Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

സൗമ്യമായ ആ ചിരി ഇനിയില്ല

ഇ.എന്‍.നന്ദകുമാര്‍

Print Edition: 10 December 2021

രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ പ്രാന്തസംഘചാലക് അഡ്വ. ടി.വി. അനന്തന്റെ സഹധര്‍മിണി ടി.എ. വിജയലക്ഷ്മി ഓര്‍മയായി. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ സ്പര്‍ശം ഉണ്ടാകും എന്നുള്ളത് ചരിത്രയാഥാര്‍ത്ഥ്യമാണ്. 1973ന്റെ ആദ്യപാദങ്ങളില്‍ ഒന്നുചേര്‍ന്ന ആ ദാമ്പത്യബന്ധം സംഘകുടുംബത്തിനു തന്നെ പ്രേരണാദായകമായിരുന്നു. പച്ചാളം കാട്ടുങ്ങലിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ വെങ്കിടേശ്വര വാധ്യാരുടെ പുത്രിയ്ക്ക്, സര്‍വവും സംഘമായി കരുതി പ്രവര്‍ത്തിച്ച, ഒരുന്നത വ്യക്തിത്വവുമൊത്തുള്ള ജീവിതം ക്ലേശഭൂയിഷ്ടം തന്നെയായിരുന്നു. വ്യക്തിജീവിതത്തില്‍ അനന്തേട്ടനെ പോലെ നിഷ്ഠ പുലര്‍ത്തുന്നവര്‍ അപൂര്‍വമാണല്ലോ. പ്രശസ്തനായ സിവില്‍ അഭിഭാഷകന്‍ എം.കെ. നാരായണമേനോന്റെ ജൂനിയറായിരുന്നു അനന്തേട്ടന്‍. കോടതി അവധിക്കാലം ജൂനിയര്‍ വക്കീലന്മാര്‍ കൃത്യമായി ഉപയോഗിക്കും. അവരൊക്കെ അവധിക്കാല കോടതിയിലെത്തും. അല്ലെങ്കില്‍ ഒരു വിനോദയാത്ര. എന്നാല്‍ അനന്തേട്ടന്‍ അവധിക്കാലം പൂര്‍ണമായും സംഘശിക്ഷാവര്‍ഗ്ഗിലായിരിക്കും. 1973ല്‍ വിവാഹം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു നടന്ന വര്‍ഗ്ഗിലും ആ പതിവ് തെറ്റിയില്ല. വര്‍ഗ്ഗ് തുടങ്ങുന്ന ദിവസം പ്രാന്തകാര്യവാഹ് ശിക്ഷാര്‍ത്ഥികളൊത്ത് സംഘശിക്ഷാ വര്‍ഗ്ഗിലെത്തി.

അടിയന്തരാവസ്ഥ വിജയലക്ഷ്മി ചേച്ചിയുടെ ജീവിതത്തിലെ പരീക്ഷണകാലഘട്ടമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ആ സ്ത്രീരത്‌നത്തിന്റെ മുന്നില്‍ നിന്നാണ്, അക്രമത്തിനു പുകഴ്‌പെറ്റ കരുണാകരന്റെ പോലീസ് അനന്തേട്ടനെ അറസ്റ്റ് ചെയ്യുന്നത്. രാധാകൃഷ്ണ ഭട്ജിയേയും പോലിസ് അന്നേദിവസം അറസ്റ്റ് ചെയ്തു. മകള്‍ വിദ്യയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴാണ് അനന്തേട്ടന് ഒരാഴ്ചത്തെ പരോള്‍ ലഭിക്കുന്നത്. വീണ്ടും ജയിലിലേക്ക് പോയ അനന്തേട്ടന്‍, അടിയന്തരാവസ്ഥ പിന്‍വലിച്ച് 21 മാസം പൂര്‍ത്തിയായ ശേഷമാണ് ജയില്‍വിമുക്തനാകുന്നത്. സാമ്പത്തികമായി ഇടത്തരം കുടുംബം, നിരോധിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ അമരക്കാരനും ഏക വരുമാനക്കാരനുമായ ഭര്‍ത്താവ് ജയിലില്‍. അടുത്ത ബന്ധുക്കള്‍ പോലും അടുക്കാന്‍ മടിക്കുന്ന കാലം.

1996 കാലത്താണ് അനന്തേട്ടനു തീവ്രവാദഭീഷണി ഉണ്ടായത്. പോലീസ് സെക്യൂരിറ്റി നല്‍കി. സംഘം ഏര്‍പ്പെടുത്തിയ ചന്ദ്രന്‍ എന്നു വിളിക്കുന്ന തമ്മനത്തെ രാമചന്ദ്രന്‍ ആ കുടുംബത്തിനു താങ്ങായി നിന്നു. തുടര്‍ന്നു മകള്‍ വിദ്യയും ഡോ. ഗോവിന്ദരാജുമായുള്ള വിവാഹം നടന്നു.

അനന്തേട്ടന്റെ സുഖത്തിലും ദുഃഖത്തിലും വിജയലക്ഷ്മി ചേച്ചി ഒപ്പമോ ഒരു പദം മുന്നിലോ ഉണ്ടായിരുന്നു. ഭാസ്‌കര്‍ റാവു -മാധവ്ജി- ഹരിയേട്ടന്‍ നിരയില്‍ അനന്തേട്ടന്‍ എത്തിയതിന്റെ പിന്നില്‍ വിജയലക്ഷ്മി ചേച്ചിയുടെ സൗമ്യമായ ചിരിയുടെ പ്രേരണ ചെറുതല്ല. സംഘകുടുംബത്തിലെ ആ വല്യേച്ചിയ്ക്ക് ആദരപൂര്‍വം പ്രണാമങ്ങളര്‍പ്പിക്കാം.

 

Share16TweetSendShare

Related Posts

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

ടി.കെ.ശ്രീധരന്‍

ആദര്‍ശ ജീവിതത്തിന് ഒരായിരം പ്രണാമങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies