Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

വിവേകാനന്ദ സംഗമം

പേരുമല രവി

Print Edition: 30 December 2022

ബ്രിട്ടീഷുകാരുടെ ആധിപത്യം, പാശ്ചാത്യാനുകരണഭ്രമം, മതപരിവര്‍ ത്തന കോലാഹലം, ജാതി ഭേദങ്ങള്‍, ഉച്ചനീചത്വങ്ങള്‍, അസ്പൃശ്യത, അജ്ഞത, പ്രതിഷേധിക്കുവാനുള്ള കഴിവില്ലായ്മ, ആലസ്യം മുതലായ ദുരവസ്ഥകളാല്‍ തകര്‍ന്നു കിടക്കുന്ന കേരള ജനതയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ചട്ടമ്പി സ്വാമികള്‍ നിരന്തരം വ്യാപൃതനായിരുന്നു. ആ കാലഘട്ടത്തില്‍, മാനവസമൂഹത്തിന് ഏകോദര സാഹോദര്യത്തിന്റെ സന്ദേശവുമായി ബംഗാളില്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ തന്റെ അവതാരോദ്ദേശം നടപ്പാക്കി വരുന്ന അവസരം. ആ സന്ദേശം ശിരസ്സാവഹിച്ചുകൊണ്ട് അതിന്റെ സാഫല്യത്തിനായി സ്വാമി വിവേകാനന്ദന്‍ എന്ന ശിഷ്യന്‍ ഭാരതപര്യടനം നടത്തിവരവെ കേരളത്തിലും എത്തി. 1892ല്‍ അദ്ദേഹം എറണാകുളത്തു വന്നു. ചട്ടമ്പി സ്വാമികളും അവിടെ ദിവാന്‍ സെക്രട്ടറി ശ്രീരാമയ്യരുടെ അതിഥിയായിട്ട് താമസിക്കുകയായിരുന്നു.

എറണാകുളത്ത് ബോട്ടില്‍ വന്നിറങ്ങിയ സ്വാമി വിവേകാനന്ദനെ അത്തരുണത്തില്‍ ചട്ടമ്പി സ്വാമികള്‍ക്ക് കാണാനും സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. രാമയ്യരും ചന്ദുലാല്‍ എന്ന പോലീസ് സൂപ്രണ്ടും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഏവരേയും അത്ഭുതപ്പെടുത്തി. രണ്ടു സ്വാമിമാരും സംസ്‌കൃതഭാഷയിലാണ് ആശയങ്ങള്‍ പങ്കു വച്ചത്. സന്ദര്‍ഭം കിട്ടിയപ്പോള്‍ ഒരു വിജനസ്ഥലത്ത് ഇരുവരും ദീര്‍ഘനേരം സംഭാഷണത്തിലേര്‍പ്പെട്ടു. വിവേകാനന്ദസ്വാമിജിക്ക് കുറേനാളായി ഉത്തരം കിട്ടാത്ത ഒരു സംശയമുണ്ടായിരുന്നു; ചിന്മുദ്രയെപ്പറ്റി. ബൃഹദാരണ്യോപനിഷത്തിലെ ഒരപ്രകാശിത ഭാഗം ഉദ്ധരിച്ച് ചട്ടമ്പി സ്വാമികള്‍ അതിഥിയുടെ സകല സംശയങ്ങളും പരിഹരിച്ചു.

”ഞാന്‍ ബംഗാളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ച് ഇവിടം വരെയെത്തി. പല പണ്ഡിതന്മാരേയും കണ്ടു. ചിന്മുദ്രയെപ്പറ്റി ഇത്രയും തൃപ്തികരവും വ്യക്തവുമായ ഒരുത്തരം ആരില്‍ നിന്നും കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടനായി”. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കാട്ടുതീ ഭക്ഷിക്കുന്ന കണ്ണനുണ്ണി (ശ്രീകൃഷ്ണകഥാരസം 9)

അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)

കേശിവധം (ശ്രീകൃഷ്ണകഥാരസം 8)

പത്തായം പെറും

മാതളവും അണ്ണാന്മാരും

യശോദയുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 7)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies