Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

അച്ഛന്‍ എനിക്ക് ഒരു വിസ്മയമാണ്…

അശ്വതി വി.നായര്‍

Print Edition: 1 September 2023

അച്ഛന്റെ നവതിയുമായി ബന്ധപ്പെട്ട് പല ദിക്കില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു, ഒരു ലേഖനം അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ് അങ്ങനെ എന്തെങ്കിലും ഒന്നെഴുതിക്കൊടുക്കാന്‍. എന്നെ സംബന്ധിച്ച് അച്ഛനെ കുറിച്ച് എഴുതാന്‍ ഒരുപാട് ഉണ്ടെങ്കിലും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു അമ്പരപ്പാണ്. വളരെ രസകരമായ നിമിഷങ്ങള്‍, ഓര്‍മ്മകള്‍ അതൊക്കെ പങ്കുവയ്ക്കാന്‍ മടിയാണ് എന്നതാണ് സത്യം. എന്ത്എഴുതും, എങ്ങനെ എഴുതും എന്ന്് തീരുമാനിക്കുക എളുപ്പമല്ല.

ഞങ്ങള്‍ രണ്ടുപേരുടെയും പിറന്നാള്‍ കര്‍ക്കിടകത്തിലാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ പതിവില്ല. പണ്ട് അച്ഛന്റെ പിറന്നാളിന് മൂകാംബികയില്‍ പോകുന്ന പതിവുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ എന്റെ പിറന്നാളിന് വീട്ടില്‍ പൂജ. തിരിച്ചും സംഭവിച്ചിട്ടുണ്ട്. മൂകാംബികയിലേക്കുള്ള യാത്രകള്‍ മറക്കാനാവില്ല. വര്‍ഷകാലവും ഏറെ ഇഷ്ടമാണ്. മഴ പെയ്യുന്നത് മണിക്കൂറുകളോളം നോക്കി ഇരിക്കാന്‍ രസമാണ്. ഓരോ പ്രതലത്തിലും മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ചെറിയ ഓളങ്ങളുണ്ടാക്കി ഒഴുകിപ്പോകുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്, കുട്ടിക്കാലത്ത്. മഴക്കാലത്ത് വനത്തിനുള്ളിലെ റോഡിലൂടെ നമ്മള്‍ കൊല്ലൂരില്‍ എത്തിച്ചേരുമ്പോള്‍ സൗപര്‍ണിക കരകവിഞ്ഞ് ഒഴുകുന്നുണ്ടാവും.

എന്നെ എഴുത്തിനിരുത്തിയത് മൂകാംബികയിലാണ്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ബാലാ ഹരിഹരന്‍, അദ്ദേഹമാണ് നാവിലെഴുതിയത്. കുട്ടിക്കാലത്ത് അവിടെ പോകുമ്പോള്‍ വലിയ സൗകര്യമൊന്നുമില്ല. അടികകളുടെ വീട്ടില്‍ ഭക്ഷണവും, യമുന വിഹാര്‍ എന്ന ചെറിയ ലോഡ്ജില്‍ താമസവും. പില്‍ക്കാലത്ത് വലിയ ഹോട്ടലുകള്‍ വന്നു. അച്ഛന്റെ താവളം അടികകളുടെ വീടിനു തൊട്ടടുത്തുള്ള ഭാഗീരഥി ടൂറിസ്റ്റ് ഹോം ആയി. അവിടത്തെ മുറിയുടെ വരാന്തയില്‍ നിന്നാല്‍ സൗപര്‍ണികയുടെ ഒരു കൈവഴി ഒഴുകുന്നത് കാണാം. ദൂരെ മഞ്ഞില്‍ പാതി മൂടിയ കുടജാദ്രിയും.

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛനോട് ഒരിക്കല്‍ ചോദിച്ചു, അച്ഛന് ഇവിടെ വരാന്‍ എന്താണ് ഇത്ര താല്പര്യം എന്ന്.

“She is like a universal mother.” ജാതി ഭേദമെന്യേ ഇവിടെ ആര്‍ക്കും വരാം, തൊഴാം. അമ്മക്ക് എല്ലാവരും ഒരുപോലെ. ഇവിടെ തൊഴുമ്പോള്‍ ഒരു സമാധാനം. സ്വന്തം അമ്മയുടെ അടുത്തെത്തിയ പോലെ. എന്റെ ചെറിയ മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ വിശ്വാസത്തിന്റെ ആ ഊര്‍ജ്ജം ഇന്നും ഞാന്‍ കാത്തു സൂക്ഷിക്കുന്നു. അന്നുമുതല്‍ മൂകാംബിക ദേവി എനിക്ക് കൊല്ലൂരമ്മയായി.

എം.ടിയും കുടുംബവും

ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞവഴിയിലൂടെ കടന്നു വന്നവരാണ്, അച്ഛനും അമ്മയും. രണ്ടു പേരുടെയും കുട്ടിക്കാലവും യൗവ്വനവും നിറപ്പകിട്ടാര്‍ന്നതല്ല. പക്ഷെ ഞാന്‍ ജനിക്കുമ്പോഴേക്കും കാര്യങ്ങള്‍ കുറെ ഭേദമായി.

കഷ്ടപ്പാടുകള്‍ അറിയാതെയാണ് ഞാന്‍ വളര്‍ന്നത്. എങ്കിലും പണത്തിന്റെ മൂല്യം എന്താണെന്ന് അവര്‍ കൃത്യമായി എന്നെ പഠിപ്പിച്ചിട്ടുണ്ട്. ആഡംബരവും ആഘോഷങ്ങളും ഞാനും ശീലിച്ചിട്ടില്ല. അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു:”We are not rich. We are only managing.”ആ വാചകം മായ്ക്കാനാവാത്ത വിധം എന്റെ ബുദ്ധിയിലും മനസ്സിലും പതിഞ്ഞു. ഇന്നും ഞാന്‍ അത് അക്ഷരം പ്രതി ഉള്‍ക്കൊണ്ട് ജീവിക്കുന്നു.

ഒറ്റ രാത്രികൊണ്ട് എങ്ങനെ സമ്പന്നരാവാം എന്ന് പഠിപ്പിക്കുന്ന ധാരാളം പുസ്തകങ്ങളും സാമ്പത്തിക വിദഗ്ദ്ധരും നമുക്ക് ചുറ്റുമുണ്ട്. അവരാരും പറയാത്ത ഒരു കാര്യമാണിത്. ഒരു പക്ഷെ ”ജെനറേഷന്‍ സീ” ക്ക് മനസ്സിലാവുകയുമില്ല. പണത്തിനോടും ആഡംബരത്തിനോടും യാതൊരു ഭ്രമമോ ആര്‍ത്തിയോ ഇല്ലാത്ത ഒരു വ്യക്തി. സമ്പത്ത് വേണ്ട എന്നല്ല, അതിന്റെ മൂല്യം എന്താണെന്നും അതില്‍ അഹങ്കരിക്കരുത് എന്നും പഠിപ്പിക്കുകയായിരുന്നു.

”വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍” എന്ന സിനിമയില്‍ യശശ്ശരീരനായ സുകുമാരന്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗ്: പണത്തേക്കാള്‍ വലിയ ഒരു ദൈവവും ഇവിടെയില്ലെടാ! ആയിരം ഉള്ളവന്‍ ധനികന്‍, ലക്ഷം ഉള്ളവന്‍ പ്രഭു, കോടി ഉള്ളവന്‍ ഈശ്വരന്‍, കോടീശ്വരന്‍! ഇത് ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. അങ്ങനെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അച്ഛന്‍ എഴുതിയ ആ വാചകത്തിന്റെ സമകാലിക പ്രസക്തി അത്ഭുതപ്പെടുത്തുന്നു.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം, അതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വിദ്യാഭ്യാസം, വിവാഹം, പ്രൊഫഷന്‍ ഇതൊക്കെ എന്റെ മാത്രം തീരുമാനങ്ങളാണ്. ഒരിക്കല്‍ പോലും അച്ഛന്‍ അതില്‍ കൈകടത്തിയിട്ടില്ല. എന്ത് തീരുമാനം എടുത്താലും അതിനെ സ്വീകരിച്ച്, കൂടെ നിന്നിട്ടേയുള്ളൂ. മകള്‍ എന്നതിനപ്പുറം സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തിയായിട്ടാണ് അച്ഛന്‍ എന്നെ കണ്ടത്. അതൊരു ഭാഗ്യമായി കരുതുന്നു.

സമചിത്തതയോടെ ജീവിക്കാന്‍ എഴുത്തിലൂടെയും അല്ലാതെയും വിലമതിക്കാനാവാത്ത ജീവിത പാഠങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി പറയുന്നില്ല. അച്ഛന്‍ മകള്‍ക്കല്ലാതെ മറ്റാര്‍ക്ക് പറഞ്ഞു കൊടുക്കാന്‍!

Tags: M T Vasudevan Nairഎം ടി
ShareTweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies