തപസ്യ സംസ്ഥാന പഠനശിബിരം സമാപിച്ചു.
തിരുവല്ല: രണ്ട് ദിവസം നീണ്ടുനിന്ന തപസ്യയുടെ സംസ്ഥാന പഠനശിബിരം സാംസ്‌കാരിക അധിനിവേശത്തിന് എതിരെ സാമൂഹ്യ-സാംസ്‌കാരിക ലോകം ഉണരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സമാപിച്ചത്. ജൂലായ് 6, 7 തീയതികളില്‍ തിരുവല്ല അമൃത വിദ്യാലയത്തിലായിരുന്നു ശിബിരം.
സാംസ്‌കാരിക സംഘടനകളുടെ അഭാവം സമൂഹത്തെ കലുഷിതമാക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലെസി പറഞ്ഞു. തപസ്യ സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സ്നേഹവും മാനവികതയും നഷ്ടപ്പെടുന്ന സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇതിന് മാറ്റം വരുത്താന്‍ കലാകാരന്മാര്‍ മുന്നിട്ടിറങ്ങണം. ഈശ്വരനോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് കലാകാരന്മാര്‍. അവരില്‍ നിന്ന് സമൂഹം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തിലെ ഏതൊരു അവസ്ഥയെയും സൂക്ഷ്മതയോടെ വിലയിരുത്തി ചുറ്റുമുള്ളവര്‍ക്ക് ദിശാബോധം നല്‍കാനും കലാകാരന്മാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സംസ്‌കാരങ്ങളെയും അംഗീകരിച്ച് മുന്നോട്ടു പോകാന്‍ കഴിയണമെന്നും തപസ്യയിലൂടെ ദേശസ്നേഹമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും സംവിധായകന്‍ വിജി തമ്പി മുഖ്യപ്രഭാഷണം നടത്തവെ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അധ്യക്ഷനായി. തിരുവല്ല അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃതചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ തിരുവല്ല രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, അഖിലഭാരതീയ സഹസംഘടനാ സെക് ട്ടറി കൃഷ്ണമൂര്‍ത്തി, സംസ്ഥാന കാര്യാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്, പ്രതാപചന്ദ്ര വര്‍മ്മ എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ വിചാരകേന്ദ്രം ഡെ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. കല്ലറ അജയന്‍, കെ.പി. വേണുഗോപാല്‍, ശിവകുമാര്‍ അമൃതകല, ഡോ. ബി.ജി. ഗോകുലന്‍, എം. സതീശന്‍, സി. രജിത്കുമാര്‍ സംസാരിച്ചു.