Wednesday, June 18, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ജയിലറ കണ്ട് പേടിച്ചോ ജയരാജന്‍!

ശാകല്യന്‍

Print Edition: 17 January 2025

പെരിയ ഇരട്ടക്കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമനടക്കം 14 സഖാക്കളെ കണ്ട് കുറച്ചു ദിവസം ജയിലില്‍ വിശ്രമിച്ച് ശരീരം നന്നാക്കാന്‍ ഉപദേശം നല്‍കാനാണ് പാര്‍ട്ടി സംസ്ഥാന സമിതിയംഗവും ജയില്‍ വികസന സമിതിയംഗവുമായ പി.ജയരാജന്‍ ജനുവരി 5 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ജയിലിലേക്ക് വരുന്നവരുടെ ക്ഷേമം അന്വേഷിക്കേണ്ടത് ജയില്‍ വികസന സമിതി അംഗം എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഡ്യൂട്ടിയാണല്ലോ. ജയില്‍ വികസന സമിതിയില്‍ അംഗമായതോടെ ജയില്‍ വികസിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ഗൗരവമായ ചിന്തയിലായിരുന്നു ജയരാജന്‍. താന്‍ വിചാരിച്ചാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ വികസിപ്പിച്ച് സംസ്ഥാനത്തെ മൊത്തം സഖാക്കളെയും പാര്‍പ്പിക്കാന്‍ പറ്റുന്ന സ്ഥലമാക്കി മാറ്റാന്‍ പറ്റില്ലെങ്കിലും പഴയ ജില്ലാ സെക്രട്ടറി എന്ന അധികാരപയോഗിച്ച് കണ്ണൂരിലെ പാര്‍ട്ടി സഖാക്കളെ മുഴുവന്‍ ഉള്‍പ്പെടുന്നതാക്കി വികസിപ്പിച്ചെടുക്കാന്‍ കഴിയും. അതിനുള്ള പണി അറിയുന്ന ആളുമാണദ്ദേഹം. അത്തരം വികസന ചിന്തയുള്ള ഒരാള്‍ പെരിയ ഇരട്ടക്കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് കുഞ്ഞിരാമനടക്കമുള്ള തന്റെ സഹപ്രവര്‍ത്തകര്‍ ജയിലിലേക്ക് വരുമ്പോള്‍ മാറിനില്‍ക്കാന്‍ പാടില്ലല്ലോ. സഖാക്കളുടെ ശരീരം നന്നാക്കാനുള്ള പോഷകാഹാരങ്ങള്‍ നല്‍കാന്‍ അവിടെ അദ്ദേഹം വ്യവസ്ഥ ചെയ്തിട്ടുണ്ട്. മനസ്സിനും വേണ്ടേ നല്ല ആരോഗ്യം? അതിന് പറ്റിയത് എന്ത് എന്നു ചിന്തിച്ചപ്പോഴാണ് തന്റെ പുതിയ പുസ്തകം അവര്‍ക്കു സമ്മാനിച്ചുകളയാം എന്ന ചിന്ത വന്നത്. മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ വിപ്ലവ പുസ്തകം നാടാകെ എത്തിക്കാനുള്ള ഓട്ടത്തിലാണ് ജയരാജന്‍. ജയിലില്‍ പോയി സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യത്തോടൊപ്പം പുസ്തകത്തിന്റെ കോപ്പിയും നല്‍കി. ഇതിനെക്കുറിച്ചാണ് അസൂയമൂത്ത വലതുപക്ഷമാധ്യമങ്ങള്‍ പി..ജയരാജന്റെ സാന്നിധ്യത്തില്‍ ‘ജയിലറ കാട്ടി പേടിപ്പിക്കണ്ട’ എന്ന് മുദ്രാവാക്യം വിളിച്ചു എന്ന വാര്‍ത്ത എഴുതി പിടിപ്പിച്ചത്.

നാളെ ജയിലിലേക്ക് കടന്നുവരാനുള്ള സഖാക്കള്‍ ജയിലറ കാട്ടി പേടിപ്പിക്കേണ്ട എന്ന് ഉശിരന്‍ മുദ്രാവാക്യം വിളിച്ച് അതിന് സന്നദ്ധരാകുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. രണ്ടു കൊലക്കേസില്‍ പ്രതിയായ ജയരാജന്‍ ജയിലറ കണ്ട് പേടിച്ചു പോയിരുന്നോ എന്ന് തിരിച്ചുചോദിക്കരുത്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ് ജയരാജന്‍. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴേക്കും ജയരാജന് അസുഖം മൂര്‍ച്ഛിച്ച്. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജയിലറയില്‍ കിടക്കുന്നതിനു പകരം സഖാവ് ആശുപത്രിയില്‍ സുഖവാസം ചെയ്തു. ജയിലറയില്‍ തളച്ചിടാന്‍ കഴിയാത്തതാണ് ജയരാജന്റെ വിപ്ലവ വീര്യം എന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി. പക്ഷേ കണ്ണൂരിലെ ചില സഖാക്കള്‍ക്ക് അത് അത്രക്ക് ബോധ്യപ്പെട്ടോ എന്നറിയില്ല. അതുകൊണ്ടാവാം ജയരാജന്റെ സാന്നിധ്യത്തില്‍ വെച്ചു തന്നെ അവര്‍ ഈ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെക്കൊണ്ട് കൊലനടത്തിച്ചവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ജയിലറയിലാണ് കിടക്കേണ്ടത് ആശുപത്രിയിലല്ല എന്നുള്ള ഒരു കുത്ത് ഈ മുദ്രാവാക്യം വിളിക്കു പുറകില്‍ ഇല്ലേ എന്നാണ് സംശയിക്കേണ്ടത്.

Tags: ജയരാജന്‍
ShareTweetSendShare

Related Posts

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

രാജ്ഭവന്‍ ബാലികേറാമലയോ?

ജയവിജയന്മാര്‍ നായാട്ടിനിറങ്ങുന്നേ!

നെഹ്‌റുകുടുംബത്തോട് ഇങ്ങനെ അനീതി കാട്ടിയാലോ?

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ഇസ്രായേൽ-ഇറാൻ സംഘർഷം : പൗരസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി ഭാരതം

വായനാവാരത്തിന് തുടക്കം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്‌ഷ്യം അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനം- ധര്‍മ്മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

സുശക്ത ഭാരതത്തിന്റെ സൂചികകൾ

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies