ഇന്ത്യാരാജ്യത്തുള്ളത് ബൂര്‍ഷ്വാകോടതിയാണെങ്കിലും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിന് അതില്‍ അല്പസ്വല്പം വിശ്വാസമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ തകര്‍ന്നുപോയിരിക്കയാണിപ്പോള്‍. വിദ്വേഷപ്രസംഗം നടത്തി എന്ന പേരില്‍ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് ഠാകൂര്‍, പര്‍വേശ് എന്നിവര്‍ക്കെതിരെ കേസ്സെടുക്കാന്‍ തയ്യാറായില്ല എന്നതുതന്നെ കാരണം. ഷഹീന്‍ബാഗ് സമരക്കാര്‍ ക്കെതിരെ ഇവര്‍ വിദ്വേഷപ്രസംഗം നടത്തി എന്നാണ് പരാതി. വൃന്ദ പോലീസ് കമ്മീഷണറോട് കേസ്സെടുക്കാന്‍ പറഞ്ഞു. വിദ്വേഷപ്രസംഗം ഉണ്ടായില്ലെന്നു പറഞ്ഞു പോലീസ് അത് തള്ളി. തുടര്‍ന്നാണ് വൃന്ദ മജിസട്രേറ്റ് കോടതിയിലെത്തിയത്. എ തിര്‍കക്ഷികള്‍ ഹൈക്കോടതിയില്‍ പോയി. ക്രിമിനല്‍ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് കേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്ന ചട്ടം പാലിക്കാത്തതിനാല്‍ കോടതി കേസ് തള്ളി. ഇതാണ് വൃന്ദയെ പ്രകോപിപ്പിച്ചത്. വിധി നിരാശാജനകം എന്നാ ണ് വൃന്ദാ സഖാത്തിയുടെ പ്രതികരണം.
വൃന്ദാസഖാത്തിയുടെ നീതിബോധം അപാരം തന്നെ. ഈ നീതിബോധം പാര്‍ട്ടിക്കോടതിയ്ക്ക് നേരെ ഉയരുമോ എന്നു ചോദിക്കരുത്. പാര്‍ ട്ടിയ്ക്ക് സ്വന്തം കോടതിയും പോ ലീസ്സും നീതി നടപ്പാക്കലുമൊക്കെ ഉണ്ട് എന്നു പറഞ്ഞത് മറ്റൊരു സഖാത്തിയായ, സംസ്ഥാന വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈനാണ്. ഈ കോടതിയിലെ ജഡ്ജിയാണോ ശിപായിയാണോ എന്നൊന്നും നിശ്ചയമില്ലെങ്കിലും വൃന്ദസഖാത്തിയ്ക്ക് പാലക്കാട്ടെ ഒരു ഡിഫി പ്രവര്‍ത്തക കത്തയച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് എം.എല്‍.എ. പി. ശശി തന്നെ പീഡിപ്പിക്കുന്നു, നീതി കിട്ടണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത്. ഈ കത്തിന് ഒരു മറുപടി പോലും വൃന്ദ നല്‍കിയിട്ടില്ല. പാര്‍ട്ടി കോടതിയും പരാതി തള്ളി. സ്വന്തം പാര്‍ട്ടിക്കാരി നല്‍കിയ പരാതിയ്ക്കു നേരെ മുഖം തിരിച്ചുനിന്ന, പാര്‍ട്ടി കോടതി നീതിനിഷേധിച്ചപ്പോള്‍ വായതുറക്കാത്ത വൃന്ദാസഖാത്തിയ്ക്ക് നമ്മുടെ ഹൈ ക്കോടതിയ്‌ക്കെതിരെ പ്രതികരിക്കാന്‍ ആയിരം നാവ്.