ഉണ്ട് നമ്മുടെ നെഞ്ചിടം, വെന്തു നൊന്ത കണക്കുകൾ
ഓർത്ത് വച്ചതു തീർക്കുവാൻ ആർത്തിയോടെയിരിപ്പു നാം
പോയമണ്ഡലകാലവും ശബരിമാമല തീർത്ഥവും
ദുരിതപൂരിതമാക്കിയാ ദുഷ്ടശക്തിയെ ഓർത്തിടാം
ശാന്തരായ് ശരണാഗതർ നെഞ്ചുകീറി വിളിച്ചനാൾ
നെഞ്ചിടിച്ചു കലക്കിയോർ വോട്ടുതെണ്ടി വരുന്നിതേ
സാദ്ധ്യമല്ല മറക്കുവാൻ, സാധ്യമല്ല പൊറുക്കുവാൻ
നെഞ്ചുപൊട്ടി ഉയർന്നൊരാ അമ്മമാരുടെ രോദനം !
വന്നുചേർന്നു മഹാദിനം ‘വിധിയെഴുത്തിൻ പൊൻ ദിനം’!
പകയൊടുങ്ങാ മനവുമായ് പടയിലണിയായ് ചേരുവിൻ !
അമ്പലങ്ങൾ തകർക്കുവാൻ നൊമ്പരങ്ങൾ വിതയ്ക്കുവാൻ
‘രൂപമാർന്നൊരഹന്ത’ പോൽ മാറിയോൻ ‘നക്തഞ്ചരൻ’
അന്ധനായ ‘ഹിരണ്യനും’ മന്ദാരം അണിവൃന്ദവും
സന്തതം ചതി ചെയ്യുവോർ ഹിന്ദുധർമ്മ വിനാശകർ
പണ്ടുനാളൊരു ദാനവൻ തണ്ടിനാൽ വിളയാടിയോൻ
ഭസ്മമായ് നിപതിച്ചു പോയ്! വിസ്മരിക്കരുതാക്കഥ
ഉണ്ട് നമ്മുടെ കൈവശം ഭവ്യ ദിവ്യമൊരായുധം
അംഗുലാഗ്രമതിങ്കലായ് സജ്ജമീവജ്രായുധം
ഇനിവരും പുതുതലമുറ ‘ഇവിടെസമരായ് വാഴുവാൻ’
പടിയടച്ചു കടത്തുവിൻ ‘വർജ്യ- വഞ്ചക പരിഷയെ’
സമ്മതം ‘മതദാന’മായ്, നവചരിത്ര നിയോഗമായ്
ശത്രുമർമ്മമതിങ്കലേയ്ക്കുന്നമോടെ തൊടുക്കുവിൻ!!