Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍

ടീയെച്ച് വത്സരാജ്

Print Edition: 27 September 2019

ഇടതുപക്ഷ ചരിത്രകാരന്മാരുടെ ചരിത്രങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാന്‍ തുടങ്ങിയത് സമീപകാലത്താണ്. സ്വതന്ത്രമായ ചരിത്രരചന നടത്തുവാന്‍ ചങ്കൂറ്റമുള്ള എഴുത്തുകാരും ചരിത്രകാരന്മാരും ഇന്ന് നമുക്കുണ്ട്. അവര്‍ ഇടതു ചരിത്രകാരന്മാരുടെ ചരിത്രങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു തെളിയിച്ച് യഥാര്‍ത്ഥ ചരിത്രം പുറത്തു കൊണ്ടുവരുന്നു. എഴുതാന്‍ മടിച്ച ചരിത്രങ്ങള്‍ പുതുതായി ചരിത്ര മേഖലക്ക് കാഴ്ചവെക്കുന്നു. ഈ ശ്രേണിയില്‍ പെട്ട എഴുത്തുകാരനും ചരിത്രകാരനുമാണ് തിരൂര്‍ ദിനേശ്. തിരൂര്‍ ദിനേശിന്റെ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. തകര്‍ക്കപ്പെട്ട ക്ഷേത്രഭൂമികളിലൂടെ സഞ്ചരിച്ച് രചിച്ച ഇരുപത്തഞ്ച് ക്ഷേത്രങ്ങളുടെ സചിത്ര ചരിത്ര പുസ്തകമായ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ എന്ന പുസ്തകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്.

ടിപ്പുവിനെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമരസേനാനിയായി   ചിത്രീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ ടിപ്പു  ജയന്തി ആഘോഷിച്ചിരുന്നത് യെദ്യൂരപ്പ  സര്‍ക്കാര്‍ അവസാനിപ്പിച്ച ഘട്ടത്തില്‍ ഈ പുസ്തകം പുറത്തിറങ്ങിയത് യാദൃശ്ചികമാണ്. ഹൈദരാലിയും ടിപ്പുവും നടത്തിയ പടയോട്ടത്തില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ വേദനിപ്പിക്കുന്ന ചരിത്രം ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിച്ചു തരുന്നു. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തൊന്നിലും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ മാത്രം മൈസൂര്‍ സൈന്യം ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ തകര്‍ത്തു. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ കണ്ടെത്തി അവ രേഖപ്പെടുത്തി വെക്കുന്ന ചരിത്രപരമായ ദൗത്യമാണ് ഗ്രന്ഥകാരന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇരുപത്തഞ്ചുക്ഷേത്രങ്ങളാണ് ഒന്നാം വാല്യത്തില്‍ ചേര്‍ത്തിട്ടുള്ളതെങ്കിലും തുടര്‍ന്നുള്ള വാല്യങ്ങളിലൂടെ കൂടുതല്‍ ക്ഷേത്രങ്ങളുടെ ചരിത്രം ലഭിക്കുമെന്നു പ്രതീക്ഷിക്കാം. ടിപ്പു ക്ഷേത്രങ്ങള്‍ക്ക് സഹായമാണ് നല്‍കിയതെന്ന വാദത്തെ ഈ പുസ്തകംഖണ്ഡിക്കുന്നു. കഴുത്തും കാലും വെട്ടിയിട്ട വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ അനുവാചകന്റെ നെഞ്ചകത്ത് കനല്‍ക്കട്ടകള്‍ കോരിയിടുന്നതാണ്. മുഴുവന്‍ ക്ഷേത്രങ്ങളും തകര്‍ത്തത് ടിപ്പുവാണെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നില്ല. കാലാന്തരത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെക്കുറിച്ച്പറയുന്നത് ഈ പുസ്തകത്തിന്റെ നിഷ്പക്ഷത വെളിവാക്കുന്നു. കിട്ടാവുന്ന രേഖകളം, തലമുറകള്‍ കൈമാറിയ നാട്ടറിവുകളും ഗ്രന്ഥ നിര്‍മ്മിതിക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച്ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുന്നത് ശ്രമകരമാണ്.

ദിനേശിന്റെ ഈ ദൗത്യത്തെ പിന്തുണക്കേണ്ടത് ദേശീയപ്രസ്ഥാനങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോള്‍ അനുവാചകന് ബോദ്ധ്യപ്പെടാതിരിക്കില്ല.  ഈ പുസ്തകത്തില്‍ തിരുന്നാവായ തളിക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രം ശ്രദ്ധേയമാണ്. ടിപ്പു തകര്‍ത്ത തളിക്ഷേത്രം പിന്നീട് വന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ കുഴിച്ചുമൂടി അതിനു മീതെ ടൈല്‍ ഫാക്ടറി  പണിത ചരിത്രം രേഖാമൂലമാണ് ഗ്രന്ഥകാരന്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഇത്രയും കാലം ഇക്കാര്യം മൂടിവെച്ചതും മറനീക്കി പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അങ്ങാടിപ്പു റം തളിക്ഷേത്രത്തിലെ ആരാധനാ സ്വാതന്ത്ര്യസമരം തിരുനാവായ തളിക്ഷേത്രത്തിന്റെകാര്യത്തിലും ഉണ്ടാവണം. കേളപ്പജി, സി.പി.ജനാര്‍ദ്ദനന്‍ തുടങ്ങിയ ഹിന്ദു നേതാക്കളെ കാലം ഓര്‍ക്കുന്നതായി വരികള്‍ക്കിടയില്‍ വായിച്ചെടുക്കാനാനാവും. അതോടൊം ചരിത്രപ്രസിദ്ധമായ അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ചരിത്രവും അനുബന്ധമായി, രക്തസാക്ഷി രാമസിംഹന്റെ ചരിത്രവും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ (ചരിത്രം)
തിരൂര്‍ ദിനേശ്
ത്രസദസ്യു പ്രൈ. ലിമിറ്റഡ്
കുതിരവട്ടം, കോഴിക്കോട്
പേജ്: 208 വില 249 രൂപ

Tags: തിരൂർ ദിനേശ്തകർക്കപ്പെട്ട ക്ഷേത്രങ്ങൾ
Share1TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies