Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇസ്ലാമിക ഭീഷണിയും പരിഹാരവും

കെ.ആര്‍. ഉമാകാന്തന്‍

Print Edition: 21 January 2022

ഇന്ത്യയിലേക്ക് ഇസ്ലാം മതം ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കടന്നുവന്നത്. അന്നുതൊട്ട് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ ഈ പരിശ്രമത്തില്‍ പൂര്‍ണ്ണമായി വിജയിക്കാന്‍ ഇസ്ലാമിന് കഴിഞ്ഞിട്ടില്ലെങ്കിലും അവര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ല. മറിച്ച് പാന്‍ ഇസ്ലാമികശക്തികളുടെ സഹായത്തോടെ ഈ പരിശ്രമം കൂടുതല്‍ തീവ്രമാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി പല മാര്‍ഗങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍, ബുദ്ധിജീവികള്‍, നിഷ്പക്ഷരെന്ന് കരുതപ്പെടുന്ന സംവാദകര്‍, മാധ്യമങ്ങള്‍ എന്നിവയെല്ലാം അവര്‍ അതിനുവേണ്ടി ഉപയോഗിക്കുന്നു. ഇതിന് പുറമെ അക്രമങ്ങള്‍, മതപരിവര്‍ത്തനം, സമൂഹത്തില്‍ ഭീതി ഉണ്ടാക്കുക എന്നിവയും അവരുടെ ശൈലിയാണ്. ഈ പശ്ചാത്തലത്തില്‍ ഇസ്ലാമിന്റെ അജണ്ടയെ പൂര്‍ണ്ണമായും മനസ്സിലാക്കി അതിനെ പ്രതിരോധിക്കാന്‍ തയ്യാറാകേണ്ടതാണ്.

ഇരയും വേട്ടക്കാരനും
‘ഭാരതത്തില്‍ ഇസ്ലാമിക വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നു’ എന്ന വാദം വളരെ ശക്തമാണ്. ഇതിനെ പിന്താങ്ങുന്ന കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, പ്രാദേശികകക്ഷികള്‍, ബുദ്ധിജീവികള്‍, നിരീക്ഷകന്മാര്‍ എന്നിവര്‍ക്ക് പുറമെ മാധ്യമങ്ങളേയും ഇതിനായി അവര്‍ പ്രയോജനപ്പെടുത്തുന്നു. ലോകമെമ്പാടും ഇസ്ലാം അനുവര്‍ത്തിച്ചുവരുന്ന ഇരവാദ (മറ്റുള്ളവര്‍ വേട്ടക്കാരും മുസ്ലീം ഇരകളുമാണ് എന്ന വാദം)ത്തിന്റെ മറ പിടിച്ച് ഭീകരവാദവും അട്ടിമറിപ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇതിനെ ന്യായീകരിക്കാന്‍ മാധ്യമങ്ങള്‍ അടക്കമുള്ള ഇസ്ലാം പിന്തുണക്കാര്‍ തയ്യാറാവുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇതെങ്ങനെ നടപ്പാകുന്നുവെന്ന് ഒന്ന് പരിശോധിക്കാം.

മുസ്ലിംകള്‍ക്ക് വീറ്റോ അധികാരം
നാട്ടില്‍ പൊതുവായി ഒരു സിവില്‍കോഡ് എന്നത് പരിഷ്‌കൃതസമൂഹത്തിന് ആവശ്യമാണ്. എന്നാല്‍ ഇത് മുസ്ലിംവിരുദ്ധമാണെന്നു പറഞ്ഞുകൊണ്ട് എതിര്‍ക്കുന്നു. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് ശരീയത്ത് നിയമങ്ങള്‍ കൊണ്ടുവരാനാണ്. അതുകൊണ്ടാണ് ഇസ്ലാം ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നത്. മതേതരത്വം മുന്നോട്ടുവെയ്ക്കുന്ന കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് കക്ഷികളും എകസിവില്‍കോഡിനെ എതിര്‍ക്കുക വഴി ഇസ്ലാമിന്റെ അജണ്ടയ്ക്ക് കീഴടങ്ങുകയാണ്. പുരോഗമനപരമായ ഒരു നിയമത്തെ ഇസ്ലാം തടസ്സപ്പെടുത്തുന്നു. നിയമം നടപ്പാക്കാന്‍ മുസ്ലിങ്ങളുടെ സമ്മതം വേണം എന്ന് അംഗീകരിപ്പിക്കുകയാണ്. ഏത് നിയമത്തേയും വീറ്റോ ചെയ്യാനുള്ള അധികാരം മുസ്ലിങ്ങള്‍ക്ക് അനുവദിക്കലാണിത്. ഇത് ഭാരതത്തിനകത്ത് മറ്റൊരു രാജ്യം (ഇസ്ലാം) ഉണ്ടെന്ന് വരുത്താന്‍ സഹായിക്കലാണ്.

കശ്മീര്‍ -മതേതരത്വത്തിന്റ യഥാര്‍ത്ഥമുഖം
കശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി മുസ്ലിം വിരുദ്ധമാണ് എന്ന പ്രചരണം ശക്തമാണ്. എന്നാല്‍ ഒരു നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയും തുല്യാവകാശവും നല്‍കുക എന്നതാണ് ആധുനികസമൂഹത്തില്‍ അംഗീകരിച്ചിട്ടുള്ള രീതി. ജമ്മു-കശ്മീരിന് 370-ാം വകുപ്പ് പ്രകാരം ചില പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തു. ജമ്മു-കശ്മീര്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ് എന്നതായിരുന്നു ഇതിന്റെ പുറകിലുള്ള കാരണം. എന്നാല്‍ 370-ാം വകുപ്പിന്റെ പ്രത്യേക അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തി അവിടുത്തെ ഹിന്ദുപണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുകയും അവരുടെ സ്ത്രീകളെയടക്കം സര്‍വ്വസ്വവും അപഹരിക്കുകയും ചെയ്തു. ഈ അക്രമത്തിനെതിരായി ഒരു മുറവിളിപോലും ഉയര്‍ന്നില്ല.”Raliv, Chaliv ya Galiv'(ഒന്നുകില്‍ ഞങ്ങളോടൊപ്പം ചേരുക അല്ലെങ്കില്‍ ഓടിപ്പോകാനോ മരിക്കാനോ തയ്യാറാകുക) എന്ന് കശ്മീര്‍ മുഖ്യമന്ത്രി ഷേഖ് അബ്ദുള്ള പണ്ഡിറ്റുകളോട് പറഞ്ഞപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുകയും മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ധാരണ വളര്‍ത്തുകയും ചെയ്യുന്ന പ്രചരണമാണ് നടന്നത്.

കശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു സര്‍വ്വകക്ഷിസംഘം കശ്മീരിലേയ്ക്ക് എത്തി. സംഘം എത്തിയ സമയം മുതല്‍ പ്രോട്ടോക്കോള്‍ വീഴ്ച ചൂണ്ടിക്കാട്ടി അതിനെതിരെ തന്റെ രോഷം പ്രകടിപ്പിക്കാനാണ് രാജീവ്ഗാന്ധി മുതിര്‍ന്നത്. ഈ സര്‍വ്വകക്ഷി സംഘത്തില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് അംഗമായിരുന്നു. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വിശദീകരിച്ച് അതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഋഷിദേവ് എന്ന കമ്യൂണിസ്റ്റ് നേതാവ് അഭ്യര്‍ത്ഥിച്ചു (അദ്ദേഹം സ്വയം ഒരു പണ്ഡിറ്റ് ആയിരുന്നു). എന്നാല്‍”Aise bathem chalthi rahathi’ (ഇത്തരം കാര്യങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു) എന്ന തണുപ്പന്‍ പ്രതികരണമാണ് സുര്‍ജിത്തില്‍നിന്ന് ഉണ്ടായത്. മതേതരനിലപാട് പ്രഖ്യാപിക്കുന്ന കക്ഷികളുടേയും നേതാക്കളുടെയും യഥാര്‍ത്ഥ മുഖം ഇതിലൂടെ വ്യക്തമാകുന്നു. (അവലംബം – രാഹുല്‍ പണ്ഡിറ്റിന്റെ “Our Moon Has Blood Clots’ ‘ എന്ന പുസ്തകം.) കശ്മീരില്‍ ഒരിക്കലും മുസ്ലിം പീഡനം നടന്നിട്ടില്ല. ഹിന്ദുക്കള്‍ക്കെതിരെയാണ് അക്രമം നടന്നിട്ടുള്ളത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് മനുഷ്യാവകാശങ്ങളില്ല. അവിടെ അക്രമകാരിയായ ഇസ്ലാമിക ഭീകരര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. മതേതരത്വത്തിന്റെ മറവില്‍ നടക്കുന്നത് ഇതാണ്. ഇരയാരാണ് വേട്ടക്കാരനാരാണ് എന്നത് വ്യക്തമാണ്. മുസ്ലിം പീഡനത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന മതേതരക്കാര്‍ ഹിന്ദുവിനെതിരായ അക്രമം ന്യായീകരിക്കുന്നു. ഇതുപോലെ പൗരത്വ അവകാശ ഭേദഗതി, മുത്തലാഖ് തുടങ്ങിയ കാര്യങ്ങളിലും ഇതേ നിലപാട് കാണാം. മുസ്ലിം വിഭാഗം ഒരു വോട്ട് ബാങ്ക് ആയി നില്‍ക്കുന്നു എന്നതാണ് ഇതിന് അടിസ്ഥാനം.

വോട്ട് ബാങ്കിന്റെ പ്രതിഫലനം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ജനാധിപത്യം സ്വീകരിച്ചപ്പോള്‍ അതേവരെയുണ്ടായിരുന്ന തന്ത്രങ്ങള്‍ ഇസ്ലാം മാറ്റി. ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം. അതുകൊണ്ട് ഇസ്ലാം ഒരു വോട്ടുബാങ്കായി മാറി. ഇതുവഴി രാഷ്ട്രീയകക്ഷികളെ വരുതിയില്‍ നിറുത്താന്‍ സാധിക്കുമെന്ന് അവര്‍ മനസ്സിലാക്കി. വോട്ട് ബാങ്ക് നേടിയെടുക്കാനുള്ള മത്സരം, ഇസ്ലാമിന്റെ അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ കക്ഷികളെ പ്രേരിപ്പിച്ചു. ഇസ്ലാം അതിന്റെ ഒരു നിലപാടും മാറ്റുന്നില്ല, മറിച്ച് രാഷ്ട്രീയ കക്ഷികള്‍ അവരുടെ നയപരിപാടികള്‍ ഇസ്ലാമിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റുകയാണ് എന്നതാണ് ഇവിടെ ശ്രദ്ധേയമായ വസ്തുത. ഇസ്ലാമിന്റെ അജണ്ട നടപ്പാക്കുന്നതില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം പലവിധത്തില്‍ പ്രയോജനപ്പെടുത്തുന്നു. ഒന്നാമതായി ഇസ്ലാം പ്രത്യേകാവകാശങ്ങള്‍ നേടിയെടുക്കുന്നു.

രാഷ്ട്രത്തെ ദുര്‍ബ്ബലപ്പെടുത്തല്‍
വിവിധ കക്ഷികളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനാല്‍ ജനസംഖ്യാനുപാതത്തിലും കൂടുതലായി സ്വാധീനം നേടാന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ഇസ്ലാമിനെ സഹായിക്കുന്നു. ഇങ്ങനെ ഭരണകൂടത്തില്‍ അവിശുദ്ധസ്വാധീനം ഉണ്ടാക്കുന്നതിന് അവര്‍ക്ക് കഴിയുന്നു. അങ്ങനെ ഭരണയന്ത്രത്തിലെ താക്കോല്‍ സ്ഥാനങ്ങള്‍ അവര്‍ കരസ്ഥമാക്കുന്നു, അതിലൂടെ ഭരണകൂടത്തെ മുസ്ലിങ്ങള്‍ക്ക് അനുകൂലമാക്കുന്നു. ക്രമേണ ഭരണകൂടം അവരുടെ കൈപ്പിടിയിലൊതുങ്ങുന്നു. ഇതിനവര്‍ വിദ്യാഭ്യാസം, നീതിനിര്‍വ്വഹണം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ കാലുറപ്പിക്കുന്നു. ഇതുകൂടാതെ സാമ്പത്തികമേഖലയെ തകര്‍ക്കാന്‍ കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, കള്ളനോട്ട് എന്നിവയും ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെ അധികൃതമായും അനധികൃതമായും ഉണ്ടാക്കുന്ന പണം അട്ടിമറിപ്രവര്‍ത്തനം, പ്രചരണം തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു. തുടര്‍ന്ന് പോലീസ്, പട്ടാളം തുടങ്ങിയവയില്‍ ജനസംഖ്യാനുപാതികമായി സംവരണം പോലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിക്കുന്നു. അങ്ങിനെ നാടിന്റെ പ്രതിരോധത്തെയും ആഭ്യന്തരസുരക്ഷയേയും ദുര്‍ബ്ബലപ്പെടുത്തുന്നു.

ഇന്ത്യയെ പലതാക്കുക
ഇസ്ലാമിനെ അനുകൂലിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളെ ക്രമേണ അവര്‍ തരംതിരിക്കുന്നു. ദേശീയകക്ഷികളെ ദുര്‍ബ്ബലപ്പെടുത്തുകയും പ്രാദേശികകക്ഷികള്‍ക്ക് ശക്തി പകരുകയും ചെയ്യുക എന്നതാണ് മുസ്ലിം തന്ത്രം. ഇതുവഴി ഇന്ത്യയെ പലതാക്കി വിഭജിക്കുവാന്‍ സാധിക്കും. ‘ഇന്ത്യയെ പല കഷ്ണങ്ങളാക്കും’ എന്നായിരുന്നു ജെ.എന്‍.യുവില്‍ മുഴങ്ങിയ മുദ്രാവാക്യം. ഏകതയുള്ള ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുന്നതിന് പ്രയാസമാണ്. എന്നാല്‍ പലതാക്കി വിഭജിച്ച ഇന്ത്യയെ ഇസ്ലാംവല്‍ക്കരിക്കുക എന്നത് കൂടുതല്‍ എളുപ്പമാണ്. അതിന് പ്രയോജനപ്പെടുക പ്രാദേശികകക്ഷികളാണ്. പ്രാദേശികകക്ഷികള്‍ക്ക് അവരുടെ മേഖലയില്‍ ഒതുങ്ങിനില്‍ക്കുന്ന താത്പര്യങ്ങള്‍ മാത്രമേയുള്ളൂ. അത് നേടാന്‍ എന്ത് വിട്ടുവീഴ്ചകള്‍ക്കും അവര്‍ തയ്യാറാകും. വ്യത്യസ്ത കക്ഷികള്‍ക്ക് വ്യത്യസ്ത താത്പര്യങ്ങളായതിനാല്‍ ഭാരതത്തിന്റെ ഏകതയെ സംബന്ധിച്ച് അവര്‍ക്ക് താത്പര്യമില്ല. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തഴഞ്ഞ് സമാജ്‌വാദിപാര്‍ട്ടിയെ സ്വീകരിച്ചതും ബംഗാളില്‍ സി.പി.എമ്മിനുപകരം തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. ഇന്ത്യയെ പലതാക്കുന്ന ശ്രമത്തില്‍ ഉത്തര്‍പ്രദേശ്, ബംഗാള്‍ ഇവയ്ക്കുള്ള പ്രാധാന്യം വ്യക്തമാണ്. ബംഗ്ലാദേശിനോട് ചേര്‍ന്നുകിടക്കുന്ന ബംഗാള്‍ ഇന്ത്യയിലേയ്ക്കുള്ള കവാടമാണ്. ഉത്തര്‍പ്രദേശ് ആകട്ടെ ഇന്ത്യയിലെ എറ്റവും വലിയ സംസ്ഥാനവും. ഇവയെ രണ്ടിനേയും സ്വാധീനിക്കുന്നതിലൂടെ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്താനാകും എന്നാണ് അവര്‍ കരുതുന്നത്.

പ്രാദേശിക കക്ഷികള്‍ക്ക് പിന്തുണ
ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ ദേശീയ കക്ഷികളെക്കാള്‍ എളുപ്പം പ്രാദേശികകക്ഷികളാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ പ്രാദേശികകക്ഷികളെ പിന്തുണയ്ക്കുന്നു. മാത്രമല്ല വോട്ട്ബാങ്ക് രാഷ്ട്രീയത്തിലൂടെ മുസ്ലിം വോട്ട് കൈക്കലാക്കാനുള്ള മത്സരം രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്നു. അതുവഴി കൂടുതല്‍ കൂടുതല്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധിക്കുന്നു. ‘ഇന്ത്യയിലെ വിഭവങ്ങളുടെ ഒന്നാമത്തെ അവകാശികള്‍ മുസ്ലിങ്ങളാണ്’ എന്ന മന്‍മോഹന്‍സിങ്ങിന്റെ കുപ്രസിദ്ധമായ പ്രസ്താവന ഇതിന് ഉദാഹരണമാണ്.

ഹിന്ദുക്കളെ ഭിന്നിപ്പിക്കുകയും മുസ്ലിങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന സച്ചാര്‍ റിപ്പോര്‍ട്ട്
ഇതിന്റെ പ്രധാനപ്പെട്ട ഒരു പടിയായിരുന്നു സച്ചാര്‍ കമ്മറ്റി. ഇതില്‍ മുസ്ലിങ്ങള്‍ക്ക് ഓ.ബി.സി. സംവരണം നടപ്പാക്കിയിരിക്കുന്നു. അതിനുമുമ്പ് സംവരണം ഹിന്ദുവിഭാഗത്തിന് മാത്രമായിരുന്നു. എന്നാല്‍  Other Backward Class എന്ന പേരില്‍ സംവരണം ഏര്‍പ്പെടുത്തി.Class എന്നത് സംവരണത്തിന് അടിസ്ഥാനമല്ല. എന്നാല്‍ ഈ സംവരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മുസ്ലിങ്ങള്‍ക്ക് സംവരണാനുകൂല്യം നല്‍കുക എന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ പലതാണ്. ഒന്നാമതായി Caste എന്നതിനെ അത് ഇസ്ലാംമതവുമായി തുല്യമാക്കുന്നു. ഇതുവഴി മുസ്ലിം മതത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഓ.ബി.സി സംവരണത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഹിന്ദുക്കളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് മാത്രമേ ഈ സംവരണം ഉള്ളൂ. ഫലമോ സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ ഭിന്നിക്കുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ ഏകോപിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഹിന്ദുമതത്തില്‍ ഒരു വിഭാഗത്തിനുമാത്രം സംവരണം ലഭിക്കുന്നതുകൊണ്ട് ഇത് മതംമാറ്റത്തിന് സഹായകമാകും. മതംമാറി മുസ്ലിമായാല്‍, ഹിന്ദുക്കളിലെ സംവരണം ലഭിക്കാത്തവരേയും അതിന് അര്‍ഹരാക്കുന്നു എന്നത് ഹിന്ദുക്കളിലെ ഈ വിഭാഗത്തെ മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നു. ഹിന്ദുവിന് മതം ഒരു ബാധ്യതയാകുമ്പോള്‍ മുസ്ലിമിനത് അനുഗ്രഹമാകുന്നു.

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
പ്രചരണത്തില്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ സാമ്പത്തികമായി സഹായിച്ചും വഴങ്ങാത്തവയെ ഭീഷണിപ്പെടുത്തിയും വരുതിയില്‍ കൊണ്ടുവരുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച മാധ്യമനിലപാട് ഓര്‍ക്കുക. ഇസ്ലാമിലേയ്ക്ക് മതംമാറ്റപ്പെട്ട ഹിന്ദുവിനെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരുന്നതിനെ അവര്‍ എതിര്‍ക്കുന്നു. അതേസമയം ആയിരക്കണക്കിന് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതംമാറ്റുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ‘ഹിന്ദുക്കളില്‍നിന്ന് മതംമാറ്റം ശരിയാണ്, എന്നാല്‍ തിരികെ ഒരാളെ ഹിന്ദുമതത്തിലേയ്ക്ക് പരാവര്‍ത്തനം ചെയ്യുന്നത് തെറ്റാണ്’ എന്നതാണ് വാദം. ഇതിലെ യുക്തിരാഹിത്യം ദുരൂഹമായ കാരണങ്ങളാല്‍ മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. ഇസ്ലാം മാത്രമാണ് സത്യം, അത് ഏകദൈവത്തില്‍നിന്ന് നേരിട്ട് ഉണ്ടായതാണ്, അതുകൊണ്ട് അതിനെ എല്ലാവരും സ്വീകരിക്കണം. ഈ ഏകദൈവ-ഏകമതവാദത്തെ മാധ്യമങ്ങള്‍ അവഗണിക്കുന്നു. ഇസ്ലാമിന്റെ വിശ്വാസപ്രകാരം മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ കാഫിര്‍ (അവിശ്വാസി)ആണ്, അവരെ ഉന്മൂലനം ചെയ്യേണ്ടത് ഓരോ മുസ്ലിമിന്റെയും കടമയാണ്. ഇത് ബഹുസ്വരതയ്ക്ക് കടകവിരുദ്ധമാണ്. ബഹുസ്വരത അപകടത്തില്‍ എന്ന് മുറവിളി കൂട്ടുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം ഭജിക്കുന്നത് ഭയം കൊണ്ടോ അഥവാ വിധേയത്വം കൊണ്ടോ എന്നറിയില്ല.

സ്വാശ്രയ ഭാരതത്തെ തകര്‍ക്കാന്‍
ഇങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ക്കൂടി ഇസ്ലാം അതിന്റെ അജണ്ട നടപ്പാക്കുന്നു. ഈ അജണ്ടയുടെ തന്നെ മറ്റൊരു മുഖമാണ് അക്രമവും അട്ടിമറിയും. അട്ടിമറി പല രംഗത്തും ഉണ്ട്. ഉദാഹരണത്തിന് സാമ്പത്തികരംഗം. സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു ഭാരതമാണ് നമ്മുടെ ദേശീയനേതാക്കന്മാര്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ ഇസ്ലാം കള്ളക്കടത്ത്, മയക്കുമരുന്ന് കടത്തല്‍, കള്ളനോട്ടടി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കുന്നു. അങ്ങനെ ഇന്ത്യ ഒരിക്കലും സ്വാശ്രയത്വം കൈവരിക്കരുത് എന്നതാണ് അവരുടെ ഉദ്ദേശ്യം. സാമ്പത്തികമായി ശക്തമായ ആ രാഷ്ട്രം വികസിക്കും. ഇത് തടയുകയാണ് ലക്ഷ്യം.

അക്രമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഭീതി വളര്‍ത്തും. അതുകൊണ്ട് തന്നെ ദേശീയമാനബിന്ദുക്കള്‍ തകര്‍ക്കുക, സാമ്പത്തികമേഖലയെ തകര്‍ക്കുക എന്നീ കാര്യങ്ങള്‍ നടപ്പാക്കാനും അക്രമം ഉപയോഗിക്കുന്നു. പാര്‍ലമെന്റ് അക്രമണം, മുംബൈ ഭീകരാക്രമണം എന്നിവ ഉദാഹരണം.

ദേശീയതയ്‌ക്കെതിരെ
മുസ്ലിങ്ങള്‍ ചില പോക്കറ്റുകള്‍ സൃഷ്ടിക്കുന്നു. ഈ പോക്കറ്റുകളിലേയ്ക്ക് പോലീസിനോ മറ്റുള്ളവര്‍ക്കോ പ്രവേശനമില്ല. അങ്ങനെ രാജ്യത്തിന് അകത്ത് ചില തുരുത്തുകള്‍ ഉണ്ടാക്കുന്നു. ഈ തുരുത്തുകള്‍ ക്രമേണ വികസിക്കുകയും ആ പ്രദേശത്തെ മുഴുവന്‍ സ്വാധീനിക്കുകയും ചെയ്യുന്നു. അതുപോലെ മറ്റൊരു രീതിയാണ് പ്രധാന കേന്ദ്രങ്ങള്‍, റോഡിന് ഇരുവശവുമുള്ള സ്ഥലങ്ങള്‍ എന്നിവ വാങ്ങിക്കുന്നത്. ഇതുവഴി ഗതാഗതം നിയന്ത്രിക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിയുന്നു. മുസ്ലിങ്ങള്‍ ദേശീയമായ എല്ലാത്തിനും എതിരാണ്. അവരുടെ സമ്മേളനങ്ങളില്‍ ഒരിക്കലും ദേശീയമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കാറില്ല. ഭാരതത്തിന്റെ ഉയര്‍ച്ചയെക്കുറിച്ച് ഒരു പദ്ധതിയും ചര്‍ച്ച ചെയ്യാറില്ല. മറിച്ച് ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതും മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ളതുമായ പദ്ധതികളാണ് ചര്‍ച്ച ചെയ്യുന്നത്.

ഇങ്ങനെ ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്താന്‍, മുസ്ലിം ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ഹിന്ദുത്വത്തെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്.

പ്രതിവിധി ഹിന്ദുത്വം
മുസ്ലിങ്ങള്‍ക്ക് അവരുടെ അജണ്ട നടപ്പാക്കുന്നതിന് എറ്റവും വലിയ തടസ്സം ആര്‍.എസ്.എസ്. പ്രവര്‍ത്തനമാണ്. ആര്‍.എസ്.എസ്. ഹിന്ദു ഏകീകരണത്തിനും ശാക്തീകരണത്തിനും വേണ്ടി ദേശീയമൂല്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നു. അവയെ പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യും. മാത്രമല്ല അഖില ഭാരതീയ തലത്തില്‍ ശക്തമായ സംഘടനാസംവിധാനവും അതിനുണ്ട്. ഇങ്ങനെ ദേശീയതയിലൂന്നിയ ഒരു കേന്ദ്രീകൃത സംഘടന ഇസ്ലാമിന്റെ ലക്ഷ്യങ്ങള്‍ക്ക് എതിരാണ്. ഇസ്ലാം ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയെ പലതായി വിഭജിക്കുക, സാമ്പത്തികനില തകര്‍ക്കുക, നാട്ടിലെ ആഭ്യന്തരവും ബാഹ്യവുമായ ഇന്ത്യാവിരുദ്ധശക്തികള്‍ക്ക് ഊര്‍ജ്ജം പകരുക എന്നിവയാണ് ഇസ്ലാം ചെയ്യുന്നത്. സംഘമാകട്ടെ ഭാരതത്തിന്റെ ഏകത, സുരക്ഷ, സാമ്പത്തിക ഉന്നമനം എന്നീ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ദേശഭക്തി പ്രചോദിതമായ, മുഴുവന്‍ ഭാരതത്തിലും വ്യാപിച്ച ശക്തമായ സംഘടനയും ആര്‍.എസ്.എസ്സിനുണ്ട്. ഇതെല്ലാം ഇസ്ലാം അജണ്ടയെ തകര്‍ക്കുന്നതാണ്.

തത്ത്വശാസ്ത്രപരമായ ദൗര്‍ബല്യം
ഒരു തത്ത്വശാസ്ത്രമെന്ന നിലയിലും ഇസ്ലാമിനെതിരെ ഹിന്ദുത്വം ശക്തമായ ഒരു വെല്ലുവിളി ഉയര്‍ത്തുന്നു. ഇതേവരെ ഇസ്ലാം നേരിട്ടത് അബ്രഹാമിക് സമീപനമുള്ള തത്ത്വശാസ്ത്രങ്ങളെ ആണ്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമാണ് ഹിന്ദുത്വം. അത് സര്‍വ്വഗ്രാഹിയാണ്. എല്ലാ മതങ്ങളേയും അത് അംഗീകരിക്കുന്നു, ഉള്‍ക്കൊള്ളുന്നു. ഇസ്ലാമിന്റെ രീതിയായ ഉന്മൂലനം, തിരസ്‌ക്കരണം എന്നിവയുടെ സ്ഥാനത്ത് ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ് ഹിന്ദുത്വത്തിന്റെ രീതി. അതേപോലെ ഇസ്ലാമിന്റെ ഏകദൈവം ഒരു പുരുഷനാണ്. കാരണം തന്നില്‍ വിശ്വസിക്കാത്തവരെ ശിക്ഷിക്കുന്ന ഒരാളാണ്. ഒരു പുരുഷനാണെങ്കില്‍ ആ ദൈവത്തിന് മരണവുമുണ്ട്. ഈ പ്രശ്‌നത്തിന് യുക്തിസഹമായ ഒരു പരിഹാരവും ഇസ്ലാമിന് നിര്‍ദ്ദേശിക്കാന്‍ ഇല്ല. എന്നാല്‍ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പരബ്രഹ്‌മത്തിലാണ്. പരബ്രഹ്‌മം ഗുണാതീതമാണ്. ഹിന്ദുവിശ്വാസപ്രകാരം ഈശ്വരന്‍ പ്രേമസ്വരൂപനാണ്. പുരുഷനേയും സ്ത്രീയേയും ഈശ്വരാവതാരമായി ഹിന്ദുക്കള്‍ ആരാധിക്കുന്നു. ഇതെല്ലാം ഇസ്ലാമിന് അന്യവും അചിന്ത്യവുമാണ്.

എന്നാല്‍ ദേശീയ മുസ്ലിം എന്ന ഒരു വിഭാഗം ഇന്ന് വളര്‍ന്നുവരുന്നുണ്ട് എന്നതൊരു വാസ്തവമാണ്. മതത്തേക്കാള്‍ ഉപരി മാതൃരാഷ്ട്രത്തിന് പരിഗണന നല്‍കുന്ന ആ വിഭാഗം ശക്തി പ്രാപിക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. മതം വിട്ട് ധര്‍മ്മം പുല്‍കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട് എന്നതും ആശാവഹം തന്നെ.

പരിഹാരം ആര്‍.എസ്.എസ്.
എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഹിന്ദു ആശയം ഇസ്ലാമിന് കടുത്ത വെല്ലുവിളിയാണ്. ലോകത്തുള്ള വിവിധ രാജ്യങ്ങള്‍ ഇന്ത്യയോട് അടുക്കുന്നത് ഈ കാരണത്താലാണ്. തങ്ങളുടെ പ്രത്യേകതകള്‍ നശിപ്പിക്കുന്ന, അടിമപ്പെടുത്തുന്ന ഇസ്ലാമിന്റെ സ്ഥാനത്ത് ആ പ്രത്യേകതകളെ അംഗീകരിക്കുകയും സ്വയം വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്ന ഭാരതത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാണ്. ഇങ്ങനെ പ്രായോഗികമായും താത്ത്വികമായും തങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുകൊണ്ടാണ് ആര്‍.എസ്.എസ്സിനെ ഇസ്ലാം ഇത്രയധികം എതിര്‍ക്കുന്നത്.

അട്ടിമറിയും അക്രമവും അഴിച്ചുവിട്ടു ലോകത്തെ മുഴുവന്‍ സംഭ്രമിപ്പിക്കുന്ന ഇസ്ലാമിനെ പിടിച്ചുകെട്ടാന്‍ ഭാരതത്തിന് മാത്രമേ കഴിയൂ. അതിനുവേണ്ടിക്കൂടിയുള്ള പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തനം. എപ്പോഴെല്ലാം ധര്‍മ്മം ക്ഷയിക്കുന്നുവോ അപ്പോഴെല്ലാം ഈശ്വരന്‍ അവതരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഈശ്വരീയപ്രവര്‍ത്തനമാണ് ആര്‍.എസ്.എസ്സിന്റേത്.

Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies