ഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍
ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ.
പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത്
നല്ലിളം കാറ്റ് കുളിര്‍മയേകും.
മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം
മാടിവിളിക്കുന്നു പക്ഷികളെ.
കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍
പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍
മാധുര്യമെന്നും ചൊരിയാന്‍ തൊടിയിലായ്
മാവും പിലാവും തളിര്‍ത്തിടട്ടേ!