Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കറുമ്പിയുടെ നാവ്

കെ.ജി.രഘുനാഥ്

Print Edition: 28 May 2021

തൊഴുത്തില്‍ നില്‍ക്കുമ്പോള്‍ കറുമ്പിയുടെ അടുത്തേയ്ക്കു ചെന്നാല്‍ അത് തലയിളക്കി കുറുമ്പു കാട്ടുമ്പോള്‍ കാളകളെ നിയന്ത്രിക്കാന്‍ അച്ഛന്‍ കൊണ്ടു വച്ച പൂട്ടുകമ്പ് എടുത്ത് കണ്ണന്‍ അടിച്ചിട്ടുണ്ട്. അച്ഛന്‍ പൂട്ടുമ്പോള്‍ കാളയുടെ ദേഹത്ത് കമ്പുകൊണ്ട് അടിക്കാതെ പതുക്കെ തട്ടിയാണ് അതിനെ നിയന്ത്രിക്കുന്നത്. വല്ലാതെ വികൃതി കാട്ടുമ്പോള്‍ മാത്രമാണ് അച്ഛന്‍ കാളകളെ അടിക്കാറുള്ളു.

കറുമ്പിയുടെ അടുത്തു പോകരുതെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും തൊഴുത്തില്‍ നില്‍ക്കുമ്പോള്‍ പഴത്തൊലിയും മറ്റും തന്റെ കൈവെള്ളയില്‍ വച്ചുതന്നെ അവള്‍ക്കു കൊടുത്തു. ഒരു ദിവസം പഴത്തൊലി കൊടുത്തപ്പോള്‍ അവന്റെ കയ്യും അവള്‍ നക്കി. പൂച്ചയുടെയും നായുടെയും മനുഷ്യന്റെയും നാവുപോലെ മിനുസമുള്ളതാണ് പശുവിന്റെയും കാളയുടെയും നാവ് എന്നാണ് അവന്‍ കരുതിയത്. കാണുന്നതു പോലെ അത്ര മിനുസമുള്ളതല്ലെന്നും പരുപരുത്ത നാക്കാണെന്നും കണ്ണന് അന്ന് മനസ്സിലായി.

കറുമ്പി നക്കിയപ്പോള്‍ കയ്യിന്റെ കുഴയിലും അവളുടെ നാവ് തൊട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഭാഗം ചുവന്നു. മുറിവു പറ്റിയില്ലെങ്കിലും ചെറിയ നീറ്റല്‍ അനുഭവപ്പെട്ടു. അക്കാര്യം കണ്ണന്‍ അച്ഛനോട് പറഞ്ഞില്ല. പുല്ലു തിന്നുന്ന എല്ലാ മൃഗങ്ങള്‍ ക്കും പരുപരുത്ത നാക്കാണുള്ള തെന്ന് അച്ഛന്‍ മുമ്പ് പറഞ്ഞിരു ന്നെങ്കിലും അന്നാണ് അത് ബോധ്യപ്പെട്ടത്.

നാലഞ്ചുമാസംകൊണ്ട് കറുമ്പി തടിച്ചു കൊഴുത്തു. ഒരു ദിവസം രാവിലെ കറുമ്പി പുല്ലൊന്നും തിന്നാതെ അലറി വിളിച്ചു. രാവിലെ കാടിവെള്ളം കൊടുത്തശേഷം അച്ഛന്‍ കറുമ്പിയെ തൊഴുത്തില്‍നിന്നും അഴിച്ച് പുറത്തെ തെങ്ങില്‍ കെട്ടി പരിശോധിക്കുന്നത് കണ്ണന്‍ ശ്രദ്ധിച്ചു. പുറത്തെ വരാന്ത യില്‍ പുസ്തകം തുറന്നുവച്ച് പഠിക്കാന്‍ ഇരുന്നാലും കണ്ണന്റെ കണ്ണും ചെവിയും എപ്പോഴും പുറത്തായിരിക്കും.
”കറുമ്പിയെ ചവിട്ടിക്കാറായെന്നാ തോന്നുന്നത്. പൊട്ടന്റെ അവിടെ കൊണ്ടുപോകാം.” അച്ഛന്‍ അമ്മയോടു പറഞ്ഞത് കണ്ണന്‍ കേട്ടു.

അവര്‍ പറഞ്ഞതെന്തെന്ന് കണ്ണന് മനസ്സിലായില്ല. പശുക്കളെ ചവിട്ടിക്കുന്ന കാള രാമട്ടനുണ്ടെന്നും അയാളുടെ കാള നാടന്‍ പശുവില്‍ കുത്തിവച്ചുണ്ടായ ഇനത്തില്‍പ്പെട്ട കാളയാണെന്നും അച്ഛന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അതൊന്നും കണ്ണന് മനസ്സിലായില്ല. അമ്മയും വളരെ പ്രതീക്ഷയോടാണ് കറുമ്പിയെ നോക്കിയത്.

”രാമട്ടന്റെ കാള ചവുട്ടി, പശുക്കുട്ടിയെ കിട്ടുകയാണെങ്കില്‍ നല്ല ഇനത്തിലെ പശുവിനെ കിട്ടും.” അച്ഛന്‍ പറഞ്ഞു.

രാമന്‍ പൊട്ടനെ, രാമട്ടന്‍ എന്നാണ് നാട്ടിലുള്ള മുതിര്‍ന്നവരും ചെറിയ കുട്ടികളും വിളിക്കുന്നത്. അച്ഛനോട് സ്‌നേഹവും ബഹു മാനവുമുള്ള ആളാണ് രാമട്ടന്‍. പൊട്ടനും ഏട്ടനും ഒരുവാക്കില്‍ ചേര്‍ത്തതാണ് രാമട്ടനെന്ന് അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത് ചിരിച്ചു കൊണ്ടായിരുന്നു. ചിരിച്ചുകൊണ്ട് പറയുന്ന കാര്യങ്ങള്‍ ശരിയായിരി ക്കില്ലെന്ന് കണ്ണനു തോന്നിയിട്ടുണ്ട്. അച്ഛന്റെ തറവാട്ടിലെ ഒരു സ്ത്രീയെ ആണ് അയാള്‍ കല്യാണം കഴിച്ച തെന്ന് അച്ഛന്‍ പറഞ്ഞ് കണ്ണന്‍ കേട്ടിട്ടുണ്ട്.

പൊട്ടനാണെങ്കിലും ആംഗ്യഭാഷയിലൂടെ എല്ലാകാര്യങ്ങളും നന്നായി മനസ്സിലാക്കാന്‍ രാമട്ടന് ഒരു പ്രയാസവുമില്ല. നാരായണന്‍ ചേട്ടന്റെ ചായപ്പീടികയില്‍ വച്ച് ഒരിക്കല്‍ രാമട്ടന്‍ കണ്ണനെ കണ്ടപ്പോള്‍ തനിക്ക് പഴം വാങ്ങിത്തന്നത് കണ്ണന്‍ അപ്പോള്‍ ഓര്‍ത്തു.

പരിചയമില്ലാത്ത ആളുകള്‍ തിന്നാന്‍ തരുന്നതൊന്നും വാങ്ങരു തെന്ന് അമ്മ പറഞ്ഞിട്ടുള്ളതു കൊണ്ട് അത് വാങ്ങണമെന്ന് ആഗ്രഹിച്ചെങ്കിലും മടിച്ചു നിന്നു. അച്ഛന്‍ തലയാട്ടി വാങ്ങാന്‍ അനുവാദം തന്നപ്പോഴാണ് കണ്ണന്‍ പഴം വാങ്ങിയത്. അന്നു മുതല്‍ രാമട്ടനെ കണ്ണന് ഇഷ്ടമായി. കണ്ണനെ എപ്പോള്‍ കണ്ടാലും രാമട്ടന്‍ അടുത്തേയ്ക്കുവന്ന് സ്‌നേഹം പ്രകടിപ്പിക്കും. മധു, രാമട്ടനെ പൊട്ടന്‍ എന്നാണ് വളിക്കുന്നത്. ചുണ്ടിന്റെ ചലനം മനസ്സിലാക്കി പറയുന്നത് മനസ്സിലാക്കിയിരുന്നതിനാല്‍ മധുവിനോട് രാമട്ടന്‍ അപ്പോള്‍ ദേഷ്യപ്പെടാറുണ്ട്. സ്‌കൂളില്‍ പോകുമ്പോള്‍ വഴിയില്‍വച്ച് കണ്ണനെ കണ്ടാല്‍ ചിരിച്ച് വികൃതമായ ചില ശബ്ദം രാമട്ടന്‍ ഉണ്ടാക്കും. ആ ശബ്ദത്തില്‍ കുറെ ചോദ്യങ്ങള്‍ ഉണ്ടെന്ന് കണ്ണനറിയാം. എങ്കിലും കണ്ണന്‍ ഒന്നും പറയാതെ ചിരിക്കും.
(തുടരും)

Share25TweetSendShare

Related Posts

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies