”അമ്മാവനെ ചതിച്ചുകൊന്ന ചന്തൂനോടു കാണിക്ക് നിന്റെ ഊറ്റം എന്നാണ് കാറാപ്പിള്ളേര്‍ എന്നെ വെല്ലുവിളിച്ചത്. എനിക്കൊരമ്മാവനുണ്ടായിരുന്നുവെന്നും അമ്മാവനെ മച്ചുനിയന്‍ ചന്തു ചതിയില്‍ കൊന്നതാണെന്നും എല്ലാം ഇപ്പോഴാണ് എന്റെ പെറ്റമ്മ എന്നോടു ചൊല്ലിത്തന്നത്. ചന്തുവിനോടു പകരം ചോദിക്കണം. അവന്റെ തലയറുത്തുകൊണ്ടുവന്ന് കാറാപ്പിള്ളേര്‍ക്ക് കാറകളിക്കാന്‍ കൊടുക്കണം. നീയെനിക്ക് തുണയായിപ്പോരണം”
”നീ മുന്നില്‍ നടക്കാനുണ്ടെങ്കില്‍, പിന്നാലെ ഞാനുണ്ടാവും”
കണ്ണപ്പുണ്ണി വാക്കുപറഞ്ഞു.
കണ്ണപ്പുണ്ണി തേവോര്‍കുളത്തില്‍ കുളിക്കാന്‍ പോയി. ഇഞ്ചയും പുളിഞ്ചിക്കയും വാകയും തേച്ചു മെഴുക്കിളക്കി. കളരിയില്‍ചെന്ന് ചന്ദനമുരസി കുറിതൊട്ടു. അങ്കക്കുറി വേറെ വരച്ചു. പൊന്നുരച്ചു തിലകം തൊട്ടു.
വടക്കിനിത്തളത്തില്‍ പുല്‍പ്പായ വിരിച്ച് കുഞ്ചുണ്ണൂലി മക്കളെ ഉണ്ണാന്‍ വിളിച്ചു. ആരോമുണ്ണി ഇരുന്നിടത്തുനിന്നിളകിയില്ല.
”നീ കഴിച്ചു വാ കണ്ണപ്പുണ്ണ്യേ. ഞാനൂണു കഴിച്ചിട്ടാ പുറപ്പെട്ടത് ”
അതുപറഞ്ഞാല്‍ പറ്റില്ലെ
ന്നായി കുഞ്ചുണ്ണൂലി. ”നിങ്ങള്‍ രണ്ടും ഒരുമിച്ചു പോകണമെന്നാണെങ്കില്‍ ഒരുമിച്ചൂണു കഴിക്ക
തന്നെ വേണം”
അമ്മായിയുടെ വാക്കു മാനിച്ച് ആരോമുണ്ണിയും വടക്കിനിയിലേക്കു ചെന്നു. ഒരുമിച്ച് ഊണു കഴിച്ചു. കൈവായ്മുഖവും കഴുകി ചിതം വരുത്തി. അപ്പോള്‍ കുഞ്ചുണ്ണൂലി പറഞ്ഞു:
”പോകണമെന്നുറച്ചുവെങ്കില്‍, അച്ഛന്റെ ചമയങ്ങളെടുത്തണിയേണം മകനേ”
കണ്ണപ്പുണ്ണി പടിഞ്ഞാറ്റി മച്ചറയ്ക്കകത്തു കടന്ന് വീരാളിപ്പട്ടു കുടഞ്ഞുടുത്തു. മെയ്യാഭരണപ്പെട്ടി തുറന്ന് ചമയങ്ങളെടുത്തണിഞ്ഞു. മച്ചറവാതിലടച്ച് തെക്കിനിയിലേക്കു വന്നു.
കുഞ്ചുണ്ണൂലി ഇടനെഞ്ചുപൊട്ടിക്കരഞ്ഞു.
”നിങ്ങള്‍ ഇരുപേരും മടങ്ങിവരുന്നില്ലെങ്കില്‍, പുത്തൂരം വീടും ആറ്റുമ്മണമ്മേലും സന്തതിയില്ലാതെ നശിച്ചുപോകും”
”അമ്മായി സങ്കടപ്പെടരുത്. എല്ലാം ദൈവം വിധിക്കുന്നതുപോലെ വരും”
”അമ്മാവന്‍ പണ്ടങ്കത്തിനു പുറപ്പെട്ട കാലത്ത് ഇതുപോലെയൊക്കെ പറഞ്ഞുകരഞ്ഞതാണ് നിന്റെ അമ്മായിയും മുത്തശ്ശിയും. എല്ലാം വിധിപോലെ വരട്ടെ”
”അമ്മാവന്റെ ചുരിക എവിടെയിരിപ്പുണ്ടമ്മായി ?”
”കേമന്‍ചുരിക മൂന്നും നിലവറയിലിരിപ്പുണ്ട്. ചുരികനാലില്‍ ഒരുചുരികയല്ലേ അങ്കത്തട്ടില്‍വെച്ച് കണയില്‍ മുറിഞ്ഞുപോയത്. അമ്മാവന്‍ മരിച്ചേപ്പിന്നെ ആരുമിന്നേവരെ നിലവറ തുറന്നിട്ടില്ല. നിലവറ
തുറക്കുന്നേരം, കണ്ടിട്ടില്ലാത്തതു കണ്ടാലും ഭ്രമിക്കരുതേ മക്കളെ”
അമ്മാവനെ മനസ്സില്‍ നിനച്ച് ആരോമുണ്ണി നിലയറവാതില്‍
തുറന്നു. കേമന്‍ചുരിക മൂന്നും തൊഴുതെടുത്തു. അമ്മാവന്റെ
ചോരക്കച്ച നിലവറയിലിരിപ്പുണ്ടല്ലോ എന്ന് അപ്പോള്‍ ആരോമുണ്ണി ഓര്‍മ്മിച്ചു. പട്ടില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കച്ചയെടുത്തു നിവര്‍ത്തി. ചോരക്കറയില്‍ മരുമകന്റെ കണ്ണീരു വീണു നനഞ്ഞു.
കച്ച വീണ്ടും പട്ടില്‍ പൊതിഞ്ഞു. ഭീമന്‍ചുരിക മൂന്നും
അമ്മാവന്റെ ചോരക്കച്ചയും
പരിചയും മാറാപ്പിലാക്കി.
ഏറെക്കാലത്തിനുശേഷം ഭര്‍ത്താവിന്റെ ഭീമന്‍ചുരിക കണ്ടപ്പോള്‍ കുഞ്ചുണ്ണൂലിക്കൊരു മോഹം.
”ഉണ്ണീ, അമ്മാവന്‍ വീണുമരിച്ചേപ്പിന്നെ ചുരികേടെ നാദം കേട്ടിട്ടില്ല. ചുരിക ഒന്നിളക്കിക്കാണിക്ക് ”
പടകാളി മുറ്റത്തിറങ്ങിനിന്ന് ആരോമുണ്ണി ചുരികയിളക്കി.
ചുരികയുടെ നാദം കേട്ട് കളരി
വിറച്ചു. കളരിക്കകത്തുണ്ടായിരുന്ന കണ്ണപ്പച്ചേകവര്‍ ഞെട്ടിയെഴുന്നേറ്റു. കളരിക്കു പുറത്തുവന്ന് കുഞ്ചുണ്ണൂലിയെ വിളിച്ചു.
”ചുരിക ഇളക്കാന്‍ വന്നതാരാണ് കുഞ്ചുണ്ണൂലി? മാറ്റാനോ കൂട്ടരോ വന്നോ മകളേ? ”
”ആറ്റുമ്മണമ്മേലേന്ന് ആരോമുണ്ണി വന്നിട്ടുണ്ടച്ഛാ. അവനാണ് ചുരിക ഇളക്കിയത് ”
(തുടരും)