Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

മിസോറാം ടൂറിസത്തെ കേരളവുമായി ബന്ധപ്പെടുത്തും – ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള

ടീയെച്ച് വത്സരാജ്

Print Edition: 15 November 2019
ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്ത അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയെ സത്യവാചകം ചൊല്ലിക്കൊടുത്തശേഷം ചീഫ് ജസ്റ്റിസ് അജയ് ലാംബ അഭിനന്ദിക്കുന്നു.

ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്ത അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയെ സത്യവാചകം ചൊല്ലിക്കൊടുത്തശേഷം ചീഫ് ജസ്റ്റിസ് അജയ് ലാംബ അഭിനന്ദിക്കുന്നു.

ഐസ്വാള്‍ (മിസോറാം): മിസോറാമിന്റെ 15-ാമത് ഗവര്‍ണ്ണറായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നവംബര്‍ 5ന് ചുമതലയേറ്റ ചടങ്ങ് വര്‍ണ്ണാഭവും പ്രൗഢഗംഭീരവുമായിരുന്നു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയിലായിരുന്നു കാലത്ത് 11.30ന് സത്യപ്രതിജ്ഞാ ചടങ്ങ്. മിസോറാം – ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വേദിയിലെത്തിയ ശ്രീധരന്‍പിള്ളയെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ക്യാബിനറ്റ് ചീഫ് സെക്രട്ടറി ലാല്‍നുമാവിഗെ ചുന്‍ഗെയ് പുതിയ ഗവര്‍ണ്ണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് വായിച്ചു ഒപ്പുവെച്ചു. തുടര്‍ന്ന് പി.എസ്. ശ്രീധരന്‍പിള്ളയെ ഗവര്‍ണ്ണര്‍ പദവി ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചു.

ഇംഗ്ലീഷിലാണ് ശ്രീധരന്‍പിള്ള സത്യവാചകം ചൊല്ലിയത്. പത്ത് മിനിറ്റ് മാത്രം നീണ്ടുനിന്ന ഔദ്യോഗിക ചടങ്ങില്‍ മുഖ്യമന്ത്രി സോറാംതാംഗെ, മന്ത്രിമാര്‍, എം.എല്‍.എമാര്‍, ബിജെപി മിസോറാം സംസ്ഥാന പ്രസിഡന്റ്, മിസോറാമിലെ ബിജെപി എം.എല്‍.എ. ഡോ.ചക്മ, ബിജെപി അഖിലേന്ത്യാ സെക്രട്ടറി ബി. സത്യകുമാര്‍, കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളായ ബി.രാധാകൃഷ്ണ മേനോന്‍, ബാബു വര്‍ഗ്ഗീസ്, പി.എം. ശ്യാമപ്രസാദ്, അയനിക്കാട് ശശിധരന്‍ തുടങ്ങിയവരും കുടുംബാംഗങ്ങളും ശ്രീധരന്‍പിള്ളയുടെ 100 ജൂനിയര്‍ അഭിഭാഷകരെ പ്രതിനിധീകരിച്ച് അഡ്വ.ജോസഫ് തോമസ്, യുഹാനോന്‍മാര്‍, മെത്രാപ്പൊലീത്ത മിലിത്തിയോസ് എന്നിവരടക്കം 56 പേരും കേരളത്തില്‍ നിന്ന് പങ്കെടുക്കുകയുണ്ടായി.

കേരളവും മിസോറാമും തമ്മില്‍ പല കാര്യങ്ങളിലും സാമ്യമുണ്ടെന്നും മിസോറാമിലേക്ക് കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റുകളെ കൊണ്ടുവരുന്ന കാര്യം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്നും ചുമതലയേറ്റശേഷം ‘കേസരി’യുമായി സംസാരിക്കവെ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. മിസോറാമിലെ കരകൗശല ഉല്പന്നങ്ങള്‍ക്ക് കേരളത്തില്‍ മാര്‍ക്കറ്റ് കണ്ടെത്താനും കേരളത്തിലെ കയറുല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മിസോറാമിലേക്ക് എത്തിക്കാനുമുള്ള പദ്ധതികള്‍ക്കായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ എന്‍.ഡി.എ മുന്നണിയില്‍ പെട്ട മിസോറാം നാഷണല്‍ ഫ്രണ്ടാണിവിടെ ഭരണ കക്ഷി.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ഒക്‌ടോ.28ന് ശ്രീധരന്‍പിള്ളയെ ഗവര്‍ണ്ണറായി രാഷ്ട്രപതി നിയമിക്കുന്നത്. നേരത്തെ കുമ്മനം രാജശേഖരന്‍ 2018 മെയ് മുതല്‍ 2019 മാര്‍ച്ച് 8 വരെ ഇവിടെ ഗവര്‍ണ്ണറായിരുന്നു. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമനായിരുന്നു മിസോറാം ഗവര്‍ണ്ണര്‍.

Tags: മിസോറാംഗവര്‍ണ്ണര്‍പി.എസ്. ശ്രീധരന്‍പിള്ളബി.ജെ.പി
Share1TweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies