Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വ്വന്‍

തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്

Print Edition: 5 July 2024

മലയാള കവിതയുടെ ഭാവഗായകന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള ഓര്‍മ്മയായിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടില്‍ 1911 ഒക്ടോബര്‍ 11ന് കൃഷ്ണപിള്ള ജനിച്ചു. അച്ഛന്‍ തെക്കേടത്ത് വീട്ടില്‍ നാരായണ മേനോന്‍, അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ. കടുത്ത ദാരിദ്ര്യം കാരണം അദ്ദേഹത്തിന്റെ ബാല്യകാല വിദ്യാഭ്യാസം വളരെ ബുദ്ധിമുട്ടിലായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറിസ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍, രാമവര്‍മ്മ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബി.എ. ഓണേഴ്‌സ് ബിരുദം നേടി. അന്‍പത്തിമൂന്ന് കവിതകളുടെ സമാഹാരമായ ബാഷ്പാഞ്ജലി ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ചു.

ചങ്ങമ്പുഴയുടെ ആഗ്രഹം അധ്യാപകനാകുക എന്നതായിരുന്നു. അങ്ങനെ 1942ല്‍ കായംകുളത്ത് ഒരു ടൂട്ടോറിയല്‍ കോളേജില്‍ മലയാളം അധ്യാപകനായി. തന്റെ അധ്യാപനത്തിലുള്ള പ്രാഗത്ഭ്യം കൊണ്ട് അദ്ദേഹം കുട്ടികളുടെ സ്‌നേഹവും, ആദരവും പിടിച്ചുപറ്റി. അതിനുശേഷം മംഗളോദയം മാസികയുടെ പത്രാധിപസമിതി അംഗമായി. വാതരോഗവും ക്ഷയരോഗവും അപ്പോഴേയ്ക്കും അദ്ദേഹത്തെ തീരെ അവശനാക്കികഴിഞ്ഞിരുന്നു. 1948 ജൂണ്‍ 17ന് തൃശ്ശൂരിലെ മംഗളോദയം നഴ്‌സിങ്ങ് ഹോമില്‍ വച്ച് പ്രിയ കവി അന്തരിച്ചു.

കാവ്യലോകത്തിലെ ദുഃഖഗായകന്‍
അന്‍പത്തിയേഴിലധികം സൃഷ്ടികള്‍ മലയാളികള്‍ക്ക് നല്‍കി അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള്‍ 37 വയസ്സുപോലും തികഞ്ഞിരുന്നില്ല. ചങ്ങമ്പുഴയുടെ കവിതകളില്‍ ഒരു വരിയെങ്കിലും മൂളാത്ത മലയാളികളില്ല. ഇടപ്പള്ളി രാഘവന്‍പിള്ള, വൈലോപ്പിള്ളി എന്നിവരായിരുന്നു ചങ്ങമ്പുഴയുടെ സമകാലികര്‍. രാഘവന്‍പിള്ളയും ചങ്ങമ്പുഴയും ഉറ്റചങ്ങാതിമാരായിരുന്നു. ഇരുവരുടെയും കവിതകള്‍ ഇടപ്പള്ളി പ്രസ്ഥാനമെന്ന് അറിയപ്പെട്ടു. ഇടപ്പള്ളിയുടെ വിയോഗത്തില്‍ നിന്നുണ്ടായ വേദനയില്‍ അദ്ദേഹം തകര്‍ന്ന മുരളി എന്ന വിലാപകാവ്യമെഴുതി. അതില്‍ തൃപ്തനാകാതെ രമണന്‍ എന്ന മലയാളത്തിലെ ആദ്യ ഗ്രാമീണ വിലാപകാവ്യവും എഴുതി. ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റുപോയ എക്കാലത്തേയും മികച്ച കാവ്യമാണ് രമണന്‍ എന്ന് നമുക്ക് നിസ്സംശയം പറയാം.

കാവ്യനര്‍ത്തകി, രമണന്‍, ബാഷ്പാഞ്ജലി, മണിവീണ, അസ്ഥിയുടെ പൂക്കള്‍, മൗനരാഗം, ഹേമന്ദചന്ദ്രിക, ഉദ്യാനലക്ഷ്മി, മയൂഖമാല, സ്പന്ദിക്കുന്ന അസ്ഥിമാടം, വാഴക്കുല, കളിത്തോഴി, ശിഥില ഹൃദയം തുടങ്ങിയവ ചങ്ങമ്പുഴയുടെ പ്രധാന കൃതികളാണ്.

Tags: ചങ്ങമ്പുഴ കൃഷ്ണപിള്ളചങ്ങമ്പുഴ
Share1TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies