ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഭാരത വംശജനായ ഋഷി സുനക് നരേന്ദ്രമോദിയുടെ ആളാണോ എന്നൊരു സംശയം. ഋഷി മത്സരിക്കുന്നതിനെ ഭാരതീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇനി അത്രക്ക് ഉഷാറ് ഈ വാര്‍ത്തകള്‍ക്കുണ്ടാവില്ല. കാരണം ഋഷിയുടെ നിലപാട് തന്നെ. താന്‍ അധികാരമേറ്റാല്‍ ഇസ്ലാമിക തീവ്രവാദം അടിച്ചമര്‍ത്തുമെന്നാണ് ഋഷി പറഞ്ഞത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയേക്കാള്‍ പ്രധാനപ്പെട്ട കടമ പ്രധാനമന്ത്രിക്ക് വേറെ ഇല്ലെന്നും അതിനാല്‍ ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി നേരിടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തോട് വിദ്വേഷം പ്രകടിപ്പിക്കുന്നവരെ വേരോടെ പിഴുതെറിയും. ബ്രിട്ടന്റെ സ്വാതന്ത്ര്യത്തേയും വൈവിധ്യത്തേയും സഹിഷ്ണുതയേയും തുരങ്കം വെക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞതും ഇസ്ലാമിക തീവ്രവാദത്തെ ഉദ്ദേശിച്ചായിരുന്നു.
ഋഷി അവിടെയും അവസാനിപ്പിച്ചില്ല. ചൈനക്കെതിരെയും ശക്തമായി ആഞ്ഞടിച്ചു. ബ്രിട്ടനിലെ സര്‍വ്വകലാശാലകളില്‍ ചൈന നുഴഞ്ഞുകയറുന്നുണ്ടെന്നും ടെക്‌നോളജി കൊള്ളയടിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം അതവസാനിപ്പിക്കുമെന്നു മാത്രമല്ല ചൈന നടത്തുന്ന 30 കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അടച്ചുപൂട്ടുമെന്നും പറഞ്ഞു. ചൈന ബ്രിട്ടനിലെ സര്‍വ്വകലാശാലകളില്‍ ഫണ്ട് ചെയ്യുന്നത് 50000 യൂറോയാണ്. ബ്രിട്ടനില്‍ ചൈനയുടെ ചാരപ്രവര്‍ത്തനം സജീവമാണ്. ഭാഷയിലും സംസ്‌കാരത്തിലും ചൈന ഇടപെടുന്നു എന്നാണ് ഋഷിയുടെ വിലയിരുത്തല്‍. ബ്രിട്ടനെ ഇസ്ലാമിക തീവ്രവാദികളും ചൈനീസ് ഡ്രാഗണും ചേര്‍ന്ന് ഇല്ലാതാക്കുന്നു എന്നത് ആ രാജ്യത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു. അതാണ് ഇക്കാര്യം ഋഷി തിരഞ്ഞെടുപ്പു വിഷയമാക്കിയത്. ഈ ശക്തികള്‍ക്കെതിരെ അന്താരാഷ്ട്ര സഖ്യമുണ്ടാക്കുമെന്നും ജനങ്ങള്‍ക്ക് വാക്ക് കൊടുക്കുന്നു. ഇതുതന്നെയാണ് മോദിയും ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ തന്നെ ഋഷിയെ മോദിപക്ഷക്കാരനായി മുദ്രകുത്താന്‍ കാലം അധികം വൈകില്ല.