Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

നന്ദിനിയുടെ ചുമലക്കുട്ടി (കാമധേനു-41)

കെ.ജി.രഘുനാഥ്

Print Edition: 11 February 2022

പിറ്റേദിവസം രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേല്‍ക്കാന്‍ മടിച്ച് കിടന്നു. അപ്പോഴാണ് നന്ദിനിയുടെ കാര്യം ഓര്‍ത്തത്. തിടുക്കത്തില്‍ എഴുന്നേറ്റ് കണ്ണും തിരുമ്മി അവന്‍ നന്ദിനിയുടെ അടുത്തേക്കു പോയി. നന്ദിനിയുടെ മുലകുടിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു ചുമലക്കുട്ടനെ കണ്ടപ്പോള്‍ അവന് സന്തോഷമായി.
”എപ്പോഴാ അച്ഛാ നന്ദിനി പ്രസവിച്ചത്..?.” ഓല ചീകിക്കൊണ്ട് പറമ്പില്‍ നില്‍ക്കുന്ന അച്ഛന്റെ അടുത്തേയ്ക്കു പോയി അവന്‍ ചോദിച്ചു.

”രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ടാവും.”അച്ഛന്‍ പറഞ്ഞു.
”വല്ലാത്ത ഉറക്കാ ഇവന്റെത്. ഉറങ്ങിയാല്‍ എടുത്തുകൊണ്ടു പോയി വെള്ളത്തിലിട്ടാലും കണ്ണനറിയില്ല.” ചേച്ചി കളിയാക്കിക്കൊണ്ട് പറഞ്ഞു.

ചേച്ചി പറഞ്ഞത് ശ്രദ്ധിക്കാതെ അവന്‍ നന്ദിനിയുടെ അടുത്തേക്കു തന്നെ പോയി. പശുക്കുട്ടി അപ്പോഴും വാലാട്ടിക്കൊണ്ട് പാലു കുടിക്കുകയാണ്. നന്ദിനിയുടെ അതേ നിറം. കറുപ്പും ചുമപ്പും കൂടിച്ചേര്‍ന്ന നിറത്തിന് ചുമലയെന്നാണ് പറയുന്നതെന്ന് അച്ഛന്‍ പറഞ്ഞത് അവന്‍ ഓര്‍ത്തു. കറുമ്പിയെ വല്യമ്മാമ കൊണ്ടു പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. നന്ദിനി പുതിയ തൊഴുത്തില്‍ കുട്ടിയുമായി നിന്ന പ്പോള്‍ അവന് സന്തോഷമായി.

കറുമ്പിയെപ്പോലെ അല്ല നന്ദിനി, അവള് പാവമാണ്. നന്ദിനിയെ അച്ഛനില്ലാത്തപ്പോള്‍ അമ്മയും തൊഴുത്തില്‍നിന്ന് പറമ്പിലേയ്ക്ക് അഴിച്ചു കെട്ടിയിരുന്നു. അവന്‍ ഭയം കൂടാതെയാണ് നന്ദിനിയുടെ അടുത്തു പോയത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ മൊന്തയും വലിയ സ്റ്റീല്‍ ഗ്ലാസ്സു മെടുത്ത് നന്ദിനിയെ കറക്കാന്‍ അച്ഛന്‍ പോയപ്പോ, കറുമ്പിയെപ്പോലെ നന്ദിനി, അച്ഛനെ തൊഴിക്കുമോ എന്ന് കണ്ണന്‍ ഭയന്നു
.
അനുസരണയോടെ അനങ്ങാതെ അവള്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ അവന് സന്തോഷ മായി. വലിയമൊന്ത നിറയെ അച്ഛന്‍ പാലു കറന്നെടുത്തു. അച്ഛന്റെ മുഖത്തെ സന്തോഷം കണ്ണന്റെ കണ്ണുകളിലും തെളിഞ്ഞു.

”അമ്മേ വലിയമൊന്ത നിറയെ പാലുകിട്ടി…” അച്ഛന്‍ പാലുമായി അടുക്കളയില്‍ എത്തുന്നതിനുമുമ്പ് കണ്ണന്‍ എത്തി സന്തോഷത്തോടെ ഉറക്കെ പറഞ്ഞു.

”ഒന്നു പതുക്കെപ്പറ കണ്ണാ… നിന്റെ ഒരു കാര്യം…” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍, ചിലര്‍ പാത്രങ്ങളുമായി പാലുവാങ്ങാന്‍ വന്നു.

”കൊയ്ത്തിന് ആളെ കിട്ടാതെ കാരണോര് ഓടി നടക്കുന്നൂന്ന് കേട്ടു.” പാലു വാങ്ങാന്‍ വന്ന സരസ്വതിചേച്ചി അമ്മയോട് പറയുന്നത് അവന്‍ കേട്ടു.

വല്യമ്മാമയുടെ വീട്ടിലെ കൊയ്ത്തിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്ന് അവന്‍ ഊഹിച്ചു. അമ്മ വീട്ടിലെ പാടത്തും, വല്യമ്മാമയുടെ പാടത്തും മാത്രമേ കൊയ്യാന്‍ പോകാറുള്ളൂ. വല്ല്യമ്മാമയുടെ വീട്ടില്‍ പത്തുപറ കൊയ്യുന്ന ദിവസം കൊയ്ത്തുകാര്‍ക്കെല്ലാം ഉച്ചക്ക് കഞ്ഞിയും കപ്പപ്പുഴുക്കും ഉണ്ടാവുമെന്നും, പത്തുപറയിലെ നെല്ലാണ് അവരുടെ പത്തായം നിറയ്ക്കുന്നതെന്നും അമ്മ പറഞ്ഞ് കണ്ണന്‍ കേട്ടിട്ടുണ്ട്.

”കൊയ്ത്തിന് ആളെ കിട്ടിയില്ലെങ്കില് ഇങ്ങോട്ടാണല്ലോ അയാള് വരുന്നത്. ഇനി മറ്റുള്ളവരുടെ പാടത്ത് കൊയ്ത്തിന് പോകണ്ടെന്നാ ഗോവിന്ദേട്ടന്‍ പറഞ്ഞത്.” അമ്മ പാല് അളന്നു കൊടുക്കുമ്പോള്‍ സരസ്വതി ചേച്ചിയോട് പറഞ്ഞത് കണ്ണന്‍ കേട്ടു.

അവരുടെ സംസാരം കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ നന്ദിനിയുടെ കുട്ടിയെ കാണാന്‍ തൊഴുത്തിലേക്കോടി. വല്യമ്മാമ കറുമ്പിയെ കൊണ്ടുപോയ ദേഷ്യംകൊണ്ടാണ് കൊയ്ത്തിനു പോകേണ്ടെന്ന് അച്ഛനും അമ്മയും തീരുമാനിച്ചതെന്ന് കണ്ണനു മനസ്സിലായി.

(തുടരും)

Share4TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies