Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

ക്ഷേത്രങ്ങളെ അറിഞ്ഞ ചരിത്രപഥികന്‍

Print Edition: 25 February 2022

ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തിയപ്പോള്‍ അവിടേക്ക് ചരിത്രയാത്ര നടത്തിയ ആളാണ് ഈയിടെ അന്തരിച്ച എസ്. ജയശങ്കര്‍. അദ്ദേഹം കേരളത്തിലെ ക്ഷേത്രങ്ങളെ അടുത്തറിയുകയും ആ അറിവുകള്‍ ജനങ്ങള്‍ക്കായി രേഖപ്പെടുത്തുകയും ചെയ്തു. ഇതിനോടകം കേരളത്തിലെ 13 ജില്ലകളുടെ ക്ഷേത്രചരിത്രമാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പതിനാല് ജില്ലകളുടെയും ക്ഷേത്ര ചരിത്ര നിര്‍മ്മിതി എന്ന ജീവിത ദൗത്യം പൂര്‍ത്തിയാക്കാനാവാതെയാണ് എണ്‍പത്തിയേഴാമത്തെ വയസ്സില്‍ അദ്ദേഹം വിടവാങ്ങിയത്.

ശ്രീരാമകൃഷ്ണ പരമഹംസരുടെ അന്തരംഗ ശിഷ്യന്മാരിലൊരാളായ ശിവാനന്ദ സ്വാമിയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ഒറ്റപ്പാലം ശങ്കരന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് 1935 ഏപ്രില്‍ 16ന് എസ്. ജയശങ്കര്‍ ജനിച്ചത്. പിതാവിന്റെ സ്വാധീനം ചെറുപ്രായത്തില്‍ തന്നെ ജയശങ്കറുടെ മനസ്സില്‍ ആദ്ധ്യാത്മികതയോട് ആഭിമുഖ്യമുണ്ടാക്കിയിരിക്കണം. ക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ അദ്ദേഹത്തിന് ഒരു തപസ്യയായിരുന്നു. ബൃഹത്തായ ക്ഷേത്രങ്ങള്‍ മുതല്‍ വളരെ ചെറിയ ക്ഷേത്രങ്ങളുടെ വരെ ഐതിഹ്യ പെരുമയും ആചാരാനുഷ്ഠാനങ്ങളും ആഴത്തില്‍ പഠിച്ചാണ് അദ്ദേഹം തന്റെ ക്ഷേത്ര ചരിത്രരചന നിര്‍വ്വഹിച്ചത്.

വിശ്വേശ്വരാനന്ദ സ്വാമികളില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ജയശങ്കര്‍ കള്ളിക്കാട് അധ്യാത്മചിന്താലയം സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. ‘ശ്രീമദ് ചിന്താലയേശ കഥാമൃതം’ അദ്ദേഹത്തിന്റെ ആദ്യ മലയാള കൃതിയാണ്. ഭാരത സര്‍ക്കാരിനുവേണ്ടി ഇംഗ്ലീഷില്‍ തയ്യാറാക്കിയ ‘ടെമ്പിള്‍സ് ഓഫ് കേരള’ ജയശങ്കറിനെ ക്ഷേത്ര ചരിത്രകാരന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തി. 1991 ല്‍ ഈ പരമ്പരയിലെ പ്രഥമ ഗ്രന്ഥം പ്രകാശനം ചെയ്തത് അന്നത്തെ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമനാണ്. 1955 മുതല്‍ 61 വരെ സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പിലും തുടര്‍ന്ന് ഭാരത സര്‍ക്കാരിന്റെ സെന്‍സസ് വകുപ്പിലും ഔദ്യോഗിക സേവനം അനുഷ്ഠിച്ച ശേഷം 1993 ഏപ്രില്‍ 30 ന് ജയശങ്കര്‍ സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ കേരളത്തിലെ ക്ഷേത്ര ചരിത്രങ്ങളുടെ ആധികാരിക ശബ്ദമാണ് നഷ്ടമാവുന്നത്.

Share13TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

സാര്‍ത്ഥകമായ സംഘജീവിതം

ദേശീയതയെ നെഞ്ചിലേറ്റിയ പത്രപ്രവര്‍ത്തകന്‍

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പ്രതിഭാധനനായ കവി

അജാതശത്രുവായ സ്വയംസേവകന്‍!

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies