Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

കുട്ടിമാണിയുടെ തന്ത്രം (ആരോമര്‍ ചേകവര്‍ 19)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 5 June 2020

കുട്ടിമാണി പടിഞ്ഞാറ്റി മച്ചറയുടെ താഴു തുറന്നു. മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു. ആഭരണങ്ങളെടുത്ത് ഭംഗിയിലണിഞ്ഞു. കണ്ണാടി നോക്കി നെറ്റിയില്‍ ചന്ദനക്കുറി വരച്ചു. ആടകള്‍ ഞൊറിഞ്ഞുടുത്തു. നേരിയ മേല്‍മുണ്ടുകൊണ്ട് മെയ് മറച്ചു. ഏലസ്സരഞ്ഞാണം അരയ്ക്കുമീതെ മുറുക്കി. തളിര്‍വെറ്റിലകൂട്ടി മുറുക്കി ചുണ്ടുരണ്ടും ചുമപ്പിച്ചു. മോതിരക്കൈകൊണ്ടു മുഖം മറച്ച്, കൊഞ്ചിക്കുഴഞ്ഞ്, ആനനടയും നടന്ന് പടിപ്പുരയില്‍ ചന്തുവിന്റെ അരികിലെത്തി. സുന്ദരിയായ കുട്ടിമാണിയുടെ വരവു കണ്ട് ചന്തുവിന്റെ മുഖത്ത് മന്ദഹാസം പരന്നു.
”ഇവിടെയിരിക്കുന്നതെന്തിനാണെന്റെ ചന്ത്വാങ്ങളേ. ഞങ്ങള്‍ക്കുമുണ്ടല്ലോ വീടും കുടുംബവും? ”
കുട്ടിമാണി ചന്തുവിന്റെ കൈപിടിച്ചെണീപ്പിച്ചു. തടസ്സമേതും പറയാതെ ചന്തു കുട്ടിമാണിയോടൊപ്പം ചെന്നു. നാലുകെട്ടിനകത്ത് താന്‍ കിടക്കുന്ന അറയിലേക്ക് അവള്‍ ചന്തുവിനെ ആനയിച്ചു. മണിക്കട്ടിലിലിരുത്തി.
”തണ്ണീര്‍കുടിപ്പാനെടുക്കട്ടേ ചന്ത്വാങ്ങളേ? എന്നു ചോദിച്ച് കുട്ടിമാണി അടുക്കളയിലേക്കു പോയി. വെള്ളിത്തളികയില്‍ വെള്ളവിലും ശര്‍ക്കരചീകിയതും കദളിപ്പഴവും കൊട്ടത്തേങ്ങയും വെച്ചു. കുടിക്കാന്‍ ചെന്തെങ്ങിളന്നീരു രണ്ടെണ്ണം മൂക്കുചെത്തിച്ചു. വെള്ളിത്തളികയും ഇളന്നീരുമായി ചന്തുവിന്റെ അരികത്തു ചെന്നു.
തണ്ണീര്‍കുടി കഴിഞ്ഞ് ചന്തു സന്തോഷമായിരിക്കുമ്പോള്‍ കുട്ടിമാണി മണിക്കട്ടിലില്‍ ചന്തുവിനോടു ചേര്‍ന്നിരുന്നു.
”ഞാനൊരു കാര്യം ചൊല്ലട്ടേ ചന്ത്വാങ്ങളേ?”
”പറഞ്ഞോളൂ കുട്ടിമാണി”
”എനിക്ക് അച്ഛനില്ലാ അമ്മയില്ല. അരിങ്ങോടരമ്മാവനാണെനിക്ക് എല്ലാമെല്ലാം. അറിയാലോ, അങ്കംവെട്ടാന്‍ അമ്മാവന്‍ പ്രജാപതിനാട്ടിലേക്കു പുറപ്പെടുകയാണ്. ചന്ത്വാങ്ങളയുടെ മച്ചുനിയന്‍ ആരോമര്‍ ചേകവരാണല്ലോ മാറ്റങ്കച്ചേകവര്‍. അമ്മാവനു വയസ്സായി. ആരോമര്‍ക്കു ചെറുപ്പമല്ലെ. പടുത്വം തികഞ്ഞവന്‍. തുളുനാട്ടില്‍പോയിപ്പഠിച്ച്, തുളുക്കുറ്റം തീര്‍ത്ത് ചുരികവാങ്ങിയവന്‍. ആരോമരോടങ്കംപിടിച്ചു ജയിക്കാന്‍ അമ്മാവന്‍ കൂട്ടിയാല്‍ കൂടില്ല. ചന്ത്വാങ്ങള എന്നെ രക്ഷിക്കണം”
പിന്‍വിളി വിളിച്ചതും മുന്നില്‍ കേറിത്തടുത്തതും വശ്യവാക്കുപറഞ്ഞ് പടിപ്പുരയോളം കൈപിടിച്ചു കൊണ്ടുവന്നതും മാറ്റങ്കച്ചേകോരായ അരിങ്ങോടരായിരുന്നു! എല്ലാം ദൈവനിശ്ചയമെന്ന് ചന്തു മനസ്സില്‍ നിനച്ചു.
”എങ്ങനെ രക്ഷിക്കേണ്ടൂ നിന്നെ ഞാന്‍?”
”ചതിയാലെ അമ്മാവന്‍ അങ്കം ജയിക്കണം”
”എങ്ങനെ ചതിക്കും ഞാന്‍ പെണ്ണേ മച്ചുനിയനെ! അവന്റെ അച്ഛനായ കണ്ണപ്പച്ചേകവര്‍ എനിക്ക് അമ്മാവനും അമ്മയും അച്ഛനുമാണ്. എന്റെ നേരമ്മയും അച്ഛനും ഞാന്‍ കുട്ടിയായിരുന്നപ്പൊഴേ മരിച്ചുപോയി. അമ്മാവന്‍ എന്നെ പുത്തൂരം വീട്ടിലേക്കെടുത്തുകൊണ്ടു വന്നു. എന്നെ ഊട്ടിവളര്‍ത്തി. വിദ്യയും പയറ്റും പഠിപ്പിച്ചു. ഒത്തൊരു ചേകോരാക്കി. അമ്മാവനെ ചതിക്കാന്‍ എനിക്കാവില്ല കുട്ടിമാണി”
”മാറാപ്പഴിച്ചൊന്നു കാണട്ടേ ചന്ത്വാങ്ങളേ” എന്നായി കുട്ടിമാണി.
”എന്തിനു കാണുന്നു? ആരോമര്‍ചേകവരുടെ ചുരികനാലും കടയിപ്പാന്‍ കൊല്ലക്കുടിയിലേക്കു കൊണ്ടുപോവുകയാണ്. ചുരിക കണ്ടിട്ടെന്താണ്?”
”ഏറിയ ചുരിക ഞാന്‍ കണ്ടിട്ടുണ്ട് ചന്ത്വാങ്ങളേ. ഈ അങ്കച്ചുരികയും ഒന്നു കാണാനൊരു മോഹം”
ചന്തു മാറാപ്പഴിച്ചു. വീരാളിപ്പട്ടില്‍ പൊതിഞ്ഞ നാലുചുരികയില്‍ ഒന്നെടുത്തു പൊക്കി നോക്കി, കുട്ടിമാണി. കേമന്‍ചുരികയുടെ തരിമുഴക്കം കേട്ട് പെണ്ണു ഞെട്ടിവിറച്ചു. ചുരിക മേല്‍ ചോര കിനാവുകണ്ട് അവള്‍ ഭയന്നുവിറച്ചു. കുട്ടിമാണി ആലസ്യമാണ്ട് കട്ടിലിലേക്കു മറിഞ്ഞു.
കുട്ടിമാണിയെ വാരിയെടുത്ത് ചന്തു മടിയില്‍ കിടത്തി. വിശറികൊണ്ടു വീശി. അവള്‍ കണ്ണു തുറന്നു.
”എന്തുപറ്റീ പെണ്ണേ നിണക്ക് ?”
”ഇതുപോലൊരു ചുരിക ഞാന്‍ കണ്ടിട്ടേയില്ലെന്റെ ചന്ത്വാങ്ങളേ. ഈ ചുരികകൊണ്ട് അമ്മാവന്‍ മരണപ്പെടും. എനിക്കാരുണ്ട് പിന്നെ! അമ്മാവനെ രക്ഷിക്കണം ചന്ത്വാങ്ങളേ. അങ്കത്തില്‍ അമ്മാവന്‍ ജയിച്ചുവരികയാണെങ്കില്‍, നിങ്ങള്‍ക്കു ഞാന്‍ പെണ്ണായിരുന്നുകൊള്ളാം”
കുട്ടിമാണി അമ്മാവനെ വിളിച്ചു. മരുമകളുടെ വിളികേട്ട് അരിങ്ങോടര്‍ അറവാതുക്കലെത്തി. മരുമകള്‍ ആലസ്യത്തോടെ ചന്തുവിന്റെ മടിയില്‍ കിടക്കുന്നതുകണ്ട് അരിങ്ങോടര്‍ ഉള്ളാലെ സന്തോഷിച്ചു.
”എന്തുപറ്റി കുട്ടിമാണി നിണക്ക്?”
”മാറ്റങ്കച്ചേകോരുടെ ഭീമന്‍ ചുരിക കണ്ട്വോ അമ്മാവാ ?”
അരിങ്ങോടര്‍ ആരോമരുടെ ചുരികയെടുത്തു.
”ഇതുപോലൊരു ചുരിക ഞാന്‍ കണ്ടിട്ടില്ലല്ലോ. ഈ ചുരികകൊണ്ടായിരിക്കും എന്റെ മരണം. ചന്തുക്കുട്ടി എന്നെ രക്ഷിക്കണം. കൊല്ലന്‍ ചുരികകടയും നേരത്ത് നാലിലൊരു ചുരികയുടെ ഇരുമ്പാണി തട്ടി, മുളയാണിയിട്ടു മുറുക്കാന്‍ പറയണം കൊല്ലനോട്. മുളയാണിയിട്ടു മുറുക്കി, പൊന്‍കാരമിട്ടു വിളക്കിയാല്‍, ചതിയാരും തിരിച്ചറിയില്ല. ആ ചുരികകൊണ്ടു വേണം ആരോമര്‍ അങ്കത്തട്ടില്‍ കേറാന്‍. ഒരു കാരണംകൊണ്ടും മാറ്റച്ചുരിക കൊടുക്കരുത്.”
(തുടരും)

Tags: ആരോമര്‍ ചേകവര്‍
Share15TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കായാമ്പൂ എന്ന കരയാമ്പൂ

കോഴിയും കുറുക്കനും

കണികാണും കണിക്കൊന്ന

നായ്ക്കള്‍

മാസവിശേഷങ്ങള്‍

അഴകൊഴുകും പവിഴമല്ലി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies