Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

പര്യായമഞ്ജരി

പി.ഐ. ശങ്കരനാരായണന്‍

Print Edition: 14 May 2021

ഭൂമി സൂര്യനെ ചുറ്റിത്തിരിയുമ്പോഴാണ് നമുക്ക് ദിവസങ്ങള്‍ ഉണ്ടാകുന്നത്. ദിവസത്തിനു രണ്ടു ചിറകുകള്‍ ഉണ്ട്, അഥവാ ഭാഗങ്ങളുണ്ട്. രാത്രിയും പകലുമാണത്. ഉറക്കവും ഉണര്‍വ്വുമാണത്. അല്ലെങ്കില്‍ വിശ്രമവും ശ്രമവുമാണത്. അങ്ങനെ രാപ്പകലുകളാകുന്ന ചിറുകകളടിച്ച് ദിവസങ്ങള്‍ പറന്നു പറന്നു പോവുകയാണ്, അനന്തമായ കാലത്തിന്റെ ചക്രവാളത്തിലൂടെ.

പകലിന്റെ നാഥനാണ് സൂര്യന്‍. അതിനാല്‍ പകലോന്‍ എന്ന പേരുണ്ട് സൂര്യന്. ഉഷ്ണരശ്മി എന്നും പറയും. സൂര്യനില്‍നിന്നുള്ള രശ്മികള്‍ സ്വീകരിച്ചാണ് രാത്രിയില്‍ ചന്ദ്രന്‍ നമുക്കു പ്രകാശം തരുന്നത്. കുളുര്‍ നിലാവായി നമ്മെ തഴുകി ആശ്വസിപ്പിക്കുന്നത്. അതിനാല്‍ നിശാനാഥനെന്ന് ചന്ദ്രനും പേരുണ്ട്.

രാപ്പകലുകള്‍ ചേര്‍ന്നതാണ്-അറുപതു നാഴിക, അഥവാ 24 മണിക്കൂര്‍ ചേര്‍ന്നതാണ് ഒരു ദിവസമെങ്കിലും പ്രവര്‍ത്തനനിരതമായ പകലിനെയാണ് ഒരു ദിനമായി പൊതുവെ കണക്കാക്കുന്നത്. അങ്ങനെയാണല്ലോ ദിവസക്കൂലി നല്‍കുന്നത്. വിശ്രമസമയവും പ്രകൃതിദത്തമായ ഉറക്കത്തിന്റെ സമയവും എന്ന സ്ഥാനമേ രാത്രിക്കുള്ളൂ! വാസ്തവത്തില്‍ രാത്രിയില്ല, പകലില്ല. സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്ന ശാസ്ത്രസത്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതത്തിലെ ഋഷികവികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം ഇവിടെ സ്മരിക്കാതെ വയ്യ. രാമായണത്തില്‍ നിന്നുള്ള ഈ വരികള്‍ നോക്കൂ:

ആദിത്യദേവനുദിച്ചിതു വേഗേന
യാദഃ പതിയില്‍ മറഞ്ഞിതു സത്വരം
നിദ്രയും വന്നിതുദയശൈലോപരി
വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരന്‍.
ഇത്ഥം മതിഭ്രമമുള്ളൊരു ജന്തുക്കള്‍
ചിത്തേ വിചാരിപ്പതില്ല കാലാന്തരം….
ഇപ്പോളിതു പകല്‍ പില്പാടു രാത്രിയും
പില്പാട്ടു പിന്നെ പകലുമുണ്ടായ് വരും….

സൂര്യന്‍ കിഴക്കേ മലയില്‍ ഉദിക്കുന്നു. യാദഃ പതിയില്‍ അഥവാ സമുദ്രത്തില്‍ മറയുന്നു. പകല്‍ പോകുന്നു; രാത്രി വരുന്നു എന്നൊക്കെയുള്ള ചിന്ത മൂഢന്മാരുടേതാണ്. വെറും തോന്നലുകളാണ് എന്നു എഴുത്തച്ഛന്റെ വരികള്‍ വ്യക്തമാക്കുന്നുണ്ട്.
സപ്താഹം എന്ന വാക്കു പലര്‍ക്കും പരിചിതമാണ്. ഏഴു പകലുകളില്‍ നടക്കുന്ന ഭാഗവത വായനയാണത്. രാവ് എന്നു പറഞ്ഞാല്‍ രാത്രിയായി. അല്ല് എന്നും രാത്രിക്കു പര്യായമുണ്ട്. രാപ്പകല്‍ അദ്ധ്വാനിക്കുക, അല്ലും പകലും പണിയെടുക്കുക എന്ന ശൈലിയുണ്ട്. അല്ല് എന്നതിന് ദുഃഖം എന്നും അര്‍ത്ഥമാകുന്നു. നമുക്കിവിടെ ദിവസം എന്ന കാലയളവിനെ പകലെന്നും രാത്രിയെന്നും രണ്ടായി ഭാഗിച്ചുകൊണ്ടുള്ള പര്യായങ്ങള്‍ ഓര്‍ക്കാം.

അഹസ്സെന്നാല്‍ പകല്‍ തന്നെ
ദിവസം, വാസരം, ദിനം
രജനീ, യാമിനീ, രാത്രി
ക്ഷണദാ, താമസീ, നിശ.

Share3TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies