Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സാവര്‍ക്കര്‍ നിന്ദയ്ക്ക് ‘ദ വീക്ക്’ മാപ്പു പറഞ്ഞു

കെ.പി.എം.

Print Edition: 28 May 2021

മലയാള മനോരമ പ്രസിദ്ധീകരണത്തിന്റെ മാപ്പപേക്ഷ അഞ്ച്
വര്‍ഷത്തിനുശേഷം

സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവത്തിന്റെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന വീര സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ‘ദ വീക്ക്’ വാരിക മാപ്പു പറഞ്ഞു. സവര്‍ക്കറുടെ ചെറുമകനായ രഞ്ജിത്ത് സവര്‍ക്കറാണ് വാരികയ്‌ക്കെതിരെ കേസുകൊടുത്തിരുന്നത്.

മെയ് 14 ന്റെ ലക്കത്തിലാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ‘ദ വീക്ക്’ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അത് ഇങ്ങനെയാണ്:

”ആട്ടിന്‍കുട്ടിയെ സിംഹമാക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ 2016 ജനുവരി 24 ന് ‘ദ വീക്ക്’ വിനായക ദാമോദര സവര്‍ക്കറെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ ‘ഹീറോ ടു സീറോ’ എന്നൊരു പരാമര്‍ശമുള്ളത് തെറ്റിദ്ധരിപ്പിക്കുന്നതും, വീരസവര്‍ക്കറുടെ ഔന്നത്യത്തെ ദുര്‍വ്യാഖ്യാനിക്കുന്നതുമാണ്. വീര സവര്‍ക്കറെ വളരെ ആദരവോടെയാണ് ഞങ്ങള്‍ കാണുന്നത്. ഈ ലേഖനം ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുകയും, അത്തരമൊരു ലേഖനം പ്രസിദ്ധീകരിച്ചതില്‍ മാപ്പു പറയുകയും ചെയ്യുന്നു.”
മാധ്യമ പ്രവര്‍ത്തകനായ നിരഞ്ജന്‍ തക്‌ലെ ആണ് ദ വീക്കില്‍ സവര്‍ക്കറെ നിന്ദിക്കുന്ന ലേഖനം എഴുതിയത്. ചരിത്രകാരനായ ഷംഷേര്‍ ഇസ്ലാമിനെ ഉദ്ധരിച്ചാണ് തക്‌ലെ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. തക്‌ലെ ഇപ്പോള്‍ ദ വീക്കില്‍ ജോലി ചെയ്യുന്നില്ല എന്നാണറിയുന്നത്.

ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ ദ വീക്കിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ വാരിക ചരിത്ര വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 34, 500, 501, 502 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ”നിയമപരമായി അവര്‍ ശിക്ഷിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സവര്‍ക്കറെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ എഴുതാന്‍ ആരും തന്നെ ധൈര്യപ്പെടരുത്” എന്നാണ് ദ വീക്കിനെതിരെ കേസുകൊടുത്തതിനെക്കുറിച്ച് അന്ന് രഞ്ജിത്ത് സവര്‍ക്കര്‍ പ്രതികരിച്ചത്.
”സവര്‍ക്കറെക്കുറിച്ച് ഷംഷേര്‍ ഇസ്ലാം എഴുതിയപ്പോള്‍ സ്വന്തം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രമുഖ വാരിക ഒരു പടികൂടി കടന്നു. റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ച് സവര്‍ക്കര്‍ക്കെതിരായ നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു അതു സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് അന്വേഷിക്കേണ്ടതായിരുന്നു. പക്ഷേ ലേഖകന്‍ അത് ചെയ്തില്ല” ദ സണ്‍ഡെ ഗാര്‍ഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

തികച്ചും ദുഷ്ടലാക്കോടെ പ്രസിദ്ധീകരിക്കപ്പെട്ട ദ വീക്കിലെ ലേഖനത്തെ കൂട്ടുപിടിച്ച് സവര്‍ക്കര്‍ക്കെതിരെ വലിയ തോതിലുള്ള അപവാദ പ്രചാരണമാണ് നടന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത നശിപ്പിക്കാന്‍ ഈ ലേഖനത്തിന്റെ ഉള്ളടക്കം തല്‍പ്പര കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ സവര്‍ക്കര്‍ക്കെതിരെ നടത്തിയ ദുരുപദിഷ്ടമായ പ്രസ്താവനകളെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇത്.

ഹിന്ദു വിരുദ്ധ ശക്തികളുടെ പ്രചാരണത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു വിവാദ ലേഖനം പ്രസിദ്ധീകരിച്ച വാരികയും. അവരാണ് അഞ്ച് വര്‍ഷത്തിനുശേഷം മാപ്പ് പറയാന്‍ തയ്യാറായിരിക്കുന്നത്. ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇത് ഒരു പാഠമാണ്. ചരിത്രത്തെ നിഷേധിക്കുകയും, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ആശയപരമായി മാത്രമല്ല നിയമപരമായും നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയണം.

 

Share21TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies