Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഞാൻ എങ്ങനെ സ്വയംസേവകനായി

അടൽ ബിഹാരി വാജ്‌പേയി

Print Edition: 7 September 2018

രാജഭരണം നിലനിന്ന ഗ്വാളിയോറില്‍ ആര്യസമാജത്തിന്റെ യുവവിഭാഗമായ ആര്യകുമാര്‍ സഭയിലൂടെ 1939-ലാണ് ഞാന്‍ ആര്‍എസ്എസ്സുമായി ബന്ധം സ്ഥാപിക്കുന്നത്. ശക്തമായ ‘സനാതനി’ കുടുംബാംഗമായിരുന്നു ഞാന്‍. പക്ഷേ ആര്യകുമാര്‍ സഭയുടെ ആഴ്ചതോറുമുള്ള സത്‌സംഗില്‍ ഞാന്‍ പങ്കെടുക്കുക പതിവായിരുന്നു. ആര്യകുമാര്‍ സഭയ്ക്ക് ഭൂദേവ് ശാസ്ത്രി എന്നു പേരുള്ള ഒരു പ്രവര്‍ത്തകനുണ്ടായിരുന്നു. വലിയ ചിന്തകനും സംഘാടകനുമായ ശാസ്ത്രി, ‘വൈകുന്നേരങ്ങളില്‍ എന്താണ് നിങ്ങളുടെ പരിപാടി’ എന്ന് ഒരിക്കല്‍ ഞങ്ങളോട് ചോദിച്ചു. ‘ഒന്നുമില്ല’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞായറാഴ്ചകളില്‍ രാവിലെയായിരുന്നു ആര്യകുമാര്‍ സഭയുടെ യോഗം. ഈ ഭൂദേവ് ശാസ്ത്രിയാണ് ഞങ്ങളോട് ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ ഗ്വാളിയോറിലെ ശാഖയില്‍ പോകാന്‍ തുടങ്ങി.

അക്കാലത്ത് ഗ്വാളിയോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. ശാഖയില്‍ പങ്കെടുത്തിരുന്നവര്‍ മഹാരാഷ്ട്രയില്‍നിന്നുള്ള കുട്ടികളായിരുന്നു. സ്വാഭാവികമായും ആ സ്വയംസേവകരൊക്കെ മറാഠി സംസാരിക്കുന്നവരായിരുന്നു. ഞാന്‍ എല്ലാ ദിവസവും ശാഖയില്‍ പോകാന്‍ തുടങ്ങി. അവിടുത്തെ കളികളും ആഴ്ചയിലൊരിക്കലുള്ള ബൗദ്ധിക്കും (പ്രഭാഷണം) ഞാന്‍ ഇഷ്ടപ്പെട്ടു. നാഗ്പൂരില്‍നിന്നുവന്ന പ്രചാരക് നാരായണ്‍ താര്‍തെയാണ് ശാഖ എടുത്തിരുന്നത്. താര്‍തെ നല്ല മനുഷ്യനായിരുന്നു. ലളിതജീവിതം നയിച്ചിരുന്നയാളും ചിന്തകനും സമര്‍ത്ഥനായ സംഘാടകനുമായിരുന്നു.

ഇന്നത്തെ എന്റെ വ്യക്തിത്വം താര്‍തെ സൃഷ്ടിച്ചതാണ്. താര്‍തെജിക്കു പുറമെ ദീനദയാല്‍ ഉപാധ്യായയും ഭാവുറാവു ദേവറസും (സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്റെ സഹോദരന്‍) എനിക്ക് പ്രചോദനമായി. ഗ്വാളിയോര്‍ അന്ന് ഭാവുറാവുജിയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്നില്ല. ബൗദ്ധിക് പ്രമുഖ് ആയിരുന്ന ബാബാസാഹേബ് ആപ്‌തെയോടൊപ്പം ഒരിക്കല്‍ അവിടെ വന്നതായിരുന്നു. മൃദുഭാഷിയായിരുന്ന ആപ്‌തേജിയുമായി ഞങ്ങള്‍ അടുത്തു. ഗ്വാളിയോറില്‍വച്ച് കുറച്ചുസമയം മാത്രമേ എനിക്ക് ആപ്‌തേജിയോട് സംസാരിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും അക്കാലത്ത് (1940) ഒടിസി (പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്) കാണാന്‍ പോയപ്പോള്‍ അദ്ദേഹവുമായി ഞാന്‍ കൂടുതല്‍ അടുത്തു. ഞാന്‍ ഒടിസിയില്‍ പോയത് പരിശീലനത്തിനായിരുന്നില്ല. സമാപന പരിപാടി കാണാനായിരുന്നു. ആ ശിബിരത്തില്‍വച്ചാണ് ഞാന്‍ ഡോ. ഹെഡ്‌ഗേവാറിനെ ആദ്യമായി കാണുന്നത്. പിന്നീട് ഡോക്ടര്‍ജി അസുഖബാധിതനായിരുന്നപ്പോള്‍ ഞാന്‍ ചെന്നുകണ്ടിരുന്നു.

ഹൈസ്‌കൂള്‍ പഠനകാലത്ത് 1941-ലായിരുന്നു എന്റെ ഒന്നാം വര്‍ഷ ഒടിസി. 1942-ല്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ രണ്ടാംവര്‍ഷ ഒടിസിയും, 1944-ല്‍ ബിഎക്കു പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷ ഒടിസിയും കഴിഞ്ഞു. 1947-ല്‍ മുഴുവന്‍സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാവാന്‍ ഞാന്‍ തീരുമാനിച്ചു. അന്നുമുതല്‍ പഠനത്തോടൊപ്പം ഞാന്‍ ശാഖാപ്രവര്‍ത്തനവും നടത്തി. 1942-ല്‍ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായി. ഇന്റര്‍മീഡിയറ്റിനു പഠിക്കുകയായിരുന്ന എന്നെ ആഗ്ര ജില്ലയിലെ ഞങ്ങളുടെ സ്വന്തം ഗ്രാമമായ ബടേശ്വറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ എനിക്ക് 16 വയസ്സായിരുന്നു.
എന്റെ അച്ഛന് ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ മൂത്ത സഹോദരന്‍ ശാഖയില്‍ പോകുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം സംഘത്തിന്റെ ഹേമന്ത ശിബിരത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ ഒരു പ്രശ്‌നവും സൃഷ്ടിച്ചു. ”എനിക്ക് മറ്റ് സ്വയംസേവകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനാവില്ല. എന്റെ ഭക്ഷണം ഞാനുണ്ടാക്കിക്കൊള്ളാം” എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ആവശ്യം അംഗീകരിച്ച ശിബിര സര്‍വാധികാരി അതിനുവേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു. എന്റെ സഹോദരന്‍ ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് ഇങ്ങനെ മാറിനില്‍ക്കാനായില്ല. മറ്റ് സ്വയംസേവകര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. 44 മണിക്കൂറുകള്‍ക്കകം അദ്ദേഹം മനസ്സുമാറി മറ്റൊരാളായി.

ലക്‌നൗവില്‍വച്ചുണ്ടായ ഒരനുഭവം ഞാന്‍ ഓര്‍ക്കുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം ഏറ്റവും ശക്തിപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഒരു മുതിര്‍ന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ അസുഖബാധിതനായി വീട്ടില്‍ ഒറ്റയ്ക്ക് കിടക്കുകയാണ്. ആരും അനേ്വഷിക്കാനില്ല. വിവരമറിഞ്ഞ് ആചാര്യ നരേന്ദ്രദേവ് എത്തി. ദേവ് ഇങ്ങനെ ചോദിച്ചു: ”എന്തൊരു സാഹോദര്യമാണ് ഈ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുള്ളത്? ഒരാളും താങ്കളെ കാണാന്‍ വന്നില്ല. ആര്‍എസ്എസ്സിന് ഇങ്ങനെയൊന്ന് സംഭവിക്കില്ല. ഏതെങ്കിലും ഒരു സ്വയംസേവകന്‍ ഒരു ദിവസം ശാഖയില്‍ വരാതിരുന്നാല്‍ ആ ദിവസംതന്നെ വീട്ടിലെത്തി അയാള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവര്‍ അന്വേഷിക്കും.” അടിയന്തിരാവസ്ഥക്കാലത്ത് ഞാന്‍ രോഗബാധിതനായി. അറസ്റ്റ് ഭയന്ന് വീട്ടുകാര്‍ക്ക് എന്റെയടുത്ത് എത്താന്‍ കഴിഞ്ഞില്ല. സ്വയംസേവകര്‍ മാത്രമാണ് എന്നെ സഹായിച്ചത്.

(വാജ്‌പേയി ‘ഓര്‍ഗനൈസര്‍’
വാരികയോട് പറഞ്ഞത്)
പരിഭാഷ: എം.പി.

Tags: ഞാൻ എങ്ങനെ സ്വയംസേവകനായിഅടൽ ബിഹാരി വാജ്‌പേയി
Share350TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies