Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മലപ്പുറം; അത് വേറെ ലെവലാണ് !

ഭാസ്‌കരന്‍ വേങ്ങര

Print Edition: 31 July 2020

മലപ്പുറത്തെ അതിരുവിട്ട് തള്ളി ഉയര്‍ത്തേണ്ട. പരിധിയിലധികം ഊതിവീര്‍പ്പിച്ച് ഉയര്‍ത്തിയാല്‍ വീഴുമ്പോഴുള്ള ആഘാതം താങ്ങാന്‍ കഴിയില്ല. ശരിയാണ്, മേനകയടക്കം മലപ്പുറത്തെ കുറിച്ചു പറഞ്ഞതില്‍ പിശകുണ്ട്! അത് അവരുടെ കുറ്റവുമല്ല. വാര്‍ത്തയില്‍ കണ്ട കാര്യത്തോട് അവര്‍ പ്രതികരിച്ചൂ എന്ന് മാത്രം. എന്നാല്‍, അതെ നാണയത്തില്‍ ആണ് ഇവിടെ ചിലരുടെ പ്രതികരണം. കേരളത്തിനു ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേര് കിട്ടിയതില്‍ ബാക്കി 13 ജില്ലക്കും ഒരു പങ്കും ഇല്ലെന്നും അതിന്റെ ആള് ഞമ്മളാണ് എന്നുമാണു ചിലരുടെ ഭാവം!

മറ്റൊരു കൂട്ടര്‍ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞപോലെ, മലപ്പുറത്തെ കുറിച്ച് മിണ്ടിപോകരുത് എന്നാണു താക്കീത് ചെയ്യുന്നത്. ഇവരും മേനകയും തമ്മിലുള്ള വ്യത്യാസം എന്താണു? ഒരാള്‍ക്ക് നോട്ടപ്പിശക് പറ്റിയെങ്കില്‍ മറ്റുള്ളവര്‍ കരുതിക്കൂട്ടി ആക്രമിക്കുകയാണ്. കാരണം, അത്രക്ക് അഹങ്കരിക്കാന്‍ ഒന്നും മലപ്പുറത്തിനു മാത്രം ഇല്ല. മറ്റ് ജില്ലകള്‍ക്കുള്ള അഹങ്കാരം മതി മലപ്പുറത്തിനും! ഒരു പക്ഷെ, ഏറെ ചികഞ്ഞു ചെന്നാല്‍, അതിലും കുറവായിരിക്കും സ്ഥിതി! മറക്കേണ്ട!

അടുത്ത ദിവസം മറ്റൊരു ആനക്കും വായില്‍ പരുക്ക് പറ്റിയിട്ടുണ്ട്. അതും മലപ്പുറത്ത്. കോള്‍ഗേറ്റ് ഉപയോഗിച്ച് ആന പല്ല് തേക്കാത്തത് കൊണ്ടാണ് മുറിവുണ്ടായത് എന്നൊക്കെ ന്യായങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ!

ചിലരുടെ അഭിപ്രായം കേരളത്തിലെ ഊരും, പേരും മന:പാഠമാക്കാത്ത മേനക എന്ത് പരിസ്ഥിതി പ്രേമിയാണെന്നാണ്! ഇന്നും, തെക്കേ ഇന്ത്യക്കാരെ മൊത്തം ഉത്തരേന്ത്യക്കാര്‍ വിളിക്കുന്നത് ‘മദ്രാസികള്‍’ എന്നാണ്. അവരോടാണ് പാണക്കാടും, പട്ടിക്കാടും ഗൂഗിള്‍ മാപ്പില്‍ നോക്കി കണ്ടുപിടിക്കാന്‍ പറയുന്നത്! അതല്ല സാറെ, യു.പിയിലെ എത്ര ഗ്രാമങ്ങളെ നിങ്ങള്‍ക്ക് നേരിട്ട് അറിയാം? അതിന്റെ ആവശ്യവും ഇല്ല. കാരണം, അവിടെ ഇല അനങ്ങിയാല്‍ അതിന്റെ പിതൃത്വം കെട്ടിവെക്കാന്‍ ഒരു സ്ഥിരം ശത്രു നിങ്ങള്‍ക്കുണ്ടല്ലോ!

ഒരു മലപ്പുറം ജില്ലക്കാരന്റെ ഫേസ് ബുക്ക് പോസ്റ്റാണ് വാര്‍ത്തക്ക് ആധാരം. അതുകണ്ട് റിപ്പോര്‍ട്ട് ചെയ്ത ലേഖിക കരുതി മലപ്പുറത്ത് ആകും സംഭവമെന്ന്. മാത്രമല്ല, സംഭവം നടക്കുന്നത് മലപ്പുറം-പാലക്കാട് ജില്ല അതിര്‍ത്തിയിലാണ്. കേസിലെ പ്രതികള്‍ മുഴുവന്‍ മലപ്പുറം ജില്ലക്കാരാണ്. മലപ്പുറം എന്ന് മാത്രം കേട്ട് പരിചയിച്ച മേനകക്ക് ഇത്രയൊക്കെ കിട്ടിയിട്ടും പ്രതികരിക്കേണ്ട, അതിനൊക്കെ ഇവിടെ ആളുണ്ട് എന്നാണു വാദം. അതല്ല സാറേ, സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ് എന്ന് തള്ളുന്ന നിങ്ങളുടെ ഭൂപടത്തില്‍ പാലക്കാട് കേരളത്തിനും, ഇന്ത്യക്കും പുറത്താണോ? മലപ്പുറം ആയാല്‍ കുഴപ്പം, പാലക്കാട് ആയാല്‍ പ്രശ്‌നമില്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയം എന്താണ്?

ഇനി വിഷയത്തെ വേറെ ഒരു കോണിലൂടെ നോക്കിയാലോ? അത്രക്ക് ശോഭനമാണോ മലപ്പുറം? ഈയിടെ മരിച്ച ദേവികയുടെ പിതാവിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് കിട്ടാതെ പോയത് മൂന്നാം തവണയാണ്. അവര്‍എസ്.സി. വിഭാഗത്തില്‍ പെട്ടവരായിട്ടും പോലും, മൂന്നു തവണയും അപേക്ഷ തള്ളിപ്പോയി. കാരണം അന്വേഷിക്കുന്നവര്‍ക്ക് ഭൂരിപക്ഷം പഞ്ചായത്തുകളും ലീഗ് ഭരിക്കുന്ന മലപ്പുറത്തെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കാം. ശരിയാണ്. കുറച്ചൊക്കെ ഇതര മതസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്. കാരണം, അവര്‍ ലീഗിന്റെ വോട്ട് ബാങ്കിലെ സ്ഥിരം നിക്ഷേപകരായിരിക്കും. മറ്റാര്‍ക്കും കിട്ടിയിട്ടില്ല എന്നതാണ് നേര്. ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞത്, അനേകം അപേക്ഷകള്‍ ഉള്ളതിനാല്‍ ദേവികയുടെ കുടുംബത്തെ പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. അതായത്, ലീഗുകാരായ എല്ലാവര്‍ക്കും വീട് കിട്ടും വരെ ബാലകൃഷ്ണന്‍ കാത്തു നില്ക്കണം. സ്ഥലം എം.എല്‍.എ പറഞ്ഞത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ദേവിക മരിച്ചത് എന്ന്.

വളരെ വിചിത്രമായ വസ്തുത, ദേവികയുടെ ആത്മഹത്യാ കുറിപ്പില്‍ ”ഞാന്‍ പോകുന്നു” എന്ന ഒറ്റവാചകം മാത്രമേ ഉള്ളൂ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതിലെ ദുരൂഹത ഒന്നും പ്രശ്‌നമല്ല. എത്രയും വേഗം ”കോമ്പ്രമൈസ്” ആക്കാനുള്ള തിരക്കാണ് അവര്‍ക്ക്! ആര്‍ക്കാണ് ആ കുറിപ്പ്? ആരോടാണ് അവള്‍ അങ്ങിനെ പറഞ്ഞത്? ആരെങ്കിലും അവള്‍ക്ക് എന്തെങ്കിലും വാഗ്ദാനം നല്കിയിരുന്നോ? എന്തിനാണ് അവള്‍ ആളൊഴിഞ്ഞ വീട്ടില്‍ പോയത്? മറ്റൊരു തെളിവായി പോലീസ് പറയുന്നത്, ”മരണം എനിക്ക് ഇഷ്ടമാണ്” എന്ന് ദേവിക നോട്ടുബുക്കില്‍ എഴുതിയ കാര്യമാണ്. ബാലിശമായ ജീവിത നൈരാശ്യം നേരിടുന്ന ഏതൊരു കൗമാരക്കാരിക്കും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ തോന്നാവുന്ന ഒരു വികാരത്തെ അടിസ്ഥാനമാക്കി പതിനാലു വയസ്സുള്ള ദേവിക ഇരുപത്തിനാല് വര്‍ഷമായി മനോരോഗ ചികിത്സയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ആര്‍ക്കോ വ്യഗ്രതയുണ്ട് എന്ന് വ്യക്തമായും സംശയിക്കേണ്ടിയിരിക്കുന്നു

ലൈഫ് മിഷന്‍ പദ്ധതി മാത്രം അല്ല ഈ വിധത്തില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇതേ രീതിയിലാണ്. പരിസ്ഥിതി ദിനത്തില്‍ മരം നടാന്‍ തൈ വാങ്ങാന്‍ പല പഞ്ചായത്തിലും എത്തിയവര്‍ക്ക് തൈകള്‍ കിട്ടിയില്ല. അതൊക്കെ നേരെത്തെ ലീഗ് പോഷക സംഘടനകള്‍ കൈക്കലാക്കി വാട്‌സ് ആപ്പ് ചെയ്തു കഴിഞ്ഞിരുന്നു. അതുപോലെ, സുഭിക്ഷ കേരളം, ഓണത്തിനൊരു മുറം പച്ചക്കറി, കാര്‍ഷിക വായ്പകള്‍, വീട് നന്നാക്കാനുള്ള സഹായം തുടങ്ങി നൂറു കൂട്ടം കഥകള്‍ വേറെ കിടക്കുന്നു. കേന്ദ്ര പദ്ധതികള്‍ പോലും സ്വന്തം പേരിലാക്കി സ്വന്തക്കാര്‍ക്ക് വീതിച്ചു കൊടുക്കുന്നതില്‍ മുന്നിലാണ് മലപ്പുറം. പി.എം.കിസാന്‍ സ്‌കീമില്‍ മലപ്പുറത്ത് നിന്ന് രണ്ടു ലക്ഷത്തിലധികം പേരാണ് ആനുകൂല്യം പറ്റിയത്. ഇവരൊക്കെ കൃഷിക്കാരായിരുന്നെങ്കില്‍, മലപ്പുറം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തരായിരുന്നേനെ! പക്ഷെ, തമാശ അതല്ല. ഗുണഭോക്താക്കളില്‍ അധികം പേര്‍ക്കും ഇത് മോദി സര്‍ക്കാരിന്റെ ആനുകൂല്യമാണ് എന്നറിയില്ല.

ഈ കോവിഡ് കാലത്ത്‌പോലും ലീഗുകാര്‍ അല്ലാത്ത വീട്ടില്‍ ഒരു സര്‍ക്കാര്‍ സഹായവും എത്തിയിട്ടില്ല. ഇത് ലീഗുകാരുടെ മാത്രം പ്രശ്‌നമല്ല. അവര്‍ക്കൊപ്പം സുഡാപ്പികളും മൗദൂദികളും മറ്റും ചേര്‍ന്ന ഒരു അച്ചുതണ്ടുണ്ട്. താനൂരില്‍ ഹര്‍ത്താലിന് കെ.ആര്‍.ബേക്കറി തന്നെ തിരഞ്ഞെടുത്ത് തകര്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത് പ്രബുദ്ധ മലപ്പുറത്തിന്റെ പൊതുവികാരമാണ്! കെ.ആര്‍ ബേക്കറി ഉടമയെ തകര്‍ക്കാന്‍ അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങരുത് എന്ന് ഫത്വ ഇറക്കിയിട്ടും ഗുണമില്ല എന്ന് കണ്ടു ബേക്കറിയുടെ ഏജന്‍സികള്‍ മുഴുവന്‍ വാങ്ങുകയും, ബദല്‍ ബേക്കറികള്‍ തുടങ്ങുകയും ചെയ്ത് വില്പ്പന പരമാവധി കുറച്ച് മതേതരത്വം വിജയിപ്പിച്ചതും ഇവരല്ലാതെ മറ്റാരുമല്ല. പക്ഷെ, കെ.ആര്‍. ബേക്കറിയുടെ രസക്കൂട്ട് കട്ടുകൊണ്ടു പോകാന്‍ കഴിയാത്തത് കൊണ്ടാണ് ബേക്കറി ഇന്നും മലപ്പുറം ജില്ലയില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാത്തത് എന്നത് പരസ്യമായ രഹസ്യമാണ്. പണ്ട്, പോര്‍ച്ചുഗീസുകാര്‍ കുരുമുളക് തൈകള്‍ കൊണ്ടുപോകുമ്പോള്‍ ആശങ്കപ്പെട്ടവരോട് സാമൂതിരി പറഞ്ഞത്, തൈകള്‍ കൊണ്ടുപോയ്‌ക്കോട്ടെ, ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്നാണ്! ശ്മശാനം ഒരുക്കുക പഞ്ചായത്തിന്റെ ചുമതലയാണ്. പക്ഷെ, അന്യമതസ്ഥര്‍ക്ക് എന്തിനാണ് ശ്മശാനം എന്നും, വീട്ടില്‍ തന്നെ ദഹിപ്പിച്ചാല്‍ കൂടുതല്‍ പുണ്യം കിട്ടില്ലേ എന്ന് പരിഹസിച്ചവരും പറയുന്നത് മതേതരത്വം തന്നെയാണ്.

ഇടതന്മാരുടെ വാദം തിരൂരില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാത്തത് ലീഗിനെ പേടിച്ചല്ല എന്നാണ്! ഇപ്പോള്‍ തിരൂര്‍ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ഇടതുപക്ഷമാണ്. പക്ഷെ, പ്രതിമ സ്ഥാപിച്ചാല്‍ എന്ത് നടക്കും എന്ന് അവര്‍ക്കും നന്നായി അറിയാം! അത്രക്ക് മതേതരമാണ് മലപ്പുറം മനസ്! കോട്ടക്കല്‍ ഓ.വി.വിജയന്റെ പ്രതിമ തകര്‍ത്തതില്‍ കേസില്ലാതെയായതിനും അവര്‍ക്ക് ന്യായീകരണം ഉണ്ട്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ലീഗ് ഹരിതപതാക കെട്ടിയതിനു ന്യായീകരണം നമ്മള്‍ കേട്ടതാണല്ലോ. ”അള്ളാഹു അക്ബര്‍” വിളിയുമായി വന്നവര്‍ ഒരു കാര്യം കൂടെ പറഞ്ഞു, ”ഇരുപത്തി ഒന്നിലെ വാളുകളൊന്നും അറബിക്കടലില്‍ എറിഞ്ഞിട്ടില്ല” എന്ന്! അതായത്, സ്വാതന്ത്ര്യ സമരമെന്ന് തിരുത്തിയെഴുതി ആനുകൂല്യം വാങ്ങുന്നവര്‍ പറയുന്നു, ഇരുപത്തി ഒന്നിലെ വാളുകള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന്! അപ്പോള്‍, ഏത് വെള്ളക്കാരന്റെ നേരെയായിരുന്നു അവര്‍ സ്വാതന്ത്ര്യം നേടാന്‍ കുന്തമുന തിരിച്ചിരുന്നത് എന്നും, എന്തിനാണ് അവര്‍ ഇത്രയും നാള്‍ വാള്‍ സൂക്ഷിച്ചു വെച്ചത് എന്നും അവരില്‍ നിന്ന് തന്നെ വ്യക്തമായല്ലോ! ഇതേ വിഷയത്തില്‍ തന്നെ മലപ്പുറത്തുള്ള സര്‍വ്വകലാശാല ഒട്ടേറെ പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്. ലഹളക്കാലത്ത് പലായനം ചെയ്തവരുടെ വീടുകള്‍ കൊള്ളയടിച്ച് അവിടെയുള്ള ധാന്യങ്ങളും ആടുമാടുകളേയും വേവിച്ചു കൊടുക്കുന്ന മഹനീയ കര്‍ത്തവ്യമായിരുന്നു ലഹളക്കാരുടെ വീടുകളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യസമര പങ്കാളിത്തം! അവരുടെ പേരുവിവരങ്ങളും, മൂരി ബിരിയാണിയുടെ പാചകകുറിപ്പും, പാചകവിധിയും തേടിപ്പിടിച്ചു റിസര്‍ച്ച് ഫോര്‍മാറ്റില്‍ എഴുതിക്കൊടുത്ത എത്രയോ പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയ ചരിത്രമുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയും മലപ്പുറത്താണ്! അതുപോലെ, നിരക്ഷരനായിരുന്ന മുഹമ്മദ് നബിയുടെ കലാ സപര്യയും, കാവ്യാസ്വാദന സര്‍ഗ്ഗപ്രതിഭയും വര്‍ണ്ണിച്ചെഴുതിയവര്‍ക്കും ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ചരിത്രം ഈ സര്‍വ്വകലാശാലക്ക് സ്വന്തം! ഇതൊന്നും നടന്നത് ഏതെങ്കിലും അറബ് രാജ്യത്തല്ല എന്നോര്‍ക്കണം. അറബ് രാജ്യങ്ങള്‍ പോലും കണ്ണ് തള്ളിയ ഗവേഷണങ്ങള്‍ നടത്തുന്ന ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണ്. പക്ഷെ, അതൊന്നും പറയരുത്. വര്‍ഗ്ഗീയതയാണ്! ഇതൊന്നും പോരാതെയാണ് സമ്പന്നമായ അറബ് ലോകത്ത് പോലും കാണാത്ത അറബിക് സര്‍വ്വകലാശാല മലപ്പുറത്ത് വേണം എന്ന് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇവര്‍ വാശി പിടിച്ചത്!

നോമ്പിന് ഹോട്ടലുകള്‍ തുറക്കാതിരിക്കാനും ന്യായീകരണം ഉണ്ട്. നിരവധി, നിരവധി ഹോട്ടലുകള്‍ മലപ്പുറത്ത് തുറക്കുന്നുണ്ടത്രെ. മൗദൂദികള്‍ ഒരു ലിസ്റ്റ് തന്നെ തേടിപ്പിടിച്ചു പടച്ചുണ്ടാക്കിയിരുന്നു. അത് എല്ലാ നോമ്പ് കാലത്തും സമൂഹ മാധ്യമങ്ങളില്‍ പാറി നടക്കും. അതില്‍ പലതും പത്തും, അമ്പതും വര്‍ഷം മുന്നേ പൂട്ടിയതാണ് എന്നറിഞ്ഞിട്ടും. പഴയ പല ഹോട്ടലുകാര്‍ക്കും അറിയാം, വാടകക്ക് കടകള്‍ കിട്ടാത്തതുകൊണ്ട് വെച്ച് കെട്ടിയ ഓലപ്പുരയില്‍ നോമ്പുകാലത്ത് ചായക്കട നടത്തിയതിനു തുടര്‍ച്ചയായി കട കത്തിച്ചു കളഞ്ഞതിനാല്‍ കച്ചവടം നിര്‍ത്തി വേറെ ജോലിക്ക് പോയത്. അവരുടെ കടകളുടെ കൂടി ലിസ്റ്റുമായാണ് സുഡാപ്പി-മൗദൂദി-ലീഗ് സഖ്യം നോമ്പുകാലത്ത് മതേതരത്വം പറഞ്ഞ് ഇറങ്ങുക. ലീഗിനൊപ്പം സിമിയും ചേര്‍ന്നാണ് ജില്ലയില്‍ ഇരുപത്തിയെട്ടു സിനിമ തിയേറ്ററുകള്‍ കത്തിച്ചു ഗള്‍ഫിലെ തീവ്രവാദ തലസ്ഥാനത്തേക്ക് അയച്ചു കൊടുത്ത് കാശ് വാങ്ങിയത്. ഏറെ പരാമര്‍ശിച്ചു കഴിഞ്ഞ മാധവിക്കുട്ടി ”കൊലക്കേസ്” വീണ്ടും ആവര്‍ത്തിക്കുന്നില്ല!

ജീവിതാന്ത്യം വരെ സല്‍ക്കര്‍മ്മിയും സത്യവിശ്വാസിയും പരസ്‌നേഹിയും പരോപകാരിയും ആയ ഒരാള്‍ മരിക്കുന്ന സമയത്ത് ”ഗുരുവായൂരപ്പാ” എന്ന് വിളിച്ചതിനാല്‍ നരകത്തിലെ പോകൂ എന്നും, പത്ത് പതിനഞ്ചു കൊല്ലം കൂടെ താമസിപ്പിച്ചിട്ടും ഒരു ഹിന്ദുവിനെ മുസ്ലീം ആക്കിയില്ല എങ്കില്‍ നിങ്ങളെന്ത് മുസ്ലീം എന്ന് ചോദിക്കുകയും, ഉത്സവങ്ങളില്‍ പങ്കെടുക്കുകയോ, അവര്‍ക്ക് പിരിവ് കൊടുക്കുകയോ ചെയ്യുന്നവര്‍ മുസ്ലീം അല്ല എന്ന് ഫത്വ ഇറക്കുകയും ചെയ്യുന്ന പ്രാസംഗികര്‍ക്ക് ഏറ്റവും കൂടുതല്‍ കേള്‍വിക്കാരും, ലക്ഷങ്ങള്‍ വാരി വിതറാന്‍ മത്സരിക്കുകയും ചെയ്യുന്ന മലപ്പുറം മതേതരമാണ്!

സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ അമേരിക്കക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തതും മലപ്പുറത്ത് നിന്നായിരുന്നു. അതിനു ശേഷം പുതിയതായി രൂപപ്പെടുന്ന ജനവാസകേന്ദ്രങ്ങള്‍ക്കൊക്കെ അറബി പേരുകളും, അറേബ്യന്‍ നഗരങ്ങളുടെ പേരുകളും നല്‍കി. പൊതുവിദ്യാലയങ്ങളുടെ നൂറിരട്ടി മതവിദ്യാലയങ്ങളുള്ള ലോകത്തെ ഏക ദേശം ഈ മലപ്പുറമാണ്. ഗള്‍ഫ് നാടുകളെ കടത്തി വെട്ടി ഒരു കിലോമീറ്ററിനകത്ത് നാലും, അഞ്ചും പള്ളികളുള്ള പ്രദേശം! വിദ്യാഭ്യാസ മന്ത്രിപദം കിട്ടിയപ്പോഴൊക്കെ പച്ചവല്‍ക്കരണം നടത്താന്‍ മത്സരിച്ചവരുടെ നാട്. ചരിത്രപുസ്തകങ്ങളില്‍ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ തുടര്‍ച്ചയായി മുഗള്‍ രാജാക്കന്മാരെ കുറിച്ചും, ടിപ്പുവിനെയും, നിസാമിനെയും കുറിച്ചും ആവര്‍ത്തിച്ചു പഠിപ്പിക്കാന്‍ ശ്രമം നടത്തി വിജയിച്ച നാട്! (അതേസമയം, ഇന്ത്യന്‍ രാജാക്കന്മാരെ പറ്റി പഠിക്കാന്‍ പ്ലസ് വണ്‍ വരെ കാത്തിരിക്കണം! പ്ലസ് വണ്ണിനു ചേരുന്നതോടെ ഗ്രൂപ്പ് മാറി അവര്‍ ഝാന്‍സി റാണിയെയും, ശിവജിയെയും, രജപുത്രരെയും, അയല്‍പക്കമായ വിജയനഗര സാമ്രാജ്യത്തെയും കുറിച്ച് പഠിക്കുന്ന ”ഗതികേടില്‍” നിന്ന് രക്ഷപ്പെട്ടു കാണും! പക്ഷെ, തീര്‍ച്ചയായും ടിപ്പുവിനെ കുറിച്ച് അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കും!). മാത്രമല്ല, മുസ്ലീങ്ങളെ മഹത്വവല്‍ക്കരിക്കാന്‍ ഇടത് ബുദ്ധിജീവികളെ വിലക്കെടുക്കാന്‍ സംവിധാനമുള്ള നാട്! വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മദ്രസ നിലവാരത്തിലെത്തിക്കാന്‍ മത്സരിക്കുന്നവരുടെ നാട്. സര്‍വ്വകലാശാലയില്‍ ഒരു മുസ്ലീമോ, മുസ്ലീം നാമധാരിയോ ആയിരിക്കണം വി.സി. എന്ന് അലിഖിത നിയമം പാസ്സാക്കിയവരുടെ നാട്! (ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി വന്നതുകൊണ്ടു മാത്രം ഇപ്പോള്‍ ഇതില്‍ മാറ്റംവന്നത് മറക്കുന്നില്ല.) ലൗ ജിഹാദിനും മതവല്‍ക്കരണത്തിനും മസ്തിഷ്‌ക പ്രക്ഷാളനത്തിനും സത്യസരണിയും റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളും നടത്താന്‍ സ്വാതന്ത്ര്യമുള്ള നാട്! ഇടതായാലും, വലതായാലും, തങ്ങളുടെ മതത്തില്‍ പെട്ടവന്‍ മാതമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന നാട്! ഇതൊക്കെയാണ് മലപ്പുറം! ഇത്രയും വിശാല ചിന്താഗതിയുള്ള മലപ്പുറത്തെയാണ് ചുക്കും, ചുണ്ണാമ്പും അറിയാത്ത മേനക അധിക്ഷേപിക്കുന്നത്!

പക്ഷെ, സത്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മലപ്പുറം ആളിക്കത്തുന്നില്ല. കാരണം, എണ്ണം കുറവാണെങ്കിലും ശക്തമായ മതേതര മനസ്സ് മലപ്പുറത്തിനുണ്ട്. നിലനില്‍പ്പിനു വേണ്ടി ഇടതുപക്ഷം മതേതരത്വം കച്ചവടം ചെയ്യുമെങ്കിലും അവര്‍ക്കും അങ്ങിനെ ഒരു ലേബല്‍ അവര്‍ തന്നെ ഒട്ടിച്ചു വെച്ചിട്ടുണ്ട്! കാരണം, രാഷ്ട്രീയ കച്ചവടരഹസ്യത്താല്‍ അവര്‍ ലീഗിന്റെ മറുചേരിയിലാണ്! അവര്‍ നിരന്തരം ”വടക്കന്‍ വീരഗാഥകള്‍” പാടി സംഘപരിവാര്‍ ”ഭീഷണി” ഉയര്‍ത്തുന്നതിനാല്‍ ലീഗിന് അവരോടു പ്രത്യക്ഷത്തില്‍ അപ്രിയമൊന്നുമില്ല. പക്ഷെ, എതിര്‍ ചേരിയില്‍ ആയതുകൊണ്ട് ലീഗിന് അവരൊരു ”രാഷ്ട്രീയ” ഭീഷണിയാണ്! ലീഗിന്റെ വര്‍ഗ്ഗീയത എന്നെങ്കിലും അവര്‍ എതിര്‍ത്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാകും ഉത്തരം. പക്ഷെ, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ലീഗിന് അവരെ ”ശത്രുപക്ഷത്ത്” നിര്‍ത്തിയെ മതിയാകൂ. ലീഗിന് അങ്ങിനെ ഒരു നിലപാട് ഉള്ളതിനാല്‍ ഇടതുപക്ഷത്തിനും നിലനില്‍പ്പിനു വേണ്ടി ലീഗ് വിരുദ്ധ നിലപാടെടുത്തേ മതിയാകൂ. അകാരണമായ ഒരുഭയം ലീഗിന് ഇടതുപക്ഷത്തോടുണ്ട്! അതിനാല്‍, മറുപക്ഷം അവസരം മുതലാക്കി അധികാരം നഷ്ടപ്പെടും എന്ന ഒരൊറ്റ കാരണത്താല്‍ ലീഗ് സഖ്യം മലപ്പുറം കത്തിക്കുന്നില്ല എന്ന് മാത്രം! അത് മാത്രമല്ല, കത്തിക്കുന്നതിന് മുന്‍പേ അവര്‍ക്ക് മൂന്ന് തവണ ആലോചിക്കേണ്ടി വരും. ലീഗ് എന്നാല്‍ പ്രമാണിമാരും, കുറെ മതാന്ധത ബാധിച്ച അനുയായികളും മാത്രം ഉള്ള പാര്‍ട്ടിയാണ്. സാമ്പത്തിക മേല്‍ക്കോയ്മ ലീഗ് അധീനതയില്‍ ആയതിനാലും, അഗ്‌നിക്ക് ലീഗേതാ, ലീഗ് അല്ലാത്തവര്‍ ആരാ എന്ന് കാണാനുള്ള കണ്ണില്ലാത്തതിനാലും ഒരു തീക്കളിക്ക് ലീഗ് മുതിരില്ല! ഒരുപക്ഷെ, അഗ്‌നി ഒരു ശിര്‍ക്ക് ആണെന്ന് അവരാരെങ്കിലും ധരിച്ചുവോ ആവോ! അങ്ങിനെ വരാന്‍ വഴിയില്ല. 28 സിനിമാശാലകള്‍ കത്തിച്ചപ്പോള്‍ അവര്‍ അതൊന്നും ആലോചിച്ചില്ലല്ലോ! സാമ്പത്തിക മേഖലയുടെ 90% ശതമാനവും കൈകാര്യം ചെയ്യുന്ന മുസ്ലീം പ്രമാണിമാരെ ആശ്രയിച്ചാണ് ഇവിടെ തൊഴില്‍മേഖലയിലെ ഹിന്ദുക്കള്‍ ജീവിക്കുന്നത്. അതിനാല്‍, ഇവിടെ സംഘപരിവാര്‍ വളരാന്‍ പ്രതികൂല സാഹചര്യമാണ്. മുസ്ലീം സംഘടനകളുടെ നെറികേടിനെതിരെ നിലയുറപ്പിക്കാന്‍ ഒരു പ്രസ്ഥാനം ഇവിടെ വളര്‍ന്നു വരുന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്! അതിനൊരു രാഷ്ട്രീയ പോംവഴി ഉണ്ടാകും വരെ ലീഗ് സുരക്ഷിതമാണ്! അതുകൊണ്ടുതന്നെ, അവര്‍ക്കെതിരെ നേരിയ അപശബ്ദം പോലും ഉയര്‍ന്നു വരുന്നില്ല. ദുര്‍ബലനായ ശത്രുവിനെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കാണ് ഉത്സാഹം ഉണ്ടാകുക? നിശബ്ദനും, പ്രതികരണശേഷി നഷ്ടപ്പെട്ടവനുമായ അവന്റെ എന്ത് അപശബ്ദത്തിന്റെ പേരിലാണ് അവന് വധശിക്ഷ വിധിക്കുക? അതുകൊണ്ടുതന്നെ നേരിയ ഒരു മറുചോദ്യം പോലും ഉയരുന്നില്ല. അതിനാല്‍, മലപ്പുറം ശാന്തമാണ്! രണ്ടുകൈ കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ! എന്നിട്ടും, തൊഴില്‍ രംഗം ”സംശുദ്ധമാക്കാന്‍” ബംഗ്ലാദേശില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്തു നിശബ്ദവിപ്ലവം നയിക്കാന്‍ മുസ്ലീം സംഘടനകള്‍ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി!

രണ്ടാമതായി, ആര്യാടന്‍ മുഹമ്മദിനെ പോലെയുള്ള ചുരുക്കം ചില നേതാക്കളുടെ സാന്നിധ്യമാണ്! അല്ലാതെ, ലോകം കണ്ട ഏറ്റവും വലിയ മതേതരവാദി മുസ്ലീം ലീഗും, പാണക്കാട് തങ്ങളും ആയതുകൊണ്ടല്ല മലപ്പുറം തിളച്ചു മറിയുന്ന അഗ്‌നിപര്‍വ്വതത്തിന് മുകളില്‍ സമാധാനത്തോടെ അന്തിയുറങ്ങുന്നത്! വര്‍ഗ്ഗീയത ഇല്ലെങ്കില്‍ ലീഗ് ഇല്ല. അതിനാല്‍ അവരിപ്പോള്‍, പതിവിലും കവിഞ്ഞ വര്‍ഗീയ പ്രീണനത്തിലാണ്. കാരണം, പച്ചയായ വര്‍ഗ്ഗീയത പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ട്-മൗദൂദി കൂട്ടായ്മയില്‍ ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു വരികയാണ്. പ്രമാണിമാര്‍ ഉണ്ടാക്കിയ പാര്‍ട്ടി, ഗള്‍ഫ് പ്രവാസത്തോടെ കുറെ പണക്കാരെ സൃഷ്ടിച്ചു. അവരും കൂടെ ചേര്‍ന്നപ്പോള്‍ ലീഗ് കേവലം സമ്പന്നരുടെ പാര്‍ട്ടിയായി. പാവപ്പെട്ടവരെ സക്കാത്ത്, ബൈത്തുല്‍ റഹിമ, അനാലിസിസ് സെന്റര്‍, പാലിയേറ്റീവ് സെന്റര്‍, ആംബുലന്‍സ് എന്നിവയൊക്കെ നല്‍കി സഹായിക്കാന്‍ തുടങ്ങി. അതിനൊപ്പം മേമ്പൊടിയായി വര്‍ഗ്ഗീയതയും കലര്‍ത്തി ലീഗ് കളിക്കുന്നിടത്താണ് പോപ്പുലര്‍-മൗദൂദി സംഘങ്ങള്‍ കൃഷിയിറക്കാന്‍ വന്നത്. ലീഗിന്റെ കച്ചവട രാഷ്ട്രീയം അവര്‍ തുറന്നു കാട്ടുകയും ദീനുല്‍ ഇസ്ലാമിനെ കുറിച്ച് നിരന്തരം ബോധവല്‍ക്കരണം നടത്തുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ലീഗിന്റെ അടിത്തറ ഇളകാന്‍ തുടങ്ങിയത്. അതിനവര്‍ കണ്ടുപിടിച്ച പോംവഴിയാണ് ന്യൂനപക്ഷ കൂട്ടായ്മ. തിരഞ്ഞെടുപ്പ് കാലത്ത് പത്തില്‍ പരം ഇത്തരം സംഘടനകളെ അവര്‍ മൂലധനമിറക്കി കൂടെ നിര്‍ത്തുമായിരുന്നു! പക്ഷെ, മണ്ണില്‍ കാലു കുത്താറായപ്പോള്‍ ഈ സംഘടനകള്‍ ഐഡന്റിറ്റി പുറത്തെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങിനെ ലീഗിന് മുസ്ലീം സമുദായത്തില്‍ തന്നെ വിശ്വാസം ഇല്ലാതെയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. കാരണം, ഏത് ലീഗ് നേതാവിനെ ചൂണ്ടിക്കാണിച്ചാലും ചുരുങ്ങിയ കാലം കൊണ്ട് കോടികള്‍ സമ്പാദിച്ച ചരിത്രമുണ്ടാകും. പക്ഷെ, മറ്റുള്ളവരുടെ കയ്യിലിപ്പോള്‍ ഒന്നും ഇല്ല. ബിരിയാണി തിന്നു പോകുന്നത് ഗള്‍ഫില്‍ നിന്ന് ഒഴുകുന്ന ദീന്‍ ഫണ്ടാണ്! അതിനാല്‍ ഇപ്പോള്‍ ലീഗിന് തനിനിറം പുറത്ത് കാണിച്ചേ മതിയാകൂ. അല്ലെങ്കില്‍, മൗദൂദികളും, സുഡാപ്പികളും ഹരിതകോണിക്കൂടും, ഹരിത പതാകയും ചുരുട്ടിക്കൂട്ടി പാണക്കാട് പടിക്കല്‍ കൊണ്ടുപോയി തളളും! അതിനാല്‍, സുഹൃത്തെ ‘പഠിച്ചിട്ട് വിമര്‍ശിക്കൂ’എന്ന് തന്നെയാണ് ഇപ്പോള്‍ ലീഗിന്റെയും നിലപാടും!

മലപ്പുറം വേറെ ലെവലാണ് ഭായീ. ഗള്‍ഫില്‍ നിന്ന് വരുന്ന ഓരോ വിമാനത്തിലും സ്വര്‍ണ്ണം കടത്തി കൊണ്ടുവരുന്ന ആരെങ്കിലും കാണണം എന്നത് ഞങ്ങള്‍ക്ക് നിര്‍ബന്ധമാണ്! പ്രവാസികളില്‍ അറുപതു ശതമാനം പേര്‍ക്കും ഹവാല പണം അയക്കുന്നതാണ് വിനോദം! മയക്ക് മരുന്ന് കച്ചവടം തീവ്രവാദികള്‍ വരെ അംഗീകരിച്ച സ്വയംതൊഴില്‍ ആയതിനാല്‍ ഞങ്ങളുടെ ഹോബിയാണ്! റിയല്‍ എസ്റ്റേറ്റ് കച്ചവടം ഞങ്ങളുടെ വീക്ക്‌നെസ് ആണ്. പിന്നെ, കള്ളനോട്ട് വ്യവസായം നേരമ്പോക്കാണ്! ഞങ്ങള്‍ വേറെ ലെവലാണ് ഭായി! മലപ്പുറത്തിനോട് കളിക്കേണ്ട. ചോദിയ്ക്കാന്‍ ഇടതുപക്ഷവും, കോണ്‍ഗ്രസും ഉണ്ട്!
ഇങ്ങിനെ എഴുതി തുടങ്ങിയാല്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും. അതുകൊണ്ട് ഉത്തമാ, മേനകയെ വിട്ട് നമുക്ക് അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരനായ ഫ്‌ളോയിഡിന്റെ കഥ പറയാം. കാരണം, വെള്ളക്കാരനായ പ്രതി ഒരു കറുത്ത അടിമയുടെ ചെറുമകനായിരുന്നു എന്ന് ഇവിടെ ആര്‍ക്കും അറിയില്ലല്ലോ! ആ സേഫ് കോര്‍ണറില്‍ പോയി നമുക്കൊളിച്ചു മലപ്പുറത്ത് ഇരുന്നുകൊണ്ട് അമേരിക്കയെ കത്തിക്കാം!

Tags: ആനമലപ്പുറം
Share7TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies