Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

സൈന്ധവ ഭാഷായനം

പ്രദീപ്

Print Edition: 20 August 2021

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ഭാരതചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു ഏടാണ്. ലക്ഷ്യം കാണാതെ പരാജയപ്പെട്ടു എങ്കിലും, രാഷ്ട്രത്തിന്റെ ആത്മാവില്‍ ജ്വലിച്ചു നില്‍ക്കുന്ന ദേശീയതയുടെ ആഴം വൈദേശിക ശക്തികള്‍ക്ക് ബോധ്യപ്പെട്ടത് ആ വിപ്ലവത്തോടെയാണ്. അതോടെ, ഭാരതത്തിന്റെ ദേശീയബോധത്തെ എന്നന്നേക്കുമായി നശിപ്പിച്ചാലല്ലാതെ തങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല എന്ന തിരിച്ചറിവില്‍ നിന്നുമാണ് ആര്യാധിനിവേശ സിദ്ധാന്തം എന്ന എക്കാലത്തെയും വലിയ ചരിത്ര ഉപജാപം പിറവി കൊള്ളുന്നതും, ഭാരതത്തിലെ വിദ്യാഭ്യാസപദ്ധതയില്‍ അത് അടിച്ചേല്പിക്കപ്പെടുന്നതും. ഭാരതത്തിനു സ്വന്തമായി ഒരു വ്യക്തിത്വമോ സാമൂഹ്യജീവിതമോ ഇല്ല പകരം പല കാലഘട്ടങ്ങളില്‍ വന്നുചേര്‍ന്ന വിവിധ സംസ്‌കാരങ്ങളുടെ ആകെത്തുക മാത്രമാണിത് എന്ന പ്രതിലോമകരമായ സന്ദേശമാണ് ഈ സിദ്ധാന്തം നല്‍കുന്നത്.

നിര്‍ഭാഗ്യവശാല്‍, ആ കാഴ്ചപ്പാടിന് രാജ്യത്ത് വലിയ പ്രചാരം സിദ്ധിക്കുകയും സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളും അതേ വഴിയില്‍ തന്നെ സഞ്ചരിക്കുകയും ചെയ്തു. ഈ സിദ്ധാന്തത്തിനു ശാസ്ത്രീയമായോ, ചരിത്രപരമായോ പുരാവസ്തു പ്രകാരമോ ഒരു തെളിവും ഇല്ലാതെയാണ് നമ്മുടെ തലമുറകള്‍ ഇത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരായത്.

ഈ വ്യാജസിദ്ധാന്തത്തെയാണ് ‘സൈന്ധവഭാഷായനം -ഇന്‍ഡോ യൂറോപ്യന്‍ ഭാഷാ പൂര്‍വ്വഭൂമി’എന്ന പുസ്തകത്തിലൂടെ രാജേഷ്.സി ശാസ്ത്രീയമായിത്തന്നെ നിരാകരിക്കുന്നത്. ഒരു പൊതുഭാഷയില്‍ നിന്ന് യൂറോപ്യന്‍ ഭാഷകളും സംസ്‌കൃത ഭാഷയുമെല്ലാം ഉണ്ടായി എന്ന സിദ്ധാന്തത്തിലൂടെ സംസ്‌കൃതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും മഹത്വം ഇകഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ പദ്ധതിയെയാണ് ഗ്രന്ഥകാരന്‍ പൊളിച്ചെഴുതുന്നത്.

മുംബൈ ഐഐടിയില്‍ നിന്നും അപ്ലൈഡ് ജിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രന്ഥകാരന്‍, തന്റെ ശാസ്ത്രീയ -ഗവേഷണ പ്രതിഭ മുഴുവന്‍ ഉപയോഗിച്ചാണ് ശാസ്ത്രകുതുകികള്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. പ്രസിദ്ധ പുരാവസ്തു ശാസ്ത്രജ്ഞനായ ഡോക്ടര്‍.ബി.എസ്. ഹരിശങ്കര്‍ എഴുതിയ പ്രൗഢമായ അവതാരിക പുസ്തകത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു.

ചരിത്ര, ദേശീയ വിഷയങ്ങളില്‍ വ്യത്യസ്തങ്ങളായ പുസ്തകങ്ങള്‍ ഇറക്കി വളരെപ്പെട്ടെന്ന് ശ്രദ്ധേയരായ കോഴിക്കോട് വേദ ബുക്‌സ് ആണ് ഈ പുസ്തകവും വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സൈന്ധവ ഭാഷായനം
ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാ പൂര്‍വ്വഭൂമി
രാജേഷ് സി.
വേദാ ബുക്‌സ്, കോഴിക്കോട്
പേജ് 94 $ വില 130

Share7TweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies