Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

വടക്കോട്ടു തല വെച്ചുറങ്ങരുത്‌

രാജമോഹന്‍ മാവേലിക്കര

Print Edition: 4 October 2019

വടക്കോട്ടു തലവെച്ചുറങ്ങരുത് എന്നത് വാമൊഴിയിലൂടെ പകര്‍ന്നു കിട്ടിയ ഒരറിവാണ്. തെക്കോട്ടോ കിഴക്കോട്ടോ തലവെച്ചു കിടന്നുറങ്ങണമെന്നാണ് നാട്ടാചാരം. വടക്കോട്ടു തലവെച്ചുറങ്ങരുത് എന്ന് മുത്തശ്ശിമാര്‍ ചെറുപ്പത്തിലേ നമ്മെ പഠിപ്പിക്കുന്നു. ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഇതിന്റെ ശാസ്ത്രീയത നമുക്ക് മനസ്സിലാകും. ഭൂമിതന്നെ ഒരു കൂറ്റന്‍ കാന്തമാണ്. വടക്കുനോക്കി യന്ത്രം എപ്പോഴും തെക്കുവടക്കായി നില്‍ക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കാന്തികശക്തി ഉത്തര ധ്രുവത്തില്‍ നിന്ന് പുറപ്പെട്ട് ദക്ഷിണ ധ്രുവത്തില്‍ അവസാനിക്കുന്നു.

നാം വടക്കോട്ട് തലവെച്ചുറങ്ങിയാല്‍ ശരീരത്തിന്റെ കാന്തിക മണ്ഡലവും ഭൗമകാന്തികബലവും തമ്മില്‍ വികര്‍ഷണമുണ്ടാകുന്നു. വിപരീത ധ്രുവങ്ങള്‍ തമ്മിലാണല്ലോ ആകര്‍ഷണമുണ്ടാകുന്നത്. നാം തെക്കോട്ട് തലവെച്ചുറങ്ങുമ്പോള്‍ ഭൗമകാന്തികബലവും ശാരീരിക കാന്തിക ബലവും തമ്മില്‍ ആകര്‍ഷണമുണ്ടാകുന്നു. ഇതുമൂലം ശരീരത്തിന്റെ സ്വാഭാവിക കാന്തികബലത്തിന് ശൈഥില്യം സംഭവിക്കുന്നില്ല. വടക്കോട്ടുള്ള കിടപ്പുമൂലം ശരീരത്തിന് അസ്വസ്ഥതകള്‍ ഉണ്ടാകുന്നു. കാന്തമാപിനികള്‍ കണ്ടെത്തുന്നതിന് മുമ്പേ ഇക്കാര്യം നമ്മുടെ പൂര്‍വ്വികര്‍ക്കറിയാമായിരുന്നു.

ഇതുപോലെ തന്നെ പ്രധാനമാണ് കിഴക്കോട്ട് തലവെച്ചുറങ്ങുന്നതും. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സൂര്യനെ 6500 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമി ചുറ്റിക്കൊണ്ടിരിക്കുകയാണല്ലോ. നാമേതൊരു വാഹനത്തില്‍ കയറുമ്പോഴും മുന്നോട്ടുള്ള സീറ്റുകളാണിഷ്ടപ്പെടുന്നത്. വണ്ടിയുടെ വേഗത്തിനെതിരെ ഇരിക്കുന്നത് നമുക്ക് സുഖം തരാത്ത യാത്രയാണ്. അതുപോലെ ഭൂമിയുടെ യാത്രയ്ക്ക് അനുകൂലമായി കിടന്നുറങ്ങണം. ആയതിനാല്‍ കിഴക്കോട്ടും തലവെച്ചുറങ്ങുന്നത് അഭികാമ്യമായി കണക്കാക്കുന്നു.

തെക്കും കിഴക്കും തലവെച്ചുറങ്ങുന്നത് ഉത്തമവും, പടിഞ്ഞാറോട്ട് തലവെച്ചുറങ്ങുന്നത് അധമവും, വടക്കോട്ട് തലവെച്ചുറങ്ങുന്നത് ഏറ്റവും അധമവുമാണ്. പത്തായത്തിനു പുറത്തുറങ്ങുന്നതും ഗോശാലയുടെ മുകളിലുറങ്ങുന്നതും, അടുക്കള, പൂജാമുറി എന്നിവയുടെ മുകളിലുറങ്ങുന്നതും വാസ്തുശാസ്ത്രം വിലക്കുന്നു. വലതുവശത്തേക്ക് രാവിലെ
ഇറങ്ങുവാന്‍ തക്കരീതിയില്‍ കട്ടിലുകള്‍ ഇടേണ്ടതും അഭികാമ്യമായി കരുതിയിരുന്നു.

പ്രകൃതിയുടെ അയന ചലനങ്ങള്‍ക്ക് ഭാരതീയര്‍ വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. ദിക്കുകളിലേക്ക് മാത്രമേ കെട്ടിടങ്ങള്‍ നമ്മുടെ നാട്ടില്‍ പണിയുകയുള്ളു. ആയതിനാല്‍ കട്ടിലുകള്‍ മുറികളില്‍ ഇടുമ്പോഴും ഈ ദിശാമാനം കൃത്യമായി പാലിക്കുവാന്‍ നമുക്ക് സാധിയ്ക്കുന്നു. വിദിക്കുകളായ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് എന്നീ ദിശകളിലേക്ക് വീടു പണിയുന്നതും കട്ടിലുകളിടുന്നതും നമ്മുടെ പൂര്‍വ്വികര്‍ അനുവദിച്ചിരുന്നില്ല. പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സാങ്കല്പികമായ അച്ചുതണ്ടില്‍ ഭൂമി സ്വയം കറങ്ങുകയും 365 ദിവസംകൊണ്ട് തെക്കുനിന്ന് വടക്കോട്ട് പരിവാഹത്തിലുടെ സൂര്യനെ ഭൂമി ചുറ്റുകയും ചെയ്യുമ്പോള്‍ അതിനനുകൂലമായ രീതികള്‍ മാത്രമേ മനുഷ്യന് ആരോഗ്യവും സംതൃപ്തിയും നല്‍കുകയുള്ളു.

Tags: വടക്കോട്ടു തല വെച്ചുറങ്ങരുത്‌
Share41TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies