കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മരിച്ചുകാണാന്‍ കൊതിച്ചിരുന്നവര്‍ ഏറെ സന്തോഷിച്ച ഒരു ദിവസമുണ്ടായിരുന്നു. വിജയലക്ഷ്മി നാടാര്‍ എന്ന പീറ പത്രക്കാരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അമിത്ഷാ ഒക്‌ടോബറിനുള്ളില്‍ കാഞ്ഞുപോകുമെന്ന് കുറിച്ചദിവസം. വിജയലക്ഷ്മി രാജ്യത്തെ ഒരു വിഭാഗം പത്രക്കാരുടെ പ്രതീകമാണ്. മോദിയുടെയും അമിത്ഷായുടെയും ബി.ജെ.പി സര്‍ക്കാരിന്റെയും അന്ത്യം കാ ണാന്‍ എന്തുംചെയ്യാന്‍ തയ്യാറാവുന്ന നെറികെട്ട വിഭാഗത്തിന്റെ പ്രതീകം. ശവംതീനികഴുകന്‍ കണ്ണുമായി കഴിയുന്ന വിജയലക്ഷ്മിയ്ക്ക് ഒരു വെളിപാടുണ്ടായി. ഒരു യോഗത്തില്‍ അമിത് ഷാ പങ്കെടുത്തത് വളരെ അവശനായിട്ടാണ് എന്നതാണ് ആ വെളിപാട്. പിന്നെ പത്രക്കാരിയുടെ ഭാവന ഉണര്‍ന്നു. അമിത്ഷായ്ക്ക് അര്‍ബുദമാണെന്നും ഏതാനും മാസം മുമ്പ് ശസ്ത്രക്രിയ നടന്നുവെന്നും ഒക്‌ടോബറിലധികം ജീവിച്ചിരിക്കില്ല എന്നു ജ്യോത്സ്യന്മാര്‍ പ്രവചിച്ചിട്ടുണ്ടെന്നുമായിരുന്നു ഭാവനാവിലാസം. സന്തോഷം കൊണ്ട് ഇരിക്കപ്പെറുതി മുട്ടിയ വിജയലക്ഷ്മിയ്ക്ക് സമാധാനമായത് അത് ഫെയ്‌സ്ബുക്കില്‍ ഛര്‍ദ്ദിച്ചപ്പോഴാണ്. ഈ വാര്‍ത്ത ചില പത്രക്കാരും രാഷ്ട്രീയക്കാരും ഏറ്റെടുത്തു.
കാളപെററു എന്നു കേട്ടപ്പോള്‍ അവര്‍ കയറെടുത്തു. അതുവരെ അമിത്ഷായെ കണ്ടുകൂടാത്ത കോണ്‍ഗ്രസ്സുകാര്‍ അദ്ദേഹം എവിടെ എന്നന്വേഷിക്കാന്‍ തുടങ്ങി. അവര്‍ക്ക് അതുവരെയില്ലാത്ത സ്‌നേഹം അണപൊട്ടി. അതും പത്രക്കാര്‍ വാര്‍ത്തയാക്കി. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇതൊക്കെ മതിയല്ലോ. ഒടുവില്‍ തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്ന് അമിത്ഷാ പത്രക്കുറിപ്പിറക്കി. തന്റെ ആരോഗ്യകാര്യത്തില്‍ ജാഗ്രതയുള്ളവരോട് നന്ദിയും പറഞ്ഞു. അത്ര പെ ട്ടെന്നൊന്നും തന്റെ കഥ കഴിഞ്ഞു കാണാന്‍ കൊതിക്കണ്ട എന്ന സൂചനയും കുറിപ്പിലുണ്ടായിരുന്നു. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ കൊല്ലാക്കൊല നടത്തി സന്തോഷിക്കുന്നവര്‍ മൃഗങ്ങളെക്കാള്‍ തരംതാണവരാണ്. വിഷംവമിക്കുന്ന ഇത്തരം ഭ്രാന്തന്‍ ജന്മങ്ങളെ തിരിച്ചറിയാന്‍ ഇതും ഒരവസരമായി. അവര്‍ക്ക് തങ്ങളുടെ കഴുതക്കാമം കരഞ്ഞെങ്കിലും തീര്‍ക്കണമല്ലൊ.