Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

തോമസ് ഐസക്ക് സിഐഎ ചാരനോ?

പി.ആര്‍.ശിവശങ്കരന്‍

Print Edition: 24 April 2020

സിപിഎമ്മിന്റെ നേതാക്കള്‍ പിണറായി വിജയനെയും സ്പ്രിംഗ്ലറിനെയും ന്യായീകരിച്ച് വിഷമിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് കൂനിന്മേല്‍ കുരു പോലെ കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് വിക്കിലീക്‌സില്‍ ‘പ്രൊട്ടക്ടഡ്’ എന്ന വിശേഷണത്തോടെ വരുന്നത്. വിക്കിലീക്‌സ് വിഷയങ്ങളുമായി പരിചയമുള്ളവര്‍ക്ക് സുപരിചിതമാണ് പ്രോട്ടക്ടഡ് എന്ന ഈ വിശേഷണം. വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ എന്ന ആസ്‌ട്രേലിയന്‍ പ്രതപ്രവര്‍ത്തകന്‍ പ്രസിദ്ധനാകുന്നതും പിന്നീട് അറസ്റ്റിലാകുന്നതും രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതും അമേരിക്കയുടെ കണ്ണിലെ കരടായതിനാലാണ്. അതിന് കാരണം വിക്കിലീക്‌സിന്റെ പ്രധാന വെളിപ്പെടുത്തലുകള്‍ അമേരിക്കന്‍ സേനയെക്കുറിച്ചും സിഐഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ചാരസംഘടനയെക്കുറിച്ചും ആയതിനാലാണ്. ഈ വെളിപ്പെടുത്തലില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ എംബസി വഴി ‘കേബിളുകള്‍’ എന്ന പേരില്‍ അതീവ രഹസ്യമായി വിദേശ ചാരന്മാര്‍ അയക്കുന്ന സിഐഎ രേഖകളാണ്. ഇതില്‍ അമേരിക്കന്‍ ചാരസംഘടന പണം ആവശ്യത്തിലധികം നല്‍കി ചില പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയു, രാഷ്ട്രീയ നേതാക്കളെയും അവരുടെ ‘അസറ്റു’കളാക്കിയും ‘ഇന്‍ഫോര്‍മര്‍’ ആക്കി മാറ്റിയിരുന്നു. ഇത്തരക്കാര്‍ നിരന്തരം മറ്റുരാജ്യങ്ങളുടെ/സംസ്ഥാനങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയൂം അമേരിക്കയ്ക്ക് ആവശ്യമായ, വേണ്ടത്ര പ്രചാരണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇങ്ങനെ നിയന്ത്രിക്കുന്ന ‘അസറ്റുകളെ’ ഇവര്‍ ഈ കേബിളുകളില്‍ (സന്ദേശങ്ങളില്‍) പേരിന്റെ കൂടെ ‘സംരക്ഷിക്കപ്പെടേണ്ടവര്‍’ എന്ന വിശാലമായ അര്‍ത്ഥത്തില്‍ പ്രൊട്ടക്ടഡ് എന്ന് ചേര്‍ക്കാറുണ്ട്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തുപോലും ഡോ. തോമസ് ഐസക്കിനെ അമേരിക്കന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സിഐഎ ഉദ്യോഗസ്ഥന്മാര്‍ കാണുകയും വിവര ശേഖരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു എന്നാണ് വിക്കിലീക്‌സിന്റെ രേഖകളില്‍നിന്നും മനസ്സിലാകുന്നത്. ഈ കാലഘട്ടത്തില്‍ ചെന്നൈയിലെ അമേരിക്കന്‍ എംബസിയില്‍നിന്നും അയച്ച രഹസ്യരേഖകളില്‍ ഡോ. തോമസ് ഐസക്കിന്റെ പേരിന്റെ കൂടെ ‘സംരക്ഷിക്കപ്പെടേണ്ടവര്‍’ എന്ന് ചേര്‍ത്തിരുന്നു എന്നത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരന്‍ കൂട്ട് എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി അമേരിക്കയ്ക്ക് വിവരങ്ങള്‍ വില്‍ക്കുന്ന മുഖ്യമന്ത്രിയ്ക്ക് സി.ഐ.എ ചാരന്‍ ഒരേ തൂവല്‍ പക്ഷിയാകുന്നു.

Tags: സിഐഎവിക്കിലീക്‌സ്തോമസ് ഐസക്ക്
Share122TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies