Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

കോടിയേരി സഖാവിന്റെ കയ്യിലെ മനസ്സറിയും യന്ത്രം

ശാകല്യന്‍

Print Edition: 31 December 2021

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഖാവിന്റെ കയ്യില്‍ ഒരു യന്ത്രം ഉണ്ട്. ചില സഖാക്കളുടെയും ഇടതുമുന്നണിക്കാരുടെയും വീട്ടിലുണ്ട് എന്ന് കേള്‍ക്കുന്ന നോട്ടെണ്ണല്‍ യന്ത്രമല്ല അത്. ബാലകൃഷ്ണന്‍ സഖാവിന്റെ കയ്യിലുള്ളത് മനസ്സറിയും യന്ത്രമാണ്. ആ യന്ത്രം വെച്ച് നോക്കിയാല്‍ ഒരാളുടെ പാര്‍ട്ടിക്കൂറ് തെളിഞ്ഞുകാണാം. യന്ത്രം കയ്യില്‍ കെട്ടിവെച്ച് സ്വിച്ച് അമര്‍ത്തി ചുവപ്പ് സിഗ്‌നല്‍ തെളിഞ്ഞാല്‍ ആള്‍ തികഞ്ഞ സഖാവ് തന്നെ. ചുവപ്പ് മിന്നി കത്തുകയും പച്ച തെളിഞ്ഞു കത്തുകയും ചെയ്താല്‍ സഖാവിന്റെ കൂറ് എസ്.ഡി.പി.ഐയോടാണ്. അസുഖത്തിന് ചികിത്സിക്കുന്ന വേളയിലാണ് ബാലകൃഷ്ണന്‍ സഖാവിന് ഈ മനസ്സറിയും യന്ത്രം കിട്ടിയത്. അതിന്റെ ശക്തി പരിശോധിക്കാന്‍ കൈത്തണ്ടയില്‍ കെട്ടിവച്ച സമയത്താണ് സഖാവ് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കാന്‍ പോയത്. സഖാവ് കൈയുയര്‍ത്തി പ്രസംഗിക്കുമ്പോള്‍ കയ്യില്‍ കെട്ടിയ യന്ത്രം കണ്ണില്‍പ്പെട്ട ചില പത്രക്കാര്‍ അത് സഖാവ് ഉറുക്ക് കെട്ടിയതാണ് എന്ന കഥയുണ്ടാക്കി. സത്യം പുറത്ത് പറയാന്‍ പറ്റാത്തതു കൊണ്ട് അത് രക്തസമ്മര്‍ദ്ദം പരിശോധിക്കാനുള്ള യന്ത്രം ആണെന്ന് സഖാവ് വിശദീകരിച്ചു. ഈ യന്ത്രം ഉപയോഗിച്ച് പാര്‍ട്ടിയിലെ മുഴുവന്‍ മുസ്ലിം അംഗങ്ങളെയും പരിശോധിച്ച് ഒരാളുപോലും എസ്.ഡി.പി.ഐക്കാരനല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പാര്‍ട്ടിക്കകത്ത് എസ്ഡിപിഐക്കാര്‍ നുഴഞ്ഞു കയറിയിട്ടില്ല എന്ന് സഖാവ് പത്രക്കാരോട് പറഞ്ഞത്

അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം എസ്ഡിപിഐക്കാരനാണ് എന്ന് ചില സഖാക്കള്‍ പി.ചന്ദ്രാനന്ദന്‍ സ്മാരകത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ബാലകൃഷ്ണന്‍ സഖാവ് യന്ത്രവുമായി ആലപ്പുഴയിലെത്തി. സലാമിന്റെ കയ്യില്‍ യന്ത്രം കെട്ടിവച്ച് ഓണ്‍ ആക്കിയപ്പോള്‍ ആദ്യം പച്ച കത്തി എങ്കിലും പിന്നെ തെളിഞ്ഞത് ചുവപ്പാണെന്ന് കണ്ടു നിന്ന സഖാക്കള്‍ സാക്ഷി പറഞ്ഞതോടെ സലാമിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടി. ഇതോടെ സലാമിന്റെ പാര്‍ട്ടി കൂറിലെ സംശയം തീര്‍ന്നു. എസ്എഫ്‌ഐ കാലംമുതല്‍ സലാമിന്റെ ചോര ചുവന്നതാണെന്ന് സഖാവ് പത്രക്കാരോട് തീര്‍ത്തുപറഞ്ഞു. ഈ യന്ത്രവുമായി സഖാവ് പിന്നീട് പോയത് ഈരാറ്റുപേട്ടക്കാണ്. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷക്കെതിരെ എസ്ഡിപിഐക്കാര്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസ്സാക്കി എടുത്ത ലോക്കല്‍ സെക്രട്ടറി കെ.എം. ബഷീറിന്റെ കൈയ്യില്‍ യന്ത്രം കെട്ടി ഓണാക്കി. പച്ച തെളിഞ്ഞു കത്തി എന്ന് മാത്രമല്ല വൈകാതെ യന്ത്രം തന്നെ ഫ്യൂസായിപ്പോയി. അത്രയ്ക്കായിരുന്നു ആ സഖാവിന്റെ പച്ച രക്തത്തിന്റെ ചൂട്.

ബഷീറിനൊപ്പം പതിനെട്ട് പേരെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തുകൊണ്ട് ബാലകൃഷ്ണന്‍ സഖാവ് ഉത്തരവിറക്കി തടി രക്ഷിച്ചു. ഏതായാലും യന്ത്രം കേടായതിനാല്‍ സഖാവിന് സമാധാനമായി. ഇനി ഒരു പരിശോധനയും ഇല്ലാതെ പാര്‍ട്ടിയിലെ എല്ലാ മുസ്ലിം അംഗങ്ങള്‍ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമല്ലോ!

Share26TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

ഇഡിക്കെതിരെ ഞങ്ങള്‍ ഒറ്റക്കെട്ട്

മമതയ്ക്ക് എന്തിനും കാരണക്കാര്‍ ആര്‍.എസ്.എസ്

പോപ്പുലര്‍ ഫ്രണ്ടിന് ചെമ്പടയുടെ പണം

ഹിന്ദു കൂട്ടക്കൊലക്ക് കാരണക്കാര്‍ ഹിന്ദുക്കള്‍ തന്നെ!

Kesari Shop

  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • മൗനതപസ്വി - ടി. വിജയന്‍ ₹180.00
  • RSS in Kerala: Saga of a Struggle ₹500.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies