Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

കെ. വി. രാജശേഖരൻ

Apr 5, 2023, 06:31 pm IST

ഭാരത് ‘ഥോഡോ’  (ഝോഡോയെന്നാണെന്ന് രഹുൽ;  ‘ഥോഡോ’ യാണ് ലക്ഷ്യമെന്ന് വിവരമുള്ളവർ; രാഹുൽ ഭാരത് ഛോഡോയെന്നാണെന്ന് കൊടിക്കുന്നിൽ!) യാത്രകൊണ്ടും ഒരു നേട്ടവും ഉണ്ടാകാത്ത സാഹചര്യത്തിൽ ലണ്ടനിലേക്ക് പോയ രാഹുൽ മണ്ടന്മാർ ലണ്ടനിൽ പോയ കഥ ഓർമ്മിപ്പിക്കുമെന്ന്  നെഹ്രു കുടുംബത്തിലെ ആ ആറാം തമ്പുരാന്റെ ശത്രുക്കൾ പോലും കരുതിയിട്ടുണ്ടാകില്ല.  അവിടെ ചെന്ന് ഇംഗ്ലണ്ടും അമേരിക്കയും ചൈനയും പാക്കിസ്ഥാനും ചേർന്ന ഒരു ഓവർസീസ് ‘മഹാഗഡ്ബന്ധൻ’ ഉണ്ടാക്കി തനിക്ക് ഭാരതത്തിന്റെ എക്കാലത്തെയും ‘ഭാവി പ്രധാനമന്ത്രിയായി’ തുടരാനുള്ള  അനുവാദത്തിനു വേണ്ടി, പരോക്ഷമായി, താണുവീണ് കേണപേക്ഷിച്ചതു കണ്ടാൽ ആർക്കാണ്  മനസ്സലിയാത്തത്?  ജി 20 അദ്ധ്യക്ഷ പദവിയിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ പോലും, ഉക്രെയിൻ പ്രശ്നം പരിഹരിക്കുന്നതിനൊക്കെ പിന്നീട് ശ്രമിക്കാം, ആദ്യം ഈ വേലയും കൂലിയും വീടും വീട്ടുകാരിയും കുട്ടികളും കുടുംബവുമില്ലെന്ന് കരഞ്ഞ് കൂകുന്ന 52 വയസ്സുകാരനെ പുനരധിവസിപ്പിക്കുനതിനൊരു പദ്ധതി തിരയാം എന്ന് തോന്നിക്കൂടായ്കയില്ല.

ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശ വിരുദ്ധ രാഷ്ട്രീയത്തിന്റെയും അജണ്ടാ നടപ്പാക്കുവാൻ വേണ്ടി ഭാരതത്തിനകത്ത് കോൺഗ്രസ്സും കമ്യൂണിസ്റ്റ് പരിവാറും (സിപിഎം, സിപിഐ, നാടൻ/കാടൻ നക്സലുകൾ, ഉൾപ്പെടുന്ന), ഇസ്ലാമിക വർഗീയ/മതമൗലികവാദ/ഭീകരവാദ ശക്തികളും,  ക്രിസ്ത്യൻ വർഗീയ/മതപരിവർത്തന ശക്തികളും  പുറത്തുള്ള ചൈനയും, പാക്കിസ്ഥാനും, പാശ്ചാത്യ ശക്തികളും, ആദ്യമായി ഒന്നിച്ചത് നരേന്ദ്ര മോദിയെ എതിർക്കാനായിരുന്നില്ല.  രാഹുലായിയുന്നില്ല അവരുടെ നേതാവും.   അടൽ ബിഹാരി വാജ്പേയിയെ എതിർക്കാൻ സോണിയയെ ഉയർത്തിക്കാട്ടിയായിരുന്നു, തമ്മിലുള്ള അന്തർ സംഘർഷങ്ങൾ പോലും മറന്ന് അവർ ആദ്യമായി ഒന്നിച്ചത്.

അതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്,  സ്വതന്ത്ര ഭാരതത്തെ തങ്ങളോടടുപ്പിക്കാൻ ഇംഗ്ലീഷുകാർക്ക് നെഹ്രുവിന്റെ മൗണ്ട് ബാറ്റൺ കുടുംബബന്ധവും, അമേരിക്കക്കാർക്ക് അവരുടെ മുൻ ഉദ്യോഗസ്ഥനായിരുന്ന എം.ഒ. മത്തായിയെ നെഹ്രുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുകിക്കയറ്റതിലൂടെ ഇട വന്ന സൗകര്യവും, സോവിയറ്റ് യൂണിയന് നെഹ്രുവിനുണ്ടെന്ന് അവരുൾപ്പടെ തെറ്റിദ്ധരിച്ചിരുന്ന കമ്യൂണിസ്റ്റാഭിമുഖ്യവും  പ്രതീക്ഷയുടെ സുപ്രധാന ഘടകങ്ങളായിരുന്നു.  ഇന്ദിരയും മത്തായിയും ചേർന്ന് ഭാരതത്തെ അമേരിക്കയോടടുപ്പിക്കുമോയെന്ന് ഭയന്ന സോവിയറ്റ് യൂണിയൻ,  പ്രിയദർശിനിക്ക് റഷ്യൻ യുവനാവിക മിടുക്കന്മാരോടൊപ്പമുള്ള ഉല്ലാസ യാത്ര ഒരുക്കിയാണ് അന്തരീക്ഷം മാറ്റിയെടുക്കലിന് ആരംഭം കുറിച്ചതെന്നാണ്,   ഇന്ന് പരസ്യമായി ലഭ്യമായ മിത്രോഖിൻ രഹസ്യ രേഖകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്.  ഫലപ്രദമായ തുടർ നടപടികളിലൂടെ നെഹ്രുവിനും ശാസ്ത്രിക്കും ശേഷം ഭാരതത്തെ  സോവിയറ്റ് സഖ്യ കക്ഷിയാക്കി അവർ മാറ്റിയെടുത്തു.

ഇന്ദിരയ്ക്കുശേഷം പ്രധാനമന്ത്രിയായ, അവരുടെ മകനും പഴയൊരു കെജിബി ഏജന്റിന്റെ മകൾ സോണിയയുടെ ഭർത്താവുമായിരുന്ന, രാജീവിന്റെ കാലത്തും ഭാരതം സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷിയായി തന്നെ തുടർന്നു.  രാജീവിനെ ചൈനയോടടുപ്പിക്കാൻ അതിബുദ്ധിമാനായ, പലപ്പോഴും അവസരവാദം പ്രകടമാക്കാറുള്ള, വിപുലമായ അന്താരാഷ്ട്രബന്ധങ്ങൾ (ചൈനയോടും അമേരിക്കയോടും ഇസ്റായേലിനോടും മറ്റും)  ഉള്ള ഒരു  പ്രമുഖ വ്യക്തി ശ്രമിച്ചു നോക്കിയെങ്കിലും ഭാരത-സോവിയറ്റ് ബന്ധം അറ്റു പോകാതെ തുടർന്നു.  പക്ഷേ, ആ ചരിത്ര ഘട്ടത്തിലാണ്  അമേരിക്കൻ ചൈനാ സംയുക്ത തന്ത്രങ്ങളിൽ സോവിയറ്റ് യൂണിയൻ ഇല്ലാതായത്.  ബോഫോഴ്സ് കുംഭകോണം ബോദ്ധ്യപ്പെട്ട ഭാരതീയ ജനത   രാജീവിന്റെ കോൺഗ്രസ്സിനെ ഭരണത്തിൽ നിന്ന് പുറത്താക്കിയതും  ഇവിടെ ഭാരതത്തിൽ ഏക കക്ഷി ഭരണം അവസാനിച്ചതും ആ കാലഘട്ടത്തിലായിരുന്നു.

അതോടെ, കൂട്ടുമുന്നണികളിൽ പെട്ട് അധികാരത്തിലെത്താൻ ഈർക്കിൽ പാർട്ടികൾക്ക് പോലും ഇവിടെ അവസരങ്ങളൊരുങ്ങി.   സോവിയറ്റ് അഭാവം അമേരിക്കയ്ക്കും പാക്കിസ്ഥാനും ചൈനയ്ക്കും അധിനിവേശത്തിന് ശ്രമിച്ചു നോക്കാമെന്ന അവസ്ഥ സംജാതമാക്കി.  പാശ്ചാത്യ ശക്തികളുടെ മാനസപുത്രനായിരുന്ന വി.പി. സിംഗിനും കമ്യൂണിസ്റ്റ് ചരടുകളിലൂടെ ചൈനയോട് ചേർന്നു നിൽക്കാൻ വിധിക്കപ്പെട്ട ദേവേ ഗൗഢയുക്കും വിഭജനത്തിനു മുമ്പുള്ള ഓർമ്മകളിലൂടെ പാക്ക് ബന്ധം താലോലിച്ച ഐ.കെ. ഗുജ്റാളിനും വരെ പ്രധാനമന്ത്രിമാരാകാൻ 1990കളിൽ അവസരങ്ങൾ ലഭിച്ചു.  അക്കാലത്ത് അവരിൽ പലരെയും സ്വന്തം വിധേയരാക്കി നിർത്താൻ കഴിഞ്ഞ  അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചൈനയുടെയും അജണ്ടാ ഭാരതത്തിൽ തങ്ങളുടെ സ്വാധീനം ഒറ്റയ്ക്ക് നേടുകയെന്നതായിരുന്നു.  എന്നാൽ 1998ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ദേശീയതയുടെ ശക്തികളെ ഭാരതീയ  ജനാധിപത്യം ഭരണമേൽപ്പിച്ചതോടെ ഭരണകൂടം നിയന്ത്രിക്കുന്നത് പൂർണ്ണമായും ഭാരത താത്പര്യത്തിന് പരിഗണന കൊടുക്കുന്നവരായി മാറി.  പൊഖ്റാൻ പരീക്ഷണത്തിനു പിന്നിലെ ആസൂത്രണമികവും, അത് നടപ്പിലാക്കിയപ്പോൾ പ്രകടമായ അടിപതറാത്ത നിശ്ചയദാർഢ്യവും,  അതിനെ തുടർന്ന് അമേരിക്ക നേതൃത്വം നൽകിയ ഉപരോധത്തെ നേരിട്ട കയ്യടക്കവും, കാർഗിൽ യുദ്ധത്തിൽ പ്രകടമായ കൈക്കരുത്തും ഭാരതത്തെ തിളങ്ങുന്ന അവസ്ഥയിലേക്കുയർത്തി.  അതോടെ അകത്തും പുറത്തുമുള്ള ശത്രുക്കളുടെ ഉറക്കം കെട്ടു;  ഒറ്റയ്ക്കൊറ്റയ്ക്ക് ഇനി പോരാടാനാവില്ലെന്നും ഒന്നിയ്ക്കാതിനി വഴിയില്ലെന്നും ശത്രുക്കൾക്ക് ബോധ്യമാവുകയും ചെയ്തു.

ഭാരതത്തിന്റെ തിളക്കം മതിയാക്കി അധിനിവേശം അനായാസമാക്കാൻ അമേരിക്കയും ചൈനയും പാക്കിസ്ഥാനും അവരോടൊപ്പം നിൽക്കുന്ന ഭാരതത്തിനുള്ളിലെ വിനീതവിധേയന്മാരും വാജ്പേയ്ജിയെ പടിയിറക്കി ഇറ്റാലിയൻ വനിത സോണിയയെ അധികാരമേൽപ്പിക്കുവാനുമാണ് പദ്ധതിയിട്ടത്.  ഭരണഘടനാ പരമായ തടസ്സങ്ങൾ സോണിയായുടെ സിംഹാസനാരോഹണം തടഞ്ഞതോടെ പാശ്ചാത്യ ശക്തികളുടെ പ്രിയങ്കരനായ ഡോ മൻ മോഹൻ സിംഗ് പ്രധാനമന്ത്രിയായി.  പിന്നീട് കണ്ടത് ഒന്നിച്ചു കൂടിയവർ തങ്ങൾക്ക് വേണ്ടതൊക്കെ നേടിയെടുക്കാൻ തുടങ്ങിയ, പാളയത്തിൽ പടയും വിഭവങ്ങളുടെ തീവെട്ടിക്കൊള്ളയുമായിരുന്നു.  ആ ചരിത്ര സന്ധിയിലാണ് ഭാരതം നരേന്ദ്ര മോദിയിലൂടെ 2014ൽ ദേശീയ ശക്തികളെ വീണ്ടും അധികാരത്തിലെത്തിച്ചത്.   അഞ്ചുകൊല്ലങ്ങൾക്കു ശേഷം  2019ൽ വസ്തുനിഷ്ഠമായ വിലയിരുത്തലിനു ശേഷം തൃപ്തരായ പൊതുജനം ദേശീയ ശക്തികൾക്കുള്ള അംഗീകാരം ആവർത്തിക്കുകയും ചെയ്തു..

അത് തന്നെയാണ് രാഹുലിന്റെ ദുര്യോഗവും!  എങ്ങനെയും അധികാരം കുടുംബത്തിനു വേണ്ടി തിരിച്ചു പിടിക്കാൻ പാടുപെടുന്നതിന് ആകുന്നതൊക്കെ ചെയ്തുനോക്കി.  ആശയത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും അഭാവത്തെ ഭാരതത്തിനകത്തും പുറത്തുമുള്ള ഹിന്ദു വിരുദ്ധ വർഗീയവാദികളിൽ നിന്നും ദേശവിരുദ്ധ രാഷ്ട്രീയ ശക്തികളിൽ നിന്നും തരപ്പെടുത്തുന്ന ആൾ ശക്തിയും കള്ള പ്രചാരണ ശേഷിയും സാമ്പത്തിക വിഭവങ്ങളും കൊണ്ട് മറി കടക്കാമെന്ന രാഹുലിന്റെ കണക്കു കൂട്ടലുകൾ ജനം തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നത് നിരന്തരം ആവർത്തിക്കുകയാണ്.

അങ്ങനെയൊരു സന്ദർഭത്തിൽ പണം മുടക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വൈദേശിക ശക്തികളുടെയുള്ളിൽ രാഹുലിന് പകരം മോദിയെ എതിർക്കാൻ പ്രതിപക്ഷത്തിന് പുതിയൊരു  നേതാവെന്ന ആശയം ഉണ്ടാകാവുന്നത് സ്വാഭാവികമാണ്.  ശരദ് പവാറും അരവിന്ദ് കേജരിവാളും ചന്ദ്രശേഖർ റാവും നിധീഷ് കുമാറും മമതാ ബാനർജിയുമൊക്കെ രാഹുലിനെ ഒഴിവാക്കി ആ പദവിയിലേക്ക് സ്വയം പ്രവേശിക്കാനുള്ള തക്കം പാർത്ത് ഉറക്കമൊഴിക്കുകയുമാണ്.   അങ്ങനെ താൻ അപ്രസക്തമാകുന്ന അവസ്ഥയെ ഭയന്നുളള ലക്കും ലഗാനുമില്ലാത്ത കടും നടപടികളാണ് രാഹുൽ കടൽ കടന്ന് കാട്ടിക്കൂട്ടുന്നത്.

അല്ലെങ്കിൽ തന്നെ രാഹുൽ അധികാരം ഭിക്ഷയാചിക്കാൻ ലണ്ടനിലേക്ക് യാത്ര തിരിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല.  വല്ല്യപ്പൂപ്പൻ മോത്തി ലാൽ നെഹ്രു, ജവാഹറിനായി കണ്ടെത്തിയതും അതേ വഴിയായിരുന്നു. മക്കാളെ ആഗ്രഹിച്ചതുപോലെ “രക്തം കൊണ്ടും നിറം കൊണ്ടും ഭാരതീയനായിരിക്കുമ്പോൾ തന്നെ, അഭിരുചികളിലും അഭിപ്രായങ്ങളിലും ധാർമ്മികത  സംബന്ധിച്ച ധാരണകളിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനായ” വ്യക്തിയായി തന്റെ മകനെ വളർത്തുന്നതാണ് നേട്ടങ്ങൾ കൊയ്യാൻ വഴിയൊരുക്കുന്ന പ്രായോഗിക ബുദ്ധിയെന്ന് കണക്കു കൂട്ടിയ മോത്തിലാൽ നെഹ്രു 1905ൽ പതിനഞ്ചുകാരനായ ജവാഹറിനെ പഠിക്കാനാക്കിയത് കേംബ്രിഡ്ജിലായിരുന്നു.  അതേ വഴിക്ക് തന്നെയായി മകന്റെ പോക്കും.  ഏതാനും വർഷങ്ങൾക്കു ശേഷം ജവാഹർ അച്ഛനോട് കേംബ്രിഡ്ജിൽ നിന്ന് ഓക്സ്ഫോർഡ് സർവ്വകലാശാലയിലേക്ക് മാറാൻ അനുവാദം ചോദിച്ചകൊണ്ടൊരു കത്തെഴുതി.  ഓക്സ്ഫോർഡിലേക്ക്  മാറാൻ അന്ന് ജവാഹർലാൽ നെഹ്രു പറഞ്ഞ കാരണം ഇതായിരുന്നു: “കേം ബ്രിഡ്ജ് കണ്ടമാനം ഇൻഡ്യാക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.”

ഇന്ന് അതേ കേംബ്രിഡ്ജിൽ ചെന്ന് രാഹുൽ ഭാരതീയ ജനാധിപത്യത്തെ കുറിച്ച് പറയുന്ന പരാതി അമൃതകാലത്തേക്ക് നടന്നു കയറിയ ഭാരതം, ജന്മം കൊണ്ടും കർമ്മം കൊണ്ടും   പ്രതിബദ്ധത കൊണ്ടും ദേശീയതയുടെ പാരമ്പര്യം ഉയർത്തി പിടിക്കുന്നവർ മതി രാജ്യം ഭരിക്കാനെന്ന് നിശ്ചയിച്ചതുകൊണ്ട് തനിക്ക് ഇടം ലഭിക്കാതെ പോകുന്നുയെന്നതായിരിക്കാം.  സാധാരണ ജീവിത പശ്ചാത്തലത്തിൽ നിന്ന് വളർന്നുയർന്ന ചായക്കടക്കാരന്റെ മകൻ, ‘നീച ജാതിയിൽ പിറന്നവൻ’,  പ്രധാനമന്ത്രിയായതും തനിക്ക്  ലോകസഭയിലെ പ്രതിപക്ഷ നേതാവാകാൻ അനിവാര്യമായ പത്തു ശതമാനം സീറ്റുകൾ പോലും സമാഹരിക്കാൻ കഴിയാത്തതും മൂലമുള്ള കദനഭാരമാകാം അദ്ദേഹം കണ്ടവന്റെ ലണ്ടൻ തിണ്ണയിൽ ഇറക്കിവെക്കാൻ നോക്കിയത്.

ലാൽബഹദൂർ ശാസ്ത്രി ഭാരത പ്രധാന മന്ത്രിയായപ്പോൾ ‘ഘർ കാ നൗക്കർ പ്രധാൻ മന്ത്രി ബൻഗയാ’ (‘വീട്ടിലെ വേലക്കാരൻ പ്രധാന മന്ത്രിയായി’) എന്ന് പരാതി പറഞ്ഞ ഇന്ദിര, പദവി തിരിച്ചു പിടിക്കാനും നിലനിർത്താനും കുടുംബത്തിന്റെ കുത്തകാവകാശമാക്കാനും കൂട്ടു പിടിച്ചത് സോവിയറ്റ് യൂണിയനെ മാത്രമായിരുന്നെങ്കിൽ സോണിയയും രാഹുലും ആശ്രയത്തിന് പിന്നാലെ കൂടുന്നത് ചൈനയുടെയും പാക്കിസ്ഥാന്റെയും പാശ്ചാത്യ ശക്തികളുടെയും എല്ലാമാണെന്നതാണ് വസ്തുത.   സീതാറാം യച്ചൂരിയെയും ഡി രാജയെയും എല്ലാം കൂടെ കൂട്ടി സോണിയയും പാർട്ടിക്കാരും നരേന്ദ്ര മോദിക്ക് വിസ നിഷേധിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റിനോട് താണുവീണ് കേണപേക്ഷിച്ചു.  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി കോൺഗ്രസ്സ് പക്ഷത്ത് നിന്ന് രാഹുൽ,  ഷീ ജിങ്ങ്പിങ്ങിന്റെയും  സോണിയയുടെയും, സാന്നിദ്ധ്യത്തിൽ കരാറൊപ്പിട്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ കൂടിയും മറ്റും കൂലിക്കാശ് വാങ്ങി;  മണിശങ്കർ അയ്യരെ പാക്കിസ്ഥാനിലേക്കയച്ച് മോദിയെ ഒഴിവാക്കിത്തരാൻ അപേക്ഷിച്ചു. (ഓർക്കുക: പ്രധാനമന്ത്രിപദവിയിൽ നിന്ന് നീക്കാനല്ല, മോദിയെ ഒഴിവാക്കാനാണ് മണിശങ്കരൻ പാക്ക് നേതൃത്വത്തോട് രാഹുലിനു വേണ്ടി ആവശ്യപ്പെട്ടത്.  ഒരു പക്ഷേ ഇന്ദിരയ്ക്ക് ശാസ്ത്രിജി ഒഴിവായി കിട്ടിയതു പോലെ രാഹുലിന് മോദിജി ഒഴിവായി കിട്ടണമെന്നായിരിക്കാം വല്ലാതങ്ങ് മോഹിച്ചു പോയത്!)

‘സബ്കാ ഹാഥ്, സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’  തുടങ്ങിയ മുദ്രാവാക്യങ്ങളുമായി മോദി മുന്നോട്ട് പോകുമ്പോൾ രാഹുലിന്  കുറുക്ക് വഴികളിലൂടെ ലക്ഷ്യം നേടാനാണ് മോഹം.  ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലനടത്തിയ, ധരംവീർ ധിംഗ്രെയയും ഭഗത്സിംഗിനെയും ചന്ദ്രശേഖർ ആസാദിനെയും പോലെ നിരവധി വീരന്മാരുടെ ജീവനെടുത്ത,  ആൻഡമാൻ ജയിലിലുൾപ്പടെ ഭാരതീയ സ്വാതന്ത്ര്യ സമര സേനാനികളെ ക്രൂരമായി പീഢിപ്പിച്ച, കൃത്രിമ ക്ഷാമങ്ങളിലൂടെ കോടിക്കണക്കിന്  ഭാരതീയരെ കൊന്നൊടുക്കിയ, ഭാരതത്തിൽ നിന്ന് 190 വർഷങ്ങളിലെ അധിനിവേശകാലത്ത് 45 ട്രില്ല്യൻ യുഎസ്സ് ഡോളറുകളുടെ മൂല്യം കണക്കാക്കുന്ന സാമ്പത്തിക വിഭവങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയ, ബ്രിട്ടനെയും മറ്റു രാഷ്ട്രങ്ങളെയും ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിലേക്ക് വിളിച്ചു വരുത്തി ഇടപെടുവിക്കാനുള്ള രാഹുലിന്റെ മോഹത്തെ  പൊതുസമൂഹം അവജ്ഞയോടെ തള്ളും.

പതിനഞ്ചിൽ പന്ത്രണ്ട് പ്രോവിൻഷൽ കമ്മറ്റികളും അനുകൂലിച്ച്  വോട്ടു ചെയ്ത സർദാർ പട്ടേലിനെ ഒഴിവാക്കി  സ്വയം പ്രധാനമന്ത്രിപദം കവർന്നെടുത്ത ജവഹർലാലിന്റെ കൊച്ചുമകനിൽ നിന്ന്,  കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതശരീരം അഗ്നിക്ക് സമർപ്പിക്കുക പോലും ചെയ്യും മുമ്പ് കീഴ് വഴക്കങ്ങളെ കാറ്റിൽ പറത്തി പ്രധാനമന്ത്രിപദം പിടിച്ചെടുത്ത രാജീവിന്റെ മകനിൽ നിന്ന് ജനാധിപത്യത്തിന്റെ ശരി രീതികൾ പഠിക്കേണ്ട ഗതികേട്  ഭാരത ജനതയ്ക്കില്ല.  പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ ഗാന്ധിയൻ ശൈലിയിൽ സമരം ചെയ്യാൻ ഇരുന്നപ്പോൾ  കർപത്രി മഹാരാജെന്ന ഹിന്ദു സന്യാസിയെ ജവഹർലാൽ നെഹ്രു സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റിനോടൊപ്പം ഇറങ്ങിവന്ന്, തലമുടിയിൽ പിടിച്ചു വലിച്ച്, മർദ്ദിച്ച്, തെരുവിലേക്ക് തള്ളിയ ഒരു അനുഭവത്തിന് സമാനമായി മുൻ പ്രധാനമന്ത്രി അടൽ  ബിഹാരിവാജ്പേയിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഏതെങ്കിലും മതവിഭാഗത്തിനെതിരെ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തിയിട്ടു വേണം ഭാരതത്തിൽ ഏതോ മതവിഭാഗത്തെ കടന്നാക്രമിക്കുന്നെന്നൊക്കെ വിടുവായത്തം വിളിച്ചു കൂകുക. കോൺഗ്രസ്സ് ശിവസേനയോടൊപ്പം മഹാരാഷ്ട്രയിൽ ഭരണം നടത്തിയപ്പോൾ അർണോബ് ഗോ സ്വാമിയെന്ന മാധ്യമ പ്രവർത്തകനുനേരെ അറസ്റ്റും സർക്കാർ മർദ്ദനോപകരണങ്ങളും അഴിച്ചുവിട്ടതിന്റെ ന്യായം പറഞ്ഞിട്ടുവേണം മോദിഭരണം മാധ്യമ സ്വാതന്ത്ര്യം നിരോധിക്കുന്നുയെന്ന്, വീര വിനായക ദാമോദർ സാവർക്കറുടെ 1857 ലെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കയ്യെഴുത്തു പ്രതിയുടെ സ്റ്റേജിൽ തന്നെ നിരോധിച്ച, ബ്രിട്ടീഷുകാരോട് പരാതി പറയുന്നത്.

ShareTweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies