്യ.

മുറുക്കാന്‍ വായിലിട്ട് സന്തോഷമായിരിക്കുന്ന നേരത്ത് ഞാന്‍ മുത്തശ്ശിയെ നോണ്ടുന്നു.

”ഒരു കഥ പറയൂ മുത്തശ്ശീ”
ഇനി രക്ഷയില്ലെന്ന് മുത്തശ്ശിക്കറിയാം. മുത്തശ്ശി മെല്ലെ പഴങ്കഥകളുടെ കെട്ടഴിക്കുന്നു.

ആരോടു വര്‍ത്തമാനം പറയുമ്പോഴും എന്തിനെപ്പറ്റി പറയുമ്പോഴും മുത്തശ്ശിക്ക് ഒരു ചൊല്ലു പറയാനുണ്ടാവും. അല്ലെങ്കില്‍ ഒരു ദൃഷ്ടാന്തം. (മുത്തശ്ശി പറയുന്ന ദൃഷ്ടാന്തത്തിനാണ് ശൈലി എന്നു പറയുന്നതെന്ന് ഞാന്‍ പിന്നീടു തിരിച്ചറിഞ്ഞു.)

‘വിഷു കഴിഞ്ഞാല്‍ അടച്ചോറ്റി * അട്ടത്ത്’ എന്നു പ്രമാണം പറയും മുത്തശ്ശി. പഞ്ഞ മാസങ്ങളാണ് വരുന്നത്. ചോറുണ്ണാനുണ്ടാവില്ല. ചോറൂറ്റേണ്ടി വരാത്തതുകൊണ്ട് അടച്ചോറ്റി അട്ടത്തു കേറ്റിവെക്കാം.

മേടം ഒന്നാം തിയ്യതിയാണ് വിഷു. വിഷുവിനാണ് ഞാറ്റുവേലകളുടെ തുടക്കം. അന്ന് അശ്വതി ഞാറ്റുവേല തുടങ്ങുന്നു. വിഷുദിവസമാണ് മലയാളക്കരയിലെ പുതുവര്‍ഷാരംഭം. അശ്വതി മുതല്‍ രേവതി വരെ ഇരുപത്തിയേഴു ഞാറ്റുവേലകള്‍. പന്ത്രണ്ടു മാസങ്ങള്‍.

അശ്വതിയും ഭരണിയും കഴിഞ്ഞ് കാര്‍ത്തിക വന്നാലും മഴ പെയ്യില്ല. കത്തുന്ന ചൂടാണ് കാര്‍ത്തിക ഞാറ്റുവേലയില്‍. കാര്‍ത്തികയുടെ ഉഷ്ണം താങ്ങാന്‍ കെല്‍പ്പുണ്ടാവില്ലാ പ്രായം ചെന്നവര്‍ക്ക്.

‘കാര്‍ത്തിക ഞാറ്റുവേലയും കാരണോമ്മാരും ഒന്നിച്ചുണ്ടാവില്ല’ എന്നാണ് പഴമൊഴി.

രോഹിണി ഞാറ്റുവേലയിലും പൊള്ളുന്ന വെയിലാണ്. ‘രോഹിണിപ്പട്ട്’ എന്നു പറയും.

രോഹിണി പാതിയെത്തു മ്പോഴേക്കും ഇടവപ്പാതിയുടെ വരവായി. അതൊരു വരവു തന്നെയാണ്. രാവും പകലും തോര്‍ച്ചയില്ലാതെ പെയ്യുന്ന മഴ.

‘മകീര്യത്തില്‍ മഴ മതിമറന്നു പെയ്യും.’’

തിരുവാതിര ഞാറ്റുവേല വന്നാലും വലിയ മാറ്റം പ്രതീക്ഷിക്കേണ്ട. ‘തിരുവാതിരയില്‍ തിരി മുറിയാതെ’ എന്നാണ് ചൊല്ല്.

തിരുവാതിര പോയി പുണര്‍തം വന്നാലും മഴ കോരിച്ചൊരിയുന്നുണ്ടാവും.

‘പുണര്‍തത്തില്‍ പുഴയില്‍ തോണി കുത്തില്ലെന്നു പറയും മുത്തശ്ശി. പുഴ നിറഞ്ഞൊഴുകുന്ന കാലം. കിഴക്കന്‍ മലകളില്‍നിന്ന് വെള്ളം തള്ളി വരുന്നുണ്ടാവും. പുഴയുടെ ആഴത്തിലേക്ക് നെടുനീളന്‍ മുളകൊണ്ടുള്ള കഴുക്കോലൂന്നുമ്പോള്‍ ശക്തിയായ അടിയൊഴുക്ക് അതിനെ തട്ടിത്തെറിപ്പിക്കും.

ആയില്യം ഞാറ്റുവേലയില്‍ മഴ ഒളിച്ചു കളിക്കും. വരും പോകും. പോകും വരും. ‘ആയില്യക്കള്ളന്‍ അകത്തോ പുറത്തോ’ എന്നാണ് ചോദ്യം. ആയില്യം ഞാറ്റുവേലക്കു ശേഷം മഴച്ചൊല്ലുകളൊന്നും മുത്തശ്ശിപറഞ്ഞു കേട്ടിട്ടില്ല.

തുലാമാസം പത്താം തിയ്യതിവരെ മഴ പെയ്തും തോര്‍ന്നുംകൊണ്ടിരിക്കും.

‘തുലാപ്പത്തു കഴിഞ്ഞാല്‍ പിലാപ്പൊത്തിലിരിക്കാം’ എന്ന് പഴമക്കാര് പറയുമെങ്കിലും കിഴക്കന്‍മല കടന്ന് തുലാവര്‍ഷത്തിന്റെ വരവുണ്ടാകും. പിന്‍വരിഷം എന്നാണ് മുത്തശ്ശി പറയുക.
പിന്‍വര്‍ഷം ഉറപ്പിക്കാന്‍ വയ്യ. വന്നാല്‍ വന്നു.
—————————————————————————————————————————

*അരി വെന്തു കഴിഞ്ഞ്, അടച്ചൂറ്റി അല്ലെങ്കില്‍ അടച്ചോറ്റി എന്നു പേരിട്ടു വിളിക്കുന്ന മരപ്പലക കൊണ്ട് ചോറ്റുപാത്രത്തിന്റെ വായ് ഭാഗം അടച്ചുപിടിച്ച്് കഞ്ഞിവെള്ളം ഊറ്റിക്കളയുന്നു.

 

Tags: നാട്ടുചൊല്ലുകളുടെ മുത്തശ്ശി
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സംഗീതജ്ഞന്‍

ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)

വിരുന്നുകാര്‍

തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)

കൊയപ്പള്ളി തറവാട്ടിലെ കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

കോട്ടയം മണര്‍ക്കാട് സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ അരവിന്ദ് ശര്‍മ്മയെ വരിക്കാരനാക്കുന്നു

അക്ഷരമധുരവുമായി മയില്‍പ്പീലി

Kesari Shop

  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

താലിബാന്‍വത്ക്കരിക്കപ്പെടുന്ന മാധ്യമകേരളം

മോദി സാക്കിയയോട് നന്ദി പറയണം !

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ബ്രിട്ടനെ വിറപ്പിച്ച വിപ്ലവകാരി

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

യംഗ് ഇന്ത്യന്റെ രഹസ്യങ്ങള്‍

സി.പി.എം ബംഗാളില്‍ ഉണ്ടാക്കിയ നവോത്ഥാനം ഇങ്ങനെ

നിന്നെയും കാത്ത്

ഭാരതീയ വിചാരകേന്ദ്രം സംവാദപരമ്പര കൊച്ചിയില്‍ 
ഡയരക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈചാരിക സ്വാശ്രയത്വം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ആര്‍.എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയം സഹസര്‍കാര്യവാഹ്
സി.ആര്‍.മുകുന്ദ ഉദ്ഘാടനം ചെയ്യുന്നു.

സംഘത്തിന്റേത് സര്‍വ്വാശ്ലേഷിയായ സമീപനം: സി.ആര്‍. മുകുന്ദ

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies