Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ദേശീയ വിദ്യാഭ്യാസനയം ചർച്ച ചെയ്യപ്പെടുമ്പോൾ

എ. വിനോദ്‌

Print Edition: 9 August 2019

ഭാരതത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് സാഹചര്യമൊരുക്കുന്ന ഒരു വിദ്യാഭ്യാസ നയരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് പ്രമുഖ പരിഗണന നല്‍കുന്നു എന്ന പ്രഖ്യാപനം കൂടിയായിരുന്നു മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറിയ ഉടന്‍ ഒരു ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് പുറത്തുവിട്ടതിലൂടെ ഉദ്‌ഘോഷിച്ചിരിക്കുന്നത്. ‘എല്ലാവരുടെയും വിശ്വാസം ആര്‍ജ്ജിച്ച്, എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒത്തുചേര്‍ന്ന്’ എന്ന പുതിയ ജനാധിപത്യത്തിന്റെ വ്യാഖ്യാനം കൂടിയാണ് ഈ നയരേഖയുടെ അന്തര്‍ധാര. വരാന്‍ പോകുന്ന ലോകക്രമത്തില്‍ ഭാരതത്തെ ഏറ്റവും മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കുക എന്നതുതന്നെയാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ ഊന്നല്‍. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അത് കഴിഞ്ഞ രണ്ട് ശതകങ്ങളോളമായി ഭാരതീയ ജീവിതത്തിന്റെ സമസ്ത രംഗങ്ങളേയും കൊളോണിയല്‍ സംവിധാനത്തിന്റെ നുകത്തില്‍ കൊണ്ടുകെട്ടിയ മെക്കാളെ വിദ്യാഭ്യാസത്തിന്റെ അന്ത്യം കുറിക്കലായിരിക്കും.

ഭാരതീയ അറിവുകളേയും മൂല്യങ്ങളേയും മുറുകെ പിടിച്ചും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്തും ഭാവി ലോകത്തില്‍ മുന്നണിയില്‍ തന്നെ കളിക്കാനുള്ള ഇച്ഛാശക്തിയും കരട് രേഖയില്‍ ഇഴചേര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ വൈവിധ്യങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ഏകാത്മ സ്വരൂപത്തെ ശക്തിപ്പെടുത്തുക കൂടിവേണം എന്ന ദര്‍ശനമാണ് നയത്തിന്റെ പ്രത്യേകത. സമാജത്തെ അതിന് സജ്ജമാക്കിയിട്ടില്ലെങ്കില്‍ സര്‍ക്കാരീകരണത്തിന്റെ വിപരീതഫലവും ഉണ്ടാവാം. അതുകൊണ്ട് ഇതൊരു സുവര്‍ണ്ണാവസരവും ഒപ്പം തന്നെ വെല്ലുവിളിയുമാണ്. ശക്തികളെ സമാഹരിച്ചും ഏകോപിപ്പിച്ചും ദൗര്‍ബല്യങ്ങളെയും അന്തര്‍ദ്വന്ദ്വങ്ങളെയും ലഘുകരിക്കാം.

ജനിച്ചുവീഴുന്ന ഓരോ ഭാരതീയനും പ്രായപൂര്‍ത്തിയാകുന്നതുവരെയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാക്കുന്നതാണ് ഈ വിദ്യാഭ്യാസനയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. ഭരണഘടനപോലും ആറിനും പതിനാല് വയസ്സിനും ഇടയിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചേ പറയുന്നുള്ളു. അത് നടപ്പാക്കാനാണ് 2002ല്‍ 86-മത് ഭരണഘടനാ ഭേദഗതിയും 2009-ല്‍ വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നത്. ഈ നയത്തോടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ 0 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ വരും. ഇന്ന് ശിശുവാടിക, കിന്റര്‍ ഗാര്‍ഡന്‍ (എല്‍.കെ.ജി. & യു.കെ.ജി), പ്രീപ്രൈമറി, മോണ്ടിസോറി വിദ്യാലയം തുടങ്ങി വിവിധ പേരുകളില്‍, വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവിദ്യാഭ്യാസ സമ്പ്രദായത്തെ (Early Childhood Care & Education – ECCE) ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം എന്നതാണ് നയരേഖയുടെ പ്രഖ്യാപനം. ഇന്ന് അങ്ങിങ്ങായി നടക്കുന്ന ശിശുവിദ്യാഭ്യാസ പ്രക്രിയ എന്നത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കീഴോട്ടുള്ള വലിച്ചുനീട്ടല്‍ (Downward extension) മാത്രമാണെന്ന് നയം വിലയിരുത്തുന്നു. ഇത് അശാസ്ത്രീയവും കുട്ടികളുടെ സ്വച്ഛന്ദതയെ ഹനിക്കുന്നതുമാണ്.

എന്‍.സി.ഇ.ആര്‍.ടി ദേശീയ തലത്തില്‍ നടത്തിയ പഠനത്തിന്റേയും കുട്ടികളുടെ ശാരീരിക – മാനസിക വികാസത്തെക്കുറിച്ച് നടത്തിയ പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ ശിശുവിദ്യാഭ്യാസം മൂന്ന് വയസ്സില്‍ ആരംഭിക്കേണ്ടതിന്റെ അനിവാര്യതയും അതേസമയം ഇന്ന് നടക്കുന്ന രീതിയുടെ അപകടവും നയരേഖ വിശദമാക്കുന്നുണ്ട്. കളിയിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്ന കഥകളും പാട്ടുകളും വിദ്യാലയാന്തരീക്ഷവും ആണ് ശിശുവിദ്യാഭ്യാസത്തിന്റെ പ്രമുഖകാരകങ്ങള്‍. കുട്ടികളില്‍ സ്വാശ്രയ ശീലം വളരുക, ശുചിത്വബോധം ഉണ്ടാക്കുക, അനാവശ്യ ഉല്‍ക്കണ്ഠകള്‍ ദുരീകരിക്കുക, സദാചാരശീലങ്ങള്‍ വളര്‍ത്തുക, കൂട്ടായ പ്രവര്‍ത്തനം, പങ്ക് വക്കല്‍, സഹകരണം എന്നിവയ്ക്കും ഭാഷാ വികാസത്തിനുമാണ് ഈ തലത്തില്‍ ഊന്നല്‍ നല്‍കേണ്ടത്. ഈ പഠനരീതി എട്ട് വയസ്സ് വരെ തുടരണം. 3 മുതല്‍ 8 വരെയുള്ള അഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസ കാലഘട്ടത്തെ അടിസ്ഥാന വിദ്യാഭ്യാസഘട്ടം അഥവാ ഫൗണ്ടേഷന്‍ സ്റ്റേജ് എന്നാണ് പറയുന്നത്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തെ കാലഘട്ടത്തെ തയ്യാറാക്കല്‍ ഘട്ടം (Preparatory stage)) എന്നാണ് പറയുന്നത്. ഈ ഘട്ടത്തിലെ പ്രധാന ഊന്നല്‍ ഭാഷനൈപുണിയും ഗണിതശേഷിയും ഉറപ്പിക്കുക എന്നതാണ്. ഇന്നത്തെ ഘട്ടവുമായി തുലനം ചെയ്യുമ്പോള്‍ ഇത് 5-ാം ക്ലാസ്സ് പൂര്‍ത്തീകരിക്കല്‍ അഥവാ ലോവര്‍ പ്രൈമറി ഘട്ടമാണ്. ഈ ഘട്ടം പൂര്‍ത്തീകരിക്കുന്ന എല്ലാ കുട്ടികളുടെയും ഭാഷ-ഗണിത നൈപുണി എന്നിവ ഉറപ്പുവരുത്തുക എന്നത് തുടര്‍ന്നുള്ള പഠനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും എന്ന് വിലയിരുത്തുന്നു. ശാസ്ത്രം, ഗണിതം, ഭാഷ എന്നിവയ്ക്ക് പുറമെ കായിക വിദ്യാഭ്യാസം, കല എന്നിവയ്ക്ക് കൂടി ഇവിടെ പ്രാധാന്യം നല്‍കുന്നു.

തുടര്‍ന്നുള്ള മൂന്ന് വര്‍ഷമായ (Middle stage) അപ്പര്‍ പ്രൈമറിയിലാണ് നിയതമായ പഠന പ്രവര്‍ ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത്. വിഷയാടിസ്ഥാനത്തിലുള്ള പഠനബോധനത്തോടൊപ്പം, വിവിധ വിഷയങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ തിരിച്ചറിയാനും ഈ അവസരത്തില്‍ സാഹചര്യം ഒരുക്കണം. തുടര്‍ന്നു വരുന്ന നാല് വര്‍ഷത്തെ സെക്കണ്ടറി വിദ്യാഭ്യാസം എന്ന തലം കൂടിയുണ്ട്. കഴിവിനും അഭിരുചിക്കും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. ഈ വിഭജനം, അതായത് 5+3+3+4 എന്നത് ആധുനിക മനഃശാസ്ത്രം അംഗീകരിക്കുന്നതും ഭാരതീയ ജീവിത ദൃഷ്ടിയില്‍ കുട്ടിയുടെ വികാസ പരിണാമങ്ങളുടെ വിവിധ ഘട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ശൈശവം, ബാല്യം, കൗമാരം എന്ന വിഭജനമാണ് ഇവിടെ. ”ഉണ്ണിക്കേഴു വയസു തികഞ്ഞു, കണ്ണും കാതും ഉറച്ചുകഴിഞ്ഞു. പള്ളിക്കൂടത്തില്‍ പോയി പഠിക്കാന്‍ ഉള്ളില്‍ കൗതുകമേറിക്കഴിഞ്ഞു….” എന്ന പ്രസിദ്ധമായ, ഇടശ്ശേരിയുടെ വരികളെ ഈ വിഭജനം സാധൂകരിക്കുന്നു. 13 വയസ്സ് കഴിയുന്ന കൗമാരക്കാരെ 18 വയസ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഒരേ മനഃശാസ്ത്ര സമീപനത്തോടെയാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ അവരുടെ പ്രത്യേകതയായ മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യത്തെ അഭിസംബോധന ചെയ്യുക എന്നതും കൂടി പുതിയ നയം ഉള്‍ക്കൊള്ളുന്നു.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് ബോധന രീതിയില്‍ വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കുമ്പോഴും കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച വിഷയങ്ങളുടെ വൈവിധ്യവല്‍ക്കരണം നടത്തുമ്പോഴും പാഠ്യപദ്ധതി അടിസ്ഥാന ഊന്നല്‍ നല്‍കേണ്ട ചില കാര്യങ്ങള്‍ നയം അടിവരയിട്ടു പറയുന്നുണ്ട്. അത് ഭാഷാപ്രാവീണ്യത്തോടൊപ്പം ശാസ്ത്രീയമായ മനോഭാവം, കലയും സൗന്ദര്യവും ആസ്വദിക്കാനുള്ള കഴിവ്, മൂല്യബോധം, ഭാരതത്തിന്റെ പൈതൃകത്തെക്കുറിച്ചുള്ള അറിവ്, ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ബോധം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഭാഷാശാസ്ത്രം, ആശയസംവാദത്തിന്റെ വിവിധ രീതികള്‍ എന്നിവയാണ്. അതിലൂടെ നല്ല, വിജയികളായ, സര്‍വ്വാശ്ലേഷിയും, ഉല്‍പാദനക്ഷമതയുള്ളതുമായ സര്‍വ്വാംഗീണ വ്യക്തിത്വ വികാസത്തെ സാധ്യമാക്കുന്ന സമീപനമാണ് പാഠ്യപദ്ധതി സ്വീകരിക്കേണ്ടത് എന്ന് പറയുന്നു. പഠനമാധ്യമം എന്ന നിലയിലും പഠനവിഷയം എന്ന നിലയിലും ഭാരതീയ ഭാഷകള്‍ക്ക് നയം വളരെ പ്രാധാന്യം നല്‍കുന്നു. പ്രാദേശിക ഭാഷകളെ കൂടുതല്‍ അറിവിന്റെ ഭാഷകള്‍ ആക്കുന്നതോടൊപ്പം ഇന്ന് വിവിധ പ്രാദേശിക ഭാഷകളിലുള്ള അറിവിന്റെ മഹാഖനിയെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ ഇഴചേര്‍ക്കേണ്ടതിന്റെ ആവശ്യകതയും ഏറെ ശ്രദ്ധേയമാണ്. 2020 ഓടുകൂടി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) നിലവില്‍ വരണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ എസ്.സി.ഇ.ആര്‍.ടിയും സംസ്ഥാനങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടിയും സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കണം. പരീക്ഷാ ബോര്‍ഡുകള്‍ക്ക് (സംസ്ഥാനതലത്തിലും കേന്ദ്രത്തിലും സിബിഎസ്ഇ) പാഠപുസ്തകങ്ങള്‍ ഉണ്ടാക്കാന്‍ അധികാരം ഉണ്ടായിരിക്കില്ല. അതേസമയം ഏത് അധ്യാപകനും, സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍ക്കും പ്രാദേശിക വിഭവങ്ങളും സാഹചര്യങ്ങളും ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ അത്തരം പുസ്തകങ്ങള്‍ ഒരു ഉന്നതാധികാര സമിതി വിലയിരുത്തി മാത്രമാണ് അംഗീകാരം നല്‍കുക. ഇത്തരം പുസ്തകങ്ങള്‍ക്ക് അച്ചടി ചിലവ് മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. നല്ല പുസ്തകരചനകളെ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനങ്ങളും, മറ്റ് പിന്തുണയും സര്‍ക്കാര്‍ ചെയ്യണമെന്നും നയം അഭിപ്രായപ്പെടുന്നു.

ഇന്നത്തെ വിദ്യാഭ്യാസം പരീക്ഷയെ കേന്ദ്രീകരിച്ചും, പരീക്ഷ കുട്ടിയുടെ ഓര്‍മ്മശക്തിയെ അളക്കുന്നതില്‍ ഒതുങ്ങിയുമാണുള്ളത്. ഇത് കോച്ചിംഗ് കേന്ദ്രങ്ങളുടെ പിടിയിലേക്ക് വിദ്യാഭ്യാസത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. കുട്ടികളില്‍ മാനസിക പിരിമുറുക്കങ്ങളും രക്ഷിതാക്കളില്‍ അമിത സാമ്പത്തിക ഭാരവും അടിച്ചേല്‍പ്പിക്കുന്നതുമാണ് ഇന്നത്തെ സമ്പ്രദായം. പരീക്ഷാരീതിയെ അടിമുടി മാറ്റിമറിക്കാനാണ് നയം ആവശ്യപ്പെടുന്നത്. അരിച്ചെടുത്ത് പുറന്തള്ളുന്ന ബ്രിട്ടീഷ് പരീക്ഷ സമ്പ്രദായത്തെ മാറ്റി പഠന പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമായാണ് പരീക്ഷയെ വിഭാവനം ചെയ്യുന്നത്. ഓര്‍മ്മ പരിശോധിക്കുക എന്നതിനുപരിയായി, കുട്ടിയുടെ അപഗ്രഥന ശേഷി, യുക്തിബോധം, പ്രയോഗക്ഷമത, അഭിരുചി, ആശയ വ്യക്തത എന്നിവയ്ക്കും നൈപുണികള്‍ക്കും പ്രാധാന്യം നല്‍കിയാണ് പരീക്ഷ നടത്തേണ്ടത്. പ്രതിമാസം ഇത്തരം പരീക്ഷകളിലൂടെ/മൂല്യനിര്‍ണ്ണയ ഉപാധികളിലൂടെ കുട്ടികള്‍ക്ക് സ്വയവും, അധ്യാപകരിലൂടേയും കടന്നുപോകാന്‍ അവസരം ഒരുക്കും. അതിന് ഓണ്‍ലൈന്‍ സൗകര്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ചോദ്യാവലികളും പ്രവര്‍ത്തനങ്ങളും അധ്യാപകര്‍ക്ക് നിരന്തരം ലഭ്യമാക്കണം. 3,5,8 തലങ്ങളില്‍ സംസ്ഥാനതലത്തില്‍ മാനക പരീക്ഷകളിലൂടെ കുട്ടികളെ വിലയിരുത്തണം. അതാത് ഘട്ടത്തിലെ പഠനശേഷികള്‍ നേടിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. 10,12 ക്ലാസ്സുകളില്‍ മാത്രം നടക്കുന്ന ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റം വരുത്തണം. സെക്കന്ററി തലത്തില്‍ (4 വര്‍ഷം കൊണ്ട്) എട്ട് സെമസ്റ്ററുകളിലായി 24 പരീക്ഷകള്‍ കുട്ടികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് എഴുതാം. ഈ ബോര്‍ഡ് പരീക്ഷയില്‍, ഒരു സാമാന്യഗണിതം, രണ്ട് ശാസ്ത്രവിഷയങ്ങള്‍, ഭാരതചരിത്രം, ലോകചരിത്രം, സമകാലിക ഭാരതം, ദര്‍ശനവും നൈതികവും, സാമ്പത്തിക ശാസ്ത്രം, വ്യാപാരം/ വ്യവസായം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ശാരീരികശിക്ഷ, രണ്ട് തൊഴില്‍ എന്നിവയും ത്രിഭാഷാ പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളും മറ്റേതെങ്കിലും ഒരു ഭാരതീയ ഭാഷയിലെ സാഹിത്യവും പഠനവിഷയമായി എടുക്കാം. കൂടാതെ, ഗണിതശാസ്ത്രത്തിലെ ഉയര്‍ന്ന തലത്തിലെ ഒരു പേപ്പറും, സ്റ്റാറ്റിസ്റ്റിക്‌സ് (സ്ഥിതി വിവരക്കണക്ക്) ശാസ്ത്രം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, ചരിത്രം കല, ഭാഷ, തൊഴില്‍ നൈപുണിയിലെ ഉയര്‍ന്ന കോഴ്‌സുകള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കും. 40ല്‍ അധികം സെമസ്റ്റര്‍ കോഴ്‌സുകള്‍ ഉള്ളതിനാല്‍ 15-ല്‍ അധികം വിഷയങ്ങള്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കും, ലഭ്യതക്കും കുട്ടിയുടെ കഴിവിനും അഭിരുചിക്കും ചേര്‍ന്ന വിധം തിരഞ്ഞെടുത്ത് പഠിക്കാം. ഇവയുടെ മൂല്യനിര്‍ണ്ണയം പ്രാദേശിക തലത്തില്‍ തന്നെ ആയിരിക്കും നടക്കുക. ഇന്ന് പാഠ്യേതരവും പാഠ്യാനുബന്ധവുമായി പരിഗണിക്കുന്ന വിവിധ വിഷയങ്ങള്‍ പാഠ്യവിഷയങ്ങള്‍ തന്നെയായി പരിഗണിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കണം. ഇത് വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റം എന്തായിരിക്കുമെന്ന് ഇന്ന് പറയുക അസാധ്യമാണ്. ഏറ്റവും ചുരുങ്ങിയ കാര്യങ്ങള്‍ പാഠപുസ്തകത്തിലും അറിവിന്റെ വാതായനങ്ങള്‍ തുറന്നിട്ട പരീക്ഷാ സമ്പ്രദായം, വായനയേയും അന്വേഷണത്തേയും യുക്തിചിന്തയേയും വിഷയം ആഴത്തിലും വിമര്‍ശനാത്മകമായും പഠിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കും. തുറന്ന പരീക്ഷകള്‍ക്കും ഇവിടെ ഇടം നല്‍കുന്നു.

വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍, നഗരങ്ങളിലെ ചേരിപ്രദേശ നിവാസികള്‍, മലയോരങ്ങളിലും കുഗ്രാമങ്ങളിലും താമസിക്കുന്നവര്‍, മത-ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, പെണ്‍കുട്ടികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ദിവ്യാംഗര്‍ തുടങ്ങി എല്ലാ വിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസ പ്രവേശനവും പഠനപൂര്‍ത്തീകരണവും ഉറപ്പുവരുത്താന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളും കുട്ടികള്‍ക്ക് വേണ്ട സാമ്പത്തിക സഹായവും ഒരുക്കാന്‍ ദേശീയ തലത്തില്‍ തന്നെ പ്രത്യേക സംവിധാനങ്ങള്‍ വേണം എന്ന് വിഭാവനം ചെയ്യുന്നു. പ്രതിഭകളായ വിദ്യാര്‍ത്ഥികളെ താഴെ ക്ലാസ്സുകളില്‍ നിന്ന് തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നയം മുന്നോട്ടുവെക്കുന്നു.

സര്‍ക്കാര്‍ / പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വകാര്യ/സന്നദ്ധ സംരംഭങ്ങളെയും ഒരേ രീതിയില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ മദ്രസകള്‍, മക്ബറകള്‍, ഗുരുകുലങ്ങള്‍, പാഠശാലകള്‍, ഹോം സ്‌കൂളുകള്‍, ഡി-സ്‌കൂളുകള്‍, ഓപ്പണ്‍ സ്‌കൂളുകള്‍ തുടങ്ങിയ പരമ്പരാഗതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും അംഗീകരിക്കണമെന്നും, എന്നാല്‍ അവയെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമായി ചേര്‍ത്ത് ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് അകത്ത് കൊണ്ടുവരണമെന്നും നിഷ്‌ക്കര്‍ഷിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ കെട്ടും മട്ടും മാറ്റാനുള്ള നിര്‍ദ്ദേശങ്ങളാണ് നയരേഖയിലുള്ളത്. ഇന്ന് നിലനില്‍ക്കുന്ന അഫിലിയേഷന്‍ സമ്പ്രദായവും ഏക വിഷയ സ്ഥാപനങ്ങളും കാലക്രമത്തില്‍ ഇല്ലാതാകും. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹുവിഷയാടിസ്ഥാനത്തില്‍ ആയിരിക്കും. ഈ രംഗത്ത് മൂന്ന് തരം സ്ഥാപനങ്ങളെയാണ് വിഭാവനം ചെയ്യുന്നത്. ആദ്യത്തേത് ഗവേഷണത്തിന് പ്രാമുഖ്യം നല്‍കുന്ന സര്‍വ്വകലാശാലകള്‍. രണ്ട് പതിറ്റാണ്ടുകൊണ്ട് 150-300 സ്ഥാപനങ്ങള്‍ വരെ വളര്‍ത്തിയെടുക്കണം. അവയില്‍ ഓരോന്നിലും 5000 മുതല്‍ 25000 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന സൗകര്യം ഉണ്ടായിരിക്കണം. ഗവേഷണത്തോടൊപ്പം പഠനത്തിന് പ്രാധാന്യം നല്‍കുന്ന സര്‍വ്വകലാശാലകള്‍ ആണ് രണ്ടാം വിഭാഗത്തില്‍ വരുന്നത്. ഇരുപത് വര്‍ഷംകൊണ്ട് 1000 മുതല്‍ 2000 വരെ ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കണം. ഈ സ്ഥാപനങ്ങളിലും 5000 മുതല്‍ 25000 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന സൗകര്യങ്ങള്‍ ഉണ്ടാവണം. സ്വയംഭരണാധികാരവും ഗുണനിലവാരവുമുള്ള സ്വതന്ത്രകോളേജുകള്‍ ആണ് മൂന്നാമത്തെ വിഭാഗം. ഈ സ്ഥാപനങ്ങള്‍ക്ക് സ്വയം ബിരുദദാനം നടത്താനുള്ള അധികാരം ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള 5000 മുതല്‍ 10,000 വരെ സ്ഥാപനങ്ങള്‍ ഭാരതത്തില്‍ സാര്‍വ്വത്രികമായി ഉണ്ടാകണം എന്നാണ് നയം മുന്നോട്ടുവെക്കുന്നത്. 2000 മുതല്‍ 5000 വരെ വിദ്യാര്‍ത്ഥികളെ താമസിച്ചു പഠിപ്പിക്കാനുള്ള സൗകര്യത്തോടെയാണ് ഇത് ആരംഭിക്കേണ്ടത്.

ഓരോ ജില്ലയിലും ചുരുങ്ങിയത് 3-5 ഇനം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് വളര്‍ത്തിയെടുത്ത് മാതൃകയാവണം എന്നും നയം ആവശ്യപ്പെടുന്നു.
വിഷയം തിരഞ്ഞെടുക്കുന്നതിലെ ഉദാര സമീപനം വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടുതന്നെ മുന്നോട്ടുവെക്കാനാണ് നയരേഖ തയ്യാറാക്കിയിരിക്കുന്നത്. അത് എവിടെയെങ്കിലും പരീക്ഷിച്ച് പൂര്‍ണ്ണ വിജയം നേടിയ മാതൃകയാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും മൗലികമായ ഭാരതീയ സമീപനമാണ് എന്നാണ് നയരേഖ പറയുന്നത്. കലയും സാഹിത്യവും സുകുമാര കലകളും ഉള്‍പ്പെടുന്ന ബഹുവിഷയാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളും പഠനരീതികളും ഉള്‍ക്കാഴ്ചയോടെയും വളരെ സൂക്ഷ്മമായും നടപ്പാക്കേണ്ട കാര്യമാണ് എന്നതില്‍ സംശയമില്ല.

അധ്യാപക പരിശീലനം (ബി.എഡ്) എഞ്ചിനീയറിംഗ്, വൈദ്യപഠനം (എം.ബി.ബി.എസ്., ബി.ഡി.എസ്, ബി.എച്ച്.എം.എസ് തുടങ്ങിയവ) കൃഷി, മൃഗപരിപാലനം, നിയമപഠനം തുടങ്ങി ഇന്ന് വേറിട്ട് നില്‍ക്കുന്ന തൊഴില്‍ പഠനങ്ങള്‍ എല്ലാം പൊതു ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കും. ബിരുദപഠനത്തിന്റെ ഏത് ഘട്ടത്തിലും പ്രവേശിക്കുവാനും, പുറത്തുപോകാനും സൗകര്യം ഉണ്ടായിരിക്കും. മിഷന്‍ നളന്ദ, മിഷന്‍ തക്ഷശില എന്നീ പദ്ധതികളിലൂടെ ആവും വേഗം ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണം എന്നും നയം വ്യക്തമാക്കുന്നു. അധ്യാപക പരിശീലനം മൊത്തം ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. എല്ലാ തലത്തിലും രംഗത്തും അധ്യാപകര്‍ക്ക് സേവനപൂര്‍വ്വ പരിശീലനവും സേവനകാല നിരന്തര ശാക്തീകരണ പരിപാടികളും വിഭാവനം ചെയ്യുന്നു.

ഗവേഷണ സംസ്‌കാരം, ഗവേഷണ നൈരന്തര്യം, ഗവേഷണങ്ങളുടെ സമയാസമയങ്ങളിലുള്ള വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ആവശ്യമായ സാമ്പത്തിക പിന്തുണ, ഗവേഷണ ഫലങ്ങളുടെ പ്രയോഗവും ഗുണഭോക്താക്കളുമായുള്ള ബന്ധിപ്പിക്കലും തുടങ്ങി ഗവേഷണ രംഗത്തെ മൊത്തത്തില്‍ ശ്രദ്ധിക്കുവാന്‍ ഒരു ദേശീയ ഗവേഷണ സ്ഥാപനം (National Research Foundation) സ്ഥാപിക്കണം എന്ന ആശയം നയം മുന്നോട്ടുവെക്കുന്നു. ഗവേഷണത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ സാമ്പത്തിക സ്രോതസ്സായും നയം കാണുന്നു. ഇതോടൊപ്പം വിദ്യാഭ്യാസരംഗത്തെ പൊതു നിക്ഷേപം ഇന്നുള്ള 10 ശതമാനത്തില്‍നിന്ന് അടുത്ത പത്ത് വര്‍ഷം കൊണ്ട് 20 ശതമാനം ആക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

വിദ്യാഭ്യാസരംഗത്തെ ചലനാത്മകശക്തിയും ഭാവി ഭാരതത്തിന്റെ ചാലകശക്തിയുമാക്കാന്‍ ഏറ്റവും താഴെ തലത്തില്‍ സ്‌കൂള്‍ സങ്കലുകള്‍ (School complex) മുതല്‍ ദേശീയതലത്തില്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ വരെയുള്ള വിവിധ ഭരണ സംവിധാനങ്ങള്‍ നയരേഖ മുന്നോട്ടുവെക്കുന്നു. നയരേഖയില്‍ പറയുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള ചുമതല ഈ വിവിധ ഏജന്‍സികള്‍ക്കായിരിക്കും. സംസ്ഥാനതലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെ കുറിച്ച് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര അധികാരമുള്ള സ്‌കൂള്‍ റഗുലേറ്ററി അതോറിറ്റി നിലവില്‍ വരും. പൊതുവിദ്യാലയങ്ങളേയും സ്വകാര്യവിദ്യാലയങ്ങളേയും നിയമത്തിന്റെ ദൃഷ്ടിയില്‍ സമാനമായാണ് പരിഹരിക്കുക എങ്കിലും പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പുകളുടെയും ഗുണനിലവാരത്തിന്റെയും പൂര്‍ണ്ണ ചുമതല സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിനായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ മേല്‍നോട്ടം ദേശീയതലത്തില്‍ നാഷണല്‍ ഹയര്‍ എഡുക്കേഷന്‍ റഗുലേറ്ററി അതോറിറ്റിക്കാണ്. സാമ്പത്തിക സംവിധാനങ്ങള്‍ ഒരുക്കാന്‍ ഹയര്‍ എഡുക്കേഷന്‍ ഗ്രാന്റ് കൗണ്‍സില്‍ ഗുണനിലവാരം ഉറപ്പുവരുത്തി അക്രഡിറ്റ് ചെയ്യുന്നതിന് ‘നാക്കും'(NAAC), ഓരോ തലത്തിലുമുള്ള സ്ഥാപനങ്ങളുടേയും വിദ്യാഭ്യാസത്തിന്റേയും അടിസ്ഥാന ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിന് പ്രത്യേക സംവിധാനവും കരട് നയം മുന്നോട്ട് വെക്കുന്നു. ഇന്ന് ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം യുജിസിയില്‍ ഒതുങ്ങി കിടക്കുകയാണ്. ഭാരതീയ കലകള്‍, ഭാഷകള്‍, വിവര സാങ്കേതിക വിദ്യയും പരിഭാഷയും എന്നിവ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദേശീയ സ്ഥാപനങ്ങള്‍, വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠന സൗകര്യം ഒരുക്കുന്നതിനും Inter university centre for International Education വിദ്യാഭ്യാസത്തിന്റെ എല്ലാതലത്തിലും വിവരസാങ്കേതിക വിദ്യയെ സന്നിവേശിപ്പിക്കുന്നതിന് വേണ്ടി National Technological Forum,, ഉദ്ഗ്രഥിത തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തെ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ദേശീയതലത്തില്‍ പ്രത്യേക സംവിധാനം തുടങ്ങി വിദ്യാഭ്യാസ രംഗത്തെ സങ്കീര്‍ണ്ണതയേയും വൈവിധ്യത്തേയും യാഥാര്‍ത്ഥ്യ ബോധ്യത്തോടെ അഭിമുഖീകരിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഈ ദേശീയ നയരേഖ മുന്നോട്ടുവെക്കുന്നു.

പ്രത്യേക വിദ്യാഭ്യാസ മേഖല
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ പ്രത്യേക വിദ്യാഭ്യാസ മേഖല (Special Educational Zone) യാക്കി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശം ഇതിലുണ്ട്. വിദ്യാഭ്യാസ ആസൂത്രണത്തിന് ആവശ്യമായ മുഴുവന്‍ അടിസ്ഥാന വിവരശേഖരണവും അപഗ്രഥനവും നടത്താന്‍ കേന്ദ്രീയ വിദ്യാഭ്യാസ സ്ഥിതിവിവര വിഭാഗം (Central Educational Statistical Division) എന്ന നിര്‍ദ്ദേശവുമുണ്ട്. വിദ്യാഭ്യാസത്തെ വിശാലതലത്തിലും സൂക്ഷ്മതലത്തിലും ആസൂത്രണം ചെയ്യുന്നതിലെ സന്തുലിത മനോഭാവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ ആണ് അവ.

വിദ്യാര്‍ത്ഥിയേയും വിഭ്യാഭ്യാസത്തേയും സമഗ്രതയില്‍ ദര്‍ശിക്കാന്‍ ഈ വിദ്യാഭ്യാസനയം ശ്രമിക്കുന്നുണ്ട്. വ്യത്യസ്ത തുരുത്തുകളായി വിദ്യാഭ്യാസത്തെ കാണുന്ന രീതിക്ക് ഇതോടെ മാറ്റം വരും. പഠിതാവിലും പഠനപ്രക്രിയയിലും പഠനനേട്ടത്തിലും സന്തുലിതമായ ശ്രദ്ധ വച്ചുപുലര്‍ത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നയം മുന്നോട്ടുവെക്കുന്നത്. പ്രാദേശിക അറിവുകളേയും ആവശ്യങ്ങളേയും പരിഗണിക്കുകയും പ്രാദേശിക ഗുണഭോക്താക്കളേയും ചുമതലക്കാരേയും വിദ്യാഭ്യാസ പ്രക്രിയയില്‍ സക്രിയമാക്കാനും അതിലൂടെ ജനാധിപത്യവല്‍ക്കരിക്കാനും പ്രത്യേകം ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. മത്സരാധിഷ്ഠിത മനോഭാവത്തിന് പകരം, ഒരുമിച്ച് നിന്നും സഹകരിച്ചും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിയും ഓരോരുത്തരുടേയും ഉന്നമനം സാധ്യമാക്കുന്ന രീതിയാണ് ഈ ദേശീയനയം പ്രോത്സാഹിപ്പിക്കുന്നത്. കച്ചവടതാല്‍പര്യത്തേക്കാള്‍ സാമൂഹ്യ താല്‍പര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.

ഭാരതീയ ഭാഷകള്‍ക്കും പരമ്പരാഗത അറിവുകള്‍ക്കും പ്രാധാന്യം നല്‍കുന്നതോടൊപ്പം, ബഹുഭാഷാപാണ്ഡിത്യത്തേയും ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയേയും എല്ലാതലത്തിലും പ്രയോജനപ്പെടുത്താനും ആഹ്വാനം ചെയ്യുന്നു. അങ്ങിനെ ഈ നാടിന്റെ സംസ്‌കാരത്തില്‍ ഊന്നിനിന്നുകൊണ്ട് വളരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് കാല്‍വെക്കുന്ന സമീപനം ഭാവി ഭാരതത്തിന്റെ ഗരിമയും തെളിമയും ഊട്ടിയുറപ്പിക്കും. മെക്കാളെയുടേയും മാര്‍ക്‌സിന്റേയും മാനസപുത്രന്മാരേയും മതമൗലികവാദികളെയും ഈ ദേശീയ വിദ്യാഭ്യാസ നയം ഏറെ അങ്കലാപ്പിലാക്കും. സ്വര്‍ഗ്ഗ ഗംഗയെ ആനയിക്കാന്‍ ശിവജടയെ സജ്ജമാക്കിയ പോലെ ഭാരതീയ വിദ്യാഭ്യാസത്തിന്റെ ഈ നവ തരംഗിണിയെക്കൊണ്ട് പൂര്‍വ്വിക പാപങ്ങള്‍ കഴുകി കളയണമെങ്കില്‍ സമാജ സ്വരൂപിയായ ശിവജടയെ തുടികൊട്ടി ഉണര്‍ത്തേണ്ട കടമ മഹര്‍ഷിപുത്രര്‍ക്ക് ഉണ്ടെന്ന മുന്നറിയിപ്പും ഈ ദേശീയ വിദ്യാഭ്യാസ നയരേഖ നല്‍കുന്നുണ്ട്.

Tags: സര്‍വ്വകലാശാലദേശീയ വിദ്യാഭ്യാസനയംഅധ്യാപക പരിശീലനംദേശീയ വിദ്യാഭ്യാസ കമ്മീഷന്‍സാങ്കേതിക വിദ്യNational Education Policy
Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies