Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

സത്സംഗ് – വിവേകാനന്ദപതിപ്പ്

ടീയെച്ച്

Print Edition: 17 May 2019

വിവേകാനന്ദ സാഹിത്യത്തിലെ ആത്മീയതയുടെ സാരാംശത്തിന്റെ വ്യാഖ്യാനം സാഗരസമാനമാണ്. അതിനെ പുസ്തകരൂപത്തിലേക്ക് ആവാഹിക്കുക എന്നത് കഠിനപരിശ്രമം തന്നെയാണ്. വിവേകാനന്ദ സാഹിത്യത്തിലെ ആത്മീയതയുടെ ദൃശ്യപരിധിയിലെ കാഴ്ചയാണ് സത്സംഗ് – വിവേകാനന്ദപതിപ്പ്. കണ്ണൂരില്‍ നിന്നുള്ള വി.പി. ജോ മോന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച വിവേകാനന്ദപതിപ്പ് എക്കാലവും സൂക്ഷിച്ചുവെക്കേണ്ട പഠനഗ്രന്ഥമാണെന്നതില്‍ സംശയമില്ല.

കേരളത്തിലെയും പുറത്തെയും പ്രഗത്ഭരായ അറുപത്തിരണ്ടില്‍ പരം എഴുത്തുകാര്‍ അവരവരുടെ കാഴ്ചപ്പാടില്‍ വിവേകാനന്ദ ദര്‍ശനത്തെ ഇതില്‍ വിലയിരുത്തുന്നു. ഓരോന്നും ഓരോ പാഠപുസ്തകമാണെന്ന് പറയാം. അത്രയും ഗഹനവും ഗംഭീരവുമാണ് ഓരോ ലേഖനവും. അതോടൊപ്പം ശ്രീരാമകൃഷ്ണാശ്രമത്തിലെ സമാധിസ്ഥരായവരുടെ ലേഖനങ്ങളും കൂടെ ചേര്‍ന്നപ്പോള്‍ സത്സംഗ് വിവേകാനന്ദപതിപ്പ് അതിന്റെ പൂര്‍ണ്ണത കൈവരിക്കുകയാണ്.
പ്രശസ്ത പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദുമായി നടത്തിയ അഭിമുഖത്തില്‍ വിവേകാനന്ദ ചിന്തകള്‍ എങ്ങിനെയാണ് തന്നെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ കപടമതേതരവാദത്തെ യും ജെ.എന്‍.യു പോലുള്ള സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തുറന്നു കാട്ടുന്നുമുണ്ട്.

സി.പി.എം നേതാവ് എം.എ ബേബിയുമായുള്ള മറ്റൊരു അഭിമുഖവും സത്സംഗില്‍ ചേര്‍ത്തിട്ടുണ്ട്. അഭിമുഖത്തിലുടനീളം വിവേകാനന്ദ ചിന്തകളെ തള്ളാതെ, എന്നാല്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവാതെ പരവശത കാട്ടുന്ന മാര്‍ക്‌സിസ്റ്റ് നേതാവിനെ കാണാം.
ശ്രീകുമാരന്‍ തമ്പിയുടെ വിവേകപ്രകാശമെന്ന കവിത ചെറുതെങ്കിലും ഹൃദ്യമാണ്. സ്വാമിജി പറഞ്ഞ ധ്യാനമെന്ന തിരിച്ചറിവിലേക്കുള്ള വാതായനമാണ് സ്വാമി സൂക്ഷ്മാനന്ദയുടെ ചെറുലേഖനം. സ്വാമിജിയെയും ജിദ്ദുകൃഷ്ണമൂര്‍ത്തിയെയും ഒന്നായി കണ്ട് മനുഷ്യരാശിയില്‍ തൂകിയ വെളിച്ചമായി ഇരുവരെയും വിലയിരുത്തുന്നു, പി.എന്‍.ദാസ്. സ്വാമിജിയുടെ ചിക്കാഗോ പ്രസംഗത്തിന് നൂറ്റിയിരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ തിന്റെ പശ്ചാത്തലത്തിലുള്ള വിശകലനമാണ് സി. രാധാകൃഷ്ണന്റെത്. ജ്ഞാനവും ഭക്തിയും തമ്മില്‍ വ്യത്യാസമില്ലെന്ന സ്വാമിജിയുടെ അഭിപ്രായത്തെയാണ് ഏ.കെ.ബി. നായര്‍ വിലയിരുത്തുന്നത്. അദ്വൈതിയായ സ്വാമിജി, ശങ്കരാചാര്യരെ പ്പോലെ തന്നെ വിഗ്രഹാരാധനയില്‍ ഒരപാകവും കണ്ടിരുന്നില്ല.

വിവേകാനന്ദന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാതെ തന്നെ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വര്‍ത്തമാനകാലത്ത് സവര്‍ണ്ണശക്തികള്‍ക്ക് ഗുണകരമായ സൈദ്ധാന്തികായുധമായി മാറിയിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് കെ.വേണു വെച്ചുപുലര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനമുണര്‍ ത്തിയ ആധുനിക രാഷ്ട്രനായകനായി ഡോ. ആര്‍.ബാലശങ്കര്‍ സ്വാമിജിയെ വിലയിരുത്തുമ്പോള്‍, വിവേകാനന്ദന്റെ പുരോഗമന സ്വഭാവത്തെ വി.സി. ശ്രീജന്‍ അംഗീകരിക്കുന്നതും ഇതില്‍ വായിക്കാം.

വര്‍ത്തമാന കേരളത്തില്‍ സ്വാമി വിവേകാനന്ദനെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച പി. പരമേശ്വരന്റെ കാമ്പുള്ള വാക്കുകള്‍ ഈ സമാഹാരത്തിന് മുതല്‍ക്കൂട്ടു തന്നെയാണ്. പ്രൊഫ. ഒ.എം. മാ ത്യു, പ്രൊഫ. സി.ഐ. ഐസക്, സി.ആര്‍. നീലകണ്ഠന്‍, എ.വി. അനില്‍കുമാര്‍, പ്രൊ.ടി.പി. സുധാകരന്‍, ഡോ. ഇ. ബാലകൃഷ്ണന്‍, പി. നാരായണക്കുറുപ്പ്, ഡോ.എസ്. ഉമാദേവി, കെ.രാമന്‍പിള്ള, കെ.പി. ശശികലടീച്ചര്‍, എസ്.രാമനുണ്ണി, കരൂര്‍ ശശി, രംഗനാഥാനന്ദ സ്വാമി, സുകുമാര്‍ അഴീക്കോട്, മൃഡാനന്ദ സ്വാമി, തത്വമയാനന്ദ സ്വാമി, സിദ്ധിനാഥാനന്ദ തുടങ്ങി ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞവരുമായ ഒട്ടേറെപ്പേരുടെ ലേഖനങ്ങള്‍ ഒന്നി നൊന്ന് മെച്ചപ്പെട്ടതാണ്. വിവേകാനന്ദസ്വാമിയെക്കുറിച്ചുള്ള ഈ പതിപ്പ് ആത്മീയതയെക്കുറിച്ചുള്ളത് കൂടിയാണെന്ന് പറയാവുന്നതാണ്.

Tags: സത്സംഗ് - വിവേകാനന്ദപതിപ്പ്
Share10TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies