Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

സൗമ്യമായ ആ ചിരി ഇനിയില്ല

ഇ.എന്‍.നന്ദകുമാര്‍

Print Edition: 10 December 2021

രാഷ്ട്രീയ സ്വയംസേവക സംഘം മുന്‍ പ്രാന്തസംഘചാലക് അഡ്വ. ടി.വി. അനന്തന്റെ സഹധര്‍മിണി ടി.എ. വിജയലക്ഷ്മി ഓര്‍മയായി. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ സ്പര്‍ശം ഉണ്ടാകും എന്നുള്ളത് ചരിത്രയാഥാര്‍ത്ഥ്യമാണ്. 1973ന്റെ ആദ്യപാദങ്ങളില്‍ ഒന്നുചേര്‍ന്ന ആ ദാമ്പത്യബന്ധം സംഘകുടുംബത്തിനു തന്നെ പ്രേരണാദായകമായിരുന്നു. പച്ചാളം കാട്ടുങ്ങലിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ വെങ്കിടേശ്വര വാധ്യാരുടെ പുത്രിയ്ക്ക്, സര്‍വവും സംഘമായി കരുതി പ്രവര്‍ത്തിച്ച, ഒരുന്നത വ്യക്തിത്വവുമൊത്തുള്ള ജീവിതം ക്ലേശഭൂയിഷ്ടം തന്നെയായിരുന്നു. വ്യക്തിജീവിതത്തില്‍ അനന്തേട്ടനെ പോലെ നിഷ്ഠ പുലര്‍ത്തുന്നവര്‍ അപൂര്‍വമാണല്ലോ. പ്രശസ്തനായ സിവില്‍ അഭിഭാഷകന്‍ എം.കെ. നാരായണമേനോന്റെ ജൂനിയറായിരുന്നു അനന്തേട്ടന്‍. കോടതി അവധിക്കാലം ജൂനിയര്‍ വക്കീലന്മാര്‍ കൃത്യമായി ഉപയോഗിക്കും. അവരൊക്കെ അവധിക്കാല കോടതിയിലെത്തും. അല്ലെങ്കില്‍ ഒരു വിനോദയാത്ര. എന്നാല്‍ അനന്തേട്ടന്‍ അവധിക്കാലം പൂര്‍ണമായും സംഘശിക്ഷാവര്‍ഗ്ഗിലായിരിക്കും. 1973ല്‍ വിവാഹം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു നടന്ന വര്‍ഗ്ഗിലും ആ പതിവ് തെറ്റിയില്ല. വര്‍ഗ്ഗ് തുടങ്ങുന്ന ദിവസം പ്രാന്തകാര്യവാഹ് ശിക്ഷാര്‍ത്ഥികളൊത്ത് സംഘശിക്ഷാ വര്‍ഗ്ഗിലെത്തി.

അടിയന്തരാവസ്ഥ വിജയലക്ഷ്മി ചേച്ചിയുടെ ജീവിതത്തിലെ പരീക്ഷണകാലഘട്ടമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ആ സ്ത്രീരത്‌നത്തിന്റെ മുന്നില്‍ നിന്നാണ്, അക്രമത്തിനു പുകഴ്‌പെറ്റ കരുണാകരന്റെ പോലീസ് അനന്തേട്ടനെ അറസ്റ്റ് ചെയ്യുന്നത്. രാധാകൃഷ്ണ ഭട്ജിയേയും പോലിസ് അന്നേദിവസം അറസ്റ്റ് ചെയ്തു. മകള്‍ വിദ്യയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയായപ്പോഴാണ് അനന്തേട്ടന് ഒരാഴ്ചത്തെ പരോള്‍ ലഭിക്കുന്നത്. വീണ്ടും ജയിലിലേക്ക് പോയ അനന്തേട്ടന്‍, അടിയന്തരാവസ്ഥ പിന്‍വലിച്ച് 21 മാസം പൂര്‍ത്തിയായ ശേഷമാണ് ജയില്‍വിമുക്തനാകുന്നത്. സാമ്പത്തികമായി ഇടത്തരം കുടുംബം, നിരോധിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ അമരക്കാരനും ഏക വരുമാനക്കാരനുമായ ഭര്‍ത്താവ് ജയിലില്‍. അടുത്ത ബന്ധുക്കള്‍ പോലും അടുക്കാന്‍ മടിക്കുന്ന കാലം.

1996 കാലത്താണ് അനന്തേട്ടനു തീവ്രവാദഭീഷണി ഉണ്ടായത്. പോലീസ് സെക്യൂരിറ്റി നല്‍കി. സംഘം ഏര്‍പ്പെടുത്തിയ ചന്ദ്രന്‍ എന്നു വിളിക്കുന്ന തമ്മനത്തെ രാമചന്ദ്രന്‍ ആ കുടുംബത്തിനു താങ്ങായി നിന്നു. തുടര്‍ന്നു മകള്‍ വിദ്യയും ഡോ. ഗോവിന്ദരാജുമായുള്ള വിവാഹം നടന്നു.

അനന്തേട്ടന്റെ സുഖത്തിലും ദുഃഖത്തിലും വിജയലക്ഷ്മി ചേച്ചി ഒപ്പമോ ഒരു പദം മുന്നിലോ ഉണ്ടായിരുന്നു. ഭാസ്‌കര്‍ റാവു -മാധവ്ജി- ഹരിയേട്ടന്‍ നിരയില്‍ അനന്തേട്ടന്‍ എത്തിയതിന്റെ പിന്നില്‍ വിജയലക്ഷ്മി ചേച്ചിയുടെ സൗമ്യമായ ചിരിയുടെ പ്രേരണ ചെറുതല്ല. സംഘകുടുംബത്തിലെ ആ വല്യേച്ചിയ്ക്ക് ആദരപൂര്‍വം പ്രണാമങ്ങളര്‍പ്പിക്കാം.

 

Share16TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

താഴ്വരയുടെ ശിവഗീതം

ജോണ്‍പോള്‍: അവസാനിക്കാത്ത അദ്ധ്യായം

പ്രൊഫ. പി. മാധവന്‍പിള്ള- വിവര്‍ത്തന സാമ്രാജ്യത്തിലെ ചക്രവര്‍ത്തി

അനുഭവങ്ങളുടെ പാഠപുസ്തകം

സാധനാനിര്‍ഭരമായ ജീവിതം

വഴിവെളിച്ചമായ മഹദ്‌ജീവിതം

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies