Sunday, June 29, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മൂല്യാധിഷ്ഠിത സമഗ്ര വിദ്യാഭ്യാസം

ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള

Print Edition: 4 February 2022

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം കോളേജ് തലത്തില്‍ വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. കോളേജുകളുടെ അഫിലിയേഷന്‍ 15 വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കും. കുട്ടികളുടെ അഡ്മിഷന്‍ അനുസരിച്ചു ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളെ മള്‍ട്ടി ഡിസിപ്‌ളിനറി സ്വയംഭരണ സ്ഥാപനങ്ങളായും ദേശീയ പഠന ഗവേഷണ സര്‍വ്വകലാശാലകളായും മാറ്റും. ഒരു നിശ്ചിത കാലയളവില്‍ ഒന്നുകില്‍ സ്വയംഭരണ കോളേജ് അല്ലെങ്കില്‍ ഒരു സര്‍വകലാശാലയുടെ ഘടക കോളേജ് ആയി വികസിക്കണം.

ഉന്നതവിദ്യാഭ്യാസം ഓട്ടോണമസ് തലത്തിലേക്ക് വരുമ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ കുറയുകയും കൂടുതല്‍ അക്കാദമിക സ്വാതന്ത്ര്യവും അക്കാദമിക മികവും ലഭ്യമാവുക യും ചെയ്യും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കവയും സ്വയംഭരണ സ്ഥാപനങ്ങളാണ്. ഓരോ വര്‍ഷവും കുട്ടികള്‍ക്ക് പഠനം നിര്‍ത്താനും പിന്നീട് ഇഷ്ടത്തിനനുസരിച്ച് തുടരാനും സാധ്യമാവുന്ന ആഗമന നിര്‍ഗ്ഗമന രീതി നടപ്പിലാക്കുന്നതിനും ഇത് സൗകര്യപ്രദമാകും. മേലില്‍ ‘ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി’, ‘അഫിലിയേറ്റിങ് യൂണിവേഴ്‌സിറ്റി’, ‘യൂണിറ്ററി യൂണിവേഴ്‌സിറ്റി’ എന്നീ സംജ്ഞകള്‍ ഒഴിവാക്കി പൊതുവായി യൂണിവേഴ്‌സിറ്റി എന്നു മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ.

ലിബറല്‍ ആര്‍ട്‌സ് അഥവാ വിവിധ വിദ്യതാ പഠനപദ്ധതി
കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ക്കും അഭിരുചിക്കുമനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാനും പരിശീലിക്കാനും പ്രാഗല്ഭ്യം നേടാനും സാധിക്കത്തക്ക സമഗ്ര വിദ്യാഭ്യാസമാണ് വിവിധ പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകുന്നത്.
ഒറ്റയ്ക്ക്‌നില്‍ക്കുന്ന ‘ഏകവിദ്യത’ (സിംഗിള്‍ഫാക്കല്‍റ്റി) കോളേജുകളും, കാര്‍ഷിക, സാങ്കേതിക,ആരോഗ്യ, നിയമ സര്‍വ്വകലാശാലകളും സമഗ്ര വിദ്യാഭ്യാസം നല്കുന്ന മള്‍ട്ടിഡിസിപ്ലിനറി സ്ഥാപനങ്ങള്‍ ആയി മാറണം.

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതിനായി ഒന്നിലധികം ഓപ്ഷനുകളായി ബിരുദ പഠനം നാല് വര്‍ഷമാക്കി മാറ്റാന്‍ എന്‍.ഇ.പി- 2020 നിര്‍ദ്ദേശിക്കുന്നു. നാലുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധോദ്ദേശ ബാച്ചിലേഴ്‌സ് ബിരുദം (ലിബറല്‍ ആര്‍ട്‌സ് ഡിഗ്രി) ലഭിക്കും. 12 മാസത്തിന് ശേഷം പുറത്തുപോകുന്നവര്‍ക്ക് വൊക്കേഷണല്‍/പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡിപ്ലോമ, മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഡിഗ്രി അതിനു ശേഷം നാലു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഹോണേഴ്‌സ് ഡിഗ്രിയും നല്‍കും. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വ്വകലാശാല അവരുടെ എം..ബി.എ പ്രോഗ്രാം പൂര്‍ത്തിയാക്കുന്ന കോഴ്‌സുകള്‍ക്കനുസൃതമായി യഥാക്രമം സര്‍ട്ടിഫിക്കേറ്റ്, ഡിപ്ലോമ, പോസ്റ്റ്ഗ്രാജ്യുവേറ്റ് ഡിപ്ലോമ, ഡിഗ്രി എന്നിങ്ങനെ നല്കി വരുന്നുണ്ട്. അണ്ടര്‍ ഗ്രാജ്യുവേറ്റ് ബിരുദങ്ങള്‍ മൂന്ന് അല്ലെങ്കില്‍ നാലു വര്‍ഷങ്ങള്‍ ഉള്ളതായിരിക്കും.

വ്യത്യസ്ത മാതൃകകളിലുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളും സ്ഥാപനങ്ങള്‍ക്കു നടത്താവുന്നതാണ്. പി എച്ച.്ഡി. പ്രോഗ്രാമിനു ചേരുവാന്‍ ഒരു മാസ്റ്റേഴ്‌സ് ബിരുദമോ, നാലു കൊല്ലത്തെ ‘ഓണേഴ്‌സ്’ അണ്ടര്‍ ഗ്രാജ്യൂവേറ്റ് ബിരുദമോ വേണം. ചോയിസ് ബെയ്‌സ്ഡ് ക്രെഡിറ്റ്‌സിസ്റ്റം നവീകരിച്ചു കൂടുതല്‍ മെച്ചപ്പെടുത്തും.

എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) കോഴ്‌സുകള്‍ ഇനി മുതല്‍ നിര്‍ത്തലാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തിലുള്ള അക്കാദമിക് പ്രോഗ്രാമുകളിലെ വിവിധ വിഷയങ്ങള്‍ (കോഴ്‌സുകള്‍) വിദ്യാര്‍ത്ഥികളുടെ താല്പര്യപ്രകാരം തിരഞ്ഞെടുക്കാവുന്ന ക്രെഡിറ്റ് സമ്പ്രദായമായതിനാല്‍(Choice based credit and semester system) നമ്മുടെ കോളേജില്‍ ആ വിഷയങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ മറ്റു കോളേജുകളിലോ ഡിപ്പാര്‍ട്ടുമെന്റിലോ പോയി പഠിച്ചു ആ വിഷയത്തിന്റെ പ്രോഗ്രാം പൂര്‍ത്തിയാക്കാനുള്ള ക്രെഡിറ്റ് നമുക്കു നേടാവുന്നതാണ്. വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ നിക്ഷേപിച്ച് കൈമാറ്റം ചെയ്യപ്പെടും. ഐ.ഐ.ടി.കള്‍, ഐ.ഐ.എമ്മുകള്‍ എന്നിവയ്ക്ക് തുല്യമായി മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.

ഉന്നത വിദ്യാഭ്യാസ വ്യവസ്ഥ നവീകരിക്കുക, രാജ്യത്തുടനീളം ലോക നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് രൂപം നല്കുക – 2035 ആകുമ്പോഴേക്കും ഗ്രോസ്സ് എന്റോള്‍മെന്റ് റേഷ്യോ (Gross Enrolment Ratio) അമ്പതു ശതമാനമായെങ്കിലും വര്‍ദ്ധിപ്പിക്കുക മുതലായവയാണ് പുതുതായി രൂപീകരിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (HECI)പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ നിലവിലുള്ള 800 സര്‍വ്വകലാശാലകളും 40000 കോളേജുകളും പുനരേകീകരിച്ച് മൂവായിരമോ അതില്‍ കൂടുതലോ വിദ്യാര്‍ത്ഥികളുള്ള 15000 ത്തോളം സ്വയംഭരണാവകാശമുള്ള മികവിന്റെ കേന്ദ്രങ്ങളായ വിവിധ വിദ്യതാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

താഴെ വിവരിച്ചിരിക്കുന്ന ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 എന്നിങ്ങനെ മൂന്നു തലത്തിലുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന ശ്രേഷ്ഠ സ്ഥാപനങ്ങളായിരിക്കും ഇവയെല്ലാം.

ടൈപ്പ്- 1: ഊന്നല്‍ കൊടുക്കുന്നത് എല്ലാ വിഷയങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണങ്ങള്‍ക്കും ഉന്നത നിലവാരമുള്ള ബിരുദാനന്തര ബിരുദ അദ്ധ്യാപനത്തിനുമാണ്. ഇരുപതിനായിരത്തിന് മൂകളില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പഠിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി എഡ്യു ക്കേഷന്‍ ആന്റ് റിസേര്‍ച്ച് യൂണി വേഴ്‌സിറ്റികളായിരിക്കും (NHERU)  ഇത്.

ടൈപ്പ്- 2 എല്ലാ വിഷയങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള ബിരുദ ബിരുദാനന്തര ബിരുദ അദ്ധ്യാപനത്തിനു ഊന്നല്‍ കൊടുക്കുന്നതിനൊപ്പം ഗവേഷണത്തിനും പ്രാധാന്യം കൊടുക്കുന്നു. പതിനായിരം മുതല്‍ ഇരുപതിനായിരം വരെ കുട്ടികള്‍ക്ക് പഠിക്കാവുന്ന സര്‍വ്വകലാശാലകള്‍ ഇക്കൂട്ടത്തില്‍ പെടും.

ടൈപ്പ്-3 എല്ലാവിഷയങ്ങളിലുമുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തില്‍ പ്രാധാന്യം കൊടുത്തുകൊണ്ടു ഉന്നത നിലവാരമുള്ള പഠന ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിനു മുന്‍ഗണന നല്കും. മൂവായിരം മുതല്‍ പതിനായിരം വരെ കുട്ടികള്‍ പഠിക്കുന്ന ഓട്ടോണമസ് കോളേജുകള്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്.

മൊത്തം എന്റോള്‍മെന്റ് റേഷ്യോ 2018ലെ 26.3 ശതമാനത്തില്‍ നിന്ന് 2035 ആകുമ്പോഴേക്കും 50 ശതമാനമായി വര്‍ദ്ധിപ്പിക്കുക എന്നതാണ് കമ്മീഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുന:സംഘടനയും രൂപകല്പനയും ത്വരിതപ്പെടുത്തുന്നതിനായി മിഷന്‍ നളന്ദ, മിഷന്‍ തക്ഷശില എന്നു രണ്ടു പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഐ.ഐ.ടി മാതൃകയിലും നിലവാരത്തിലും ടൈപ്-1 അഥവാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ലിബറല്‍ ആര്‍ട്‌സ് / മള്‍ട്ടി ഡിസിപ്ലിനറി എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍ മിഷന്‍ നളന്ദയുടെ ഭാഗമായും ടൈപ്പ്- 2 സര്‍വ്വകലാശാലകള്‍ ടൈപ്പ്- 3 ഓട്ടോണമസ് കോളേജുകള്‍ മിഷന്‍ തക്ഷശിലയുടെ ഭാഗമായും സ്ഥാപിക്കും.

നാഷണല്‍ റിസേര്‍ച്ച് ഫൌണ്ടേഷന്‍ (NRF) പാര്‍ലമെന്റ് ആക്ടിലൂടെ ഭാരത സര്‍ക്കാരിന്റെ ഒരു സ്വയംഭരണ സ്ഥാപനമായി നിലവില്‍വരും. ഇതിന് 20,000 കോടി രൂപയുടെ വാര്‍ഷിക ഗ്രാന്റ് നല്കും (ജി.ഡി.പിയുടെ 0.1%). തുടക്കത്തില്‍ ഫൗണ്ടേഷന് ശാസ്ത്ര വിഷയങ്ങള്‍, സാങ്കേതികവിദ്യ, സാമൂഹിക ശാസ്ത്രങ്ങള്‍, കല-മാനവിക വിഷയങ്ങള്‍, ഇങ്ങനെ നാലു പ്രമുഖ വിഭാഗങ്ങളുണ്ടാകും.

പ്രൊഫഷണല്‍ വിദ്യാഭ്യാസം
പ്രൊഫഷണല്‍ ശാഖകളിലെ (ടീച്ചര്‍ എഡ്യുക്കേഷന്‍, എഞ്ചിനീയറിംഗ്, മെഡിസിന്‍, നിയമം) അണ്ടര്‍ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ക്കു നാല് വര്‍ഷം (അതിലധികമോ) കാലയളവ് നിര്‍ബന്ധമാക്കും. വിവിധ മേഖകളിലെ വിജ്ഞാന ശാഖകളില്‍ നല്കപ്പെടുന്ന ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യശേഷിയും പഠന ഫലസിദ്ധിയും ഉപലബ്ധിയും നിര്‍ണ്ണയിക്കുന്ന ഊര്‍ജ്ജസ്വലവും നിയതവുമായ പഠന പദ്ധതികള്‍ രൂപപ്പെടുത്തുന്നത് ‘നാഷണല്‍ ഹയര്‍ എഡ്യുക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ(NHEQF) മാര്‍ഗനിര്‍ദ്ദേശത്തിലായിരിക്കും. അക്കാദമിക/ പ്രൊഫഷണല്‍ /വൊക്കേഷണല്‍ മേഖലകളില്‍ തുല്യതയും ചലനക്ഷമതയും ഉറപ്പുവരുത്താന്‍ ഈ പദ്ധതി ‘നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കുമായി ((NSQF)’ കൂട്ടിച്ചേര്‍ക്കും.

രാജ്യത്തെ മൊത്തം സര്‍വ്വകലാശാലകളില്‍ ഒന്‍പതു ശതമാനം കാര്‍ഷിക സര്‍വ്വകലാശാലകളാണ് നിലവിലുള്ളത്. അതായത് ഉന്നത വിദ്യാഭ്യാസത്തിന്നു ചേരുന്നവരില്‍ ഒരു ശതമാനം കുട്ടികള്‍ക്കു മാത്രമാണ് കൃഷിയും അനുബന്ധ ശാസ്ത്രങ്ങളും പഠിക്കുവാന്‍ അവസരം ലഭിക്കുന്നത്. കൃഷിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കും. കൃഷിയും അനു ബന്ധശാസ്ത്രങ്ങളും പഠിക്കുന്നവരുടെ എണ്ണവും ഗുണനിലവാരവും സാരമായി മെച്ചപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക-സാങ്കേതിക വിദ്യ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന കാര്‍ഷിക ടെക്‌നോളജി പാര്‍ക്കുകള്‍ സ്ഥാപിക്കണം.

നിയമവിദ്യഭ്യാസ പദ്ധതികള്‍ പുന:സംഘടിപ്പിക്കും. രാജ്യാന്തര തലത്തില്‍ കിടപിടിക്കുന്ന, നല്ല മാതൃകകള്‍ കാഴ്ചവയ്ക്കുന്ന, നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് വ്യാപകമായി നീതി പ്രാപ്തമാക്കുകയും അതു സമയത്തിനു ലഭ്യമാക്കുകയും ചെയ്യുന്ന ഒന്നാകണം പ്രൊഫഷണല്‍ നിയമ വിദ്യാഭ്യാസം. നിയമ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുന്ന സംസ്ഥാന സ്ഥാപനങ്ങള്‍ ഭാവിയില്‍ അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്‍ക്കുമായി ദ്വിഭാഷാ വിദ്യാഭ്യാസം നടത്തുന്നതിനെക്കുറിച്ചൂം ആലോചിക്കണം. ആരോഗ്യ പരിപാലന രംഗത്ത് വ്യക്തികള്‍ക്കുള്ള കര്‍ത്തവ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യ പരിപാലന വിദ്യാഭ്യാസത്തിന്റെ കാല ദൈര്‍ഘ്യം, ഘടന, രൂപരേഖ എന്നിവ പുനര്‍ വിഭാവനം ചെയ്യും.

എല്ലാ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായി വരുന്ന പഠന ഘട്ടമെന്ന നിലയിലായിരിക്കും MBBS കോഴ്‌സിന്റെ ആദ്യത്തെ ഒന്നോ രണ്ടോ കൊല്ലം രൂപകല്പന ചെയ്യുന്നത്. അതു കഴിഞ്ഞാല്‍ അവര്‍ക്കു MBBS, BDS, നഴ്‌സിംഗ്, തുടങ്ങിയ വൈദഗ്ദ്ധ്യങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. നഴ്‌സിംഗ്, ഡെന്റല്‍ തുടങ്ങിയ മറ്റു മെഡിക്കല്‍ വിഭാഗങ്ങളിലെ ബിരുദധാരികള്‍ക്ക് MBBS കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി അനുവദിക്കുന്നതാണ്, ഒരു ‘മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യത ഫ്രെയിം വര്‍ക്ക്’ കമ്മറ്റി ഇത്തരം പരിഷ്‌ക്കാരങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കണം. നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. നഴ്‌സിംഗിനും അനുബന്ധ ശാഖകള്‍ക്കുമായി ഒരു ദേശീയ അക്രഡിറ്റേഷന്‍ സംഘടന സൃഷ്ടിക്കും. ആരോഗ്യ പരിപാലനത്തിനു ജനങ്ങള്‍ ബഹുവിധമായ വഴികള്‍ തിരഞ്ഞെടുക്കുമെന്നതിനാല്‍ നമ്മുടെ ആരോഗ്യപരിപാലന വിദ്യാഭ്യാസരംഗം സമഗ്രമായിരിക്കണം. ഇത് അര്‍ത്ഥമാക്കുന്നത്, അലോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആയുര്‍വ്വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) തുടങ്ങിയവയെപ്പറ്റി അടിസ്ഥാനപരമായ ധാരണയുണ്ടായിരിക്കണം.

സാങ്കേതിക വിദ്യയും വിവര സാങ്കേതിക വിദ്യയും
സാങ്കേതിക വിദ്യയും വിവര സാങ്കേതിക വിദ്യയും ഉപയോഗിച്ചു നടത്തുന്ന പഠന ഗവേഷണ വികസന പരിപാടികള്‍ വിദ്യാഭ്യാസ രംഗത്തും സാങ്കേതിക രംഗത്തും പരസ്പരപൂരകമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. നൂതന ഡിജിറ്റല്‍ ഇന്ത്യ കാംപയിന്‍ രാജ്യത്തെ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂം നോളഡ്ജ് സാമ്പത്തികത്തിലും പുരോഗതിയിലെത്തിച്ചിരിക്കുന്നു.

സാങ്കേതികവിദ്യയുടെ സൃഷ്ടികളായ artificial intelligence, machine learning, block chains, smart boards, handheld computing devices, adaptive computer testing, educational software and hardware തുടങ്ങിയവ പഠന ഗവേഷണരംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ സംയോജിത പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നാഷണല്‍ ടെക്‌നോളജി എഡ്യുക്കേഷന്‍ ഫോറം എന്ന ഒരു സ്വയംഭരണ സ്ഥാപനത്തിന്റെ ആവശ്യകത പുതിയ നയം ചൂണ്ടിക്കാണിക്കുന്നു. Disruptive technology, Artificial Intelligence (AI), 3D/7D Virtual Reality പുതുതായി വികസിച്ചുവരുന്ന വിജ്ഞാന മേഖലകളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കുവാന്‍ NETF പ്രവര്‍ത്തിക്കണം. ആധുനിക വിഷയങ്ങളും അറിവിന്റെ നൂതനമേഖലകളും പ്രത്യേകിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 3-ഡി മെഷിനിങ്, ബിഗ് ഡാറ്റ അനാലിസിസ്, മെഷീന്‍ ലേണിങ്, ജീനോം സ്റ്റഡീസ്, ബയോടെക്‌നോളജി, ന്യൂറോസയന്‍സ്, ആരോഗ്യം, പരിസ്ഥിതി, സുസ്ഥിരജീവിതം ഇവയൊക്കെ ബിരുദതല പഠന വിഷയങ്ങളായി മാറ്റിയാല്‍ ഗവേഷണ രംഗത്തും നിയമന രംഗത്തും മിടുക്കരായ കുട്ടികളുടെ ഉയര്‍ച്ചക്കുള്ള വഴികാട്ടിയാകും.

ഉടച്ചു വാര്‍ക്കലിന്റെ സൃഷ്ടിപരത (disruptive innovation)
നിര്‍മിതബുദ്ധി മനുഷ്യന്റെ എല്ലാ ചിന്തകള്‍ക്കുമപ്പുറം വ്യാപരിക്കുന്ന തലത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. നിര്‍മിത ബുദ്ധി ലോകത്തെ ഒരു ഡിജിറ്റല്‍ കോളനിയാക്കുന്ന കാലം അതി വിദൂരമല്ല. മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയേക്കാള്‍ അത് മുന്നോട്ട് കുതിക്കുമ്പോള്‍ അത് കേവലം വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, നമ്മുടെ സാമൂഹ്യ സാമ്പത്തിക മേഖലയെ മുഴുവന്‍ സ്വാധീനിക്കാന്‍, അത് പ്രതികൂലമായും അനുകൂലമായും, കഴിവുള്ളതാണെന്നു നാം തിരിച്ചറിയേണ്ടതാണ്. ഗണിത പരിജ്ഞാനം ഇല്ലാതെ ഇനി ഒരു നിലനില്‍പ് അസാധ്യമാവുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. ഉദാഹരണമായി Coding, Decoding, Data Analytics എന്നിവ എഞ്ചിനീയറിംഗ് വിഭാഗത്തേക്കാള്‍ കാര്‍ഷിക, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പോലും മുഖ്യമായി തീരുന്നു എന്നു നാം മുഖവിലക്കെടുത്തേ മതിയാവൂ.

സംക്ഷിപ്തം
ചരിത്രത്തിലാദ്യമായാണ് സങ്കീര്‍ണമായ രാഷ്ട്രീയ- സാമൂഹ്യാവസ്ഥകളിലും വൈജ്ഞാനിക-സാമൂഹിക സാമ്പത്തിക ബഹുസ്വരഘടനയിലും അധിഷ്ഠിതമായ ജനാധിപത്യരാഷ്ട്രത്തിലെ ജനസമൂഹത്തിനു മുഴുവന്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കി, ആത്മനിര്‍ഭരത സൃഷ്ടിച്ച്, ഭാരതത്തിന്റെ പരമവൈഭവമെന്ന ഭാവാത്മകവും പുരോഗമനാത്മകവുമായ കാഴ്ചപ്പാടിലൂടെ പുതിയ ദേശീയവിദ്യാഭ്യാസ നയരേഖ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പ്രീപ്രൈമറി തൊട്ടു ഗവേഷണം വരെയുള്ള വിദ്യാഭ്യാസ പ്രക്രിയയെ സമാനത, ഗുണമേന്മ, ലഭ്യത, പ്രാപ്യത, ഉത്തരവാദിത്വം (equity, quality, accessibility, affordability and accountability)എന്നീ മൗലിക തത്വങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു പദ്ധതിയായിട്ടാണ് ദേശീയ വിദ്യാഭ്യാസ നയം-2020 രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയും ഉള്‍ക്കൊളളിച്ചിട്ടുള്ള ഈ പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥി സമൂഹത്തിനു മൊത്തത്തില്‍ ഗുണമേന്മയും മൂല്യാധിഷ്ഠിതവും തൊഴിലധിഷ്ഠിതവും വൈദഗ്ദ്ധ്യവും നൈപുണ്യവും പ്രാവീണ്യവും നല്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസം വിഭാവനം ചെയ്യുന്നു. കുട്ടികളുടെ പൂര്‍ണ വികാസത്തിനും, മനുഷ്യ നിര്‍മ്മിതിക്കും, അവസരമൊരുക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ വൈയ്യക്തികമായ സംതൃപ്തിയും മാനവികതയും സാമൂഹിക പ്രതിബദ്ധതയും രാഷ്ട്ര ഭാവനയും പ്രദാനം ചെയ്യും.

(ലേഖകന്‍ NAAC മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ആണ്.)

Share29TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies